Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് കോടി വീതം 104 ദിവസത്തെ നഷ്ടം 208 കോടി ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെ അക്രമം; 'വീരശൂരപരാക്രമിയായ' മന്ത്രി ശിവൻകുട്ടി ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലേക്ക് ഇരച്ചു കയറൽ; നിരോധനാജ്ഞ പ്രഖ്യാപിക്കാത്തത് കേന്ദ്ര സേനയെ എത്തിക്കാതിരിക്കാൻ

രണ്ട് കോടി വീതം 104 ദിവസത്തെ നഷ്ടം 208 കോടി ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെ അക്രമം; 'വീരശൂരപരാക്രമിയായ' മന്ത്രി ശിവൻകുട്ടി ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലേക്ക് ഇരച്ചു കയറൽ; നിരോധനാജ്ഞ പ്രഖ്യാപിക്കാത്തത് കേന്ദ്ര സേനയെ എത്തിക്കാതിരിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണം പ്രതിരോധത്തിലാക്കുന്നത് ലത്തീൻ അതിരൂപതയെ. തുറമുഖ നിർമ്മാണം വൈകുന്നതു മൂലം,പ്രതിദിന നഷ്ടം രണ്ട് കോടി വീതം 104 ദിവസത്തെ നഷ്ടമായ 208 കോടി ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിസിലിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെ, സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കും. ഈ തീരുമാനത്തിൽ സർക്കാർ എത്തിയതിന് പിന്നാലെയാണ് വിഴിഞ്ഞത്ത് അക്രമം പൊലീസ് സ്‌റ്റേഷൻ ആക്രമണമായത്. പ്രതിഷേധക്കാരെ ഇനി ശക്തമായി പൊലീസ് നേരിടും. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര സേന എത്താനും സാധ്യതയുണ്ട്. നിരോധനാജ്ഞ പ്രദേശത്ത് പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സേനയെന്ന അദാനി തുറമുഖ നിർമ്മാണ കമ്പനിയുടെ ആവശ്യം കോടതിയിൽ ശക്തമാകാതിരിക്കാനാണ് ഇത്. ചെറിയ സംഘർഷമുണ്ടാകുന്നിടത്ത് പോലും 144 പ്രഖ്യാപിക്കുന്ന തിരുവനന്തപുരത്തെ ഭരണകൂടമാണ് വിഴിഞ്ഞത്ത് ഇത്രയും സംഘർഷമുണ്ടായിട്ടും ശക്തമായ നടപടിക്ക് മുതിരാത്തത്.

സ്ഥിതി ഗുരുതരമായതോടെ എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് വിഴിഞ്ഞത്ത് എത്തി.വൈകിട്ട് ആറരയോടെയായിരുന്നു അക്രമങ്ങൾക്ക് തുടക്കം. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് സ്റ്റേഷൻ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകർത്തു. പൊലീസുകാരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ചുവരുത്തിയ ആംബുലൻസുകൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. 600ലേറെ പൊലീസുകാർ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയാണ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചു പിടിച്ചത്. തുടർന്നാണ് പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എത്തി നിലയുറപ്പിച്ചെങ്കിലും അക്രമികൾ പിരിഞ്ഞു പോയില്ല. രാത്രി ഒൻപതോടെ ടിയർ ഗ്യാസ് പ്രയോഗിച്ചു.

ലത്തീൻ സമുദായം വോട്ട് ബാങ്കാണ്. ഈ വോട്ട് ബാങ്കിനെ പിണക്കാൻ സർക്കാർ തയ്യാറല്ല. അതുകൊണ്ടാണ് കേന്ദ്ര സേനയെ എത്തിക്കുന്നതിലെ താൽപ്പര്യക്കുറവ്. ഇതിന് വേണ്ടിയാണ് 144 പ്രഖ്യാപിക്കാത്തത്. രാഷ്ട്രീയക്കാർ ചർച്ചകളിൽ നിന്നും മാറി നിൽക്കുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരും സമാധാനത്തിന് വേണ്ടി പോലും ആഹ്വാനം ചെയ്യാത്തതും ഇതുകൊണ്ടാണ്. സഭയ്ക്ക് അനിഷ്ടമുണ്ടായാൽ അത് രാഷ്ട്രീയ തിരിച്ചടിയായി മാറും. ഇത് മനസ്സിലാക്കി കരുതലോടെ മാത്രമേ ഇനി സർക്കാർ നീങ്ങുകയുള്ളൂ. പൊലീസ് പരമാവധി സംയമനം തുടരും. സമരക്കാർ അക്രമിച്ചാലും മൗനത്തിൽ തുടരാനാകും മുകളിൽ നിന്നുള്ള നിർദ്ദേശം ഇനിയുമെത്തുക. ഇത് പൊലീസിൽ അതൃപ്തിയായി മാറുന്നുണ്ട്.

ശനിയാഴ്ചത്തെ അക്രമവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി സെൽറ്റനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തപ്പൻ, ലിയോ, ശംഖി, പുഷ്പരാജ് എന്നിവരും അറസ്റ്റിലായതോടെയാണ് സ്ത്രീകൾ അടക്കമുള്ള സംഘം സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ വളഞ്ഞ് കല്ലേറു നടത്തിയ സംഘം ഇരച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നു. ഫർണിച്ചറും കമ്പ്യൂട്ടറുകളും വയർലെസ് സെറ്റുകളും അടക്കം തകർത്തു. ശനിയാഴ്ചത്തെ ആക്രമണവുവമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാണ്.

ഇതിനിടെയാണ് നഷ്ടം അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനം. സമരംകാരണം അദാനി ഗ്രൂപ്പിനുണ്ടായ 200 കോടി രൂപയുടെ നഷ്ടം സമരക്കാരിൽനിന്ന് ഈടാക്കാനാണ് ആലോചന. ഇക്കാര്യം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കാനാണ് ധാരണ. സമരത്തിനെതിരേ അദാനി നൽകിയ കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തത്. വെള്ളിയാഴ്ച രാവിലെ ചീഫ് സെക്രട്ടറിയും വൈകീട്ട് മുഖ്യമന്ത്രിയും അതിരൂപതയുമായുള്ള ചർച്ചകൾക്കായി ഏറെ നേരം കാത്തിരുന്നെങ്കിലും പ്രതിനിധികളാരുമെത്തിയില്ല. ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ച് ഞായറാഴ്ച സമരസമിതി പ്രതിനിധികൾ മന്ത്രി വി. ശിവൻകുട്ടിയെ സമീപിച്ചു. തനിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് പറഞ്ഞ് അവരെ മന്ത്രി തിരിച്ചയച്ചു.

തിരുവനന്തപുരത്തെ അതിശക്തനായ സിപിഎം മന്ത്രിയാണ് ശിവൻകുട്ടി. വിഴിഞ്ഞത്തിന് തൊട്ടടുത്ത നേമത്ത് നിന്നുള്ള എംഎൽഎയായ മന്ത്രി. തിരുവനന്തപുരത്തെ എംഎൽഎയും മന്ത്രിയാണ്. ലത്തീൻ സമുദായ അംഗമായ ആന്റണി രാജുവും സഭയുടെ പിന്തുണയിൽ മന്ത്രിയായ നേതാവാണ്. സിപിഎം ജില്ലാ നേതൃത്വവും എല്ലാ വിഷയത്തിലും ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ വിഴിഞ്ഞത്ത് ഇടപെടാൻ 'വീരശൂര പരാക്രമികളായ' തിരുവനന്തപുരത്തെ രാഷ്ട്രീയക്കാർ ആരുമില്ലെന്നതാണ് വസ്തുത. ഉദ്യോഗസ്ഥർ തന്നെ എല്ലാം പരിഹരിക്കേണ്ട അവസ്ഥ. ഇത് കാര്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

105 ദിവസമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടത്തുകയാണ്. തുറമുഖത്തിന്റെ പണിയും മുടങ്ങി. വിദേശത്തുനിന്ന് എത്തിച്ച ബാർജുകളുൾപ്പെടെ നിർമ്മാണസാമഗ്രികൾ സംസ്ഥാനത്തിന്റെ പല തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുന്നത്. ഇവയുടെ വാടകയിനത്തിൽ ദിവസവും ലക്ഷങ്ങളാണ് നഷ്ടമെന്ന് അദാനി പറയുന്നു. സമയബന്ധിതമായി പണി തീർക്കാൻ മുഖ്യമന്ത്രിയുൾപ്പെടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് അടിയന്തരമായി ബാർജുകൾ എത്തിച്ചത്. 200 കോടിയുടെ നഷ്ടമുണ്ടായതായാണ് വാദം. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച തുറമുഖവകുപ്പ് സെമിനാർ നടത്തുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ പ്രതിപക്ഷത്തുനിന്ന് ശശി തരൂർ എംപി.ക്ക് മാത്രമാണ് ക്ഷണമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP