Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിഗ്വിറ്റി എന്ന പേര് ആദ്യമായി കേട്ടത് എൻ എസ് മാധവന്റെ കഥ വായിച്ചപ്പോൾ; കഥാകാരന് വേദനകാണും, ന്യായീകരിക്കാതെ പേര് മാറ്റിക്കൂടെ; ഹിഗ്വിറ്റ പേര് വിവാദത്തിൽ എൻ എസ് മാധവനെ പിന്തുണച്ച് കെ സി ജോസഫ്

ഹിഗ്വിറ്റി എന്ന പേര് ആദ്യമായി കേട്ടത് എൻ എസ് മാധവന്റെ കഥ വായിച്ചപ്പോൾ; കഥാകാരന് വേദനകാണും, ന്യായീകരിക്കാതെ പേര് മാറ്റിക്കൂടെ; ഹിഗ്വിറ്റ പേര് വിവാദത്തിൽ എൻ എസ് മാധവനെ പിന്തുണച്ച് കെ സി ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഹിഗ്വിറ്റ' എന്ന പേര് എൻ എസ് മാധവന് അവകാശപ്പെട്ടതെന്ന് കെ സി ജോസഫ്. മാധവന്റെ പുസ്തകം വായിക്കുമ്പോഴാണ് ആദ്യമായി ആ പേര് കേൾക്കുന്നത്. മറ്റൊരാൾ അത് അപഹരിക്കുമ്പോൾ എഴുത്തുകാരന് വേദന കാണും. ന്യായീകരണം പറയാതെ സിനിമയുടെ അണിയറപ്രവർത്തകർക്ക് ആ പേര് മാറ്റിക്കൂടെ എന്ന് ചോദിക്കുകയാണ് കെ സി ജോസഫ്.

'ഹിഗ്വിറ്റ എന്ന പേര് കേൾക്കുന്നത് എൻ എസ് മാധവന്റെ പുസ്തകം പുറത്തിറങ്ങുമ്പോഴാണ്. ഇതെന്താണെന്നറിയാനുള്ള ആകാംക്ഷയാണ് പുസ്തകം വായിക്കാൻ പ്രേരണയായത്. എൻ എസ് മാധവന് കുട്ടിയെ മറ്റൊരാൾ അപഹരിക്കുമ്പോൾ വേദനയുണ്ടാകും. ന്യായീകരണം പറയാതെ ഹേമന്തിനും സുരാജ് വെഞ്ഞാറമൂടിനും സിനിമയുടെ പേര് മാറ്റിക്കൂടെ?,' കെ സി ജോസഫ് ട്വീറ്റ് ചെയ്തു. വിഷയത്തിൽ തനിക്ക് ലഭിച്ച പിന്തുണയിൽ നന്ദി അറിയിച്ച് എൻ എസ് മാധവൻ ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന 'ഹിഗ്വിറ്റ' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ വന്നതിന് പിന്നലെയാണ് തലക്കെട്ടിന്മേൽ തനിക്ക് അവകാശമില്ലാതെ പോകുന്നത് ദുഃഖകരമാണെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്. ചിത്രത്തിന് തിരക്കഥ ഹേമന്ദ് ജി നായരുടേതാണ്. എൻ എസ് മാധവനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുണ്ട്.

മാധവനും ആ പേരിനുമേൽ പൂർണ്ണമായ അവകാശമില്ലെന്നും തന്നത്താൻ സൃഷ്ടിച്ച തലക്കെട്ടിന് മാത്രമേ പകർപ്പവകാശം ഉള്ളൂ എന്നുമാണ് എഴുത്തുകാരനെതിരെയുള്ള വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP