അഷ്ടമുടി ആശുപത്രി അന്യർക്ക് പോകരുതെന്ന് ആഗ്രഹിച്ചു; ഏറ്റെടുക്കാമെന്ന് വാക്കു നൽകി സെക്യൂരിറ്റിയായി കൊടുത്തത് 50ലക്ഷത്തിന്റെ ചെക്ക്; അപകീർത്തിപ്പെടുത്താൻ കബളിപ്പിക്കലും കള്ളക്കേസും; ഗ്യാസ്ട്രോ സർജനെ കുടുക്കിയ പ്രൊഫഷണൽ ജലസി ഹൈക്കോടതി തിരിച്ചറിഞ്ഞു; ഡോ ബൈജു സേനാധിപൻ 'ചതി'യിൽ നിന്ന് രക്ഷപ്പെടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : കഷ്ടപ്പാടുകൾക്ക് നടുവിൽ കൊല്ലം ചവറ തെക്കുംഭാഗത്ത് ജനിച്ച് കഠിനാദ്ധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത് ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനമായ ഡോ.ബൈജു സേനാധിപനെ ഡോക്ടർമാർക്കിടയിലെ പ്രൊഫഷണൽ ജലസി കള്ളക്കേസിൽ കുടുക്കിയിരുന്നു. ജയിൽ വാസത്തിൽ നിന്ന് കഷ്ടിച്ചാണ് ഡോക്ടർ രക്ഷപ്പെട്ടത്. ഇപ്പോൾ ഈ കേസ് തന്നെ അസാധുവാക്കുകയാണ് ഹൈക്കോടതി.
രണ്ട് പതിറ്റാണ്ടിലധികമായി കൊല്ലം നഗരത്തിന്റെ പരിസരങ്ങളിൽ നിസ്വാർത്ഥമായി ആതുരസേവനം ചെയ്ത് ക്രമാനുഗതമായി നേടിയെടുത്ത സൽപ്പേര് നൊടിയിടകൊണ്ട് തകർത്ത് കളയാമെന്ന വ്യാമോഹത്തോടെ ചില ദുഷ്ടലാക്കുകൾ കെട്ടിച്ചമച്ച ചെക്ക് കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി വിചാരണ പോലും അനുവദിക്കാതെ റദ്ദാക്കിയിരിക്കുന്നുവെന്ന വിവരം പൊതു സമൂഹത്തെ അറിയിക്കുന്നതും ഡോ ബൈജു സേനാധിപൻ തന്നെയാണ്. കള്ളക്കേസും ഡോക്ടർക്ക് അതുണ്ടാക്കിയ ബുദ്ധിമുട്ടുകളും നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡോക്ടർക്കെതിരായ കേസ് റദ്ദാക്കുകയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ചെയ്തത്.
കൊല്ലം മേവറം ഭാഗത്തെ അഷ്ടമുടി ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമകളിൽ ഒരാളായിരുന്നു ബൈജു സേനാധിപൻ. ഹോസ്പിറ്റൽ നഷ്ടത്തിലായി്. നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ മറ്റൊരു കമ്പനിയുമായി ആശുപത്രി ബോർഡ് ചെയർമാൻ ഡോ.ജേക്കബ് ജോൺ ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെ ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു. ഓഹരി ഉടമ നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ച് കമ്പനിയുടെ 51 % ഓഹരി വാങ്ങാമെന്ന് ഡോ.ബൈജു സമ്മതം അറിയിച്ചു. ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് വിൽക്കുവാൻ നിശ്ചയുകയും ചെയ്തു. സ്നേഹാർദ്രം ജീവകാരുണ്യ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് മുതിർന്നതെന്ന് ഡോ.ബൈജു സേനാധിപൻ പറഞ്ഞിരുന്നു.
അതിനായി തന്റെ വസ്തുവകകൾ പണയം വച്ച് രണ്ട് കോടി രൂപ സ്വരൂപിക്കുകയും ചെയ്തു. പറഞ്ഞ വാക്കിന് സെക്യൂരിറ്റിയായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ.ജേക്കബ് ജോൺ ഏറ്റ് വാങ്ങിയെങ്കിലും ആശുപത്രിരേഖകൾ നൽകുവാൻ കൂട്ടാക്കിയില്ല. രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു എന്ന് ഡോ.ബൈജു പറയുന്നു. എന്നാൽ സെക്യൂരിറ്റിയായി നൽകിയ ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ അത് ഉപയോഗിച്ച് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ഡോ. ജേക്കബ് ജോൺ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്് പ്രകാരം ഡോക്ടർ ബൈജുവിനെതിരെ ക്രിമിനൽ കേസെടുത്തു. ഈ ഇടപാടിൽ സെക്യൂരിറ്റിച്ചെക്ക് ഹാജരാക്കി പണം തട്ടാൻ ശ്രമിച്ചതിനെതിരെ ഡോ.ബൈജു കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും ചെയ്തിരുന്നു.
ഇതിനിടെ വ്യാജകേസുമായി ആശുപത്രി ഡയറക്ടർ മുന്നോട്ടു പോകുകയാണുണ്ടായത്. ഇതേതുടർന്ന് കോടതിയിൽ നിന്ന് വന്ന സമൻസ് ബൈജുവിന്റെ നാട്ടിലെ വീട്ടിലുള്ള അമ്മ കൈപറ്റുകയും ചെയ്തു. ഇത് ഡോ.ബൈജുവിന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ഡോ.ബൈജു അറിഞ്ഞില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് ഡോ.ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യുവാനുള്ള കരുക്കൾ നീക്കി. വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുക്കാൻ കേസ് അഡ്വാൻസ് ചെയ്യുവാൻ വക്കീൽ മുഖാന്തിരം അപേക്ഷ നല്കി. കേസ് പരിഗണിക്കുന്നതിന് തലേ ദിവസം തന്നെ ഡോക്ടറെ അറസ്റ്റ് ചെയ്യുവാൻ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്യുകയാണുണ്ടായത്. അന്ന് വൈകുന്നേരം മൂന്ന് മണിക്ക് നാടകീയമായി അദ്ദേഹത്തെ ഒരു കൊടും കുറ്റവാളിയെ പോലെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയും , മർദ്ദിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
പിന്നീട് പരവൂർ കോടതി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ഈ കേസാണ് വസ്തുതകൾ പരിശോധിച്ച് ഹൈക്കോടതി റദ്ദാക്കുന്നത്. അഷ്ടമുടി ആശുപത്രിയുമായി പിന്നീട് പല വിവാദങ്ങളും ഉയർന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ചർച്ചയായി എന്നതാണ് മറ്റൊരു വസ്തുത. കേസിൽ നിന്നും ഹൈക്കോടതി വിടുതൽ നൽകുമ്പോൾ ഡോ ബൈജു സേനാധിപൻ തന്റെ നിരപരാധിത്വം തെളിഞ്ഞതിലെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. ചവറ തെക്കുംഭാഗം എന്ന ഉൾഗ്രാമത്തിൽ നിന്നും ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന് കഠിനാധ്വാനത്തിലൂടെ കൊല്ലം ജില്ലയിൽ നിന്നുള്ള ആദ്യ സർജിക്കൽ ഗസ്സ്ട്രോ ബിരുദം കരസ്ഥമാക്കി കൊല്ലം നിവാസികൾക്ക് സഹായകമാകുന്ന രീതിയിൽ അവിടെത്തന്നെ പ്രാക്ടീസ് തുടങ്ങിയതും നിലവിലുള്ള മാമൂലുകൾ പൊളിച്ചെഴുതിയതും ഒട്ടേറെ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും തരണം ചെയ്താണ്. ഞാൻ രണ്ട് പതിറ്റാണ്ടിലധികമായി കൊല്ലം നഗരത്തിന്റെ പരിസരങ്ങളിൽ നിസ്വാർത്ഥമായി ആതുരസേവനം ചെയ്ത് ക്രമാനുഗതമായി നേടിയെടുത്ത സൽപ്പേര് നൊടിയിടകൊണ്ട് തകർത്ത് കളയാമെന്ന വ്യാമോഹത്തോടെ ചില ദുഷ്ടലാക്കുകൾ കെട്ടിച്ചമച്ച ചെക്ക് കേസ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് വിചാരണ പോലും അനുവദിക്കാതെ റദ്ദാക്കിയിരിക്കുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചതിലുള്ള സന്തോഷം ഞാൻ പങ്ക് വയ്ക്കട്ടെ .-ഇതാണ് ഡോ. ബൈജു സേനാധിപൻ ഫെയ്സ് ബുക്കിൽ കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പ്.
ഗ്യാസ്ട്രോ മേഖലയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ.ബൈജു സേനാധിപൻ നാട്ടിലും വിദേശത്തുമായി ആയിരക്കണക്കിന് രോഗികളെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകിയ മലയാളിയാണ് ഈ ഡോക്ടർ. ഡോ.ബൈജു സേനാധിപനെ സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കിടിയിലെ വേറിട്ട ശബ്ദമായി ഏവരും അംഗീകരിക്കുകയും ചെയ്യുന്നു. പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സർക്കാർ ചെയ്യുന്നതു പോലെ കാരുണ്യപദ്ധതി ആവിഷ്കരിച്ച സ്വകാര്യമേഖലയിലുള്ള ഡോക്ടറെന്ന് ഖ്യാതിയും ഡോ.ബൈജുവിന് സ്വന്തമാണ്. നിരവധിപേരുടെ കണ്ണീരൊപ്പിയ സ്നേഹാർദ്രമെന്ന പദ്ധതി ഏറെ ചർച്ചായവുകയും ചെയ്തു. ഇതാണ് പിണറായി സർക്കാരിന്റെ ആർദ്രമെന്ന പദ്ധതിയുടെ ചാലക ശക്തിയായതും.
രോഗികൾക്ക് വേണ്ടിയുള്ള ഡോക്ടറുടെ വിട്ടുവീഴ്ചയില്ലാതയുള്ള ഈ സമീപനമാണ് അദ്ദേഹത്തെ കള്ളക്കേസിൽ കടുക്കിയത് എന്ന് വിശ്വസിക്കുന്ന ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതാണ് ഹൈക്കോടതി ഇടപെടലോടെ പൊളിയുന്നത്.
കേസുണ്ടായ സമയത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നതിനെ സംബന്ധിച്ച് ഡോ ബൈജു സേനാധിപൻ നൽകിയിരുന്ന വിശദീകരണം ചുവടെ
ഞാൻ കൊല്ലം മേവറം ഭാഗത്തു് സ്ഥിതി ചെയുന്ന അഷ്ടമുടി ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ഓഹരി ഉടമകളിൽ ഒരാളാണ്.മാനേജ്മെന്റിന്റെ പിടിപ്പുകേടും സാമ്പത്തിക തിരിമറിയും മൂലം ഹോസ്പിറ്റൽ കുറെ കാലമായി നഷ്ടത്തിലാണ് .ഓഹരി ഉടമകളുടെ സമ്മതമില്ലാതെ കോടികണക്കിന് രൂപ വായ്പാ എടുക്കുകയും അത് സ്വകാര്യലാഭത്തിനായി വിനിയോഗിക്കുകയും ചെയ്തതിന്റെ ഫലമായാണ് അത് നഷ്ടത്തിലായത്
നഷ്ടം നികത്താനാവാതെ ഹോസ്പിറ്റൽ വിൽക്കുവാൻ ഓഹരി ഉടമകളുടെ സമ്മതമില്ലാതെ തന്നെ മറ്റൊരു കമ്പനിയുമായി കമ്പനി ചെയർമാൻ ധാരണ ഉണ്ടാക്കുകയും അതിന്റെ കരുനീക്കങ്ങൾ നടക്കുന്നതിനിടയിൽ വിളിച്ച് ചേർക്കപ്പെട്ട ഓഹരി ഉടമകളുടെ ജനറൽ ബോഡിയിൽ ഓഹരി ഉടമ എന്ന നിലയിൽ കമ്പനി തത്ത്വങ്ങൾ അനുസരിച്ചു എനിക്ക് നിക്ഷിപ്തമായ അവകാശം കമ്പനിയുടെ 51 % ഓഹരി വാങ്ങുന്നതിലേക്കായി ഉന്നയിക്കുകയുമുണ്ടായി .ജനറൽ ബോഡി അത് അംഗീകരിക്കുകയും 51 % ഓഹരി 2 കോടി രൂപക്ക് എനിക്ക് തരുവാൻ നിശ്ചയുകയും ചെയ്തു.ആയതിന്റെ ഉറപ്പിലേക്കായി 50 ലക്ഷം രൂപയുടെ ഒരു ചെക്ക് ജനറൽ ബോഡിക്ക് വേണ്ടി കമ്പനി ചെയർമാൻ ആയ ഡോ ജേക്കബ് ജോൺ സ്വീകരിക്കുകയും ഉണ്ടായി.
എന്നാൽ പറഞ്ഞപ്രകാരം ആവശ്യമായ രേഖകൾ ഹാജരാക്കുവാൻ ഡോ ജേക്കബ് ജോൺ തയ്യാറായില്ലെന്ന് മാത്രമല്ല , ഹോസ്പിറ്റൽ പുറത്തു വിൽക്കുവാൻ മനോരമ പത്രത്തിൽ പരസ്യം നൽകുകയും , മറ്റു വില്പന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.രേഖകൾ ഹാജരാക്കാത്തിനെത്തുടർന്നു എനിക്ക് കരാറിൽ നിന്ന് പിന്മാറേണ്ടി വന്നു. എന്നാൽ പ്രസ്തുത ചെക്ക് തിരിച്ചു നൽകുവാൻ കൂട്ടാക്കാതെ ഡോ ജേക്കബ് ജോൺ അത് ബാങ്കിൽ ക്യാഷ് പിൻവലിക്കുവാൻ ശ്രമിക്കുകയും ,സാധിക്കാതെ വന്നപ്പോൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരം എനിക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുകയും ഉണ്ടായി .ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഞാൻ കൊല്ലം സി.ജെ.എം കോടതിയിൽ വഞ്ചനാകേസ് ഫയൽ ചെയുകയും,ആ കേസ് ഫയലിൽ സ്വീകരിച്ചു നടപടി ആരംഭിച്ചിട്ടുള്ളതുമാണ് .
ഈ അവസരത്തിൽ എനിക്കെതിരെ വഞ്ചനപരമായി കെട്ടിച്ചമച്ച കേസുമായി ഡോ ജേക്കബ് ജോൺ മുന്നോട്ടു പോകുകയും , അതിലേക്കായി കോടതിയിൽ നിന്ന് വന്ന സമൻസ് എന്റെ മാതാവ് കൈപറ്റിയിട്ടുള്ളതുമാണ് .ഇത് എന്റെ ശ്രദ്ധയിൽപെടുമ്പോഴേക്കും കോടതി അതിലേക്കായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു . എന്നാൽ ആ വാറണ്ട് ഡോ ജേക്കബ് ജോൺ തന്നിൽ നിക്ഷിപ്തമായ അവകാശം ഉപയോഗിച്ചു കോടതിയിൽ നിന്നും നേരിട്ട് കൈപ്പറ്റുകയും, അത് നിർദ്ദേശിക്കപ്പെട്ട പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കാതെ കൈയിൽ സൂക്ഷിക്കുകയും, അദ്ദേഹം അത് നിയമവിരുദ്ധമായി ഫോട്ടോ എടുത്ത് എന്നെ അപകീർത്തിപ്പെടുത്തുന്നതിലേക്കായി കരുതുകയും ചെയ്തു.പ്രസ്തുത വാറണ്ട് ഒരു മാസത്തിന് ശേഷം ചവറ പൊലീസ് സ്റ്റേഷനിൽ സമർപ്പിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു എന്നെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ചു അറസ്റ്റ് ചെയ്യുവാനുള്ള കരുക്കൾ നീക്കുകയും ചെയ്തു.
വാറണ്ടിന്റെ വിവരം ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ മുഖാന്തരം അറിഞ്ഞതിനെ തുടർന്ന് ജാമ്യം എടുക്കുന്നതിലേക്കായി ഞാൻ അഡ്വക്കേറ്റ് മുഖേന കേസ് 17 .05 .2019 ലേക്കായി അഡ്വാൻസ് ചെയ്യുകയുണ്ടായി. എന്നാൽ ഡോ ജേക്കബ് ജോണും ചില തല്പരകക്ഷികളുമായി ഒത്തുകളിച്ചു തലേ ദിവസം തന്നെ (അതായത് 16 .05 .2019ന് )വൈകുന്നേരം മൂന്ന് മണിക്ക് എന്നെ ഒരു കൊടും കുറ്റവാളിയെ പോലെ എന്റെ തിരുവനന്തപുരം ക്ലിനിക്കിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ,മർദ്ദിക്കുവാൻ ശ്രമിക്കുകയും ഉണ്ടായി . എന്നെ നേരിട്ട് അറിയാവുന്ന അഭ്യുദയകാംക്ഷികളുടെ ഇടപെടലിനെ തുടർന്ന് ആണ് മർദ്ദനത്തിലേക്കും റീമാൻഡിലേക്കും നീങ്ങാതിരുന്നത് .
എനിക്ക് ബഹുമാനപ്പെട്ട പരവൂർ കോടതിയിൽ നിന്നും ജാമ്യം ലഭ്യമായതിന് ശേഷവും താൻ നിയമവിരുദ്ധമായി പകർത്തിയ വാറണ്ടിന്റെ കോപ്പി സാമൂഹ്യമാധ്യമങ്ങളിലൂടെ എന്നെ അപകീർത്തിപ്പെടുത്തുവാൻ ഉപയോഗിച്ച് വരുന്നതായി കാണുന്നു. ഈ പകർപ്പ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കൂടി പറയുവാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ. മേൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്നു തെളിയിച്ചാൽ പൊതുസമൂഹത്തോട് മാപ്പു പറയുവാനും നിയമനടപടികൾക്ക് വിധേയനാവാനും ഞാൻ തയ്യാറാണെന്ന വസ്തുതയും ഇത്തരുണത്തിൽ ഞാൻ അറിയിക്കുന്നു
എന്ന്
നിങ്ങളുടെ സ്വന്തം
ഡോ.ബൈജു സേനാധിപന്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്