പത്തനംതിട്ടയിലെ വെസ്റ്റേൺ ഗട്ട്സ് ഫ്ളാറ്റ് സമുച്ചയം വാസയോഗ്യമെന്ന് ബിൽഡർമാരായ പിടിസി; വസ്തു ഉടമയുടെ എതിർപ്പ് ഫ്ളാറ്റ് വിൽക്കുന്നതിന് തടസമെന്ന് നിർമ്മതാക്കൾ; ആർബിട്രേഷൻ വിധി ഉടമ അംഗീകരിക്കുന്നില്ലെന്നും ആരോപണം; ആശങ്കയിൽ പരാതിക്കാർ; മാക്കാംകുന്നിൽ വെസ്റ്റേൺ ഗട്ട്സിൽ വിവാദം തുടരുമ്പോൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: മാക്കാംകുന്നിൽ കാതോലിക്കേറ്റ് കോളേജിനടുത്ത് പിടിസി ബിൽഡേഴ്സ് പണി തീർത്ത വെസ്റ്റേൺ ഗട്ട്സ് എന്ന ഫ്ളാറ്റ് സമുച്ചയം വാസ യോഗ്യമാണെന്ന് നിർമ്മാതാക്കളായ പിടിസി ഗ്രൂപ്പ്. വസ്തു ഉടമ കാരണം ഇത അലോട്ടീസിന് (വാങ്ങാൻ അഡ്വാൻസ നൽകിയവർ) നൽകാൻ കഴിയാത്തതെന്നും ബിൽഡർമാർ അറിയിച്ചു. കെട്ടിടം പിടിസി ബിൽഡേഴ്സും മാക്കാംകുന്ന് മുളക്കിലേത്ത് ജേക്കബ് മാത്യുവും ചേർന്ന് സംയുക്ത സംരംഭമായി ആരംഭിച്ചതാണ്. ജേക്കബ് മാത്യുവിന്റെ 57 സെന്റ് സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആകെ 65 അപ്പാർട്മെന്റുകളാണ് ഉള്ളത്. ലാൻഡ് ഓണേഴ്സ് എഗ്രിമെന്റ് പ്രകാരം ജേക്കബ് മാത്യുവിന് 13 അപ്പാർട്മെന്റുകളും 70 ലക്ഷം രൂപയും പിടിസി ബിൽഡേഴ്സ് കൊടുത്തിട്ടുണ്ട്.
കെട്ടിടം പണി തുടങ്ങിയ സമയം മുതൽ ജേക്കബ് മാത്യു കൂടുതൽ തുക കിട്ടുന്നതിനുവേണ്ടി ശ്രമം തുടങ്ങി. കെട്ടിടം പണിക്ക് നൽകിയ സ്ഥലത്ത് പാറ ആയിരുന്നു. പാറ പൊട്ടിച്ചു മാറ്റുന്നതിന് സ്ഥലത്തിന് സമീപം കോളജും സ്കൂളുകളും ആകയാൽ വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ പാറ പൊട്ടിക്കാൻ പാടില്ലായിരുന്നു. കലക്ടറുടെയും ജിയോളജിയുടെയും അനുമതി വാങ്ങി വൈകിട്ട് അഞ്ചു മുതൽ രാത്രി ഏഴു വരെ മാത്രമാണ് കെമിക്കൽ ബ്ലാസ്റ്റിങ് രീതിയിൽ പാറ പൊട്ടിക്കാൻ കഴിഞ്ഞത്. പാറ പൊട്ടിക്കുന്നതിനുള്ള അനുവാദം ജിയോളജി വകുപ്പിൽ നിന്നും വാങ്ങേണ്ടത് ലാൻഡ് ഓണറായ ജേക്കബ് മാത്യുവായിരുന്നു എന്നാൽ അദ്ദേഹം വേണ്ട സമയത്ത് അപേക്ഷ സമർപ്പിക്കുവാൻ തയാറല്ലായിരുന്നു .
ജേക്കബ് മാത്യു ബിൽഡിങ് പെർമിറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ചപ്പോൾ ഫ്ലോർ ഏരിയ റേഷിയോയും അദ്ദേഹത്തിന് 13 അപ്പാർട്മെന്റുകളും കിട്ടുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ 132.25 സെന്റ് സ്ഥലവും ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിച്ചത്. ലാൻഡ് ഓണേഴ്സ് എഗ്രിമെന്റ് പ്രകാരം ബിൽഡർ ആവശ്യപ്പെടുന്ന സമയം അൺഡിവൈഡഡ് ഷെയർ ഓഫ് ലാൻഡ് അലോട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കേണ്ടതാണ്. പക്ഷെ കൂടുതൽ തുക ബിൽഡറിൽ നിന്നും കിട്ടണമെന്ന ഉദ്ദേശത്തോടെ, അദ്ദേഹം രജിസ്റ്റർ ചെയ്തു കൊടുക്കില്ലെന്നും കംപ്ലീഷൻ പ്ലാനിൽ ഒപ്പിടില്ലെന്നും പറഞ്ഞു അലോട്ടീസിനെ പേടിപ്പിക്കുകയായിരുന്നു. അതു കൊണ്ട് അലോട്ടീസ് ഇൻസ്റ്റാൾമെന്റുകൾ മുടക്കുകയും പുതിയ ആളുകൾ അപാർട്മെന്റ് വാങ്ങാൻ വരാതെയുമായി.
2017 ജൂലൈയിൽ കെട്ടിടം പണി തീർത്ത് കംപ്ലീഷൻ പ്ലാൻ ഒപ്പിടുന്നതിനു വേണ്ടി ബിൽഡർ ജേക്കബ് മാത്യുവിനെ സമീപിച്ചപ്പോൾ അതു ചെയ്തില്ല. എന്നാൽ അദ്ദേഹം വീണ്ടും പണം കിട്ടണമെന്ന ഉദ്ദേശത്തോടു കൂടി ആർബിട്രേഷന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം റിട്ട:ജഡ്ജ് ബി. കെമാൽ പാഷയെ സോൾ ആർബിട്രേറ്റർ ആയി നിയമിക്കുകയും ചെയ്തു . ആർബിട്രേഷൻ കഴിഞ്ഞ വർഷം ജൂലൈ വരെ നീണ്ടു പോയി. 13 അപ്പാർട്മെന്റുകളിൽ ബിൽഡർ സ്ഥാപിച്ചിരുന്ന ടൈൽ, ബാത്ത് റൂം ഫിറ്റിങ്സ് മുതലായവ ജേക്കബ് മാത്യുവിന്റെ അഭിരുചിക്കനുസരിച്ച് മാറ്റി സ്ഥാപിക്കുന്നതിന് 20,06,457 രൂപയും കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന അഞ്ചു സെന്റ് സ്ഥലം അധികമായി ബിൽഡർക്കു വിട്ടു കൊടുക്കുന്നതിന് പെർമിറ്റ് പ്ലാനിൽ ഒപ്പിടുന്നതിനും വേണ്ടി 55 ലക്ഷം രൂപായും കൈ പറ്റിയ ശേഷമാണ് ജേക്കബ് മാത്യു കംപ്ലീഷൻ പ്ലാനിൽ 132 .25 സെന്റ് സ്ഥലം ഉൾപ്പെടുത്തി ഒപ്പിട്ടത്. 2020 ജൂലൈ 30 ന് പത്തനംതിട്ട മുനിസിപ്പാലിറ്റി ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
ആർബിട്രേഷന്റെ അന്തിമവിധി കിട്ടുന്നതിനു വേണ്ടി പി ടി സി ബിൽഡേഴ്സും ജേക്കബ് മാത്യുവും ആർബിട്രേഷൻ ഫീസ് കൊടുക്കേണ്ടതുണ്ടായിരുന്നു. പി ടി സി ബിൽഡേഴ്സ് ഫീസ് കൊടുത്ത് വിധി കൈ പറ്റി. എന്നാൽ ജേക്കബ് മാത്യു അതിനു തയ്യാറാകാതെ കോടതിയെ സമീപിച്ചു .കോടതി വിധി പ്രകാരം അദ്ദേഹം ഫീസ് ഒടുക്കി അന്തിവിധി കൈപ്പറ്റി. അതു പ്രകാരം 13 അപ്പാർട്മെന്റുകളും അതിന്റെ അൺ ഡിവൈഡഡ് ഷെയർ ഓഫ് ലാൻഡും ജേക്കബ് മാത്യുവിനും 52 അപ്പാർട്മെന്റുകളും അതിന്റെ അൺ ഡിവൈഡഡ് ഷെയറും പിടിസി ബിൽഡേഴ്സിനുമായി ഭാഗപത്രം ചെയ്യേണ്ടതാണ്. ഭാഗപത്രം പതിയുന്നതിനു വേണ്ടി പിടിസി ബിൽഡേഴ്സ് 10,08,400 രൂപായ്ക്കുള്ള സ്റ്റാമ്പ് പേപ്പർ ആർബിട്രേറ്ററുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് സമർപ്പിച്ചു. ശേഷിച്ച 10,08,400 രൂപാ ജേക്കബ് മാത്യു ഒടുക്കാത്തതു കൊണ്ട് ഓഗസ്റ്റ് ഒമ്പതിന് പി ടി സി ബിൽഡേഴ്സ് ഒടുക്കി. അന്തിമ വിധി പ്രകാരം പാർട്ടീഷൻ ഡീഡ് രജിസ്റ്റർ ചെയ്യേണ്ടത് ജേക്കബ് മാത്യുവിന്റെ ബാധ്യതയാണ്. ഇത് ചെയ്താൽ മാത്രമേ വാങ്ങിയവർക്ക് അവരുടെ പേരിൽ അപ്പാർട്മെന്റുകൾ രജിസ്റ്റർ ചെയ്തു കിട്ടുകയുള്ളൂ.
പദ്ധതി കഴിഞ്ഞ വർഷം കെ-റെറയിൽ രജിസ്റ്റർ ചെയ്തിരുന്നു. ആർബിട്രേറ്റർ റിട്ട: ജസ്റ്റിസ് ബി കെമാൽ പാഷ സ്ഥലവും അപ്പാർട്മെന്റുകളും പരിശോധിച്ചും ജേക്കബ് മാത്യുവും പിടിസി ബിൽഡേഴ്സും നിർദ്ദേശിച്ച ഒരോ വിദഗ്ധരെയും 'എക്സ്പെർട് കമ്മിഷൻ' ആയി നിയമിച്ച് അവരുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് ആധാരമാക്കിയുമാണ് അന്തിമ വിധി പുറപ്പെടുവി ച്ചിരിക്കുന്നത്. ഈ അപാർട്മെന്റ് കോംപ്ലക്സിൽ വിദേശത്തു നിന്നും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകൾ (സീനിയർ ആൻഡ് സൂപ്പർ സീനിയർ സിറ്റിസൺസ്) താമസിച്ചു വരുന്നു. ഇവർ നാട്ടിലെത്തിയാൽ അവരുടെ ഈ അപ്പാർട്മെന്റുകളിലാണ് താമസിക്കുന്നത് പിടിസി ബിൽഡേഴ്സ് പറയുന്നു.
അവകാശവാദങ്ങൾ തെറ്റെന്ന് പരാതിക്കാർ
പിടിസി ബിൽഡേഴ്സിന്റെ അവകാശവാദങ്ങളിൽ പലതും തെറ്റാണെന്ന് ഫൽറ്റ് സമുച്ചയത്തിന് അഡ്വാൻസ് കൊടുക്കുകയും പറഞ്ഞ സമയത്ത് ലഭിക്കാതെ വരികയും ചെയ്തപ്പോൾ കെ-റെറയിൽ കേസ് കൊടുത്തവർ പറയുന്നു. ബിന്ദു വർഗീസ്, ജോസഫ് ജോർജ്, ഫാ. കോശി ഫിലിപ്പ് എന്നിവരാണ കെ-റെറയെ സമീപിച്ചത്. പിടിസി ബിൽഡേഴ്സ്, മാനേജിങ് പാർട്ണർ ബിജു ജേക്കബ് എന്നിവരെ ഒന്നും രണ്ടും എതിർകക്ഷികളാക്കിയും സ്ഥലം ഉടമ ജേക്കബ് മാത്യുവിനെ സഹ എതിർകക്ഷിയുമാക്കിയുമാണ് പരാതി.
2016 ജൂലൈ മാസത്തിൽ ഫൽറ്റ് കൈമാറാമെന്ന വാഗ്ദാനത്തിലാണ് അഡ്വാൻസ് കൊടുത്തത്. പത്തനംതിട്ട പോലൊരു സ്ഥലത്ത് നിലവിലുള്ള വിപണിയിൽ വിലയിൽ വളരെ കൂടുതലാണ് ആവശ്യപ്പെട്ടത്. മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തതു കൊണ്ടു മാത്രമാണ് വാങ്ങാൻ തീരുമാനിച്ചത്. പരാതിക്കാരിൽ ഒരാൾക്ക് 41 ലക്ഷത്തോളം രൂപയ്ക്കാണ് ഫൽറ്റ് നൽകാമെന്ന് പറഞ്ഞിരുന്നത്. ഇതിനായി 33.20 ലക്ഷം അഡ്വാൻസ് വിവിധ ഘട്ടങ്ങളിലായി കൊടുത്തു. കെ-റെറയിൽ 2014 ൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഒരു നമ്പർ ബ്രോഷറിൽ കൊടുത്തിരുന്നു (വിശദീകരണത്തിൽ ഉടമ പറയുന്നത് 2021 ലാണ് കെ-റെറയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ്). 2020 ൽ കെ-റെറയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ ഇങ്ങനെ ഒരു ഫൽറ്റ് സമുച്ചയം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പുറമേയുള്ള നിർമ്മാണങ്ങൾ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. അകമേ ഒന്നും നടന്നിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ-റെറ അലോട്ടീസിന് ഫൽറ്റ് പൂർത്തിയാക്കാത്തി നൽകാത്ത സാഹചര്യത്തിൽ പ്രതിദിനം 5000 രൂപ പലിശ ഇനത്തിൽ നൽകാൻ ഉത്തരവിട്ടത്.
70 ലക്ഷം രൂപ വാങ്ങിയത് ഒരു ഫൽറ്റ് തിരിച്ചു കൊടുത്തതിന്റെയും അധിമായി ഭൂമി നൽകിയതിന്റേയും പിടിസി ബിൽഡേഴ്സിൽ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയത് കെട്ടിട നിർമ്മാണത്തിന് അധികമായി ആവശ്യം വന്ന 16 സെന്റ് ഭൂമി കൊടുത്തതിൻെ്റയും ഒരു ഫൽറ്റ് തിരികെ നൽകിയതിന്റെയും വിലയാണെന്ന് സ്ഥലം ഉടമ ജേക്കബ് മാത്യു പറഞ്ഞു. 41 സെന്റ് സ്ഥലമാണ് ആദ്യം കെട്ടിടം നിർമ്മിക്കാൻ കൊടുത്തത്. പിന്നീട് 16 സെന്റ് കൂടി ആവശ്യപ്പെട്ടു. 16,000 സ്ക്വയർഫീറ്റ് സ്ഥലമാണ് കെട്ടിടത്തിൽ തനിക്ക് അനുവദിച്ചിരുന്നത്. അത് 14000 സ്ക്വയർ ഫീറ്റ് ആക്കി ചുരുക്കിയിരുന്നു. തന്റെ ഒപ്പ് വ്യാജമായി ഇട്ടാണ് മുനിസിപ്പാലിറ്റിയിൽ നിന്ന് ബിൽഡിങ് പെർമിറ്റ് നേടിയത്. അലോട്ടീസുമായുള്ള കരാർ തന്നെ കാണിക്കണമെന്ന വാഗ്ദാനവും പാലിച്ചില്ല. വ്യാജരേഖ ചമച്ചതിന് അന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് ജേക്കബ് മാത്യു പറയുന്നു.
ബിൽഡിങ്ങിന്റെ പണി പൂർത്തിയായിട്ടുണ്ട്. ലിഫ്ടും സ്ഥാപിച്ചു. വൈദ്യുതിവാട്ടർ കണക്ഷൻ ഇതുവരെ ആയിട്ടില്ല. ടോയ്ലറ്റ് ഉൾപ്പെടെ ഇന്റീരിയർ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഫൽറ്റ് ഉടമകൾക്ക് പാർക്കിങിന് ഉൾപ്പെടെയുള്ള സ്ഥലമാണ് നൽകുന്നത്. പാർക്കിങ് ഏരിയയിൽ വെള്ളക്കെട്ടാണ്. ഒറ്റ മഴയ്ക്ക് പാർക്കിങ് ഏരിയ നിറയും. മഴക്കാലത്ത് ഇവിടെ നീരുറവ പൊടിഞ്ഞ് വെള്ളക്കെട്ടാകും. ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്