വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടില്ലെന്ന് എൻഐഎ; പരിശോധിച്ചത് പോപ്പുലർ ഫ്രണ്ട് സാന്നിധ്യത്തിന്റെ സാധ്യത മാത്രം; കിട്ടിയത് ഊഹാപോഹങ്ങൾ; രഹസ്യാന്വേഷണ വിവരം തിരക്കാൻ എത്തിയ ഉദ്യോഗസ്ഥന്റെ പേര് പുറത്തു വിട്ടത് അനൗചിത്യം; ദേശാഭിമാനി വാർത്തയിൽ ഞെട്ടി എൻഐഎ; വിഴിഞ്ഞത്ത് എല്ലാ തലത്തിലും ഗൂഢാലോചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണ കേസ് എൻഐഎ ഏറ്റെടുക്കില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങലിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുകയുമില്ല. വിഴിഞ്ഞത്ത് എത്തി എൻഐഎ ഉദ്യോഗസ്ഥൻ വിവരം ശേഖരിച്ചിരുന്നു. എൻഐഎ കൊച്ചി ഓഫീസിലെ ആർ ശ്രീകാന്താണ് വിഴിഞ്ഞത്തെത്തി വിവരങ്ങൾ ശേഖരിച്ചത് എന്ന് ദേശാഭിമാനി വാർത്തയും നൽകി. എന്നാൽ വിഴിഞ്ഞത്തെ അന്വേഷണത്തിനായിരുന്നില്ല ശ്രീകാന്ത് എത്തിയതെന്നാണ് മറുനാടന് ലഭിച്ച സൂചന. പോപ്പുലർ ഫ്രണ്ട് ഇടപെടലുകളെ കുറിച്ച് മാത്രം അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിലെ നിരോധിത സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എൻഐഎ റെയ്ഡുകൾക്ക് ശേഷമായിരുന്നു നടപടികളെടുത്തത്. അതുകൊണ്ട് പോപ്പുലർഫ്രണ്ടിൽ വിവര ശേഖരണം ഇപ്പോഴും എൻഐഎ നടത്തുന്നുണ്ട്.
നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ സാന്നിധ്യം വിഴിഞ്ഞത്തുണ്ടെന്ന് മാധ്യമ വാർത്തകൾ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് വിഴിഞ്ഞത്ത് എൻഐഎ ഉദ്യോഗസ്ഥൻ എത്തിയത്. അതിന് കേസെടുക്കലും അന്വേഷണവുമായി ബന്ധമൊന്നുമില്ല. വെറും റിപ്പോർട്ടിങ് സ്വഭാവത്തിലാണ് വിഴിഞ്ഞത്ത് എൻഐഎ എത്തിയതെന്നാണ് അവർ നൽകുന്ന സൂചന. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ എൻഐഎയും സ്ഥലത്തെത്തി. എൻഐഎ കൊച്ചി ഓഫീസിലെ ---- വിഴിഞ്ഞത്തെത്തി വിവരങ്ങൾ ശേഖരിച്ചത്-എന്നായിരുന്നു ദേശാഭിമാനി വാർത്ത. കേരള കൗമുദിയിലും ഈ വാർത്തയുണ്ട്. രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ തിരക്കാനെത്തിയ ഉദ്യോഗസ്ഥന്റെ പേര് മാധ്യമങ്ങൾ പുറത്തു വിട്ടതിൽ എൻഐഎ അമർഷത്തിലാണ്. ദേശാഭിമാനിയിൽ പറയുന്നതു പോലെ പൊലീസ് സ്റ്റേഷൻ അക്രമണത്തിൽ എൻഐഎ അന്വേഷണം ഇല്ലെന്നാണ് അവർ നൽകുന്ന സൂചന.
പോപ്പുലർഫ്രണ്ടിന് നിയമ പ്രകാരം പ്രവർത്തിക്കാൻ സാഹചര്യമില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെവിടെ പോപ്പുലർ ഫ്രണ്ടുണ്ടെന്ന് റിപ്പോർട്ടുകളെത്തിയാലും എൻഐഎ പരിശോധിക്കും. അതാണ് ഇവിടേയും സംഭവിച്ചതെന്നാണ് എൻഐഎ നൽകുന്ന വിശദീകരണം. വിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി ഇന്നലെ വാർത്ത നൽകിയിരുന്നു. സമരനേതാവ് വികാരി ജനറൽ യൂജിൻ പെരേരയാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ടെന്നാണ് ദേശാഭിമാനി വാർത്ത. സിപിഎമ്മിന്റെ മുഖപത്രമാണ് ദേശാഭിമാനി. അതായത് സർക്കാരിനൊപ്പം ചേർന്നു നിൽക്കുന്ന പത്രം. അതുകൊണ്ട് തന്നെ ഇന്റലിജൻസ് റിപ്പോർട്ട് വാർത്തയ്ക്ക് മാനങ്ങൾ ഏറെയാണ്. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള സൂചനകളും ഈ വാർത്തയിലുണ്ടായിരുന്നു.
ഗുരുതര ആരോപണമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവൻകൂർ സോഷ്യസ് സർവീസ് സൊസൈറ്റി ഡയറക്ടർ എ ജെ വിജയൻ, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജൻ, വലിയതോപ്പ് സ്വദേശി ബെഞ്ചമിൻ ഫെർണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോൺ ജോസഫ്, കൊല്ലം അഞ്ചൽ സ്വദേശി ബ്രദർ പീറ്റർ, ആലപ്പുഴ അർത്തുങ്കൽ സ്വദേശി ജാക്സൻ പൊള്ളയിൽ, പുല്ലുവിള സ്വദേശിനി സീറ്റാ ദാസൻ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങൾ എന്ന് ദേശാഭിമാനി പറയുന്നു. അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്. ഇതിൽ പറയുന്ന എജെ വിജയൻ, മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. എജെ വിജയന്റെ ഭാര്യ ഏലിയാമ്മാ വിജയൻ നടത്തുന്ന സഖിക്കെതിരേയും ദേശാഭിമാനിയിൽ പരാമർശമുണ്ട്. ഇതോടെ ആന്റണി രാജുവിന്റെ കുടുംബമാണ് വിഴിഞ്ഞത്ത് അട്ടിമറി നടത്തുന്നതെന്ന് പറയുകയാണ് ദേശാഭിമാനി.
സംഘാംഗങ്ങളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇവരുമായി അടുത്ത് നിൽക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്. ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴിൽ ആറാവശ്യവും സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിൽ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ താൽപ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്സ് ആരംഭിച്ചിട്ടുണ്ടന്നെും ദേശാഭിമാനി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് വാർത്തയിൽ ദേശാഭിമാനി ഉയർത്തുന്നത്. പോപ്പുലർ ഫ്രണ്ടിനെതിരെ കേരള കൗമുദിയിലും വാർത്തയുണ്ട്. പോപ്പുലർ ഫ്രണ്ടാണ് വിഴിഞ്ഞത്തെ അട്ടിമറിക്കാരെന്നാണ് കേരള കൗമുദി പറയുന്നത്. ഈ പോപ്പുലർ ഫ്രണ്ട് പരമാർശവും എൻഐഎ ഗൗരവത്തോടെ എടുത്തു. ഈ പോപ്പുലർ ഫ്രണ്ട് വാർത്തയിലെ തെളിവ് ശേഖരണമാണ് ലക്ഷ്യം. എന്നാൽ ഊഹാപോഹത്തിന് അപ്പുറമൊന്നും എൻഐഎക്ക് കിട്ടയതുമില്ല.
സർക്കാരിനൊപ്പം നിൽക്കുന്ന എല്ല ഔദ്യോഗിക രഹസ്യങ്ങളും അറിയാവുന്ന ദേശാഭിമാനി നടത്തുന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വർഷങ്ങളായി ഡൽഹിയിലെ സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ) ആസ്ഥാനത്തായിരുന്ന പെരേര ജൂണിലാണ് തിരുവനന്തപുരത്തെത്തിയത്. തുടർന്ന് വിഴിഞ്ഞത്ത് ഇടപെട്ടുതുടങ്ങി. തീരശോഷണത്തിനെതിരെ എന്ന പേരിൽ ജൂൺ അഞ്ചിനായിരുന്നു ആദ്യ യോഗം. 29ന് ജനറൽ ആശുപത്രിക്ക് സമീപത്തുള്ള ഐക്കഫ് സെന്ററിൽ പെരേരയുടെ നേതൃത്വത്തിൽ രഹസ്യയോഗവുമുണ്ടായി. തീവ്ര ഇടതു, പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളാണ് അവിടെ പങ്കെടുത്തത്. മുൻ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തെ നിരാഹാരമിരുത്താനുള്ള തീരുമാനം കൈക്കൊണ്ടതും ഈ യോഗമാണ്. മുതിർന്ന ബിഷപ്പുമാരുടെ എതിർപ്പിനെത്തുടർന്നാണ് നീക്കം പാളിയതെന്നും ദേശാഭിമാനി പറയുന്നു.
ആന്റോ ഏലിയാസ് (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ബിജു (എസ് യു സിഐ), പി വൈ അനിൽകുമാർ (ഏകതാ പരിഷത്), ബഞ്ചമിൻ ഫെർണാണ്ടസ് (കോസ്റ്റൽവാച്ച്), മേഴ്സി അലക്സാണ്ടർ (സഖി), സുബിൽ എബ്രഹാം, ലിമ സുനിൽ പുല്ലുവിള, ബിജു, ജെയിംസ് റോക്കി, മാഗ്ലിൻ ഫിലോമിന, അഡ്വ. സുഗതൻ പൗൾ, അനിൽകുമാർ, വീണ മരുതൂർ (എക്കോ സൊലൂഷൻസ്), സജിത, ഫാ. ഇബ്രാഹിം, മേഴ്സി (ചെറുരശ്മി)-ഇവരാണ് ഐക്കഫിലെ യോഗത്തിൽ പങ്കെടുത്തവർ എന്നാണ് ദേശാഭിമാനി പറയുന്നത്. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിൽ കണ്ണിചേരുന്നത് സഭമുതൽ മുൻസംഘപരിവാർ നേതാവുവരെ എന്നാണ് ആരോപണം.
തുറമുഖ നിർമ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നിലെ ഒമ്പതംഗ സംഘാംഗങ്ങളിൽ തീവ്ര ഇടത്, മൗലിക, പരിസ്ഥിതി സംഘടനകളിലുള്ളവർ. ഭാര്യ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് സംഘത്തിലെ പ്രധാനിയുടെ പ്രവർത്തനം. ഈ സംഘടനയുടെ പണമിടപാടിൽ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഉറ്റ അനുയായി ബെഞ്ചമിൻ ഫെർണാണ്ടസും സംഘത്തിൽ സജീവമാണ്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഐടി കൺസൾട്ടന്റ് പ്രസാദ് സോമരാജന്റെ മാനസഗുരുവാണ് ചാനൽ ചർച്ചകളിൽ ഇടതുപക്ഷ വിരുദ്ധത പറയുന്ന കെ എം ഷാജഹാൻ. എറണാകുളം കാക്കനാട് സ്വദേശിയായ അഭിഭാഷകൻ ജോൺ ജോസഫ്, വോട്ടേഴ്സ് അലയൻസ്, ഷാഡോ മിനിസ്ട്രി എന്നീ സംഘടനകളുടെ പ്രധാന പ്രവർത്തകനാണ്.
മനുഷ്യാവകാശ പ്രവർത്തനം എന്ന പേരിൽ വികസനപദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നു. അഞ്ചൽ സ്വദേശിയായ ബ്രദർ പീറ്ററിന്റെ യഥാർഥ പേര് ബോബി മാത്യുവെന്നാണ്. മിഷണറി പ്രവർത്തനങ്ങൾക്കൊപ്പമാണ് തുറമുഖത്തിന് എതിരായ നടപടികൾ. കരിങ്കുളം സ്വദേശിനിയായ സീറ്റ ദാസനാണ് സമരത്തിൽ സ്ത്രീകളെ ഇളക്കിവിടുന്നത്. ആർത്തുങ്കൽ സ്വദേശിയായ ജാക്സൻ പൊള്ളയിൽ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റാണ്. ആം ആദ്മി പാർട്ടിയോടാണ് ആഭിമുഖ്യമെങ്കിലും അടുത്തിടെ നിരോധിച്ച തീവ്രവാദ സംഘടനയുടെ പ്രവർത്തകരെയും ഇയാൾ കൂട്ടിയോജിപ്പിക്കുന്നു. എബിവിപി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ചിന്റെ സംസ്ഥാന ഓർഗനൈസറുമായിരുന്നു കെ വി ബിജു-ഇതാണ് ദേശാഭിമാനിയുടെ ആരോപണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്