'കോഴികൾ പുഴുവരിക്കാതിരിക്കാൻ കെമിക്കൽ കുത്തിവെക്കുന്നുണ്ട്; 60 ദിവസത്തിനുള്ളിൽ മാർക്കറ്റിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോർമാൽഡിഹൈഡ് നിറയ്ക്കും; ആർത്തിയോടെ നിങ്ങൾ കഴിക്കുന്നത് മാരകവിഷമാണ്'; ബ്രോയിലർ കോഴികളിൽ സത്യത്തിൽ എന്താണ് കുത്തിവെക്കുന്നത്; വാട്സാപ്പിൽ ഭീതി പരത്തുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
എം റിജു
കോഴിക്കോട്: ആരോഗ്യകാര്യങ്ങളിലടക്കം മലയാളി ഇപ്പോൾ സകലകാര്യങ്ങളിലും ആശ്രയിക്കുന്ന ഒന്നാണ് വാട്സാപ്പ്. വാട്സാപ്പ് യൂണിവേഴ്സിറ്റിയെന്നും വിജ്ഞാനകോശമെന്നുമൊക്കെ ട്രോളുകൾ ഉണ്ടാകാറുണ്ടെങ്കിലും, ഹെൽത്ത് ടിപ്പ്സ് എന്ന പേരിൽ വാട്്സാപ്പിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് സാധാരണക്കാരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. പലപ്പോഴും അനാവശ്യഭീതിയും ആശങ്കയും ഉണ്ടാക്കാനും, ഈ വാട്സാപ്പ് പ്രചാരണം മൂലം കഴിയുന്നുണ്ട്. അതുപോലെ ഇപ്പോൾ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ ആണ് കേരളത്തിലെ ബ്രോയിലർ കോഴികളെക്കുറിച്ചുള്ളത്. ഇതിൽ വൻ തോതിൽ കെമിക്കലുകൾ കുത്തിവെക്കുകയാണെന്നും അതുമൂലം കിഡ്നിക്കും, കരളിനും, മസ്തിഷ്ക്കത്തിനും ഗുരുതര രോഗങ്ങൾ ഉണ്ടാവുന്നുമെന്നുമാണ്, വീഡിയോയിലെ കണ്ടെത്തൽ. എന്തോ ഒരു 'കെമിക്കൽ' കോഴിയിൽ കുത്തിവെക്കുന്നതായും വീഡിയോയിൽ കാണാം. ഇതോടെ സാധാരണക്കാരിൽ ഭീതി വർധിക്കയാണ്.
വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. 'കോഴി, പുഴുവരിക്കാതിരിക്കാൻ മറ്റൊരു കെമിക്കൽ, ഇങ്ങനെ പോവുന്നു രീതികൾ. കോഴികളിൽ പ്രവർത്തിക്കുന്ന ഹോർമോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാൽ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കൾ തന്നെയാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. കിഡ്നി, കരൾ, തലച്ചോറ് എന്നിവയെ നശിപ്പിക്കുന്ന കാര്യത്തിൽ, ഒരു സംശയവും വേണ്ട. നാൽപ്പത് ദിവസം കൊണ്ട്, രണ്ടരക്കിലോക്ക് മുകളിൽ തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങൾ, അറുപത് ദിവസം കഴിഞ്ഞാൽ ചത്തുപോവുകയാണ് പതിവ്. അതിനിടക്ക് മാർക്കറ്റുകളിൽ, എത്തിക്കാൻ കഴിയാതിരുന്നാൽ ഫോർമാൽഡിഹൈഡ് നിറച്ച്, ഹോട്ടലുകളിലും മാർക്കറ്റുകളിലും എത്തിക്കുന്നു. ഹോട്ടലുകളിൽ ഇറച്ചിയുടെ ഗുണനിലവാരമോ, അവസ്ഥയോ ഒന്നും ആർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. കറിയായി മേശകളിൽ എത്തുമ്പോൾ, ആർത്തിയോടെ കഴിക്കുന്നത് മാരകവിഷവും, അതേ തുടർന്ന് നമ്മെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളുമാണെന്ന് ഓർക്കുക. ''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.
കുത്തിവെക്കുന്നത് പച്ചവെള്ളം
എന്നാൽ ഈ വീഡിയോയയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അസത്യമാണെന്നും തീർത്തും സുരക്ഷിതമാണ് ബ്രോയിലർ കോഴി എന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ബ്രോയിലർ കോഴികൾ കാൻസർ ഉണ്ടാക്കുമെന്നും മറ്റുള്ള യാതൊരു പഠനങ്ങളും നിലവിലില്ല. ഇന്ത്യയുടെ നുറിരിട്ടി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്ന അമേരിക്കയും യൂറോപ്യൻ യൂണിയനിലുമൊക്കെ ബ്രോയിലർ കോഴികൾ കോടിക്കണക്കിനാണ് ചെലവാകുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായ ഗൾഫ് രാജ്യങ്ങളിലും ഇതിന് വിലക്കില്ല. എന്നാലും ഭീതി വ്യാപാരികൾ തള്ളി മറക്കുന്നത് പല രാജ്യങ്ങളിലും ബ്രോയിലർ കോഴിക്ക് വിലക്ക് ഉണ്ട് എന്നാണ്. 'അതുപോലെ തന്നെ സിറ്റ്റോയിഡുകൾ ബ്രോയിലർ കോഴികളിൽ കുത്തിവെക്കുന്നുവെന്ന പ്രചാരണവും തെറ്റാണ്. കാരണം വലിയ വില കൊടുക്കേണ്ടവയാണ് സ്റ്റിറോയിഡുകൾ. അവ കുത്തിവച്ചാൽ ഒരിക്കലും വില മുതലാവില്ല. പക്ഷേ പ്രാദേശിക വ്യാപാരികൾ തൂക്കം വർധിപ്പിക്കാനായി, പച്ചവെള്ളം കുത്തിവെക്കുന്ന ഒരു രീതിയുണ്ട്. അതാണ് ഹോർമോൺ കുത്തിവെക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നുത്.''- വെറ്റനറി ഡോക്ടറും, ആരോഗ്യവിദഗ്ധനുമായ ഡോ അരവിന്ദ് ആനന്ദൻ ചൂണ്ടിക്കാട്ടുന്നു. ഫോർമാൽഡിഹെഡ് എന്നാൽ ശവം വരെ ഇട്ടുവെക്കുന്ന രൂക്ഷ ഗന്ധമുള്ള ഫോർമുലിൻ ആണ്. ഇത് ഒരിക്കലും കുത്തിവെക്കാൻ എടുക്കാറില്ല. കാരണം അതിന്റെ രൂക്ഷ ഗന്ധം കൊണ്ട് നിമിഷങ്ങൾ കൊണ്ട് തിരിച്ചറിയപ്പെടും എന്നത് തന്നെ.
ഇതേക്കുറിച്ച് ശാസ്ത്രപ്രചാരകനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ലൈഫ് വിൻ സുരേന്ദ്രൻ ഇങ്ങനെ എഴുതുന്നു. 'ഈ വാട്സാപ്പ് യൂണിവേഴ്സറ്റിക്കാരൻ പറയുന്നത് ശരിയാണെന്ന് കരുതുന്നവരാണ് ഏതാണ്ട് എല്ലാ സാധാരണക്കാരും. എന്നാൽ ഇയാൾ ചെയ്യുന്നത് ഒരുതരം ഭീതി വ്യാപാരമാണ് എന്ന് മനസ്സിലാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ചാൽ മതിയാകും.
ഇയാളുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് നാടൻ കോഴികൾക്ക് ഹോർമോൺ നൽകി 40 ദിവസംകൊണ്ട് അഞ്ചു പൗണ്ട് ഭാരം വെപ്പിക്കാൻ കഴിയുന്നില്ല..? ഭക്ഷ്യ വസ്തുക്കളിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ പോലും ലഭിക്കില്ല എന്നിരിക്കെ ഇത്ര കർശനമായി നിയമം പാലിക്കപ്പെടുന്ന വിദേശ രാജ്യങ്ങളിൽ കൃത്യമായി നിയമവിരുദ്ധമായ ഹോർമോൺ കുത്തിവച്ചുകൊണ്ട് ഇത്രയും വിപുലമായ രീതിയിൽ കോഴികളെ വളർത്തുവാനും വിപണനം നടത്തുവാനും സാധിക്കില്ല.
ഗ്രോത്ത് ഹോർമോണുകളുടെയും സ്റ്റീറോയിഡുകളുടെയും വിലയെക്കുറിച്ച് ധാരണ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഹോർമോൺ നൽകി വളർത്തിയാൽ തന്നെ അങ്ങനെയുള്ള ഒരു കോഴിയെ വാങ്ങാൻ ആടിന്റെ വില നൽകേണ്ടിവരും. ലോകത്തിലെ എല്ലാ കായികതാരങ്ങളും കഴിക്കുന്നത് താരതമ്യേന കൊഴുപ്പ് കുറഞ്ഞ ബ്രൊയ്ലർ കോഴിയിറച്ചിയാണ്. ഡോപിങ് ടെസ്റ്റിൽ ആറ് മാസം മുൻപ് കഴിച്ച സ്റ്റിറോയ്ഡ്കളും അനുവദനീയമായ അളവിൽ കൂടുതലുള്ള ഹോർമോണുകളും പിടിക്കപ്പെടും. അപ്പോൾ ഇയാൾ പറയുന്ന പോലെ കോഴിയുടെ ശരീരത്തിൽ നിന്നും ഈ തന്മാത്രകൾ മനുഷ്യ ശരീരത്തിൽ എത്തുന്നുണ്ടെങ്കിൽ വെജിറ്റേറിയൻ അല്ലാത്ത ഒരു കായികതാരത്തിനും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഇയാളുടെ അറിവില്ലായ്മയും അതിലുപരി ദുരുദ്ദേശവും മനസ്സിലായെങ്കിൽ പിന്നെ എങ്ങനെയാണ് 40 ദിവസം കൊണ്ട് ബ്രോയിലർ കോഴികൾ 5 പൗണ്ടോളം ഭാരം വെക്കുന്നത് എന്ന് പരിശോധിക്കാം.
ഇന്ന് നാം ഉപയോഗിക്കുന്ന കൂടിയ വിളവ് നൽകുന്ന കുരുമുളക് ,തെങ്ങ്, കവുങ്, നെല്ല്, പഴവർഗ്ഗങ്ങൾ തുടങ്ങിയ പലയിനം വിളകളും, നായ ,പശു, തുടങ്ങിയ വളർത്ത് മൃഗങ്ങളും ഒക്കെ നാം അറിഞ്ഞോ അറിയാതെയൊ ആർട്ടിഫിഷ്യൽ ഇവലൂഷൻ വഴി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഇനങ്ങളാണ്. തലമുറകളായി വലിപ്പവും ഗുണവുമുള്ള ചെടികളിൽ നിന്ന് മാത്രം വിത്ത് ശേഖരിക്കുകയും മികച്ച ഇനം മൃഗങ്ങളെ മാത്രം ഇണചേരാൻ അനുവദിക്കുകയും ക്രോസ് ബ്രീഡ് ചെയ്തുമൊക്കെയാണ് നാം അറിയാതെ സസ്യങ്ങളുടെയും ജന്തുക്കളുടെയും പരിണാമത്തിൽ ഇടപെട്ടുപോരുന്നത്.''- സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ബ്രോയിലർ കോഴികൾ?
1920 ൽ അമേരിക്കയിലെ ഡെലവെയർ സെ വിൽമർ സ്റ്റീൽ എന്ന വീട്ടമ്മയാണ് ആദ്യമായി കോർണിഷ് ആൻഡ് വൈററ് റോക്ക്, എന്ന രണ്ട് ഇനം കോഴികളെ ക്രോസ് ബ്രീഡ് ചെയ്യിച്ച് ആഴ്ച്ചകൾ കൊണ്ട് ഭാരം വെക്കുന്ന ഇറച്ചിക്കോഴികളെ ഉൽപ്പാദിപ്പിച്ചത്. എന്നാൽ നാം കരുതുന്നത് പോലെ അന്നത്തെ ബ്രോയ്ലർ കോഴികൾ ഇന്നത്തെ പോലെ അഞ്ച് അഴ്ച കൊണ്ട് അഞ്ച് പൗണ്ട് തൂക്കം വെക്കുമായിരുന്നില്ല. അവയിൽ നിന്നും കൂടുതൽ ഭാരം വെക്കുന്ന പൂവനെയും പിടയെയും തിരഞ്ഞെടുത്ത് വീണ്ടും വീണ്ടും അനേകായിരം തലമുറകൾ സെലക്റ്റീവ് ആൻഡ് ക്രോസ് ബ്രീഡിങ്ങ് നടത്തിയാണ് ഇന്നത്തെ ബ്രോയ്ലർ ഇറച്ചിക്കോഴികൾ ഉണ്ടായത്.
കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ ഗവേഷകർ 50 വർഷത്തിനുള്ളിൽ കോഴികളുടെ വലിപ്പത്തിൽ ഉണ്ടാക്കിയെടുത്ത മാറ്റത്തിന്റെ ഫോട്ടോ കാണുക. വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ മൂന്ന് ഇനം കോഴികളെ ഒരേ രീതിയിൽ വളർത്തുകയും അവ എത്രമാത്രം തിന്നുവെന്നും അവ എങ്ങനെ വളർന്നുവെന്നും അളന്നുകൊണ്ട് ഹോർമോണോ ആന്റിബയോട്ടിക് പോലുള്ള മറ്റ് ഘടകങ്ങളുടെ സ്വാധീനമോ ഇല്ലാതെ ജനിതക വ്യത്യാസങ്ങൾ കൊണ്ട് മാത്രമാണ് ഈ മാറ്റം ഉണ്ടാക്കിയെടുത്തത്. ഇതിന്റെ റിസേർച്ച് ഫലങ്ങൾ പൗൾട്രി സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുരേന്ദ്രൻ തന്റെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'ഇനി എന്താണ് ഈ വിഡിയോയിൽ കോഴി ഇറച്ചിയിൽ കുത്തിവെക്കുന്നത് എന്ന് അറിയണ്ടേ. പ്രത്യേകിച്ച് ഒന്നുമില്ല, നമ്മൾ പാലിൽ വെള്ളം ചേർക്കുന്നതുപോലെ ഭാരം കൂട്ടാനായി വെള്ളം കുത്തിവെക്കുകയാണ്. സായിപ്പന്മാർ നൂറ് വർഷം പാടുപെട്ട് സെലക്റ്റീവ് ആൻഡ് ക്രോസ് ബ്രീഡിങ്ങ് നടത്തി കോഴികളുടെ ഭാരം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യക്കാർ മിനിറ്റുകൾ കൊണ്ട് വെള്ളം കുത്തിവെച്ച് ഭാരം കൂട്ടുന്നു.
ലൈവ് ചിക്കൻ അല്ലാതെ ഇറച്ചിയായി വിൽക്കുന്നവരും ഫ്രോസൻ ചിക്കനിലുമാണ് ഇത് ചെയ്യുന്നത്. തൂക്കത്തിൽ നാം വഞ്ചിക്കപ്പെടുന്നു എന്നല്ലാതെ ആരോഗ്യപരമായി അതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാകുന്നില്ല.''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും പുരോഗമിക്കുന്നുണ്ട്.
Stories you may Like
- ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം
- കോഴിക്കടകൾ 14 മുതൽ അടച്ചിടുമെന്ന് ചിക്കൻ വ്യാപാരികൾ
- ഷവായ് അടക്കമുള്ള ചിക്കൻ കഴിച്ചവർക്ക് രണ്ടു ദിവസത്തിന് ശേഷം വയറിളക്കവും ഛർദിയും
- ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ശക്തമായ പരിശോധന
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്