മീൻ വിൽപ്പനയുടെ മറവിൽ മംഗളൂരുവിൽ നിന്ന് ലഹരി എത്തിക്കും; ലഹരി വിൽപ്പനയിലൂടെ അര ഡസനോളം വാഹനങ്ങൾ; എതിരാളികളെ അടിച്ചൊതുക്കാൻ ക്വട്ടേഷൻ സംഘങ്ങളും; ഡിവൈഎഫ് ഐ താക്കീതുകൾ പ്രതികാരമായി; തലശ്ശേരിയിലെ ഇരട്ടക്കൊലയ്ക്ക് പിന്നിൽ ജാക്സൺ; പാറായി ബാബുവിന്റെ അളിയൻ കൊടും ക്രിമിനൽ
അനീഷ് കുമാർ
തലശേരി: മയക്കുമരുന്ന് മാഫിയാസംഘത്തിന്റെ കണ്ണൂർ ജില്ലയിലെ പ്രധാന കണ്ണിയാണ് തലശേരി ഇരട്ടക്കൊലക്കേസ് പ്രതി നെട്ടൂർ ചിറക്കക്കാവിനടുത്ത മീത്തലെക്കണ്ടി വീട്ടിൽ ജാക്സണെന്ന് പൊലിസ്. മുഖ്യപ്രതി പാറായി ബാബുവിന്റെ അളിയനായ ഇയാൾ കഞ്ചാവും എംഡിഎംഎയുമടക്കമുള്ള ലഹരിവസ്തുക്കളുടെ മൊത്തവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വന്തമായി ക്വട്ടേഷൻ സംഘത്തെ വളർത്താനും ആയുധം വാങ്ങാനും ഉപയോഗിച്ചു.
സിപിഎം പ്രവർത്തകരായ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകൻ കൂടിയായ ബാബുവാണ്. ഇയാളുടെ സിപിഎം ബന്ധം തലശ്ശേരിയിൽ ഉള്ളവർക്ക് വ്യക്തമായി അറിയുകയും ചെയ്യും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊളശേരിയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ബാബു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ മാസം കൊളശേരിയിൽ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതകത്തിനു പ്രകോപനമെന്ന് പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.
അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പാറായി ബാബു പിടിയിലായിരുന്നു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് നിട്ടൂർ സ്വദേശിയായ പാറായി ബാബുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഏഴുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ബാബു, ജാക്സൺ, നവനീത്, സുസ്മിത്, കണ്ടാലറിയുന്ന ഒരാൾ എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഇതിൽ ജാക്സണാണ് സംഘ തലവൻ എന്നാണ് വ്യക്തമാകുന്നത്.
മയക്കുമരുന്ന് വിൽപനയ്ക്കെതിരെ സർക്കാരും പൊലീസും എക്സൈസും വിവിധ പാർട്ടികളും രംഗത്തിറങ്ങിയത് ഈയിടെ ജാക്സണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തിരിച്ചടിയായിരുന്നു. ചിറക്കക്കാവ്, ചിറമ്മൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പലവട്ടം താക്കീതു ചെയ്തെങ്കിലും ഇയാൾ വിൽപ്പന അവസാനിപ്പിച്ചില്ല. കഞ്ചാവുമായി ധർമടം പൊലീസ് പലതവണ ഇയാളെയും സംഘത്തിൽപ്പെട്ടവരെയും പിടികൂടി. ഇതിനുപിന്നിൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന വിരോധത്തിലാണ് ബുധനാഴ്ച ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഷബിലിനെ ബൈക്കിലെത്തി മർദിച്ചത്. കൊല്ലപ്പെട്ട സിപിഎം ബ്രാഞ്ചംഗം ഷെമീറിന്റെ മകനാണ് ഷബിൽ.
മീൻവിൽപ്പനയുടെ മറവിൽ മംഗളൂരുവിൽനിന്നാണ് ജാക്സൺ ലഹരിവസ്തുക്കൾ തലശേരിയിലെത്തിക്കുന്നതെന്നാണ് പൊലിസിന് ലഭിച്ചവിവരം. തലശേരി മാർക്കറ്റിലേക്ക് മീനെത്തിക്കുന്ന ജാക്സന്റെ വാഹനമാണ് കടത്തിനുപയോഗിക്കുന്നത്. ലഹരിവിൽപ്പനയിലൂടെ അര ഡസനോളം വാഹനങ്ങൾ ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. വീടിന്റെ രണ്ടാംനിലയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ലഹരിവിൽപ്പനക്കായി എന്തിനും തയ്യാറായ ക്വട്ടേഷൻ സംഘങ്ങളെയും തീറ്റിപ്പോറ്റിയായിരുന്നു ജാക്സൺ തലശേരിയിലെ ഡോണായി മാറിയത്.
ഇവരിൽ ചിലരാണ് തലശേരി ഇരട്ടകൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. മയക്കുമരുന്ന് വിൽപന ചോദ്യം ചെയ്തതിന് സിപി എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ കെ ഖാലിദ്, പൂവനാഴി ഷെമീർ എന്നിവരെ ആക്രമിക്കാൻ ജാക്സന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് സംഘമെത്തിയത് ഒറ്റക്കുത്തിൽ ജീവനെടുക്കാൻ സാധിക്കുന്ന ആയുധവുമായാണ്. കൊല നടത്താൻ മയക്കുമരുന്ന് സംഘം ഗൂഢാലോചനയും ആസൂത്രണവും നടത്തിയിയെന്നാണ് പൊലിസ് നൽകുന്ന വിവരം.
ഇല്ലിക്കുന്നിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ ഷബിലിനെ മർദിച്ചതുമുതൽ മയക്കുമരുന്ന് സംഘം അക്രമാസക്തരായിരുന്നു. ആയുധങ്ങളുമായി എത്തി, അനുനയ ശ്രമത്തിനെന്ന വ്യാജേനയാണ് സഹകരണ ആശുപത്രിയിലുള്ള ഷെമീറിനെയും ഖാലിദിനെയും വിളിച്ചുവരുത്തിയത്. സംസാരത്തിനിടെയാണ് കൈയിൽ കരുതിയ ആയുധമെടുത്ത് കുത്തിയത്. 'എന്തിനാ ബാബൂ...' എന്ന് ഖാലിദ് ചോദിക്കുമ്പോഴും ഒരുമടിയുമില്ലാതെ കത്തി കുത്തിയിറക്കി. പിന്നാലെ, ഷെമീറിനെയും കുത്തിയും വെട്ടിയും പരിക്കേൽപ്പച്ചു. ഉടൻ രക്ഷപ്പെടുകയുംചെയ്തു.
ഇതിനിടെ മയക്കുമരുന്ന് മാഫിയാസംഘത്തിന്റെ കത്തിമുനയിൽ പിടഞ്ഞുമരിച്ച രണ്ടു സി.പി. എം പ്രവർത്തകർക്ക് നാട് കണ്ണീരോടെ വിടനൽകി. സി.പി. എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന് 'ത്രിവർണ' ഹൗസിൽ കെ ഖാലിദ് (52), സഹോദരീഭർത്താവും സിപി എം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷെമീർ (40) എന്നിവരുടെ ഭൗതിക ശരീരം വ്യാഴാഴ്ച്ച രാത്രിയോടെ കൊടുവള്ളി ആമുക്കപ്പള്ളി ഖബറിടത്തിൽ ഖബറടക്കി.
ഷെമീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഖാലിദിന്റേത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുമാണ് പോസ്റ്റ്മോർട്ടംചെയ്തത്. സിപിഎം നേതാക്കളും ബന്ധുക്കളും ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വ്യാഴം വൈകിട്ടോടെ വിലാപയാത്രയായാണ് ഇല്ലിക്കുന്നിലെത്തിച്ചത്. ഇല്ലിക്കുന്ന് 'ത്രിവർണ' ഹൗസിലും രണ്ടുപേരുടെയും തറവാടുകളിലും മൃതദേഹങ്ങളെത്തിച്ചപ്പോഴുള്ള രംഗം ഹൃദയഭേദകമായിരുന്നു. വിതുമ്പലടക്കാനാവാതെയാണ് ഉറ്റവർ ഇന്നലെ വരെ തങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവർക്ക് വിട നൽകിയത്.
ചിറമ്മലിലെ മൈതാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തിയത്. രാത്രിയോടെ ആമുക്കപള്ളിയിൽ ഖബറടക്കി. തുടർന്ന് സർവകക്ഷി അനുശോചനയോഗവും നടത്തി. ഇരട്ടകൊലപാതകത്തിലുള്ള ദുഃഖസൂചകമായി തലശേരി നഗരസഭയിലെ കൊടുവള്ളി, മണ്ണയാട് പ്രദേശങ്ങളിൽ ഹർത്താലാചരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍