Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉമ്മൻ ചാണ്ടിയും കെ ബാബുവും വൻ തുക കൈക്കൂലി വാങ്ങി; പിന്നീട് വന്നവരും അദാനിയുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടാവും; ലോകത്തൊരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കാത്ത പദ്ധതി; ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അബ്ജോദ് വർഗ്ഗീസ് വിഴിഞ്ഞത് ലത്തീൻസഭയ്ക്കൊപ്പം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ചാനൽ ജീവനക്കാരൻ രാഷ്ട്രീയക്കാരെ തള്ളിപ്പറയുമ്പോൾ

ഉമ്മൻ ചാണ്ടിയും കെ ബാബുവും വൻ തുക കൈക്കൂലി വാങ്ങി; പിന്നീട് വന്നവരും അദാനിയുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടാവും; ലോകത്തൊരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കാത്ത പദ്ധതി; ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അബ്ജോദ് വർഗ്ഗീസ് വിഴിഞ്ഞത് ലത്തീൻസഭയ്ക്കൊപ്പം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ചാനൽ ജീവനക്കാരൻ രാഷ്ട്രീയക്കാരെ തള്ളിപ്പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സമരം കലാപത്തിലേക്ക് വഴിമാറിയതോടെ സുപ്രധാന വെളിപ്പെടുത്തലുമായി മാധ്യമപ്രവർകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ മന്ത്രി കെ ബാബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഏഷ്യാനെറ്റ് വാർത്ത അവതാരകൻ അബ്ജോദ് വർഗീസാണ് രംഗത്ത് വന്നത്.വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും കെ ബാബുവും കൈക്കൂലി വാങ്ങിയെന്നാണ് അബ്‌ജോദിന്റെ വെളിപ്പെടുത്തൽ.

ഒരു തദ്ദേശീയ ജനവിഭാഗത്തെ ഉന്മൂലനം ചെയ്യുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ഉമ്മൻ ചാണ്ടിയും, കെ ബാബുവും വൻ തുക കൈക്കൂലി വാങ്ങി തുടക്കമിട്ട പദ്ധതിയാണിതെന്നും അദേഹം വെളിപ്പെടുത്തി.പിന്നീട് വന്നവരും മുറയ്ക്ക് അദാനിയുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടാവും. കൈ കോർത്ത് നിൽക്കുന്ന വിവി രാജേഷും, ആനാവൂർ നാഗപ്പനും പങ്ക് പറ്റിയിട്ടുണ്ടാവുമെന്നും അദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.തീരദേശ സൈന്യത്തെ ഒരാൾക്കും ജയിക്കാനാവില്ലെന്നും അദ്ദേഹം കുറിക്കുന്നു.

താൻ നേരത്തെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് വേണ്ടി പരമ്പര തയ്യറാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും അബ്‌ജോദ് പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

കേരളത്തിന്റെ സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിച്ച ജനതയെ തുടച്ചുനീക്കാൻ സൈന്യത്തെ വിളിക്കണമെന്ന് പറയുന്നവരോടാണ്... ഒരു തദ്ദേശീയ ജനവിഭാഗത്തെ ഉന്മൂലനം ചെയ്യുന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.ലോകത്തൊരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കാത്ത പദ്ധതി. വല്ലാർപാടം പോലെ പൊളിഞ്ഞ് പാളീസാകാൻ പോകുന്ന പദ്ധതി. ഉമ്മൻ ചാണ്ടിയും, കെ ബാബുവും വൻ തുക കൈക്കൂലി വാങ്ങി തുടക്കമിട്ട പദ്ധതി.

പിന്നീട് വന്നവരും മുറയ്ക്ക് അദാനിയുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടാവും. കൈ കോർത്ത് നിൽക്കുന്ന വിവി രാജേഷും, ആനാവൂർ നാഗപ്പനും പങ്ക് പറ്റിയിട്ടുണ്ടാവും... തീർച്ച...

തീരദേശത്തെ മനുഷ്യർക്കേൽക്കുന്ന ഓരോ അടിയും എന്റെ മുതുകിലും കൂടിയാണ്... ഉണ്ടാകുന്ന ഓരോ അനിഷ്ട സംഭവത്തിനും ഉത്തരവാദി ഉമ്മൻ ചാണ്ടിയും, സി പി എമ്മും ബിജെപിയുമാണ്. ആദ്യമായി പറയുന്നതല്ല. വിഴിഞ്ഞത്തെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ച് മുഖ്യധാര പ്രചാരണം നടത്തിയ കാലത്ത് മനോരമയിൽ വിഴിഞ്ഞം വിനാശത്തിന്റെ പദ്ധതിയെന്ന് രണ്ട് എപ്പിസോഡുകൾ ചെയ്ത് വിഷയം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിലെ സുറിയാനി സവർണ ക്രിസ്ത്യാനി സഭകൾ ടൂർ പോയിരിക്കയാണ്. അവർക്ക് തീരദേശത്തെ ലത്തീൻ സഭക്കാർ തൊട്ടുകൂടാൻ പാടില്ലാത്ത മുക്കുവരാണ്. വീണ്ടും പറയുന്നു, ജയിക്കാനാവില്ല ഒരാൾക്കും തീരദേശത്തെ സൈന്യത്തെ..

 

മനോരമ ന്യൂസിൽ നിന്നാണ് അബ്‌ജോദ് എഷ്യാനെറ്റിലേക്ക് എത്തുന്നത്.മനോരമയ്ക്ക് വേണ്ടി തയ്യറാക്കിയ വിഴിഞ്ഞം വിനാശത്തിന്റെ പദ്ധതിയെന്ന പരമ്പരയിൽ നിന്നാണ് ഈ ഗുരുതരമായ വെളിപ്പെടുത്തലിന്റെ തെളിവെന്നാണ് അബ്‌ജോദ് പറഞ്ഞുവെക്കുന്നത്.എന്നാൽ നേരത്തെ ഈ വിഷയം ചർച്ചയായപ്പോൾ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ജൂഡീഷ്യൽ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.എന്നാൽ കമ്മീഷന് ഉമ്മൻ ചാണ്ടിക്കെതിരെയും കെ ബാബുവിനെതിരെയും തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

അത്തരത്തിൽ ചർച്ചകൾ അവസാനിച്ച ആരോപണത്തെയാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വീണ്ടും ചർച്ചയിലേക്കെത്തിക്കുന്നത്.ഒരു ചാനൽ റിപ്പോർട്ടർ എന്ന നിലയിൽ നിന്ന് മാറി ഏഷ്യാനെറ്റിലെ വാർത്ത ചർച്ചകൾ അടക്കം കൈകാര്യം ചെയ്യുന്ന ചാനലിന്റെ തന്നെ മുഖങ്ങളിലൊന്നായ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ കുടുതൽ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്യും.

ഇതിനുപുറമെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മേൽനോട്ടത്തിലുള്ള ചാനൽ ആണ് എഷ്യാനെറ്റ് എന്നതും കേന്ദ്രത്തിന്റെ പിന്തുണ അദാനിക്കായതിനാലും അതേ ചാനലിലെ ജീവനക്കാരൻ തന്നെ സമരത്തെ പരസ്യമായി പിന്തുണയ്ക്കുമ്പോൾ ചാനലിന്റെ നിലപാടാണ് ഇനി ശ്രദ്ധേയം.ചാനലിന്റെ തന്നെ മുഖമായ മാധ്യമപ്രവർത്തകന് നേരെ എന്താകും നിലപാട് എന്നതാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP