വിഴിഞ്ഞത്തേത് 2019 ഡിസംബർ മൂന്നിന് അവസാനിച്ച കരാർ; സമയപരിധി ലംഘിച്ചതിന് നഷ്ടപരിഹാരത്തുക ഇനി കൊടുക്കേണ്ടി വരില്ല; മത്സ്യത്തൊഴിലാളികളുടെ സമരം കാരണമുണ്ടായ 200 കോടിയുടെ നഷ്ടവും നികത്തും; 2023 സെപ്റ്റംബറിൽ കപ്പലെത്തിക്കാൻ വിട്ടുവീഴ്ചകളിലേക്ക് പിണറായി സർക്കാർ; മോദിയുടെ കൂട്ടുകാരന് ഇരട്ട ബമ്പർ അടിക്കും! കോളടിക്കുന്നത് അദാനിക്ക് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖ കരാർ പുതുക്കാൻ സാധ്യതകൾ ഏറെ. കേരളത്തിലെ ഏറ്റവും വിലയ വികസന പദ്ധതിക്ക് കാലതാമസമുണ്ടാകാതിരിക്കാനാണ് പുതുക്കുക. 2019 ഡിസംബർ മൂന്നിന് വിഴിഞ്ഞത്ത് പണി ചെയ്യാനുള്ള കരാർ കാലാവധി തീർന്നിരുന്നു. അതിന് ശേഷം അത് പുതുക്കി നൽകാൻ അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി. എന്നാൽ പുതുക്കി നൽകിയില്ലെന്നതാണ് വസ്തുത. അനൗദ്യോഗിക ചർച്ചകളുടേയും തീരുമാനങ്ങളുടേയും ഫലമായിരുന്നു നിർമ്മാണം നടന്നു വന്നത്. കോടതിയിലെ തീരുമാനങ്ങളും അദാനി ഉയർത്തിക്കാട്ടി. എന്നാൽ യഥാർത്ഥ അനുമതി ഇല്ലെന്നതാണ് വസ്തുത. ഇത് ഇനി പുതുക്കി നൽകും. ഇതിന്റെ ഭാഗമായി കരാർ തുകയിലും ചെറിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ വ്യവസായിയാണ് അദാനി. മോദിയുടെ പിന്തുണയിൽ കുതിച്ച വ്യവസായ സാമ്രാജ്യം. 2023ന് മുമ്പ് വിഴിഞ്ഞത്ത് കപ്പലെത്തിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷം. ഇതിന് വേണ്ടി എന്തു വിട്ടു വീഴ്ചയും സർക്കാർ ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ആവശ്യവും അംഗീകരിക്കും. അതിനൊപ്പം അദാനിയുടേയും.
അതുകൊണ്ട് തന്നെ വിഴിഞ്ഞത്തെ സമരം അദാനിക്കും അനുഗ്രഹമാണ്. കരാർ പുതുക്കാതെ പോയാൽ ഭാവിയിൽ അദാനിയിൽ നിന്ന് കാലതാമസത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം ചോദിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതിനൊപ്പം ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് പാറ കിട്ടാനുള്ള താമസവും അദാനിയെ വലയ്ക്കുന്നുണ്ട്. കേരളത്തിലെ ക്വാറികൾ കൊണ്ടു മാത്രം പാറ ആവശ്യം നിറവേറ്റപ്പെടില്ല. ഇത് മനസ്സിലാക്കി അദാനിക്ക് പാറ നൽകുന്ന പലരും തമിഴ്നാട്ടിൽ ക്വാറികൾ സ്വന്തമാക്കി. തിരുന്നൽവേലി അടക്കമുള്ള സ്ഥലങ്ങളിൽ ക്വാറികൾ അവർ നേടി. ഈ ക്വാറികളിൽ നിന്നും പാറ കേരളത്തിലേക്ക് കൊണ്ടു വരാൻ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. അതിർത്തി കടന്ന് ലോറികൾ എത്തുന്നതിലെ പ്രശ്നമായിരുന്നു ഇതിന് കാരണം. സമരം കാരണം പദ്ധതി നിലച്ചു. ഫലത്തിൽ പാറകൾ കേരളത്തിലേക്ക് എത്തിക്കാൻ അദാനിക്ക് കൂടുതൽ സമയം കിട്ടുകയും ചെയ്തു.
കരാർ പ്രകാരം ബ്രേക്ക് വാട്ടർ നിർമ്മാണം സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അദാനി പോർട്ട് ചെയ്യുന്നത്. അതിന്റെ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഈ സാഹചര്യത്തിൽ പാറ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റ് നിർമ്മാണ ചെലവുകളുമെല്ലാം പുതിയ കരാറിൽ പുതുക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം സമരം കാരണമുള്ള നഷ്ടത്തിനും പരിഹാരം നൽകും. അതായത് ചിലപ്പോൾ ഉയർന്ന തുകയ്ക്ക് പോലും കരാർ പുതുക്കാനാണ് സാധ്യത. കേരളത്തിന്റെ വികസനത്തിന് വിഴിഞ്ഞം അനിവാര്യതയെന്ന തോന്നൽ പൊതുസമൂഹത്തിനുണ്ട്. ഇതാണ് സമരത്തിനിടെ തീരമേഖലയ്ക്ക് അപ്പുറമുള്ളവർ ഉയർത്തുന്ന പൊതു വികാരം. തീരമേഖലയിലെ പുനരധിവാസം ഉറപ്പാക്കി തുറമുഖ പദ്ധതി വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. ഇതിന് വേണ്ടി കോടതിയിൽ അദാനി പോർട്ട് ഉയർത്തുന്ന നഷ്ടപരിഹാര ആവശ്യവും സർക്കാരിന് പരിഗണിക്കേണ്ടി വരും.
200 കോടിയുടെ നഷ്ടപരിഹാരം സമരക്കാരിൽ നിന്ന് വാങ്ങുമെന്നതാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. എന്നാൽ ലത്തീൻ കത്തോലിക്കാ വിഭാഗം നയിക്കുന്ന സമരത്തിന് മാനം ഏറെയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണുവയ്ക്കുന്ന രാഷ്ട്രീയക്കാർക്ക് ആർക്കും ലത്തീൻ സഭയെ പിണക്കാനാകില്ല. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം എന്ന ആവശ്യം അദാനി ഗ്രൂപ്പുയർത്തിയാൽ അത് സർക്കാർ തന്നെ നൽകേണ്ടി വരും. സ്വപ്ന പദ്ധതിക്ക് കോട്ടമുണ്ടാകാതിരിക്കാൻ അത് പൊതു താൽപ്പര്യാർത്ഥം അംഗീകരിക്കാൻ സർക്കാർ സന്നദ്ധമാകും. അങ്ങനെ ആ തുകയും അദാനിക്ക് കിട്ടും. ഇതിനൊപ്പം കരാർ പുതുക്കുന്നതോടെ നഷ്ടപരിഹാര ഭീഷണിയും തീരും. അങ്ങനെ ഇരട്ട ബമ്പർ അദാനിക്ക് കിട്ടും.
2019ൽ തുറമുഖത്തിന്റെ ഒന്നാംഘട്ടനിർമ്മാണം പൂർത്തിയാക്കേണ്ടതായിരുന്നു. ഓഖി, കോവിഡ് കാരണമാണ് നിർമ്മാണം വൈകിയെന്ന വാദവുമായി വിഴിഞ്ഞം പോർട്സ് ആർബിട്രേഷൻ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വൈകിയ ഓരോദിവസത്തിനും 12 ലക്ഷം രൂപവീതം സർക്കാരിന് നൽകേണ്ടിവരും. ഇതൊഴിവാക്കി നിർമ്മാണസമയം നീട്ടിക്കിട്ടാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. പ്രഖ്യാപിത തീയതിക്കും നീട്ടിക്കൊടുത്ത കാലയളവിലും ഒന്നാംഘട്ടം പൂർത്തീകരിക്കാനാവാതെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് മധ്യസ്ഥ നിർണയത്തിലേക്ക് (ആർബിട്രേഷൻ) നീങ്ങുന്നത്. സമയപരിധി ലംഘിച്ചാൽ അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഈടാക്കേണ്ട നഷ്ടപരിഹാരത്തുകയിലുള്ള തർക്കമാണ് കാരണം.
പദ്ധതിയെ ചൊല്ലി തർക്കമുണ്ടാകുകയും അനുരഞ്ജന ചർച്ച പരാജയപ്പെടുകയും ചെയ്താൽ ആർബിട്രേഷൻ നടപടിയിലേക്ക് കടക്കാമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. അദാനി ഗ്രൂപ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ ആർബിട്രേറ്ററായി നിർദേശിച്ചതിനെ തുടർന്ന് മന്ത്രിസഭായോഗം ജസ്റ്റിസ് കുര്യൻ ജോസഫിനെ സംസ്ഥാന പ്രതിനിധിയായി നിർദേശിച്ചു. 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുേമ്പാൾ ആയിരം ദിവസത്തിനുള്ളിൽ 2018 സെപ്റ്റംബർ ഒന്നിന് പൂർത്തീകരിക്കുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് നീട്ടിക്കിട്ടിയ 2019 ഡിസംബർ മൂന്നെന്ന സമയപരിധിയും പാലിക്കാൻ അദാനിക്കായില്ല. കോവിഡ് ലോക്ഡൗണിൽ പണി മുടങ്ങിയത് പരിഗണിച്ച് 34 ദിവസം സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. ഇതിന് ശേഷമാണ് കരാർ നീട്ടി നൽകാത്തത്.
തുടർന്ന് സമയപരിധി ലംഘിച്ചാൽ ഒരുദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന കരാറിലെ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. ഓഖി, വലിയ തിരമാല, ക്വാറി, പാറയുടെ ലഭ്യതയില്ലായ്മ, കോവിഡ് ലോക്ഡൗൺ തുടങ്ങി 21 കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് അംഗീകരിക്കാൻ അദാനി ഗ്രൂപ് തയാറായില്ല. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അദാനി പോർട്സ് ചെയർമാനുമായി നടത്തിയ അനുരജ്ഞന ചർച്ചയിലും സമവായത്തിൽ എത്താനായില്ല. ഈ പ്രശ്നങ്ങളിൽ എല്ലാം പരിഹാരമുണ്ടാകുന്ന തരത്തിലേക്ക് വിഴിഞ്ഞത്തെ പ്രതിഷേധവും അനുരജ്ഞനവും മാറും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിലെല്ലാം സർക്കാരിന്റെ ഫലപ്രദ നടപടി തുടരുകയാണ്. ഏഴാവശ്യമാണ് സമരക്കാർ ഉന്നയിച്ചത്. ഇതിൽ ആറും സർക്കാർ അംഗീകരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
തുറമുഖനിർമ്മാണത്തെതുടർന്ന് തീരശോഷണം ഒരു പഠനത്തിലും കണ്ടെത്തിയിട്ടില്ല. എങ്കിലും മത്സ്യത്തൊഴിലാളികളുടെ ആശങ്ക പഠിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. തുറമുഖം പൂർത്തിയാകുമ്പോൾ തൊഴിലാളികൾക്ക് ബോട്ട് ലാൻഡിങ് സ്റ്റേഷൻ സജ്ജമാക്കാൻ നടപടി തുടങ്ങി. ഇരുന്നൂറ്റമ്പതോളം കുടുംബങ്ങളാണ് ബന്ധുവീട്ടിലും ക്യാമ്പിലുമായി കഴിയുന്നത്. ഇതിൽ 153 കുടുംബം വീട്ടുവാടക ആവശ്യപ്പെട്ടു. ഇവർക്ക് വീട് നിർമ്മിച്ചുനൽകുംവരെ മാസം 5500 രൂപവീതം നൽകുന്നു. പദ്ധതിക്കായി മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. എന്നിട്ടും പുനരധിവാസം ആവശ്യപ്പെടുന്നവർക്ക് സർക്കാർ മുൻഗണന നൽകുന്നു. പുനരധിവാസത്തിന് 13.87 ഏക്കർ ലഭ്യമാക്കി. ജീവനോപാധിക്ക് നഷ്ടപരിഹാരമായി 99.94 കോടി രൂപ വിതരണം ചെയ്തു. കോട്ടപ്പുറത്തെ 1026 കുടുംബത്തിന് ലൈഫിൽ വീട്. പുനർഗേഹത്തിൽ മുട്ടത്തറ, കാരോട്ട് ബീമാപള്ളി എന്നിവിടങ്ങളിലെ 340 കുടുംബത്തെ ഫ്ളാറ്റിലേക്ക് പുനരധിവസിപ്പിച്ചു. വീട് നിർമ്മാണത്തിന് രജിസ്റ്റർ ചെയ്ത 832ൽ 399 വീട് നിർമ്മിച്ചു. ബാക്കി പുരോഗമിക്കുന്നു.
മണ്ണെണ്ണയ്ക്ക് വിലകൂട്ടുന്നത് കേന്ദ്ര സർക്കാരാണ്. എങ്കിലും സർക്കാർ മീൻപിടിത്തത്തിന് ലിറ്ററിന് 25 രൂപ സബ്സിഡി നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്കെല്ലാം സാമ്പത്തിക സഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ഉറപ്പാക്കി. ഇത് തുടരുമെന്ന് ഉറപ്പ്. മുതലപ്പൊഴി തുറമുഖത്തിന്റെ വടക്ക് 23 കോടി ചെലവിൽ 1.91 കിലോമീറ്ററിൽ ഗ്രോയിൻ സംരക്ഷണം ഏറ്റെടുത്തു. പൂന്തുറയ്ക്കും വലിയതുറയ്ക്കുമിടയിൽ തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ പദ്ധതി. തുറമുഖനിർമ്മാണം നിർത്തിവയ്ക്കൽ അസാധ്യമാണ്. ദേശീയ പ്രാധാന്യമുള്ളതും ഏതാണ്ട് അവസാനഘട്ടത്തിലേക്കും എത്തുന്ന പദ്ധതിയിലെ കാലതാമസം സംബന്ധിച്ച ആർബിട്രേഷൻ നടപടി പുരോഗമിക്കുന്നു. നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദേശവുമുണ്ടെന്ന് സർക്കാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്