തലശ്ശേരിയിലെ ഇരട്ടക്കൊല കേസിലെ പ്രതി പാറായി ബാബു സഖാവ് തന്നെ! ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വീഡിയോ പുറത്ത്; ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പ്രതി; സിപിഎം പ്രവർത്തകനായ ബാബു രാഷ്ട്രീയ അക്രമക്കേസിലുൾപ്പെടെ പ്രതി; രാഷ്ട്രീയം മറയാക്കി മയക്കു മരുന്നു കച്ചവടവും ഗുണ്ടായിസവും തൊഴിലാക്കി
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: തലശ്ശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പാറായി ബാബുവിന്റെ രാഷ്ട്രീയം കൂടുതൽ ചർച്ചായുകുന്നു. സിപിഎം പ്രവർത്തകരായ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകൻ കൂടിയായ ബാബുവാണ്. ഇയാളുടെ സിപിഎം ബന്ധം തലശ്ശേരിയിൽ ഉള്ളവർക്ക് വ്യക്തമായി അറിയുകയും ചെയ്യും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊളശേരിയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ബാബു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ മാസം കൊളശേരിയിൽ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതകത്തിനു പ്രകോപനമെന്ന് പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പാറായി ബാബു പിടിയിലായിരുന്നു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് നിട്ടൂർ സ്വദേശിയായ പാറായി ബാബുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഏഴുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.
ബാബു, ജാക്സൺ, നവനീത്, സുസ്മിത്, കണ്ടാലറിയുന്ന ഒരാൾ എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ബാബു. ആർ.എസ്.എസ്. പ്രവർത്തകനായ ബാബു പിന്നീട് പാർട്ടി മാറി സിപിഎം. പ്രവർത്തകനായി. രാഷ്ട്രീയ അക്രമക്കേസിലുൾപ്പെടെ ബാബു പ്രതിയാണ്. പ്രത്യേകതരത്തിലുള്ള കത്തിയുപയോഗിച്ചാണ് അക്രമിസംഘം ഇരുവരെയും വെട്ടിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പ്രതിയാണ് ബാബുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി വൈസ് പ്രസിഡന്റ വി ടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തലശേരി നഗരസഭാ പരിധിയിലെ ഇല്ലിക്കുന്ന് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ നേതാവാണ് പാറായി ബാബു. ഭരണപരമായ ബന്ധങ്ങൾ തന്നെയാണ് ബാബു തന്റെ വളർച്ചക്കായി ഉപയോഗിച്ചതും. തലശേരിയിലെ വാഹനകച്ചവടവും നിയന്ത്രിച്ചിരുന്നത് ബാബുവിന്റെ നേതൃത്വത്തിലാണ്. ഗുണ്ടാക്വട്ടേഷൻ സംഘമാണെന്നാണ് വിവരം.
പഴയവാഹനങ്ങൾ ചുളുവിലയ്ക്കെടുത്തു പൊളിച്ചുവിൽക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. തലശേരിയിലെ ബിജെപി സ്വാധീനപ്രദേശമായ ഇടത്തിലമ്പലവും സി.പി. എം കോട്ടയായ കൊടുവള്ളിക്കും മധ്യേയുള്ള ഇല്ലിക്കുന്നിലാണ് ഇയാൾ ക്യാംപ് ചെയ്തിരുന്നത്. വാഹനകച്ചവടത്തിനു പുറമേ പണം കൊയ്യാനാണ് ഇയാൾ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്.
തലശേരിയിൽ പിടിമുറുക്കിയ സിന്തറ്റിക്ക മയക്കുമരുന്ന് വിൽപനസംഘത്തിനും കഞ്ചാവ് ലോബിക്കും നേതൃത്വം നൽകിയിരുന്നത് പാറായി ബാബുവാണെന്നാണ് പൊലിസ് നൽകുന്ന വിവരം. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് ഈയാൾ പ്രവർത്തിച്ചിരുന്നത്. അതേസമയം പാറായി ബാബുവിന്റെ പോക്ക് ശരിയല്ലെന്ന പരാതി സിപിഎം പ്രാദേശിക നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്നാണ് സൂചന. തലശേരിയിൽ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ സർക്കാരും വിവിധ പാർട്ടികളും പ്രതിരോധം ശക്തമാക്കിയപ്പോൾ പാറായി ബാബുവും ജാക്സണുമുൾപ്പെടെയുള്ള സംഘത്തിന് പഴയതു പോലെ പണകൊയ്ത്തു നടത്താൻ കഴിഞ്ഞിരുന്നില്ല. കർണാടകയിലെ ചില ബന്ധങ്ങളാണ് അവിടെ നിന്നും മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കൊണ്ടു വരാൻ ഇയാളെ സഹായിച്ചത്.അടവു തെറ്റിയ വാഹനങ്ങളുടെ സി.സി. പിടിക്കാനും മയക്കുമരുന്ന് വിൽപന നടത്താനുമായി എന്തിനും പോന്ന വൻഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ പാറായി ബാബുവിന്റെ കൂടെയുണ്ട്.
കൊലനടന്ന ഉടൻ ഇയാളെ കർണാടകയിലെ വീരാജ് പേട്ടവഴി മുങ്ങാൻ സഹായിച്ചത് ഇവരാണ്. ഇവരിൽ മൂന്നു പേരെ പൊലിസ് വാഹനത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്. തലശേരി ഇല്ലിക്കുന്നിലെ വിജനമായ വനപ്രദേശം കേന്ദ്രീകരിച്ചാണ് പാറായി ബാബുവും ംഘവും പ്രവർത്തിച്ചിരുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലിസ് പോലും ഇയാളുടെ സങ്കേതത്തിൽ കയറാൻ മടിച്ചിരുന്നു.
പാറായി ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന കഞ്ചാവുവിൽപ്പനയെ ചോദ്യം ചെയ്തതിനാണ് കൊല്ലപ്പെട്ട സി.പി. എം പ്രവർത്തകൻ ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സൺ മർദ്ദിച്ചത്. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഷമീറിനെയും ഭാര്യാസഹോദരനും മത്സ്യത്തൊഴിലാളിയുമായ ഖാലിദിനേയും മറ്റും ഒത്തുതീർപ്പിന് എന്ന് പറഞ്ഞ് ജാക്സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കുകയായിരുന്നു. പൊലിസ് കേസാവുമെന്ന് തോന്നിയതിനാൽ ഒത്തുതീർപ്പിനെത്തിയതായിരുന്നു ലഹരിമാഫിയ സംഘം.
തുടർന്നുണ്ടായ വാക്തർക്കത്തിനിടെ, പകോപിതനായി കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്സൺ ഖാലിദിനെ കുത്തുകയായിരുന്നു. ഇതുതടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേൽക്കുകയായിരുന്നു.ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്.ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മരണമൊഴി നൽകിയിരുന്നു.
കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏർപ്പെടാമെന്നത് എൽ.ഡി.എഫിന്റെ ജീർണത വ്യക്തമാക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. സിപിഎമ്മുകാരനെയും ക്രമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സർക്കാർ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മിന്റെ നേതാക്കളും ലഹരി ഗുണ്ടാ മാഫിയകൾക്ക് കൂട്ടുനിൽക്കുയാണ്. നിർഭയരായി ആർക്കും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകനെന്ന പരിഗണനയിൽ കൊലക്കേസ് പ്രതിക്ക് സംരക്ഷണം ഒരുക്കാൻ സിപിഎം മുതിരരുത്. തലശേരി ഇരട്ട കൊലപാതകത്തെയും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഒറ്റപ്പെട്ട സംഭവമായാണോ കാണുന്നതെന്ന് വ്യക്തമാക്കാനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ലഹരിക്കടത്ത്, ഗുണ്ടാ മാഫിയകളുടെ സുരക്ഷിത കൊറിഡോറായി കേരളം മാറിയെന്നത് പ്രതിപക്ഷം നിയമസഭയിലും പുറത്തും ആവത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഇത്തരം മാഫിയകളെ അമർച്ച ചെയ്യാൻ കാര്യക്ഷമമായ യാതൊരു നടപടിയും ആഭ്യന്തരവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തുറന്നടിച്ചു. എസ്പിയുടെയും എസ്.എച്ച്.ഒയുടെയും പണി സിപിഎം ജില്ലാ, ഏരിയാ സെക്രട്ടറിമാർ ഏറ്റെടുത്തിരിക്കുകയാണ്. ക്രമസമാധാനം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ എ.കെ.ജി സെന്ററിൽ അടിമപ്പണി ചെയ്യുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍