അച്ഛനാരെന്നറിയാത്ത ധബാരി ക്യുരുവി എന്ന മിത്തിക്കൽ പക്ഷിയെപ്പോലെ അവിവാഹിതരായ ആദിവാസി അമ്മമാർ; പ്രമേയം ശക്തമാണെങ്കിലും തിരക്കഥയിലും അവതരണത്തിലും പാളി പ്രിയനന്ദനൻ ചിത്രം; ഡോക്യൂമെന്ററി സ്വഭാവവും മുഴച്ചു നിൽക്കുന്നു; ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശ
എം റിജു
ലോക ചരിത്രത്തിൽ ആദ്യമായി ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന സിനിമ എന്ന പേരിൽ ഏറെ പ്രകീർത്തിക്കപ്പെട്ട ചിത്രം. 'പുലിജന്മം' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ പുരസ്ക്കാരം നേടിയ പ്രിയനന്ദനന്റെ സംവിധാനം. ഗോവയിൽ നടക്കുന്ന ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ധബാരി ക്യുരുവി' എന്ന ചിത്രം കാണാൻപോവുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. പക്ഷേ ചിത്രം കഴിഞ്ഞപ്പോൾ ചിരിക്കണോ കരയണോ, എന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി. ആശയമൊക്കെ കൊള്ളാം. ഇരുള സമുദായത്തിൽപ്പെട്ടവർ. ഗോത്രവിഭാഗത്തിൽ പെട്ട അവിവാഹിത അമ്മമാർ എന്ന സാമൂഹിക പ്രശ്നത്തിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. പക്ഷേ സിനിമ സിനിമാവണ്ടേ. പക്ഷേ മുഴച്ചുനിൽക്കുന്ന ഡോക്യൂമെന്ററി സ്വഭാവവും തിരക്കഥയിലെ പോരായ്മകളുമെല്ലാം ചിത്രത്തെ വല്ലാതെ പിറകോട്ട് അടിപ്പിക്കുന്നു. മഹേഷ് നാരായനന്റെ 'അറിയിപ്പിന്' പിന്നാലെ ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശയുടെ ദിവസം.
നിങ്ങൾക്ക് പറയാനുള്ളത് ഒരു നല്ല ആശയം ആയിരിക്കാം, ഉദ്ദേശശുദ്ധി മഹത്തരമായിരിക്കാം. പക്ഷേ ഒരു സിനിമ സിനിമയാകണമെങ്കിൽ അതിൽ വികാരങ്ങൾ കൊണ്ടുവരാൻ കഴിയണം. കഥാപാത്രങ്ങളുടെ ഹർഷ സംഘർഷങ്ങൾക്ക് അനുസരിച്ച് പ്രേക്ഷകർക്ക് സഞ്ചരിക്കാൻ കഴിയണം. പക്ഷേ ഈ പടത്തിൽ അതൊന്നും സംഭവിക്കുന്നില്ല. വികാര രഹിതമായ ഒരു ഡോക്യൂമെന്റി കടന്നുപോകുന്നതുപോലെ ചിത്രം കടന്നുപോവുകയാണ്. നേരത്തെ ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടാതായപ്പോൾ പ്രിയനന്ദന്റെ പ്രതികരണം വായിച്ചിരുന്നു. ഈ സിനിമയെ അവഗണിച്ചവർ സമൂഹത്തിലെ ഏറ്റവും പിന്നാക്കംനിൽക്കുന്ന ഒരു വിഭാഗത്തെത്തന്നെയാണ് പുറംതള്ളിയതെന്ന് എന്നായിരുന്നു പ്രിയൻ പറഞ്ഞ്. ഇവിടെയാണ് കലയെക്കുറിച്ചുള്ള അടിസ്ഥാനപരമായ പ്രശ്നം കിടക്കുന്നത്. നമുക്ക് ഒരു ആശയത്തോട് ഐക്യദാർഡ്യം ഉണ്ടായിട്ട് കാര്യമില്ല. പ്രേമേയം ചിത്രീകരിക്കുമ്പോൾ അത് സിനിമാറ്റിക്ക് ആവണം.
എന്താണ് ധബാരി ക്യുരുവി
്മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ ലോഞ്ച് ഫേസ്ബുക്ക് പേജിലൂടെ നിർവഹിച്ചതോടെ തന്നെ ധബാരി ക്യുരുവി എന്ന പേര് സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. സത്യത്തിൽ ധബാരി കുരുവിയെന്നല്ല, ധബാരി ക്യുരുവി എന്നാണ് ചിത്രത്തിന്റെ പേര്.
ഇത് ഒരു പ്രത്യേക വിഭാഗം പക്ഷിയുടെ പേരാണ്. അച്ഛനാരെന്നറിയാത്ത ഒരു പക്ഷിയുടെ പേര്. ഇരുള സമുദായത്തിൽ നിലനിൽക്കുന്ന ഒരു മിത്തുമായും നാടൻപാട്ടുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നു. ചെറുപ്രായത്തിൽത്തന്നെ ഗർഭവതികളാകുന്നതും പ്രസവിക്കുന്നതും ഇത്തരം ഗോത്രവർഗത്തിലെ പതിവുശീലമാണ്. അതോടെ ജീവിതവും തീർന്നു. ഇത്തരത്തിൽ ഗർഭവതിയായിട്ടും അത് വിധിയെന്നു കണക്കാക്കാതെ അതിജീവനത്തിന് ശ്രമിക്കുന്ന പത്താം ക്ലാസുകാരി പാപ്പാത്തിയുടെ കഥയാണ് പ്രിയനന്ദനൻ പറയുന്നത്.
സമാന സാഹചര്യത്തിലൂടെ സഞ്ചരിക്കുന്ന മുരുകി, രാമി എന്നീ പെൺകുട്ടികളും കേന്ദ്ര കഥാപാത്രങ്ങളുടെ കൂട്ടത്തിൽവരുന്നു. അയ്യപ്പനും കോശിയിലുമുടെ നാഷണൽ ഫെയിം ആയ നാഞ്ചിയമ്മയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. അകാലത്തിൽ ഗർഭവതിയാകുമെങ്കിലും കുഞ്ഞിന്റെ അച്ഛനാരാണെന്നു വിളിച്ചുപറഞ്ഞ് അവരെ അപമാനിക്കുന്ന ശീലം ഈ ഗോത്രവർഗ പെൺകുട്ടികൾക്കില്ലെത്രേ.
പ്രിയനന്ദനൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' മറ്റൊരു സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് കുറേക്കാലം അട്ടപ്പാടിയിൽ താമസിച്ചിരുന്നു. അതിനിടെ സുഹൃത്തും തിരക്കഥാകൃത്തുമായ കുപ്പുസ്വാമി മരുതൻ പറഞ്ഞ ഒരു സംഭവത്തിൽനിന്നാണ് ഇതിന്റെ തുടക്കം. അകലെ മലയിൽ താമസിക്കുന്ന അഞ്ച് യുവതികൾ. ചെറുപ്പത്തിലേ അമ്മമാരായ അവിവാഹിതർ. ചാരായം വാറ്റിയാണ് അവരുടെ ജീവിതം. ഇവരെല്ലാം ഇത്തരത്തിലുള്ള ശാപത്തിന്റെ ഇരകളാണ്. ഈ സംഭവമാണ് ധബാരി ക്യുരുവിയിലേക്ക് നയിച്ചത്. ലോകത്തെങ്ങുമുള്ള ആദിവാസി ഗോത്രവർഗത്തിന്റെ പൊതുസ്വഭാവമാണ് ഇത്തരത്തിലുള്ള ജീവിതം. ഇരുളരുടെ സംസ്കാരത്തെയും ആചാരത്തെയും അനുഷ്ഠാനത്തെയും ബന്ധിപ്പിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്''. ചിത്രത്തിന്റെ ഭാഷയും മലയാളമല്ല ഇരുളഭാഷയാണ്.
അട്ടപ്പാടിയിലെ പൊട്ടിക്കൽ പ്രദേശത്തെ മീനാക്ഷിയും മുക്കാലിയിലെ ശ്യാമിനിയും അനു പ്രശോഭിനിയുമാണ് നായികമാർ. ഇരുവരും ആദ്യ ചിത്രം എന്ന പ്രതിസന്ധിയെ അതിജീവിച്ചിട്ടുണ്ട്. അവരുടെ അധ്വാനത്തിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം. അതുപോലെ ഇരുളരോട് ചേർന്ന് നിൽക്കുന്ന ഈ ആശയത്തോടും. പക്ഷേ ഒരു നല്ല സിനിമക്ക് അത് മാത്രം പോരെല്ലോ.
പാളിപ്പോയ പരീക്ഷണം
സത്യത്തിൽ ധബാരി ക്യുരുവി എന്ന ഒരു പാളിപ്പോയ പരീക്ഷണം തന്നെയാണ്. അവിവാഹിതരായ ആദിവാസി അമ്മമാരുടെ പ്രശ്നങ്ങൾ പറയുന്ന എന്നല്ലാതെ, ഒരു ചടുലമായ തിരക്കഥയിലേക്ക് നീങ്ങി പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. നന്നായി എടുക്കാൻ കാമ്പുള്ള ഒരു വൺലൈൻ തന്നെയായിരുന്നു ചിത്രത്തിന്റെത്. വെറും 15 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടിയാണ് ഗർഭിണിയാവുന്നത്. അവൾ അത് പുറത്തുപറയുന്നത്, തന്റെ അടുത്ത കൂട്ടുകാരിയോട് മാത്രമാണ്. എങ്ങനെയെങ്കിലും അവൾക്ക് ആ ഗർഭം അലസിപ്പിക്കണം. പഠിക്കണം എന്നും ടീച്ചർ ആവണമെന്നുമാണ് അവളുടെ ആഗ്രഹം. അതിനായി പ്രകൃതമായ രീതിയിൽ നാടൻ പച്ചമരുന്നുകൾ ഒക്കെ കഴിച്ച് ആ ഗർഭം ഇല്ലാതാക്കാനുള്ള കുട്ടിയുടെ കഷ്ടതകളാണ് ചിത്രത്തിൽ മുഴുവൻ.
പുക്ഷേ വൺലൈനിലെ ഈ ഗാംഭീര്യം തിരക്കഥയിലും ചിത്രീകരണത്തിലുമില്ല. ചില സൂചനകൾ നൽകുന്നു എന്ന് മാത്രമല്ലാതെ അവിവാഹിതരായ അമ്മമാരെ സൃഷ്ടിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളിലേക്ക് ചിത്രം കടക്കുന്നില്ല. ഇവിടെയാണ് ടി വി ചന്ദ്രൻ -ആര്യാടൻ ഷൗക്കത്ത് ടീം എടുത്ത 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രം ഓർമ്മവരുന്നത്. മലപ്പുറം നിലമ്പൂരിൽ മൈസുർ കല്യാണം കഴിഞ്ഞ് മൊഴിചൊല്ലപ്പെട്ട്, ഒരു കുട്ടിയുമായി ജീവിക്കുന്ന ആ സ്ത്രീകളും, അവിവാഹിതരായ ആദിവാസി അമ്മമാരെപ്പോലെ പുരുഷാധിപത്യ സമൂഹത്തിന്റെ ഇരകൾ ആണ്. പക്ഷേ 'പാഠം ഒന്ന് ഒരു വിലാപം' എത്ര ഭംഗിയായാണ് എടുത്തതെന്ന് ഓർക്കുക. മതവും രാഷ്ട്രീയവും എല്ലാം എങ്ങനെ ഈ സാമൂഹിക അവസ്ഥക്ക് കാരണക്കാർ ആവുന്നുവെന്ന് കൃത്യമായി പറയാൻ ടി വി ചന്ദ്രന് ആകുന്നുണ്ട്. ഹൃദയത്തിലേക്ക് ഒരു കനൽ കോരിയിടുന്ന അനുഭവമാണ് ആ ചിത്രം നൽകിയത്. പക്ഷേ ധബാരി ക്യുരുവിയുടെ ആശയത്തോട് ഐക്യദാർഡ്യപ്പെടുമ്പോഴും ചിത്രവും ഒരു ഫീലും നൽകുന്നില്ല. ഒരു സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഇവിടെയാണെല്ലോ പ്രകടം ആവുക.
പ്രിയനന്ദനൻ പിന്നോട്ടടിക്കരുത്
അതുപോലെ തന്നെ സിനിമയിൽ ഒരു ലൈഫ് ഉണ്ടെന്നുപോലും തോനുന്നില്ല. സെറ്റിട്ടപോലുള്ള ഏതാനും ആദിവാസി കൂടിലുകളും മറ്റുമായി പടത്തിന്റെ ചേരുവകളിൽ കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്. അതുപോലെ ആദിവാസികളുടെ യഥാർഥ പ്രശ്നങ്ങൾ ചിത്രം അഡ്രസ്സ് ചെയ്യുന്നില്ല. ഇപ്പോഴും നാട്ടിൽനിന്ന് വരുന്ന കങ്കാണിമാർ ഓടിച്ചിട്ട് അവരെ ബലാത്സഗം ചെയ്യുകയാണെന്നാണ് ചിത്രം കണ്ടാൽ തോന്നുക. പോക്സോയും, ട്രൈബൽ ആക്റ്റും അടക്കം, അരനൂറ്റാണ്ട്വരെ ശിക്ഷകിട്ടാവുന്ന ഗുരുതര കുറ്റമാണ് ആദിവാസി പീഡനം. എന്നിട്ടും ഇത്തരം സംഭവങ്ങൾ എങ്ങനെ ആവർത്തിക്കപ്പെടുന്നുവെന്ന് സംവിധായകനും പിടിയില്ല എന്ന് തോനുന്നു. എന്തായാലും വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ കാര്യം ചിത്രം എടുത്തു പറയുന്നതുകൊണ്ട് അത്രയും ആശ്വസിക്കാം.
പ്രിയനന്ദനൻ എന്ന സംവിധായകനെക്കുറിച്ചും രണ്ട് വാക്ക് എഴുതാതെ ഈ കുറിപ്പ് പൂർത്തിയാവില്ല. കാരണം ഈ ആദിവാസി പെൺകുട്ടികളുടെ കഥ പറഞ്ഞതുപോലെ അപാരമായ ഒരു അതിജീവനത്തിന്റെ കഥയാണ് അദ്ദേഹത്തിന്റെതും. സാമ്പത്തികപ്രശ്നങ്ങൾ കാരണം ഏഴാം ക്ലാസ്സിൽ വെച്ച് സ്കൂൾ പഠനം നിർത്തിയ പ്രിയൻ തുടർന്ന് സ്വർണ്ണപ്പണിയാണ് പരിശീലിച്ചത്. ഉപേക്ഷിക്കപ്പെട്ട സ്കൂൾ പഠനം ഇക്കാലത്തെ വായനയിലൂടെ പൂർത്തീകരിക്കാൻ ശ്രമിച്ചു. തൃശുർ വല്ലച്ചിറയിലും പരിസരങ്ങളിലുമുള്ള നാടകസംഘങ്ങളുടെ രംഗാവതരണങ്ങളിൽ അഭിനേതാവായാണ് കലാരംഗത്ത് സജീവമാകുന്നത്. ആദ്യകാലത്ത് മുഖ്യമായും സ്ത്രീവേഷങ്ങളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് നാടകവേദിയിലെ ആധുനികപ്രവണതകൾ മനസ്സിലാക്കുകയും നാടകസംവിധാനം തുടങ്ങി. അങ്ങനെ പടിപടിയായായാണ് അദ്ദേഹം സിനിമയിൽ എത്തിയത്. ഗോഡ് ഫാദർമാർ ആരുമില്ലാതെ കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന പ്രതിഭ.
ആദ്യചിത്രമായ നെയ്ത്തുകാരൻ തന്നെ പ്രിയനന്ദനിലെ സംവിധായകനെ അടയാളപ്പെടുത്തുന്നതായിരുന്നു. പീന്നീട് വന്ന പുലജന്മത്തിനാണ് ദേശീയ അവാർഡ് കിട്ടുന്നത്. ഇതോടെ കെ ജി ജോർജിനും, അടൂരിനും, അരവിന്ദനും, ഷാജിക്കുമൊക്കെശേഷം തിര മലയാളത്തെ ദേശീയ തലത്തിലേക്ക് ഉയർത്തുന്ന ഒരു പ്രതിഭ ഇതാ വന്നിരിക്കുന്നുവെന്ന് ചലച്ചിത്രപ്രേമികൾ വിധിയെഴുതി. പക്ഷേ തുടർന്ന് വന്ന സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്നീ ചലച്ചിത്രങ്ങൾ ശ്രദ്ധേയമായില്ല. ആർട്ടും കൊമേർഷ്യലും കൂടിക്കലർന്ന ആ ചിത്രങ്ങളിൽ പുലിജന്മത്തിലെ പ്രിയനന്ദനനെ കാണാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ധബാരി ക്യുരുവിയും. ഇതല്ല പ്രിയനന്ദനിൽ എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. പാളിച്ചകൾ പരിഹരിച്ച് ഒന്നാന്തരം ഒരു സിനിമയുമായി ഈ ചലച്ചിത്രകാരൻ മടങ്ങിവരും എന്നുതന്നെയാണ്, നല്ല സിനിമയെ സനേഹിക്കുന്നവർ കരുതുന്നത്.
വാൽക്കഷ്ണം: സിനിമ ഒട്ടും നന്നല്ലാതിരുന്നിട്ടും സബ്ജക്റ്റിന്റെ പ്രധാന്യം കൊണ്ട് അവാർഡ് നൽകുന്ന രീതി മലയാളത്തിലെ അവാർഡ് കമ്മറ്റിക്കാർ നിർത്തിയെങ്കിൽ അതൊരു നല്ലകാര്യം തന്നെയാണ്. നേരത്തെ സംസ്ഥാന അവാർഡ് നേടിയ വിധുവിൻസെന്റ് എന്ന സംവിധായികയുടെ മാൻഹോൾ എന്ന ചിത്രം കണ്ട്, ഈ ലേഖകനൊക്കെ ഇതിന് എങ്ങനെ അവാർഡ് കിട്ടി എന്ന് തരിച്ച് ഇരുന്നുപോയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്