തരൂരിന്റെ എൻട്രി തടുക്കാൻ നേതാക്കൾക്ക് മുന്നിലെ തടസ്സം സാമുദായിക പിന്തുണയെന്ന അധികശക്തി; എല്ലാ സമുദായത്തിനും പ്രിയങ്കരനായ നേതാവിനെ എന്തിന് മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം; സർവ്വ സമ്മത പരിവേഷമുള്ള തരൂരിനെ തൊടാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നേതാക്കളും; ഇടക്കാലം കൊണ്ട് ചിതറിപ്പോയ എ ഗ്രൂപ്പ് കരുത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശശി തരൂരിന്റെ എൻട്രി തടയാൻ ആഗ്രഹിക്കുന്ന നേതാക്കൾ തീവ്രശ്രമം നടത്തിയിട്ടും അതിന് സാധിക്കാത്തത് തരൂരിന് പൊതു സമൂഹത്തിലും സാമുദായിക നേതാക്കൾക്കിടയിലും ലഭിക്കുന്ന സ്വീകാര്യതയിൽ. നിലനിൽ എല്ലാവരുടെയും പ്രിയങ്കരനെന്ന പരിവേഷമാണ് തരൂരിനുള്ളത്. എല്ലാ സമുദായത്തിനും സ്വീകാര്യൻ. ഇപ്പോൾ മറ്റ് നേതാക്കളൊന്നും ഇക്കാര്യത്തിൽ തരൂരിനെ കടത്തിവെട്ടില്ല. അതുകൊണ്ട് തന്നെ പൊതുപിന്തുണയുള്ള നേതാവിനെ എന്തിന് അകറ്റി നിർത്തണമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. തങ്ങളുടെ മുന്നിലെ ശത്രുപരിവേഷമാണ് ഇപ്പോൾ തന്നെ സതീശനും കെ സി വേണുഗോപാലുമെല്ലാം തരൂരിനെ കുറിച്ചു നൽകിയിരിക്കുന്നത്.
മലബാർ പര്യടനത്തിന് ശേഷം മറ്റു പരിപാടികളിലേക്കും തരൂർ കടത്തുമ്പോൾ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിക്കുമെന്ന കാര്യം ഉറപ്പാണ. ഇപ്പോഴത്തെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി ശശി തരൂരിനെ പങ്കെടുപ്പിച്ച് ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടി പാർട്ടി വിലക്കാനിടയില്ല. വിട്ടുനിൽക്കാനും നിർദേശിച്ചേക്കില്ല. കോട്ടയം ജില്ലയിൽ തരൂർ പങ്കെടുക്കാൻപോകുന്ന ചില പരിപാടികൾ പ്രധാന നേതാക്കൾക്കുതന്നെ ഒഴിവാക്കാനാവാത്തവയാണ്. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തരൂരിനെ സ്വാഗതംചെയ്തുകഴിഞ്ഞു. മോൻസ് ജോസഫും മുന്നണി ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും അതു പറഞ്ഞിട്ടുണ്ട്.
ഡിസംബർ മൂന്നിന് പാലായിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യപ്രഭാഷകൻ തരൂരാണ്. പാലാ ബിഷപ്പാണ് ഉദ്ഘാടകൻ. അന്ന് ബിഷപ്പ് ഹൗസും തരൂർ സന്ദർശിക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ കാണാനുള്ള തരൂരിന്റെ താത്പര്യത്തിനും അനുകൂല മറുപടിയാണ്. കാർഷിക, ബഫർസോൺ വിഷയങ്ങളിലും ഒരു പ്രസംഗത്തിന്റെപേരിലും പാലാ ബിഷപ്പിനെതിരേ കേസെടുത്തതിലും ഇടതുസർക്കാരിനോട് സഭയ്ക്ക് അതൃപ്തിയുണ്ട്. ഇതിനുപുറമേയാണ് യു.ഡി.എഫ്. ശക്തമാകണമെന്ന താത്പര്യം. കേരള കോൺഗ്രസും (എം) തരൂരിന്റെ നീക്കം ശ്രദ്ധിക്കുന്നുണ്ട്. എന്നും ഇടതുമുന്നണിയിൽ തുടരേണ്ടവരാണെന്ന് കരുതരുതെന്ന് കത്തോലിക്കാസഭ മുന്നേതന്നെ ആ പാർട്ടി നേതാക്കളെ ഉപദേശിച്ചതാണ്.
തരൂരിന്റെ ഇപ്പോഴത്തെ നീക്കങ്ങളുടെ ഫൈനൽ ജനുവരി രണ്ടിന് പെരുന്നയിലാവും. എൻ.എസ്.എസിന്റെ മന്നം ജയന്തി സമ്മേളനത്തിൽ തരൂർ മുഖ്യാതിഥിയാകുമ്പോൾ അദ്ദേഹത്തെ എതിർക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പ്രതിരോധശേഷി ഗണ്യമായി കുറയും. മന്നംജയന്തിക്ക് പ്രധാനരാഷ്ട്രീയ നേതാക്കളെല്ലാം എത്താറുണ്ട്. അവരെല്ലാം സദസ്സിലിരിക്കുകയും മുഖ്യാതിഥി മാത്രം എൻ.എസ്.എസ്. നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്നതാണ് രീതി. തരൂർ പ്രസംഗിക്കുമ്പോൾ കേൾവിക്കാരായി മറ്റു നേതാക്കൾക്ക് താഴെ ഇരിക്കേണ്ടിവരും. തരൂർ പലർക്കും മുകളിൽ ഇരിപ്പിടം ഉറപ്പിക്കും. ഇത് കൃത്യമായ രാഷ്ട്രീയ സൂചനയുമാകും എന്ന് ഉറപ്പാണ്.
ഇപ്പോഴത്തെ നിലയിൽ തരൂരിന്റെ എൻട്രിയിൽ ഏറ്റവും ക്ഷീണം സതീശനാണ്. തരൂർ വിഷയത്തിൽ പ്രതികരിക്കുമ്പോൾ പ്രതിസന്ധി മുന്നിൽക്കാണുന്നയാളെപ്പോലെ സതീശൻ അസ്വസ്ഥനാകുന്നത് ശ്രദ്ധേയമാണ്. അത് സതീശനെ കൂടുതൽ ദുർബലനാക്കുന്നു. തിരഞ്ഞെടുപ്പിൽ സമുദായപിന്തുണ തേടിയശേഷം സതീശൻ മറിച്ചുപറഞ്ഞെന്ന രൂക്ഷമായ വിമർശനം ഒരാഴ്ചമുമ്പ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗും റോമൻ കത്തോലിക്കാ സഭയും എൻ.എസ്.എസും ജോസഫ് വിഭാഗവും അംഗീകരിക്കുന്ന, കഴിവും നയതന്ത്രവുമുള്ള ഒരു നേതാവിനെ വിഭാഗീയതയെന്നു പറഞ്ഞ് മാറ്റിനിർത്താൻ കോൺഗ്രസിനും യു.ഡി.എഫിനുമാവില്ല. കോൺഗ്രസ് കേന്ദ്രനേതൃത്വവും അതിന് മടിക്കും.
അതിനിടെ ഇരുവരും തമ്മിലുള്ള ശരീര ഭാഷ പോലും മാറിയിട്ടുണ്ട്. ഇന്നലെ ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനച്ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കിടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തരൂരും. കഴിഞ്ഞദിവസങ്ങളിൽ പാർട്ടിയിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ഇരുനേതാക്കൾക്കും അടുത്തടുത്തായിരുന്നു ഇരിപ്പിടം. ഇരുവരും പരസ്പരം മുഖംകൊടുക്കാതെയാണ് മുൻനിരയിൽ ഇരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുൾപ്പെടെയുള്ള മറ്റുനേതാക്കളോട് കുശലം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞിറങ്ങിയപ്പോഴും ഇരുവരും തമ്മിൽ സംസാരിക്കാൻ ശ്രമിച്ചില്ല.
അതിനടെ മുന്നണി ഘടകകക്ഷികൾ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ അന്തരീക്ഷം അൽപം മയപ്പെടുമെന്നാണ് പ്രതീക്ഷ. തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങൾ നൽകിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ തരൂരിന്റെ പര്യടനം അത്ര നിഷ്കളങ്കമായിരുന്നെന്നു പാർട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാൽ പാർട്ടിയോ, പാർട്ടിയോട് അടുത്തു നിൽക്കുന്നവരോ നടത്തിയ പരിപാടികളിൽ തരൂർ പങ്കെടുത്തതു വിഭാഗീയ പ്രവർത്തനമായി കരുതാനുമാകില്ല.
തരൂരിന്റെ സന്ദർശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവർത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ 'മന്ത്രിക്കുപ്പായം' പരാമർശം ഇതിനു മറ്റൊരു മാനം നൽകുകയും ചെയ്തു. എന്തായാലും തൽക്കാലം വെടിനിർത്തൽ എന്ന സൂചനകളാണു ലഭിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നവരെക്കുറിച്ചു തങ്ങൾക്കു പരാതിയില്ലെന്നാണ് ആർഎസ്പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്. ഇപ്പോൾ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോൺ പറഞ്ഞു. തരൂർ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോൺഗ്രസ് (ജോസഫ്) നേതാവ് മോൻസ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കൾ ലംഘിച്ചതിൽ കെ.സുധാകരന് അമർഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളർത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനാണു താരിഖ് അൻവർ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.
ഇതിനിടെയും പലതട്ടിലായി കിടക്കുന്ന എ ഗ്രൂപ്പിന്റെ ഏകോപനവും പാർട്ടിയിൽ നടക്കുന്നുണ്ട. തരൂരിന്റെ സന്ദർശനം ഉയർത്തിയ വിവാദങ്ങൾക്കിടെ കോഴിക്കോട് ജില്ലയിലെ കോൺഗ്രസിൽ എം.കെ.രാഘവന്റെ നേതൃത്വത്തിൽ പുതിയ ചേരി രൂപപ്പെടുന്നു. ടി.സിദ്ദിഖ് എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് രാഘവന്റെ കീഴിൽ ഒരുമിക്കുന്നത്. നിലവിലെ ഡിസിസി നേതൃത്വത്തിനെതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നു.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് 8 കെപിസിസി അംഗങ്ങൾ ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്നെങ്കിലും അത് സംഘടിതമായ നീക്കമായിരുന്നില്ല. എന്നാൽ ശശി തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്കുവന്നതോടെ ഒപ്പമുള്ളവരെ മുന്നിൽ നിർത്തി കരുത്തു കാണിക്കാൻ രാഘവൻ നിർബന്ധിതനായി. എ ഗ്രൂപ്പിലെ കെ.സി. അബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും എ ഗ്രൂപ്പിലെ യുവനേതാക്കളായ എൻഎസ്യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ എന്നിവരെയും ഒപ്പം നിർത്താൻ രാഘവനു കഴിഞ്ഞു. ശശി തരൂർ വിവാദത്തിൽ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിൽ സഹായകരമായി.
നേരത്തേ കെ.സി.അബുവിന്റെയും ടി.സിദ്ദിഖിന്റെയും നേതൃത്വത്തിൽ രണ്ടു തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോൾ പല തട്ടിലാണ്. ഇവരെ ഏകോപിച്ചു പഴയ എ ഗ്രൂപ്പ് സജീവമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം എ ഗ്രൂപ്പിൽ നിന്നുള്ള കെപിസിസി അംഗങ്ങളായ കെ.പി.ബാബു, കെ.ടി.ജയിംസ് എന്നിവർ നിലവിൽ ഈ നീക്കത്തിനൊപ്പമില്ല. ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിന്റെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നൽകാനുള്ള നീക്കത്തിൽ എ ഗ്രൂപ്പിനുള്ളിൽ എതിർപ്പ്. എ ഗ്രൂപ്പിലെ കെ.സി.അബു വിഭാഗം നേതാക്കൾ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ പരാതി നൽകാൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ഈ ഗ്രപ്പിലെ ഒരു വിഭാഗം പറയുന്നു. വിഷയത്തിൽ ഡിസിസി പ്രസിഡന്റിനോട് എതിർപ്പില്ലെന്നാണ് ഇവരുടെ നിലപാട്. പുതിയ ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനെപ്പറ്റി ആലോചിക്കാൻ ഇന്നലെ ചേർന്ന ഡിസിസി യോഗത്തിൽ തരൂർ വിവാദം ചർച്ചയായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്