ജനുവരി 18 മുതൽ 20 വരെ ആരോഗ്യവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് യോഗം തിരുവനന്തപുരത്ത്; മാർച്ചിന് ശേഷമുള്ള പരിപാടികൾ തീരുമാനിക്കുമ്പോൾ കൊച്ചിയിലും അന്തരാഷ്ട്ര നയതന്ത്ര യോഗം എത്തിയേക്കും; സംസ്ഥാനങ്ങൾക്ക് ആഗോള തലത്തിൽ വാണിജ്യ- വ്യാപാര സാധ്യത പ്രദർശിപ്പിക്കാനുള്ള അവസരമായി ജി20 സമ്മേളനങ്ങൾ മാറും; ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുക്കുമ്പോൾ തിരുവനന്തപുരത്തിനും പ്രതീക്ഷകൾ. നരേന്ദ്ര മോദി ഇ20 കൂട്ടായ്മയുടെ അധ്യക്ഷ പദവിയിൽ ഒരു വർഷം ഉണ്ടാകും. ഇതിനിടെ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ സമ്മേളനങ്ങളുണ്ടാകും. 2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ജി20 ഉച്ചകോടി. ഊർജ ഭദ്രത, ഭക്ഷ്യസുരക്ഷ, ആരോഗ്യം, കാലാവസ്ഥ അടക്കമുള്ള വിഷയങ്ങളിൽ ജി20 വഴി ഇന്ത്യ സജീവ ഇടപെടൽ നടത്തും.
ജനുവരി 18 മുതൽ 20 വരെ ആരോഗ്യവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് യോഗമാണ് തിരുവനന്തപുരത്തു ചേരുന്നതെന്ന് ജി20 കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മാർച്ച് മുതലുള്ള പരിപാടികൾ തീരുമാനിച്ചിട്ടില്ല. ഈ പരിപാടികൾ തയ്യാറാകുമ്പോൾ കൊച്ചിയും കോഴിക്കോടുമെല്ലാം പരിഗണിക്കും. അങ്ങനെ അന്താരാഷ്ട്ര യോഗങ്ങളുടെ വേദിയായി കേരളവും മാറുകയാണ്.
1999ൽ സ്ഥാപിക്കപ്പെട്ട, ഈ സംവിധാനം ലോകജനസംഖ്യയുടെ മൂന്നിൽരണ്ടു ഭാഗവും ആഗോളവ്യാപാരത്തിന്റെ 75 ശതമാനവും ആഗോളതലത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 80 ശതമാനവും ഉൾക്കൊള്ളുന്നതാണ്. ലോകത്തിലെ ആഗോളനയത്തിന്റെ കാര്യത്തിൽ കരുത്തുറ്റ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ജി20. തൽഫലമായി, നമ്മുടെ കാലത്തെ ഏറ്റവും പ്രധാന വിഷയങ്ങളായ സുസ്ഥിരവികസന ലക്ഷ്യങ്ങൾ, കാലാവസ്ഥാപ്രവർത്തനം, ഭക്ഷ്യസുരക്ഷ, പൊതുജനാരോഗ്യസംവിധാനങ്ങൾ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയവയെക്കുറിച്ച് ആലോചിക്കാനുള്ള പ്രധാന വേദിയായി ഇത് മാറുന്നു. അദ്ധ്യക്ഷപദവി കൈവന്നതോടെ, കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കു ലഭിച്ചത്.
ജി20 അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്നതിന്റെ ആഘോഷമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 സ്മാരകമന്ദിരങ്ങൾ വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചു. കേരളത്തിൽ ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി, മട്ടാഞ്ചേരി പാലസ് എന്നിവിടങ്ങളിലാണ് ദീപാലങ്കാരം. ഡൽഹിയിൽ ചെങ്കോട്ട, കുത്തുബ് മിനാർ അടക്കമുള്ള സ്മാരകങ്ങളിൽ ജി20 ലോഗോ പ്രദർശിപ്പിച്ചു. അധ്യക്ഷപദവി ഏറ്റെടുത്ത ആദ്യ ദിവസം രാജ്യത്തെ 75 സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി ഡൽഹിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ആശയവിനിമയം നടത്തി.
രണ്ടു തരത്തിലാണ് ജി20 സമ്മേളനങ്ങൾ. അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ പ്രതിനിധിയായ ഷെർപ നയിക്കുന്ന സമ്മേളനങ്ങളും (ഷെർപ ട്രാക്ക്) ധനമന്ത്രിമാർ, സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവർ നയിക്കുന്ന സമ്മേളനങ്ങളുമാണ് (ഫിനാൻസ് ട്രാക്ക്) ഇവ. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ആദ്യ ഷെർപ സമ്മേളനം 4 മുതൽ 7 വരെ രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കും. മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ മാസത്തെ മറ്റു സമ്മേളനങ്ങൾ.
സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ സമ്പന്നമായ ചരിത്രവും ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുമുള്ള രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്കു ഗണ്യമായതോതിൽ ജനസംഖ്യാപരവും ഭൂരാഷ്ട്രതന്ത്രപരവുമായ സ്വാധീനമുണ്ട്. ഇത് അദ്ധ്യക്ഷസ്ഥാനത്തിന്, അതിന്റെ മുൻഗണനകളിൽ കേന്ദ്രീകരിക്കാനും അതോടൊപ്പം രാജ്യത്തിന്റെ മികച്ച സമ്പ്രദായങ്ങൾ ലോകവുമായി പങ്കിടാനും ഉചിതമായ അവസരമൊരുക്കും. 43 പ്രതിനിധിസംഘത്തലവന്മാർ അടുത്തവർഷം സെപ്റ്റംബറിൽ നടക്കുന്ന അവസാനത്തെ ന്യൂഡൽഹി ഉച്ചകോടിയിൽ പങ്കെടുക്കും.
ഇന്ത്യ ജി20യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കാലയളവിൽ 32 സെക്ടേഴ്സിലായി 200 ഓളം മീറ്റിങ്ങുകളാണ് നടക്കാൻ പോവുന്നത്. രാജ്യം സാമ്പത്തിക രംഗത്ത് മുന്നോട്ട് കുതിക്കുന്നതിന്റെ മികച്ച് ഉദാഹരണമാണ് ജി20 അധ്യക്ഷ പദവിയെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ജി20 ഉച്ചകോടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. സംസ്ഥാനങ്ങൾക്ക് ആഗോള തലത്തിൽ വാണിജ്യ- വ്യാപാര സാധ്യത പ്രദർശിപ്പിക്കാനുള്ള അവസരമായി ഇതുമാറും. വസുദൈവ കുടുംബകം ആണ് ഇത്തവണത്തെ ജി20യുടെ പ്രമേയം.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിരവധി സംഘടനകൾ രൂപം കൊള്ളുകയുണ്ടായി. അത്തരത്തിൽ രൂപം കൊണ്ട അവസാന സംഘടനകളിൽ ഒന്ന് എന്നുവേണമെങ്കിൽ ജി20യെ വിശേഷിപ്പിക്കാം. കാനഡ ഫ്രാൻസ് ജർമനി, ഇറ്റലി,ജപ്പാൻ,യുകെ, യുഎസ്എ എന്നീ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി7 അഥവാ ഗ്രൂപ്പ് ഓഫ് സെവനിൽ നിന്നാണ് ജി20യുടെ തുടക്കം.
ജി20 അംഗങ്ങളിലേക്ക് വന്നാൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി20. ഓസ്ട്രേലിയ, കാനഡ, സൗദി, യുഎസ്, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, അർജന്റീന, ബ്രസീൽ, മെക്സികോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ സൗത്തുകൊറിയ എന്നിവയാണ് ഈ 19 രാജ്യങ്ങൾ. ഇവരെ കൂടാതെ ആഫ്രിക്കൻ യൂണിയൻ, ആസിയാൻ, സ്പെയിൻ, വേൾഡ് ബാങ്ക് , യുഎൻ തുടങ്ങി 11 സ്ഥിരം അതിഥികളും ജി20യുടെ ഭാഗമാണ്. ജി20യിലെ ഇരുപതാമത്തെ അംഗമായി ആഫ്രിക്കൻ രാജ്യമായ നൈജീരിയ എത്തേണ്ടതായിരുന്നു.
എന്നാൽ ആഭ്യന്തര പ്രശ്നങ്ങൾ മൂലം നൈജീരിയക്ക് കൂട്ടായ്മയുടെ ഭാഗമാവാൻ കഴിഞ്ഞില്ല. ആഫ്രിക്കയിൽ നിന്ന് ജി20യിൽ എത്തിയ ഏക രാജ്യം ദക്ഷിണ ആഫ്രിക്ക ആണ്. 199ൽ രൂപം കൊണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമുള്ള ഒരുകൂട്ടായ്മയായി ജി20 ഉയർന്ന് വരുന്നത് 2008ന് ശേഷമാണ്. തുടക്കത്തിൽ ജി20 പ്രവർത്തിച്ചത് ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ചേർന്ന് സാമ്പത്തിക ഡീൽ ചെയ്യുന്ന സംഘന ആയിട്ടാണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന തരത്തിൽ ലോക നേതാക്കന്മാരുടെ കൂട്ടായ്മയായി അത് മാറിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍