ഡയാനയുടെ കമ്മൽ ധരിച്ച് അതിസുന്ദരിയായി കെയ്റ്റ് വില്യമിനൊപ്പം അമേരിക്കയിലെത്തിയപ്പോൾ കാത്തിരിക്കുന്നതുകൊട്ടാരത്തിലെ വംശീയ വിവാദം; വില്യമിന്റെ തലതൊട്ടമ്മയുടെ വാക്കുകൾ ഇരുട്ടടിയായി മാറുന്നു; വിവാദ നായികയെ പുറത്താക്കി ബക്കിങ്ഹാം പാലസ്
മറുനാടൻ മലയാളി ബ്യൂറോ
വില്യം രാജകുമാരനൊപ്പം അമേരിക്കയിലെത്തിയ കെയ്റ്റ് രാജകുമാരി ഓർമ്മപ്പെടുത്തുന്നത് മരിച്ചുപോയ തന്റെ ഭർതൃമാതാവിനെ. ഡയാനയുടെ അതിമനോഹരമായ സഫയർ കല്ലു പതിച്ച രത്ന കമ്മലുകളണിഞ്ഞാണ് ബ്രിട്ടന്റെ ആധുനിക സൗന്ദര്യ സങ്കൽപങ്ങളിൽ ഒരാളായ കെയ്റ്റ് രാജകുമാരി അമേരിക്കയിലെത്തിയത്. അമേരിക്കയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ വില്യമും കെയ്റ്റും ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന ദൃശ്യം മാധ്യമങ്ങളിൽ വന്നു.
തന്റെ മരണത്തിനു മുൻപ് ഏറെ പൊതു ചടങ്ങുകളിൽ ഡയാന ഈ കമ്മൽ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1996-ൽ ന്യുയോർക്ക് നഗരത്തിൽ നടന്ന മെറ്റ് ഗലായിലും 1991-ലെ കാനഡ സന്ദർശന വേളയിലും അവർ ഈ കമ്മൽ ആണ് അണിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ഈ ആഭരണം എന്നും ഡയാനയ്ക്കൊപ്പം ചേർത്ത് വയ്ക്കുകയായിരുന്നു അവരുടെ ആരാധകർ. പിന്നീട് കെയ്റ്റിന്റെ കൈവശം വന്നു ചേർന്ന ഈ അമൂല്യ ആഭരണം രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ട്രൂപ്പിങ് ദി കളർ ചടങ്ങിലും കെയ്റ്റ് ധരിച്ചിരുന്നു.
2014 ന് ശേഷം ഇതാദ്യമായാണ് ദമ്പതിമാർ അമേരിക്ക സന്ദർശിക്കുന്നത്. ഇന്നലെ ബോസ്റ്റൺ സിറ്റി ഹാളിലെത്തിയ അവർ നഗരപിതാവിനെയും സന്ദർശിച്ചു. അമേരിക്കയിൽ എത്തിയ വില്യം ഒരു ട്വീറ്റിലൂടെ തന്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിയേയും സ്മരിച്ചു. ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ശുഭാപ്തിവിശ്വാസിയായ വ്യക്തികളിൽ ഒരാൾ എന്നായിരുന്നു വില്യം തന്റെ മുത്തശ്ശിയെ വിശേഷിപ്പിച്ചത്.
തലതൊട്ടമ്മയുടെ വംശീയവെറി വില്യമിന് പാരയാകുന്നു
വില്യം ആരംഭിച്ച എർത്ത്ഷോട്ട്സ് അവാർഡ് ദാന ചടങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയ വില്യമിനും കെയ്റ്റിനും ഇപ്പോൾ പാരയാകുന്നത് സ്വന്തം തലതൊട്ടമ്മയും, എലിസബത്ത് രാജ്ഞിയുടേ അടുത്ത സഹായിയുമായ ലേഡി സൂസ്സൻ ഹസ്സേയുടെ വംശീയ വെറി നിറഞ്ഞ വാക്കുകളാണ്. രാജപ്ത്നി കാമില ആതിഥേയത്വം അരുളിയ ഒരു പരിപാടിയിലായിരുന്നു ലേഡി സൂസൻ ഈ വാക്കുകൾ പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കറുത്ത വർഗ്ഗക്കാരിയായ ഒരു അതിഥി ബ്രിട്ടീഷുകാരിയാണെന്ന് സമ്മതിക്കാൻ വിസമ്മതിച്ച സൂസൻ അവരോട് ആഫ്രിക്കയുടെ ഏത് ഭാഗത്തു നിന്നാണ് എന്ന് ചോദിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ വില്യമിന് ഇത് വലിയൊരു തിരിച്ചടി തന്നെയാണ്. സന്ദർശനം വംശീയ വിവാദത്തിൽ മുങ്ങിപ്പോകുമോ എന്നാണ് ഇപ്പോൾ ആശങ്ക. ഏതായാലും തന്റെ വാക്കുകൾ വിവാദമായതോടെ ലേഡി സൂസൻ രാജകൊട്ടാരത്തിലെ ജോലിയിൽ നിന്നും രാജിവെച്ചിട്ടുണ്ട്.
കാമിലയ്ക്കും തുടക്കത്തിൽ തന്നെ കല്ലുകടിച്ച അനുഭവമാണ് ഇത് നൽകിയിട്ടുള്ളതെങ്കിലും, ചാൾസ് മൂന്നാമൻ രാജാവ് ഇത് തീരെ ഗൗനിച്ചിട്ടില്ല. ഒന്നും സംഭവിക്കാത്തതുപോലെ അദ്ദേഹം ഇന്നലെ ലണ്ടനിൽ അഭയാർത്ഥികളായി താമസിക്കുന്ന യുക്രെയിൻ വംശജരുടെ ഒരു പള്ളിയിൽ സന്ദർശനം നടത്തുകയും അവിടെയെത്തിയ വിശ്വാസികളുമായി സംസാരിക്കുകയും ചെയ്തു.
വംശീയതയെ തള്ളിപ്പറഞ്ഞ് വില്യമിന്റെ വക്താവ്
സംഭവം വിവാദമായതോടെ കെൻസിങ്ടൺ കൊട്ടാരത്തിലെത്തിയ മാധ്യമ പ്രവർത്തകരോട് വില്യം രാജകുമാരന്റെ വക്താവ് പറഞ്ഞത് വംശീയവെറിക്ക് ബ്രിട്ടീഷ് സമൂഹത്തിലോ രാജകൊട്ടാരത്തിലോ ഒരു സ്ഥാനവും ഇല്ല എന്നായിരുന്നു. അവിടെ പറഞ്ഞ വാക്കുകൾ ഒരിക്കലും കൊട്ടാരത്തിന് സ്വീകാര്യമല്ലെന്നും അത് പറഞ്ഞ വ്യക്തി ഉടനടി രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി. അതിഥിക്ക് ഉണ്ടായ വിഷമത്തിൽ ഖേദിക്കുന്നതായും വക്താവ് അറിയിച്ചു.
അതേസമയം, ഈ വംശീയാധിഷേപത്തിന് വിധേയയായ ഈസ്റ്റ് ലണ്ടൻ ചാരിറ്റി സിസ്റ്റാ സ്പേസ് ഡയറക്ടർ നഗോസി ഫുലാനി പറഞ്ഞത് ആ വാക്കുകൾ തന്നെ സ്തബ്ദയാക്കി എന്നായിരുന്നു. പെട്ടെന്ന് തന്റെ അടുത്ത് എത്തിയ ആ സ്ത്രീ തന്നോട് താൻ എവിടെ നിന്നാണ് എന്ന് ചോദിക്കുകയായിരുന്നു. താൻ ഒന്നിലധികം തവണ അതിനുത്തരം നൽ-കിയെങ്കിലും ആ ഉത്തരമായിരുന്നില്ല അവർക്ക് വേണ്ടിയിരുന്നതെന്നും സഗോസി ഫുലാനി പറഞ്ഞു. വനിതകൾക്ക് നേരെയുള്ള അക്രമത്തിനെതിരെ ഒത്തുകൂടിയ ഒരു സഭയിൽ വെച്ച് ഇത് നടന്നത് തീർത്തും ഖേദകരമാണെന്നും അവർ ദി മിററിനോട് പറഞ്ഞു.
താൻ ലണ്ടനിൽ അല്ലാതെ വേറെയെങ്ങും ജീവിച്ചിട്ടില്ലെന്നും, ആഫ്രിക്കയിൽ എവിടെ നിന്നാണെന്ന ചോദ്യം കേട്ട ഉടൻ താൻ അവിടം വിട്ടുപോകാൻ ആലോചിച്ചു എന്നും അവർ കൂട്ടിച്ചേർത്തു. താൻ ആ സദസ്സിൽ സ്വീകാര്യയല്ല എന്നൊരു തോന്നലാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. എന്നിരുന്നാലും അവരുടെ ജോലി നഷ്ടപ്പെടണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവത്തിന് സാക്ഷിയായ വിമൻസ് ഈക്വാലിറ്റി പാർട്ടിയിലെ മൻഡു റോൾഡ് പറഞ്ഞത് രാജകൊട്ടാരത്തിലെ ജീവനക്കാർക്ക് സാംസ്കാരിക പരിശീലനം നൽകണം എന്നായിരുന്നു.
വളരെ ധിക്കാരംനിറഞ്ഞ സ്വരത്തിലായിരുന്നു ലേഡി സൂസന്റെ ചോദ്യം എന്ന് പറഞ്ഞ അവർ, തങ്ങൾ ചെയ്ത കർമ്മത്തെ ആദരിക്കാൻ ഒത്തുകൂടിയ വേള ഇത്തരത്തിൽ ഒരു വേദന നൽകിയതിൽ സങ്കടമുണ്ടെന്നും അറിയിച്ചു.
Stories you may Like
- ചാൾസ് രാജാവിന്റെ കിരീടധാരണത്തിൽ നിറയ്ക്കുക പാരമ്പര്യം
- ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ
- ബ്രിട്ടണിൽ ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിന് തൊട്ടുമുൻപേ നാടകങ്ങൾ
- ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിന് ഹാരിയും മേഗനും എത്തുമോ?
- കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍