മാണി കോഴ വാങ്ങിയതിന് തെളിവുണ്ട്; മന്ത്രിയായി തുടരുന്നത് ആശങ്ക ഉണ്ടാക്കും; രാജി വയ്ക്കുന്നത് മനസാക്ഷിക്ക് വിടുന്നു; വിജിലൻസ് ഡയറക്ടർ സ്വന്തം നിഗമനങ്ങൾ അടിച്ചേൽപ്പിച്ചു; മാണിയേയും വിജിലൻസിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതിയും; വിജിലൻസ് കോടതി വിധി പൂർണ്ണമായും ശരിവച്ച് ജസ്റ്റീസ് കമാൽപാക്ഷ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വിജിലൻസ് കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ധനന്ത്രി കെഎം മാണി കോഴവാങ്ങിയതിന് തെളിവുണ്ട്. ഈ സാഹചര്യത്തിൽ മാണി മന്ത്രിയായി തുടരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യം മാണിയുടെ മനസാക്ഷി തീരുമാനിക്കട്ടേ എന്നും കോടതി വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിനെതിരെയും രൂക്ഷ വിമർശനമാണ് ഹൈക്കോടതി ജഡ്ജി ബി കമാൽപാക്ഷ നടത്തിയത്. ഡയറക്ടർ സ്വന്തം തീരുമാനം അടിച്ചേൽപ്പിച്ചു, തെളിവുകൾ പരിശോധിക്കാതെ വിൻസൺ എം പോൾ പ്രവർത്തിച്ചു, കേസ് ഡയറി വിളിച്ചു വരുത്തിയ വിജിലൻസ് കോടതി നടപടിയിലും തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു കഴിഞ്ഞു. ബാർ കോഴയിൽ ഹൈക്കോടതി വിധി പ്രസ്താവം തുടരുകയാണ്. ആദ്യ പരാമർശങ്ങൾ മാണിക്കും സർക്കാരിനും തിരിച്ചടിയുമാണ്.
വിജിലൻസ് ഡയറക്ടർക്ക് വലിയ അധികാരങ്ങളുണ്ട്. എന്നാൽ അതിന് അനുസരിച്ച് അല്ല ഈ കേസിൽ വിൻസൺ എം പോൾ പ്രവർത്തിച്ചതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. സംശയമുണ്ടെങ്കിൽ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് ഉത്തരവിടാമായിരുന്നു. അത് ചെയ്യാത്തതിനും വിമർശനമുണ്ട്. സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ശ്രമിച്ചുവെന്ന നിഗമനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിജിലൻസ് ഡയറക്ടർക്ക് നടപടി ക്രമങ്ങളിൽ വലിയ വീഴ്ച വരുത്തിയെന്നും നിരീക്ഷണമുണ്ട്.
ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വാദത്തിനിടെയാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്. വിജിലൻസ് ഡയറക്ടറും വിജിലൻസ് എന്ന അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. കേസിൽ ഇടപെടാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും ബാർ കേസിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടിട്ടില്ല. ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളോ ശുപാർശകളോ നൽകിയിട്ടുമില്ല. ബാർ കോഴ കേസിലെ അന്തിമ റിപ്പോർട്ട് തയാറാക്കിയത് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണെന്നും സിബൽ വാദിച്ചു. എന്നാൽ, വിജിലൻസ് കോടതിയുടെ വിധി ചോദ്യം ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്ന് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കോടതിയുടെ പരാമർശങ്ങൾ.
വിജിലൻസ് വകുപ്പ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പന്ത്രണ്ടരയോടെ പൂർത്തിയായിരുന്നു. കോടതിയുടെ ഇന്നത്തെ തീരുമാനം മാണിയുടെ രാഷ്ട്രീയ ഭാവി തന്നെ നിശ്ചയിക്കും. കപിൽ സിബലാണ് വിജിലൻസ് നൽകിയ റിട്ട് ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്. തദ്ദേശതെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ബാർ കോഴക്കേസാണെന്നുള്ള വിമർശനം ഇപ്പോൾ തന്നെ യുഡിഎഫിനുള്ളിൽ ശക്തമാണ്. കോടതിയുടെ അന്തിമ നിലപാടിനെ ആശ്രയിച്ച് ഇനി മാണിയുടെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കും. ഏതായാലും ഇതുവരെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ മാണിക്ക് കനത്ത തിരിച്ചടിയാണ്. വിജിലൻസ് കോടതി നടത്തിയതിന് സമാനമായ നിരീക്ഷണങ്ങൾ ഹൈക്കോടതിയും നടത്തുന്നു. വിൻസൺ എം പോളിന്റെ പ്രവർത്തിയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
വിധിതന്നെ സ്റ്റേ ചെയ്യണമെന്നായിരുന്നു വിജിലൻസിനുവേണ്ടി ആദ്യ ദിനം ഹാജരായ ഹാജരായ അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം. തുടർന്ന് സ്റ്റേ ചെയ്യേണ്ട തിങ്കളാഴ്ച തന്നെ വാദംകേട്ട് വിധിപറയാമെന്ന് ജസ്റ്റീസ് കമാൽ പാഷയും വ്യക്തമാക്കി. വിജിലൻസ് കോടതിയിൽ കക്ഷിചേർന്ന ആർക്കും കോടതി നോട്ടീസ് അയച്ചില്ല. പക്ഷേ കക്ഷികളിൽ ആർക്കുവേണമെങ്കിലും ഹാജരായി നിലപാട് അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിഎസിന്റെ അഭിഭാഷകൻ ഉൾപ്പെടെ കോടതിയിൽ എത്തിയത്. ബാർകോഴക്കേസിലെ ഉത്തരവ് വിജിലൻസിന്റെ തുടർപ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചെന്നും ഡയറക്ടർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്നുമായിരുന്നു വിജിലൻസിന്റെ പ്രധാന ആവശ്യം. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ഡയറക്ടർ തിരുത്തൽ വരുത്തിയതിലെ അപകാത വിജിലൻസ് മാന്വൽ ഉദ്ധരിച്ച് കോടതി വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തിലൂന്നിയായിരിക്കും കോടതിയിലെ പ്രധാനവാദം. പ്രതിപക്ഷത്തിനും സ്വീകാര്യനായ നാഗേശ്വർ റാവുവിനേപോലുള്ള മുതർന്ന അഭിഭാഷകരുടെ അഭിപ്രായം കേട്ടശേഷമാണ് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് ഡയറക്ടർക്ക് ഇതിനുള്ള അധികാരമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വാദത്തിന്റെ ആദ്യ ദിനം കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി വിജിലൻസിന്റെ നടപടി ക്രമങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജിലൻസ് മാന്വലിന് വിരുദ്ധമായി വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചു എന്ന് കോടതി പരാമർശിച്ചു. അഡ്വക്കേറ്റ് ജനറൽ വിജിലൻസിനു വേണ്ടി ഹാജരായത് എന്തിനാണെന്നും കോടതി ചോദിച്ചു. കേസ് അന്വേഷണ സമയത്ത് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോൾ വിജിലൻസ് ചട്ടം ലംഘിച്ചെന്നു ഹൈക്കോടതി വിമർശിച്ചു. എന്തുകൊണ്ട് കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയില്ല, പണം എന്തിനു മാണിയുടെ വീട്ടിലേക്കു കൊണ്ടുപോയി എന്നീ കാര്യങ്ങളും ജസ്റ്റിസ് ബി കമാൽപാഷ ആരാഞ്ഞു.
പ്രഥമദൃഷ്ട്യാ ബാർകോഴ കേസിലെ വിജിലൻസ് കോടതി വിധിയിൽ അപകാത ഇല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ ആദ്യ ദിന വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്പിയുടെ റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടത് നിയമവിരുദ്ധമാണ്. അന്വേഷണം ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ തിരുത്തൽ വരുത്തേണ്ട ആവശ്യം ഇല്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. വിജിലൻസ് കോടതി വിധി വിജിലൻസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നാണ് വിജിലൻസ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, എങ്ങനെയാണ് കോടതി വിധി വിജിലൻസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി നേരിട്ടാണ് കോടതിയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബലിനെ വാദത്തിനായി ഇന്ന് കൊണ്ടു വന്നത്.
ബാർ കോഴയിലെ മേലധികാരിയുടെ റിപ്പോർട്ട് അംഗീകരിക്കാതെ, ജൂനിയറായ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന കോടതി തീരുമാനം വിജിലൻസിന്റെ ഭരണ സംവിധാനത്തെ തകർക്കുമെന്നും വിജിലൻസ് വിലയിരുത്തിയിരുന്നു. പ്രത്യേക ഹർജിയിലൂടെ കോടതി വിധി അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലൂടെ കെ എം മാണിയെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് ഹർജി നൽകിയതോടെ വിമർശനം ഉയർന്നത്. വിജിലൻസ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തതു ശരിയല്ല. എസ്പി സുകേശന്റെ വസ്തുതാ വിവര റിപ്പോർട്ട് കേസ് ഡയറിയുടെ ഭാഗമല്ല. ഇടക്കാല റിപ്പോർട്ട് മാദ്ധ്യമങ്ങൾക്കു നൽകിയതു ശരിയല്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ബാർകോഴക്കേസിൽ കെ.എം മാണിക്കെതിരെ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് ഡയറക്ടർക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. രണ്ടു പ്രാവശ്യമായി മാണി കോഴ വാങ്ങിയതിനാണ് തെളിവുള്ളത്. 2014 മാർച്ച് 22നും ഏപ്രിലിൽ രണ്ടിനുമായിരുന്നു കോഴയിടപാടുകളെന്നും കോടതി വ്യക്തമാക്കിയിരുന്നു. 25 ലക്ഷം രൂപ മാണി കൈപ്പറ്റിയതിനാണ് തെളിവുള്ളത്. ആദ്യ പ്രാവശ്യം 15 ലക്ഷം രൂപയും രണ്ടാം പ്രാവശ്യം 10 ലക്ഷം രൂപയുമാണ് വാങ്ങിയത്. പാലായിൽ വച്ച് പണം കൈമാറിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളേക്കാൾ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശങ്ങൾ മാത്രമാണ് അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മാണിക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന് മേൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം.പോൾ സമ്മർദ്ദം ചെലുത്തിയതായും കോടതി വിലയിരുത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്