മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടനയുടെ കത്ത്; ലക്ഷ്യം കദ്രിയിലെ മഞ്ജുനാഥ് ക്ഷേത്രമായിരുന്നു എന്ന് അവകാശവാദം; തങ്ങളുടെ സഹോദരൻ മുഹമ്മദ് ഷരീഖ് ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും കരുതിയിരുന്നോളൂ, മറ്റൊരു ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി മുന്നറിയിപ്പും
മറുനാടൻ മലയാളി ബ്യൂറോ
മംഗളൂരു: കഴിഞ്ഞ ശനിയാഴ്ച മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ സ്ഫോടനം കദ്രിയിലെ പ്രശസ്തമായ മഞ്ജുനാഥ് ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു എന്ന് അവകാശവാദം. ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ആ വഴിക്ക് നീങ്ങുന്നത്. ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിൽ എന്ന അധികം ആരും കേട്ടിട്ടില്ലാത്ത ഭീകരസംഘടനയാണ് കത്തിലൂടെ അവകാശവാദം ഉന്നയിച്ചത്.
മുഖ്യസൂത്രധാരനായ 29 കാരൻ മുഹമ്മദ് ഷരീഖാണ് സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. ഇയാൾ ഓട്ടോയിൽ അബദ്ധത്തിലുണ്ടായ സ്ഫോടനത്തിൽ 45 ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇസ്ലാമിക് റസിസ്റ്റൻസ് കൗൺസിലിന്റെ കത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിന് ഭീഷണിയുമുണ്ട്. ഇന്റലിജൻസ് വകുപ്പിനാണ് കത്ത് കിട്ടിയത്.
എവിടെ നിന്നാണ് കത്ത് വന്നതെന്ന് വ്യക്തമല്ല. ഈ സംഘടനയുടെ പേരും ആദ്യമായി കേൾക്കുകയാണ്. കത്തിന്റെ ആധികാരികത പരിശോധിച്ചുവരുന്നു, പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഷരീഖിന്റെ ഫോട്ടോ വച്ച കത്ത് ഇംഗ്ലീഷിലാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. 'മംഗളൂരുവിലെ കാവി ഭീകരരുടെ കോട്ടയായ കദ്രിയിലെ ക്ഷേത്രം ആക്രമിക്കാനായിരുന്നു ഷരീഖിന്റെ ശ്രമം', കത്തിൽ പറയുന്നത് ഇങ്ങനെ.
'ഞങ്ങളുടെ നേരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചതുകൊണ്ട് മാത്രമാണ് ഞങ്ങൾ തിരിച്ചടിക്കുന്നത്. ആൾക്കൂട്ട കൊലപാതകം പതിവായിരിക്കുന്നു. ഞങ്ങളെ അടിച്ചമർത്താൻ കടുത്ത നിയമങ്ങളും നിയമനിർമ്മാണങ്ങളും നടത്തുന്നു. നിരപരാധികൾ ജയിലിൽ കഴിയുന്നു. അതുകൊണ്ട് തന്നെ ജിഹാദിന് പുറപ്പെടാൻ നിർബന്ധിതരായി', കത്തിൽ പറയുന്നു.
തങ്ങളുടെ ഇപ്പോഴത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും, മറ്റൊരു ആക്രമണത്തിന് കോപ്പുകൂട്ടുന്നതായും കത്തിൽ മുന്നറിയിപ്പുണ്ട്. 'കദ്രി ക്ഷേത്രം ആക്രമിക്കാനുള്ള ഞങ്ങളുടെ സഹോദരന്റെ ശ്രമം പരാജയപ്പെട്ടു. അത് വിജയകരമായില്ല. കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഞങ്ങളുടെ സഹോദരന്മാരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. അവരെ വേട്ടയാടുകയാണ്. എന്തായാലും, ഏജൻസികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിൽ ഞങ്ങൾ വിജയിച്ചു. ഭാവിയിൽ മറ്റൊരു ആക്രമണം ഞങ്ങൾ അഴിച്ചുവിടും', ഇങ്ങനെയും കത്തിൽ പറയുന്നു.
കോയമ്പത്തൂർ-മംഗളൂരു സ്ഫോടനങ്ങൾ തമ്മിലും ബന്ധം
കോയമ്പത്തൂർ-മംഗളൂരു സ്ഫോടനങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് വിവരം കിട്ടിയതോടെ, സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. മംഗളൂരു സ്ഫോടനക്കേസിന്റെ സൂത്രധാരൻ മുഹമ്മദ് ഷരീഖ് സെപ്റ്റംബർ ആദ്യം കോയമ്പത്തൂർ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ ഗാന്ധിപുരത്തെ ഡോർമിറ്ററിയിൽ താമസിച്ച ഇയാൾ മധുര, നാഗർകോവിൽ എന്നിവിടങ്ങളിലും പിന്നീട് കേരളത്തിൽ ആലുവയിലും വന്നിരുന്നു. ആലുവയിൽ ഇയാൾ നാലുദിവസം താമസിച്ചതായി അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മംഗളൂരു പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സെപ്റ്റംബറിൽ ആലുവയിൽ ഒരു ലോഡ്ജിൽ നാലുദിവസം താമസിച്ച ഇയാൾക്ക് സൗന്ദര്യ വർദ്ധക വസ്്തുക്കൾ എന്ന പേരിൽ കൊറിയർ വന്നിരുന്നു. ഇയാൾ താമസിച്ച ലോഡ്ജും, പാക്കേജിൽ എന്താണ് ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങൾ, പൊലീസ് സ്ഥിരീകരിക്കാനുണ്ട്. മുഹമ്മദ് ഷരീഖിന് ആലുവയിൽ നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായോ എന്നും അന്വേഷിച്ചുവരുന്നു. ആലുവയിലേതു പോലെ കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ഇയാൾ ആരെയൊക്കെ കണ്ടു എന്നതും കണ്ടെത്തേണ്ടതുണ്ട്.
മുഹമ്മദ് ഷരീഖും കൂട്ടാളികളും സ്ഫോടനത്തിനു മുമ്പ് ശിവമോഗയിൽ ട്രയൽ നടത്തിയതായി കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലാണ് പ്രഷർ കുക്കർ ബോംബിന്റെ ട്രയൽ നടത്തിയത്. സിഎഎ, ഹിജാബ് പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇവർ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ എന്ന് സംശയിക്കുന്നയാൾ യുഎഇയിലേക്ക് കടന്നതായും സൂചനയുണ്ട്.
കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷരീഖ് താമസിച്ചത്. തിരിച്ചറിയാതിരിക്കാൻ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. കർണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കം 18 ഇടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് പരിശോധന നടന്നത്.
ശിവമോഗയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഷരീഖ് സന്ദർശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരിൽ ഷരീഖിനു സിം കാർഡ് എടുത്തു നൽകിയ ഊട്ടിയിലെ സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ സുരേന്ദ്രനെ തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. സ്ഫോടനത്തിൽ 45 ശതമാനത്തോളം പരുക്കേറ്റ ഷരീഖ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനും എൻഐഎ നീക്കം തുടങ്ങി. കാർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷർ കുക്കർ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷരീഖും കൂടിക്കാഴ്ച നടത്തിയെന്നു സ്ഥിരീകരിച്ചതിനു പിറകെയാണു നീക്കം. സ്ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തുവെന്നു കരുതുന്ന ശിവമോഗ സ്വദേശിക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിൽ വച്ചാണ് കൊല്ലപ്പെട്ട ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കണ്ടുമുട്ടിയതെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു.
സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിലെത്തിയ ഷരീഖ് ഗാന്ധിനഗറിലെ ഡോർമിറ്ററിയിലാണ് മൂന്നുദിവസം താമസിച്ചത്. ഈ ഡോർമിറ്ററി പൊലീസ് പൂട്ടി സീൽ ചെയ്തു. കോയമ്പത്തൂർ കാർ സ്ഫോടന കേസിലെ പ്രതികൾ കേരളത്തിൽ പോയിരുന്നതായും, വിയ്യൂർ ജയിലിലുള്ള ശ്രീലങ്കൻ ചാവേറാക്രമണ കേസിലെ പ്രതികളെ കണ്ടിരുന്നതായും നേരത്തെ വിവരം കിട്ടിയിരുന്നു. കോയമ്പത്തൂർ, മംഗളൂരു സ്ഫോടനങ്ങൾ ഒരേ സമയം ആസൂത്രണം ചെയ്തതാണോ എന്നും സംശയമുണ്ട്. കോയമ്പത്തൂർ കാർ സ്ഫോടനത്തിൽ ഉപയോഗിച്ചത് ഗ്യാസ് സിലണ്ടറുകളും, പ്രഹര ശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കളുമായിരുന്നു. മംഗളുരുവിലും സമാന രീതിയിലുള്ള സ്ഫോടനമാണ് നടന്നത്.
Stories you may Like
- ഐഎസ് ഭീകരൻ അറഫാത്ത് അലി ന്യൂഡൽഹിയിൽ എൻഐഎയുടെ പിടിയിൽ
- പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; മംഗളൂരുവിൽനിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
- സ്ഫോടനം നടന്ന ഹാളിൽ എൻഐഎ - എൻഎസ്ജി സംഘം പരിശോധന നടത്തി
- പുതിയ വന്ദേ ഭാരത് കേരളത്തിൽ തന്നെ സർവീസ് നടത്തും
- മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് ഗോവയിലേക്ക്; യാത്രാസമയം നാലര മണിക്കൂർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്