ഇഷ്ടക്കാർക്ക് നിയമന ഉത്തരവ് നേരിട്ട് കൈയിൽക്കൊടുത്ത സംഭവം; മറുനാടൻ വാർത്തയെ തുടർന്ന് പത്തനംതിട്ട കലക്ടറേറ്റിൽ സമരപ്രളയം; പ്രതിഷേധവുമായി എൻജിഓ സംഘും അസോസിയേഷനും; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: റവന്യൂ വകുപ്പിൽ 25 പേരെ എൽ.ഡി. ക്ലാർക്കായി നിയമിച്ചു കൊണ്ട് കലക്ടർ ഉത്തരവിട്ടതിന് പിന്നാലെ രണ്ടു പേർക്ക് മാത്രം നേരിട്ട് നിയമന ഉത്തരവ് നൽകിയ സംഭവം അന്വേഷിക്കാൻ ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉത്തരവിട്ടു. മറുനാടനാണ് ഇന്നലെ ഈ വാർത്ത പുറത്തു കൈാണ്ടു വന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ എൻജിഓ സംഘും അസോസിയേഷനും പ്രതിഷേധ സമരവുമായി കലക്ടറുടെ ചേംബറിന് മുന്നിലെത്തി. ഇരുകൂട്ടരുമായും ചർച്ച നടത്തിയ കലക്ടർ ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിന് തിരുവല്ല സബ്കലക്ടർ ശ്വേതയെ ചുമതലപ്പെടുത്തി. കലക്ടറുടെ സീക്രട്ട് സെക്ഷനിൽ നിന്നുള്ള അതീവ സുരക്ഷിതമായ കമ്പ്യൂട്ടറിൽ നിന്നാണ് നിയമന ഉത്തരവ് ചോർന്നത്. ഇത് കൈയിൽ കിട്ടിയ കൊല്ലം ജില്ലക്കാരായ രണ്ടു ഉദ്യോഗാർഥികൾ മാത്രം ജോലിയിൽ പ്രവേശിച്ചുവെന്നതാണ് മറുനാടൻ പുറത്തു വിട്ട വാർത്ത.
ശേഷിച്ച 23 പേർക്ക് നിയമന ഉത്തരവ് അയയ്ക്കുകയോ മറ്റ് രണ്ടു പേർക്ക് നൽകിയതു പോലെ കൈവശം കൊടുക്കുകയോ ചെയ്യാതിരുന്നതാണ് വിവാദമായത്. ജോയിന്റ് കൗൺസിലിന്റെ ജില്ലാ നേതാവ് ഇടപെട്ടാണ് വഴിവിട്ട രീതിയിൽ നിയമന ഉത്തരവ് നൽകിയത് എന്നാണ് ആരോപണം. സിപിഐയുടെ സർവീസ് സംഘടനയ്ക്കുള്ളിലെ പടലപ്പിണക്കമാണ് സംഭവം പുറത്തു വരാനും വിവാദമാകാനും കാരണമായത്.
25 പേർക്കും ഒന്നിച്ച് തപാലിൽ നിയമന ഉത്തരവ് അയയ്ക്കണം എന്നാണ് ചട്ടം. നേരിട്ട് ഉത്തരവ് കൈയിലോ വാട്സാപ്പിലോ അയച്ചു കൊടുക്കാൻ നിയമം അനുവദിക്കുന്നില്ല. ഇവിടെ കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കാണ് നിയമന ഉത്തരവ് നേരിട്ട് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമനത്തിന് കലക്ടർ അനുവാദം നൽകിയത്. ഇവർ രണ്ടു പേരും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. ഇവരുടെ രണ്ടു പേരുടെയും മേൽവിലാസത്തിൽ മാറ്റമുണ്ടായെന്നും അതു കൊണ്ട് നേരിട്ട് കൊണ്ടു പോയി കൊടുത്തുവെന്നുമുള്ള വിശദീകരമാണ് ജോയിന്റ് കൗൺസിൽ നേതാക്കൾ നൽകുന്നത്.
വിലാസം മാറിയതിന്റെ പേരിൽ രണ്ടു പേർക്ക് നേരിട്ട് നിയമന ഉത്തരവ് നൽകിയെന്ന വിശദീകരണം വിശ്വാസയോഗ്യമല്ല. ശേഷിക്കുന്ന 23 പേർക്കും എന്തു കൊണ്ട് നിയമന ഉത്തരവ് തപാലിൽ അയച്ചില്ലെന്ന ചോദ്യത്തിന് മറുപടിയില്ല. കലക്ടറേറ്റിൽ നിന്ന് തപാൽ മുഖാന്തരം വേണം നിയമന ഉത്തരവ് അയയ്ക്കാൻ. അത് തപാൽ രേഖപ്പെടുത്തുന്ന ബുക്കിൽ എഴുതുകയും വേണം. ഇവിടെ ഈ നടപടിക്രമം ഒന്നും പാലിച്ചിട്ടില്ല. ജില്ലാ പി.എസ്.സി ഓഫീസറുടെ നിയമന ശിപാർശ പ്രകാരം 25 ഉദ്യോഗാർഥികളെ എൽ.ഡി ക്ലാർക്ക് തസ്തികയിൽ ജില്ലാ റവന്യൂ ഭരണ വിഭാഗത്തിൽ നിയമനം നൽകി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് നവംബർ 18 നാണ്. ഓരോരുത്തർക്കും നിയമന ഉത്തരവ് അയച്ച് അവർ വന്ന് ജോയിൻ ചെയ്യാൻ ഒരാഴ്ചയോളം സമയം എടുക്കും. ഇതിനിടെയാണ് തങ്ങൾക്ക് വേണ്ടപ്പെട്ട രണ്ടു പേർക്ക് അവർക്ക് ഏറ്റവും സൗകര്യ പ്രദമായ അടൂരിൽ നിയമനം നൽകിയത്.
തങ്ങൾക്ക് വേണ്ടപ്പെട്ടവരെ അവർ ആഗ്രഹിച്ചിടത്ത് തന്നെ നിയമിക്കാൻ ജോയിന്റ് കൗൺസിൽ നേതൃത്വം ഇടപെട്ടിരുന്നുവെന്ന ആരോപണം ഉണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ചിലർക്ക് മാത്രമായി ചട്ടം ലംഘിച്ച് നിയമന ഉത്തരവ് നൽകിയതെന്നും പറയുന്നു. കലക്ടറുടെ സീക്രട്ട് സെക്ഷൻ ജോയിന്റ് കൗൺസിലുകാരുടെ കുത്തകയാണ്. മറ്റൊരു സർവീസ് സംഘടനയിലും പെട്ടവർക്ക് ഇവിടെ പ്രവേശനമില്ലാത്ത അവസ്ഥയാണ്. അതു കൊണ്ടു തന്നെ എല്ലാ ഉത്തരവാദിത്വവും സംഘടനയിൽപ്പെട്ടവർക്ക് തന്നെയാണ്. ഈ സംഭവത്തിൽ സെക്ഷന്റെ ചുമതലയുള്ള ക്ലാർക്കിനെ ബലിയാടാക്കി തലയൂരാനുള്ള ശ്രമം നടന്നു വരികയാണ്.
കലക്ടറേറ്റിൽ നിന്നുള്ള ഉത്തരവ് താലൂക്ക് ഓഫീസിൽ കിട്ടാതെ രണ്ടു പേർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുവാദം കൊടുത്ത അടൂർ തഹസിൽദാർക്കെതിരേയും നടപടി വന്നേക്കും. വിവരമറിഞ്ഞ് റവന്യൂ മന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ ഉണ്ടായി. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
സീക്രട്ട് സെക്ഷനിലെ സൂപ്രണ്ടിന്റെ യൂസർ ഐഡിയും പാസ്വേർഡും തന്ത്രത്തിൽ കൈക്കലാക്കിയാണ് നിയമന ഉത്തരവ് പ്രിന്റ് എടുത്ത് ഉദ്യോഗാർഥികൾക്ക് നേരിട്ട് കൊണ്ടുക്കൊടുത്തത്. ഇതുമായി ഇവർ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ അടൂർ തഹസിൽദാർ കലക്ടറേറ്റിലേക്ക് വിളിച്ച് വിവരം അറിയിച്ചിരുന്നു. താലൂക്ക് ഓഫീസിൽ കലക്ടറുടെ ഉത്തരവ് പിന്നാലെ വന്നോളുമെന്നും ഇപ്പോൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നുമായിരുന്നുവത്രേ കലക്ടറേറ്റിൽ നിന്ന് കിട്ടിയ ഉപദേശം.വിവാദം കൊടുമ്പിരിക്കൊണ്ടതോടെ ശേഷിച്ച 23 പേർക്കും ഇന്നലെ തന്നെ രജിസ്ട്രേഡ് തപാലിൽ നിയമന ഉത്തരവ് അയച്ചു. ഡെസ്പാച്ച് സെക്ഷനിൽ അവസാന നിമിഷം തിരിമറിക്ക് ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല.
ജില്ലാ കലക്ടർ കഴിഞ്ഞ 18 ന് പുറപ്പെടുവിച്ച എൽ.ഡി ക്ലാർക്ക് നിയമന ഉത്തരവ് കലക്ടറേറ്റിൽ നിന്നും ഔദ്യോഗികമായി ഉദ്യോഗാർഥികൾക്ക് അയച്ചു കൊടുക്കുന്നതിന് മുൻപ് ചോർന്നതിൽ എൻ.ജി.ഓ സംഘിന്റെ പ്രതിഷേധം. ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കലക്ടറുമായി ചർച്ച നടത്തുകയും ചെയ്തു. വളരെ പ്രധാനപ്പെട്ടതും രഹസ്യാത്മകവുമായ ഉത്തരവ് ചോർത്തി നൽകുകയും അതിൽ ഉൾപ്പെട്ട രണ്ട് ഉദ്യോഗാർഥികളെ അടൂർ താലൂക്ക് ഓഫീസിൽ നിയമിച്ചിരിക്കുകയാണ്.
ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്നും ചോർത്തി നൽകി നിയമനത്തിന്റെ വിശ്വാസൃത തകർത്ത് നിയമ ലംഘനം നടത്തിയ കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എൻ.ജി.ഓ സംഘ് കലക്ടറേറ്റിൽ ധർണ നടത്തിയത്. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ്, ജില്ലാ ട്രഷറാർ എം രാജേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നേതാക്കൾ ജില്ലാ കലക്ടറുമായി ചർച്ച നടത്തി. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കുമെന്ന് കലക്ടർ ഉറപ്പു നൽകിയെന്ന് നേതാക്കൾ പറഞ്ഞു. നടപടിയുണ്ടാകാത്ത പക്ഷം സമരം ശക്തമാക്കും.
റവന്യൂ വകുപ്പിൽ പുതുതായി നിയമിച്ച 25 ക്ലാർക്കുമാരുടെ നിയമന ഉത്തരവ് അയക്കുന്നതിൽ അട്ടിമറി നടത്തി സ്വന്തക്കാർക്ക് മാത്രം ജോലിയിൽ പ്രവേശിക്കുന്ന തരത്തിൽ നടപടി സ്വീകരിച്ചതിനെതിരെ എൻ.ജി.ഓ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിന് മുമ്പിൽ സമരം നടത്തി. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ എൻക്വയറി കമ്മിറ്റിയെ നിയമിച്ചതായി അറിയിച്ചു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഉപരോധ സമരം സെറ്റോ ചെയർമാൻ പി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ബിജു ശാമുവേൽ , തുളസീ രാധ , തട്ടയിൽ ഹരികുമാർ, ഷെമിം ഖാൻ , അബു കോശി,വിഷ്ണു സലിം കുമാർ, ഡി. ഗീത, വിനോദ് മിത്രപുരം, പിക്കു വി സൈമൺ, അനിൽ കുമാർ, ദിലീപ് ഖാൻ ,ജീഷ്ണു , അനു കെ അനിൽ, നൗഫൽ ഖാൻ എന്നിവർ പ്രസംഗിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്