Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗിക ബന്ധത്തിനിടെ ശരീരത്തിലേക്ക് സൂപ്പർ ഗ്ലൂ ഒഴിച്ചു; രക്ഷപ്പെടാനാവാത്ത വിധം ഒട്ടിപ്പിടിച്ചതിന് പിന്നാലെ കാമുകനെയും കാമുകിയേയും കൊലപ്പടുത്തി ദുർമന്ത്രവാദി:യുവാവിന്റെ കഴുത്തറുത്തും യുവതിയെ കുത്തിയും ക്രൂര കൊലപാതകം

ലൈംഗിക ബന്ധത്തിനിടെ ശരീരത്തിലേക്ക് സൂപ്പർ ഗ്ലൂ ഒഴിച്ചു; രക്ഷപ്പെടാനാവാത്ത വിധം ഒട്ടിപ്പിടിച്ചതിന് പിന്നാലെ കാമുകനെയും കാമുകിയേയും കൊലപ്പടുത്തി ദുർമന്ത്രവാദി:യുവാവിന്റെ കഴുത്തറുത്തും യുവതിയെ കുത്തിയും ക്രൂര കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: കാട്ടിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ശരീരത്തിൽ സൂപ്പർ ഗ്ലൂ (പശ) ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ദുർമന്ത്രവാദി അറസ്റ്റിൽ. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ രാഹുൽ മീണയെയും (32) സോനു കൻവാറിനെയും (31) നഗ്‌നരായി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മന്ത്രവാദി പിടിയിലായത്. രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേല ബവ്ധി വനമേഖലയിലാണ് ഇരുവരേയും മരിച്ച നിലിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നാടച്ച് നടത്തിയ അന്വേഷണത്തിലാണ് ദുർമന്ത്രവാദി ഭലേഷ് ജോഷി കുടുങ്ങിയത്

ഇക്കഴിഞ്ഞ നവംബർ 18നാണ് കൊലപാതകം നടന്നത്. ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശരീരങ്ങൾ ഒട്ടിപ്പിടിച്ച നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും മറ്റ് ആളുകളെ വിവാഹം കഴിച്ചിരുന്നവരാണെന്നും വിവാഹേതര ബന്ധമാണിതെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയിൽ 200ൽപരം ആളുകളെ ചോദ്യം ചെയ്തു. അൻപതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒടുവിലാണ് ദുർമന്ത്രവാദിയായ ഭലേഷ് ജോഷിയിലേക്ക് എത്തുന്നത്.

ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിനു പിന്നാലെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ബിസിനസുകാരും പ്രാദേശിക രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ സ്ഥിരമായി ഭലേഷ് ജോഷിയെ സന്ദർശിക്കാനെത്തിയിരുന്നു. ദുർമന്ത്രവാദത്തിനായി പല സാധാരണക്കാരും ജോഷിയെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ട സോനുവും രാഹുലും ഇദ്ദേഹത്തിന്റെ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. സോനുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭലേഷ് ജോഷി കഴിഞ്ഞിരുന്ന ക്ഷേത്രത്തിൽ വച്ചാണ് രാഹുലും സോനും കണ്ടുമുട്ടിയത്. ഈ ബന്ധം വളരുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. സോനു സ്ഥിരമായി ജോഷിയുടെ അടുത്ത് പൂജകൾക്കായി ചെല്ലുമായിരുന്നു. രാഹുലുമായുള്ള വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടർന്ന് ഉപദേശത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ജോഷിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ കഴഞ്ഞത്. രാഹുലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ജോഷി ഇയാളുടെ ഭാര്യയോടു പറഞ്ഞു.

ഇതറിഞ്ഞപ്പോൾ തന്നെ പീഡിപ്പിക്കാൻ ജോഷി ശ്രമിച്ചെന്നു കാട്ടി കേസ് കൊടുക്കുമെന്ന് സോനു ഭീഷണിപ്പെടുത്തി. ഇതോടെ ജോഷി ഭയന്നു പോയി. ഇതോടെ നാണക്കേടിൽ നിന്നും രക്ഷപ്പെടാനാണ് ജോഷി ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. അതിനായി 15 രൂപയുടെ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന 50 സൂപ്പർ ഗ്ലൂ ട്യൂബുകൾ വാങ്ങി ഒരു കുപ്പിയിൽ ഒഴിച്ചുവച്ചു. രാഹുലിനേയും സോനുവിനേയും അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി.

നവംബർ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന വ്യാജേന രാഹുലിനെയും സോനുവിനെയും ജോഷി വനത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്കു വിളിപ്പിച്ചു. അവരുടെ പ്രശ്‌നങ്ങൾ മാറാൻ ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇയാൾ ആവശ്യപ്പെട്ടു. എന്നിട്ട് ഇയാൾ സ്ഥലത്തുനിന്നു മാറി. രാഹുലും സോനുവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ ഇയാൾ തിരിച്ചെത്തി ഇവരുടെ മേൽ സൂപ്പർ ഗ്ലൂ ഒഴിക്കുകയായിരുന്നു. പിന്നാലെ രാഹുലിന്റെ കഴുത്ത് അറുത്ത ജോഷി, സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.

വനത്തിനുള്ളിലെ റോഡിൽനിന്ന് 300 മീറ്റർ ഉള്ളിലേക്ക് മാറിയായിരുന്നു പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സൂപ്പർ ഗ്ലൂവിന്റെ പശയിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോഷിയുടെ കൈനഖത്തിന്റെ ഇടയിൽനിന്ന് സൂപ്പർ ഗ്ലൂ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ജോഷിയുടെ താരപരിവേഷം വച്ച് നിരവധിപ്പേർ ഇയാളെ കേസിൽനിന്ന് പുറത്തിറക്കാൻ സമീപിച്ചെന്നും എന്നാൽ ഇത്രയും ക്രൂരത നിറഞ്ഞ കേസ് ആണെന്നു കേട്ടതോടെ മടങ്ങിപ്പോയെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP