സിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ച് വരവറിയിച്ച നായകൻ; ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പെനാൽട്ടി നഷ്ടപ്പെടുത്തി രാജ്യത്തിന്റെ ശത്രുവായി; വനവാസത്തിന് ശേഷം മടങ്ങിയെത്തിയത് നഷ്ടപ്പെടുത്തിയ നേട്ടം ശിഷ്യനിലൂടെ രാജ്യത്തിന് തിരികെ സമ്മാനിച്ച്; രണ്ടു പതിറ്റാണ്ടിന് ശേഷം സെനഗലിലെ വീണ്ടും നോക്കൗട്ടിലെത്തിച്ച ബുദ്ധി കേന്ദ്രം; 'കബീർ ഖാനെ' വെല്ലുന്ന സെനഗലിന്റെ സ്വന്തം അലിയോ സിസോയുടെ കഥ
സ്പോർട്സ് ഡെസ്ക്
ദോഹ: ഒരൊറ്റ ലോകകപ്പിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ഇഷ്ട ടീമായി മാറിയ സംഘമാണ് സെനഗൽ.ആഫ്രിക്കൻ കരുത്തിന്റെ വന്യതയും വശ്യതയും നിറഞ്ഞ സെനഗലിന്റെ പ്രകടനം ആരെയും മോഹിപ്പിക്കുന്നതാണ്.2002 ലെ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ ആദ്യ കളിയിൽ അട്ടമറിച്ചാണ് സെനഗൽ ലോക ഫുട്ബോളിലേക്ക് വരവറിയിച്ചത്.മികച്ച പ്രകടനത്തോടെ ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലെത്താനും അവർക്ക് സാധിച്ചു.
എന്നാൽ പിന്നീട് അങ്ങോട്ട് എല്ലാ ലോകകപ്പുകളിലും സെനഗലിന് ഈ മികവ് തുടരനായില്ല.ഇന്ന് ഇക്വഡോറിനെ തോൽപ്പിച്ച് ഇരുപത് വർഷത്തിന് ശേഷം വീണ്ടും സെനഗൽ ലോകകപ്പിന്റെ നോക്കൗട്ടിലെത്തിയിരിക്കുകയാണ്.ഈ രണ്ടു നേട്ടത്തിലും സെനഗലിന്റെ ശക്തി കേന്ദ്രം അലിയോ സിസോ എന്ന പ്രതിരോധ നിരക്കാരനാണ്.ആദ്യ ലോകകപ്പിൽ സെനഗലിന്റെ നായകനായിരുന്നുവെങ്കിൽ ഇന്നയാളുടെ വേഷം കോച്ചിന്റെതാണെന്നു മാത്രം.സെനഗലിന്റെ പേര് എപ്പോഴൊക്കെ ലോകഫുട്ബോൾ ഭൂപടത്തിൽ തിളങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെയും കളിച്ചും കളിപ്പിച്ചും സിസ്സോ അവർക്കൊപ്പമുണ്ടായിരുന്നു.
സെനഗലിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഓരോ വരിയിലും പേരുള്ള മനുഷ്യൻ.ചക് ദേ ഇന്ത്യ സിനിമയിലെ കബീർഖാനെപ്പോലെ ഒരു രാജ്യത്തിന്റെ നായകനായി വന്ന് വില്ലനാവുകയും പിന്നീട് തന്റെ ശിഷ്യരിലൂടെ ആ നേട്ടം കൈവരിച്ച് വീണ്ടും താരമാവുകയും ചെയ്ത താരമാണ് സിസെ.സെനഗൽ ഫുട്ബാളിന് എല്ലാമായിരുന്നു അലിയോ സിസെ.1999 മുതൽ 2005 വരെ തെരാൻഗയിലെ സിംഹങ്ങളുടെ പ്രതിരോധം ഈ ഡിഫൻസീവ് മധ്യ നിരക്കാരന്റെ കാലുകളിൽ ഭദ്രമായിരുന്നു.
പിൻ നിരയിൽ നിന്ന് മിന്നൽ പിണർപോലെ കൊണ്ടെത്തിച്ച പന്തുകൾ ഒന്ന് തൊട്ടിടുകയേ വേണ്ടിയിരുന്നുള്ളു, ഡിയോഫിനും കൂട്ടർക്കും ഗോളുകൾ അടിച്ചു കൂട്ടാൻ.ഇങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്താണ് 2002-ലെ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാമറൂണും സെനഗലും ഏറ്റുമുട്ടിയത്. കാമറൂണിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ നേടാതിരുന്നതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.
ഷൂട്ടൗട്ടിൽ ഇരുടീമുകളും രണ്ടു ഷോട്ടുകൾ വീതം പാഴാക്കി 2-3 എന്ന നിലയിൽ സെനഗൽ പിന്നിട്ടു നിൽക്കെ നിർണായകമായ അഞ്ചാം കിക്ക് എടുക്കാനെത്തിയത് ടീം നായകൻ കൂടിയായ സിസെയായിരുന്നു.എന്നാൽ സിസെയുടെ കിക്ക് കാമറൂൺ ഗോൾകീപ്പർ തടുത്തിട്ടു. ഒരുനിമിഷം സ്തംഭിച്ചു നിന്ന സിനെ തലകുമ്പിട്ടു ഗ്രൗണ്ടിൽ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. ആ ഒരൊറ്റ പിഴവിലൂടെ രാജ്യത്തിനു മുഴുവൻ വില്ലനായി മാറിയ സിസെ.
പിന്നീട് പല പല ക്ലബുകളിലേക്ക് ചേക്കെറിയാണ് സിസ്സെ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോയത് പക്ഷെ അപ്പോഴും രാജ്യത്തിന് നഷ്ടപ്പെടുത്തിയ കിരീടം അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.ഫ്രഞ്ച് ക്ലബുകളായ ലില്ലെ, പി.എസ്.ജി, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബിർമിങ്ഹാം എന്നീ ടീമുകൾക്കു വേണ്ടി മധ്യനിരയിലും പ്രതിരോധത്തിലും കളിച്ച സിസെ സെനഗലിന് ആയി രാജ്യാന്തര തലത്തിൽ 35 മത്സരങ്ങളിൽ ബൂട്ടുകെട്ടി.
ഒരൊറ്റ ലോകകപ്പിന് ശേഷം ശോഭിക്കാൻ കഴിയാതിരുന്ന സെനഗൽ ടീമിന് ഒരു കോച്ചിനെ നോക്കുന്ന സമയം.അപ്പോഴേക്കും സിസ്സെ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.അതിനാൽ തന്നെ ഒരു കോച്ച് എന്ന നിലയിലേക്ക് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച കണ്ടെത്തലായ സിസ്സെയെ അല്ലാതെ മറ്റാരെയും പരിഗണിക്കാൻ ടീം തയ്യാറായില്ല.
അങ്ങിനെ 2015 മുതൽ സെനഗൽ ടീം പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത സിസെ രാജ്യത്തെ 2018 ഫിഫ ലോകകപ്പിന് യോഗ്യത നേടി നൽകിയെങ്കിലും ചരിത്രത്തിൽ ആദ്യമായി 'ഫെയർ പ്ലെ' നിയമം കൊണ്ടു ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ സെനഗൽ പുറത്ത് പോയി.എന്നാൽ സിസെ തന്റെ പരീക്ഷണങ്ങൾ തുടരുകയായിരുന്നു. 2019-ൽ 17 വർഷങ്ങൾക്കു ശേഷം സെനഗലിനെ ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ എത്തിച്ചു.
എന്നാൽ ഇത്തവണയും നിർഭാഗ്യം പിന്തുടർന്നപ്പോൾ അൾജീരിയക്ക് എതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗൽ പരാജയപ്പെട്ടു.ക്ഷമയോടെ കാത്തിരുന്ന സിസെയുടെ തന്ത്രങ്ങൾ ഒടുവിൽ വിജയം കണ്ടു. 2022 ലെ ആഫ്രിക്കൻ രാജാക്കന്മാർ ആയി സെനഗലിനെ ആദ്യമായി മാറ്റാൻ സിസെക്ക് ആയി.20 വർഷങ്ങൾക്ക് ശേഷം താൻ നഷ്ടമാക്കിയ ആഫ്രിക്കൻ കിരീടം രാജ്യത്തിനു സമ്മാനിക്കുകയായിരുന്നു സിസെ.
ഇതിന് പിന്നാലെയാണ് 20 വർത്തിന് ശേഷം തന്റെ ടീമിനെ സിസ്സെ ലോകകപ്പിന്റെ നോക്കൗട്ടിലെത്തിക്കുന്നത്.അത്രയെറെ തിളക്കുണ്ട് സെനഗലിന്റെ ഇത്തവണത്തെ കുതിപ്പിനും.ഇതിന് മുമ്പ് 2002ൽ ടീം ക്വർട്ടർ ഫൈനലിലെത്തിയിരുന്നു. അതേസമയം, 1990ലെ കാമറൂൺ- കൊളംബിയ മത്സരത്തിന് ശേഷം തെക്കേ അമേരിക്കൻ ടീമിനെ തോൽപ്പിക്കുന്ന ആഫ്രിക്കൻ ടീമായി സെനഗൽ മാറി.
സുപ്രധാന മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് മാനേയുടെ അസാന്നിധ്യത്തിലും സെനഗൽ ജയിച്ചുകയറിയത്. 1990ലെ ജൂൺ 23ന് നടന്ന മത്സരത്തിൽ കാമറൂൺ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തന്നെയാണ് ജയിച്ചിരുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച് ആറുപോയന്റുമായാണ് ടീം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. 2002ൽ നേടിയ അഞ്ചു പോയന്റാണ് അവരുടെ മികച്ച നേട്ടം.
കളത്തിന് പുറത്ത് ആഹ്ലാദിക്കുകയും ആഘോഷിക്കുകയും കളിക്കാരെ കൂട്ടുകാരെ പോലെ സ്നേഹിക്കുകയും ചെയ്യുന്നൊരു കോച്ചാണ് സിസ്സേ..ഈ വേൾഡ് കപ്പിലെ ഒരു ഫേവറിറ്റ് ടീം ആദ്യ റൗണ്ട് കടക്കുകയാണ്. സിസ്സെക്ക് ഇനിയും ആഹ്ലാദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫു്ട്ബോൾ ലോകവും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍