നിലയ്ക്കലിൽ നിന്ന് തുടങ്ങുന്ന രാഷസ പരിഷ്ക്കാരങ്ങൾ; ഇതു പോലുള്ള പിടിച്ച് പറിച്ച് നടത്തുന്ന സ്ഥാപനം എങ്ങനെ രക്ഷപെടാൻ! ത്രിവേണി പോലുള്ള സ്ഥലങ്ങൾ എല്ലാം ഇന്ത്യ- പാക്ക് അതിർത്തി പോലേ വേലി കെട്ടി തിരിച്ചിരിക്കുന്നു; സന്നിധാനത്ത് ഏകോപനുമില്ല; ഒടുവിൽ പൊട്ടിത്തെറിച്ച് അനന്തഗോപൻ; ശബരിമലയിൽ വലയുന്നത് ഭക്തർ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: ശബരിമലയിൽ ഭക്തർക്ക് ദുരിതം മാത്രം. രണ്ട് ദിവസമായി സന്നിധാനത്ത് ഏകോപനവും തെറ്റി. രണ്ടാം ഘട്ട സേവനത്തിനു പുതിയ പൊലീസുകാർ വന്നതോടെ രാത്രി ഹരിവരാസനത്തിനു ശേഷം പതിനെട്ടാംപടി കയറ്റുന്നത് നിർത്തിയത് ഒരു ആലോചനയുമില്ലാതെയാണ്. തീർത്ഥാടനം തുടങ്ങി 10 ദിവസം കൃത്യമായി നടന്നുവന്ന രീതിയാണ് മാറുന്ന്. ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണ് പൊലീസ് ഈ തീരുമാനം എടുത്തത്. ഞായറാഴ്ച രാത്രി നട അടച്ച ശേഷം ആരെയും പതിനെട്ടാംപടി കയറ്റിയില്ല. ഇതിൽ ദേവസ്വം ബോർഡ് ഇടപെട്ടു. ഇതേ തുടർന്ന് ഇന്നലെ രാത്രി രണ്ടു മണിമുതൽ തീർത്ഥാടകരെ കയറ്റി.
ശനിയാഴ്ച രാത്രി നട അടച്ച ശേഷം ആരേയും പതിനെട്ടാം പടി കയറ്റിയിരുന്നില്ല. പുലർച്ചെ 3ന് നട തുറക്കും മുൻപാണ് ഇവരെ പടി കയറ്റിയത്. അതുവരെ വലിയ നടപ്പന്തലിലെ വരികളിൽ അവർ കാത്തിരുന്നു. 12 വിളക്കു ദിവസമായ ഇന്നലെ ദർശനത്തിനു 89037 പേർ വെർച്വൽക്യു ബുക്കു ചെയ്തിരുന്നു. പുലർച്ചെ നട തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകുമെന്നതിനാൽ നേരത്തെ വന്നവരെ എല്ലാം പതിനെട്ടാംപടി കയറാൻ അനുവദിക്കാതിരുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. ഇന്നലെ വൈകിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ സന്നിധാനത്ത് എത്തി. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരോട് കയർത്ത് തന്നെ അനന്തഗോപൻ സംസാരിച്ചു. ഇതോടെയാണ് പ്രശ്ന പരിഹാരമായത്.
നിങ്ങൾ ഇവിടെയുള്ളത് ഭക്തരെ സഹായിക്കാനാണ്. ബുദ്ധിമുട്ടിക്കാനല്ല-എന്ന് പൊലീസുകാരോട് മുഖത്ത് നോക്കി ദേവസ്വം പ്രസിഡന്റിന് പറയേണ്ടി വന്നു. തീരുമാനങ്ങൾ ദേവസ്വം ബോർഡ് എടുക്കുമെന്നും അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നും അറിയിച്ചു. ഇതോടെയാണ് രാത്രിയിൽ നട അടച്ചിരിക്കുമ്പോഴും പതിനെട്ടാംപടി കയറ്റാൻ സമ്മതിച്ചത്. പുലർച്ചെ 3ന് നട തുറക്കുന്നതിനു മുൻപ് അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റുമായിരുന്നു. ഇതുകാരണം നട തുറക്കുമ്പോൾ തന്നെ നല്ലൊരു ഭാഗത്തിനു ദർശനം കിട്ടി. ആദ്യഘട്ടത്തിൽ തുടർന്നുവന്ന സംവിധാനം രണ്ടാംഘട്ടം പൊലീസ് വന്ന ആദ്യ ദിവസം മാറ്റി.
നട തുറന്ന മേൽശാന്തി ശ്രീകോവിലിൽ നിന്ന് ഇറങ്ങി ഉപദേവ നടകൾ തുറക്കാൻ പോയ സമയത്താണ് അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റി വിട്ടത്. പൊലീസും ദേവസ്വവും തമ്മിലുള്ള ഏകോപനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടാണ് ഇത് സൂചിപ്പിക്കുന്നത്. ഇതേ അനുഭവം പമ്പയിലും ഉണ്ടായി. ഞായറാഴ്ച വൈകിട്ട് പമ്പ ത്രിവേണിയിൽ കെഎസ്ആർടിസി ബസിനു പാർക്കിങ് നൽകുന്നതിനെ ചൊല്ലി ഉണ്ടായ തർക്കം കുറെ സമയത്തേക്ക് ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ദർശനത്തിനു 3 ദിവസമായി ഭക്തരുടെ പ്രവാഹമാണ്. വലിയ നടപ്പന്തലിലെ 9 നിരയിലും പടികയറാനുള്ള തീർത്ഥാടകരെ പൊലീസ് നിറച്ചു നിർത്തി. കാത്തുനിൽപ് മണിക്കൂറുകൾ നീണ്ടതോടെ ഭൂരിഭാഗവും ദാഹജലത്തിനായി അപേക്ഷിച്ചു. രണ്ട് വശങ്ങളിലും നിൽക്കുന്നവർക്കു മാത്രമാണ് വെള്ളം കൊടുക്കാൻ കഴിഞ്ഞത്.
ഇക്കാര്യം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഉള്ളിൽ നിൽക്കുന്ന തീർത്ഥാടകർക്ക് സ്റ്റീൽ കുപ്പികളിൽ വെള്ളം എത്തിക്കാൻ അടിയന്തര സംവിധാനം ഒരുക്കി. ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇറങ്ങി നടപ്പന്തലിൽ കാത്തുനിൽക്കുന്ന തീർത്ഥാടകർക്ക് ചുക്കുവെള്ളം കൊടുക്കാൻ തുടങ്ങി. അതോടെ ഉദ്യോഗസ്ഥരും സജീവമായി. പ്രസിഡന്റ് പോകും വരെ അവരും കുപ്പികളിൽ ചുക്കുവെള്ളം നിറച്ച് തീർത്ഥാടകർക്കു വിതരണം ചെയ്തു. തിരക്കു കൂടിയതോടെ എല്ലാ സ്ഥലങ്ങളിലെയും ചുക്കുവെള്ള വിതരണ കേന്ദ്രങ്ങളും സജീവമായി.ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തയാറാക്കുന്ന കുടിവെള്ളമാണു ദേവസ്വം ബോർഡ് വിതരണം ചെയ്യുന്നത്.
ശബരിമല ദർശനം കഴിഞ്ഞു വ്ന്ന ഒരു ഭക്തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
·
സ്വാമി ശരണം ,
കഴിഞ ദിവസം ശബരിമലയിൽ പോയി വന്നൂ.. സനിധാനത്തിൽ ഒരോ ഭക്തനും. ഇന്ന് മനം മടുത്തു പോകുന്ന അനുഭവങ്ങളും, ബുദ്ധിമുട്ടുകൾ മനഃപൂർവ്വം ആണോ എന്ന് തോന്നുന്ന പരിഷ്കാരങ്ങൾ, അത് എന്തിന്റെ പേരിൽ ആണ് എങ്കിലും ഓരോരോത്തരും തിരിച്ച് പോരുമ്പോൾ ഭഗവാനേ ! ഇനി അടുത്ത വർഷം നാട്ടിൽ തന്നെ വ്രതം എടുത്ത് അയ്യനേ ഭജിക്കാം എന്ന് തിരുമാനിക്കുന്നൂ.
നിലയ്ക്കലിൽ നിന്ന് തുടങ്ങുന്ന രാഷസപരിഷ്ക്കാരങ്ങൾ, യാത്ര ക്ഷീണത്തോടെ വരുന്ന ഓരോ ഭക്തനും അവരുടെ കന്നിക്കാരയകുട്ടികളേയും , പ്രായമായ മാളികപുറങ്ങളേയും നിലക്കലിൽ ഇറക്കി, അവിടെ നിന്ന് ksrtcയിൽ വലിഞ്ഞ് കയറി പമ്പയിലേക്ക് , ഇതുപോലുള്ള പിടിച്ച് പറി ച്ച് നടത്തുന്ന സ്ഥാപനം എങ്ങനെ രക്ഷപെടാൻ. കഴിഞ്ഞ കാലങ്ങളിൽ പമ്പയിൽ ഇറക്കി തിരിച്ച് നിലക്കലിൽ ബയ്സ്മെന്റിൽ വന്ന് പാൻക്ക് ചെയ്യുകയായിരുന്നൂ പതിവ്...ട്രാഫിക്ക കുറക്കാൻ എടുക്കുന്ന പരിഷ്ക്കാം കുട്ടികളെയും വയസായ അമ്മമാരേയും കുറച്ച ല്ല ബുദ്ധിമുട്ടിക്കുന്നത്... നിങ്ങൾ പൊലീസ് , ദേവസ്വം., തൂടങ്ങിയവരോടെ പരിചയം ഉള്ളവർ ഏങ്കിൽ ഇതൊന്നും ബാധകം അല്ല
പമ്പയിൽ എത്തിയാൽ കാണുന്നത് , ത്രിവേണി പോലുള്ള സ്ഥലങ്ങൾ എല്ലാം ഇന്ത്യ- പാക്ക് അതിർത്തി പോലേ വേലി കെട്ടി തിരിച്ചിരിക്കുന്നു, , ലക്ഷോപലഷം ഭക്തർ വരൊന്ന പമ്പാ തീരത്ത് ഭക്തർക്ക് വിരിവെയ്ക്കാൻ 150പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഷെഡ് മാത്രം, ബലിപുരകളീടെ വെയിൽ മറനിഴലിൽ കിട്ടുന്ന പരിമിതമായ സ്ഥലത്ത് കെട്ടും വെച്ച് ബലികഴിഞ്ഞ് രക്ഷപെടുകയാണ് ഭക്തർ (ഭക്തർ എന്ന് ഇടയ്ക്ക് പറയുന്നത് ചിലർക്ക് ഇഷ്ട്ടം അല്ല) പല പമ്പാ പരിസരങ്ങളിലും വടം തീർത്ത് പമ്പ തീരത്ത് പ്രതിരോധം തീർത്തിരിക്കുന്നു, പമ്പാഗണപതിയിലേക്ക് പോകുന്ന ഭക്തർ, വെർച്ച്വൽ കോപ്പികാണീക്കുന്നു, ഒരു തരം പ്രഹസനം മാത്രം;. എന്റെ കൈയിലും ഉണ്ട് ഒരണ്ണം..എന്തിന് എടുത്തത് എന്ന് ഇപ്പോഴും അറിയില്ല.
മലകയറ്റം ആയി പ്ലാസ്റ്റിക്ക് നിരോധനം എന്ന പേരിൽ ആകാം പ്ലാസ്റ്റിക്കുപ്പിവെള്ളം ഇല്ല, നല്ലത്....എന്നാൽ ചരടിൽ തൂങ്ങി കിടക്കുന്നു pigo cover ഒന്നും പ്ലസ്റ്റിക്ക് അല്ല എന്നുള്ളത് എനിക്ക് പുതിയ അറിവ് ആണ്, 20 രുപയുടെ വെള്ളം നിരോധിച്ച് 30 രുപയുടെ ഒരു ഉപ്പ് സോഡാനാരങ്ങയും, ജ്യൂസും കഴിപ്പിക്കുന്ന ബിസിനസ് തന്ത്രം നമ്മുടെ സാമ്പത്തിക വിദഗ്ദ്ധർ കണ്ടുപഠിക്കണം... ചില സ്ഥലങ്ങളിൽ സന്നദ്ധസംഘടന സൗജന്യ കുടിവെള്ളം വിതരണം പ്രശംസനീയം തന്നെ.. അതും അടുത്തവർഷം കാരണങ്ങൾ നിരത്തി നിർത്തലാക്കിയാൽ അതിശയം വേണ്ട.
ഇതെല്ലാം തരണം ചെയ്ത് സനിധാനത്ത് ചെന്നാൽ, അവിടെ നിൽക്കരുത്, ഇവിടെ ഇരിക്കരുതു, തുടങ്ങിയ കല്പനകൾ, ഒരു നോട്ടം ശബരീശനേ കണ്ട് ഇറങ്ങുമ്പോൾ ഒരോ പ്രാർത്ഥനമാത്രം ആരൂപം മനസ്സിൽ നിന്ന് മാറല്ലേ എന്ന്...കാരണം അടുത്ത് നിന്ന് ദർശിക്കാൻ എന്റെ കൂടുക്കാരോ ,ബന്ധുകളോ,അയൽവാസി ആരും തന്നെയാണ് പൊലീസിലോ, ദേവസ്വം ബോർഡിലോ, , ഇല്ല .... എല്ലാ മൂലയിലും നോക്കിയാൽ കാണുന്നു കാണിക്കവഞ്ചി ഇനി കക്കൂസുകളുടെ മുന്നിൽ മാത്രമേ വരുവാനുള്ളൂ. കാരണം കാണിക്ക അർപ്പിക്കാൻ ഒരു കാരണവശാലും ആർക്കും ബുദ്ധിമുട്ട് വരത്തരുത് എന്ന് ....
ഇത് ഒരു സാധാരണ വ്യക്തി ശബരിമലയിൽ വരെമ്പോൾ ഉണ്ടായ അനുഭവം ആണ്..എന്നാൽ നിങ്ങൾ മേൽ പറഞ്ഞപോലേ ഉദ്യോഗസ്ഥൻ, ദ്വേവസം അധികാരികളുടെ ബന്ധുവോ, പരിചയക്കാരൊ ആണ് എങ്കിൽ ഈ നിയമങ്ങൾ ഒന്നും ബാധകം അല്ല..
സ്വാമി ശരണം.
വിനോദ്.
പരിഷ്ക്കാരങ്ങൾ എല്ലാം അധികാരികളുടെജോലിഭാരം കുറയ്ക്കുമ്പോൾ ,കഷ്ടത അനുഭവിക്കുന്നതു ഓരോ സാധാരണകാരനും ആണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്