29 പേരിൽ നിന്നായി സമാഹരിച്ചത് 15 കോടിയോളം; പറഞ്ഞ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കിയില്ല; അഡ്വാൻസ് നൽകിയവരെ കബളിപ്പിക്കാൻ പച്ചക്കള്ളവും നിരത്തി; റെറ ഇടപെട്ടപ്പോൾ ഉരുണ്ടു കളി; പത്തനംതിട്ടയിലും പിടിസി ബിൽഡേഴ്സ് ഫ്ളാറ്റ് വിവാദത്തിൽ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: തിരുവനന്തപുരം ആക്കുളത്തിന് പിന്നാലെ പിടിസി ബിൽഡേഴ്സിന്റെ ഫ്ളാറ്റ് തട്ടിപ്പ് പത്തനംതിട്ടയിലും. ആക്കുളത്ത് നിയമം ലംഘിച്ച് ഫ്ളാറ്റ് പണിതതാണ് പ്രശ്നമെങ്കിൽ പത്തനംതിട്ടയിൽ പണം വാങ്ങിയിട്ട ഫളാറ്റ് തീർത്തു കൊടുക്കാത്തതാണ്. പത്തനംതിട്ട കാതോലിക്കറ്റ് കോളജിനോട് ചേർന്ന് 14 നിലകളിൽ തീർത്ത പിടിസി വെസ്റ്റേൺ ഗട്ട്സ് എന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ പേര് പറഞ്ഞ് 29 പേരിൽ നിന്നായി 15 കോടിയോളം രൂപ മാനേജിങ് പാർട്ണർ ബിജു ജേക്കബ് തട്ടിയെടുത്തുവെന്നാണ് പരാതി. പണം നഷ്ടമായവരിൽ ഏതാനും പേർ ചേർന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ (റെറ) പരാതി നൽകി. പണി തീർത്ത് ഫ്ളാറ്റ് കൈമാറാൻ റെറ സമയപരിധി നിശ്ചയിച്ചു നൽകി. എന്നാൽ, ഇതൊന്നും പാലിക്കാൻ പിടിസി ബിൽഡേഴ്സ് തയാറായിട്ടില്ല.
മാക്കാംകുന്ന് മുളയ്ക്കിലേത്ത് വീട്ടിൽ ജേക്കബ് മാത്യുവിന്റെ 57 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നത്. 2013 ലാണ് ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയത്. പത്രങ്ങളിലും മറ്റും പരസ്യം കണ്ട് 32 പേർ ഫ്ളാറ്റ് വാങ്ങുന്നതിനായി സമീപിച്ചു. ഇതിൽ മൂന്നു പേർ പിന്നീട് പിന്മാറി. 29 പേർ പല ഗഡുക്കളായി അഡ്വാൻസ് നൽകി. 2016 ജൂലൈയിൽ നിർമ്മാണം പൂർത്തിയാക്കി ഫ്ളാറ്റ് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. 14 നില കെട്ടിടത്തിൽ 65 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്. നിർമ്മാണം പറഞ്ഞ സമയത്ത് പൂർത്തിയാക്കിയില്ല. കെ-റെറ രജിസ്ട്രേഷനോട് കൂടിയാണ് ഫ്ളാറ്റ് നിർമ്മാണമെന്ന് പിടിസി ബ്രോഷറിൽ പരസ്യം ചെയ്തിരുന്നു. എന്നാൽ, ഇത് വ്യാജവാഗ്ദാനമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. അഡ്വാൻസ് കൊടുത്തവരിൽ മൂന്നു പേർ കെ-റെറയിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ബിൽഡർ പറഞ്ഞിരുന്ന പല വാഗ്ദാനങ്ങളും പൊള്ളയായിരുന്നു. കെ-റെറയുടെ സിറ്റിങ്ങിൽ പരാതിക്കാരുടെ ആരോപണങ്ങളെല്ലാം ബിൽഡർ നിഷേധിച്ചു.
ബിൽഡറുടെ വാദം പൂർണമായും കേട്ട കെ-റെറ അധികൃതർ അഡ്വാൻസ് നൽകിയവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. 2022 ജൂൺ ഒന്നിന് പണികൾ പൂർത്തിയാക്കി ഫ്ളാറ്റ് കൈമാറണമെന്ന് റെറ കഴിഞ്ഞ മാർച്ച് എട്ടിന് ഉത്തരവിട്ടു. അതിന് കഴിയാതെ വന്നാൽ അഡ്വാൻസ് നൽകിയവർക്ക് പലിശയിനത്തിൽ പ്രതിദിനം 5000 രൂപ വച്ച് പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവിന് പുല്ലുവില കൽപ്പിച്ച പിടിസി ബിൽഡേഴ്സ് പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കിയില്ല. വീണ്ടും കെ-റെറയെ സമീപിച്ച ബിൽഡർ പലിശ കൊടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പണി പൂർത്തിയാക്കി ഉടൻ കൈമാറുമെന്നും അറിയിച്ചു. എന്നാൽ ഇതു വരെ പണി നടന്നിട്ടില്ല.
ബിൽഡിങ്ങിന്റെ പണി പൂർത്തിയായിട്ടുണ്ട്. ലിഫ്ടും സ്ഥാപിച്ചു. വൈദ്യുതി-വാട്ടർ കണക്ഷൻ ഇതുവരെ ആയിട്ടില്ല. ടോയ്ലറ്റ് ഉൾപ്പെടെ ഇന്റീരിയർ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഫ്ളാറ്റ് ഉടമകൾക്ക് പാർക്കിങിന് ഉൾപ്പെടെയുള്ള സ്ഥലമാണ് നൽകുന്നത്. പാർക്കിങ് ഏരിയയിൽ വെള്ളക്കെട്ടാണ്. ഒറ്റ മഴയ്ക്ക് പാർക്കിങ് ഏരിയ നിറയും. മഴക്കാലത്ത് ഇവിടെ നീരുറവ പൊടിഞ്ഞ് വെള്ളക്കെട്ടാകും. ഇതൊന്നും പരിഹരിക്കാനുള്ള സംവിധാനമില്ല.
സ്ഥലം ഉടമയായ ജേക്കബ് മാത്യുവിനെയും ബിൽഡർ കബളിപ്പിച്ചു. ഇതു സംബന്ധിച്ച് ജേക്കബ് മാത്യു ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ബി. കെമാൽ പാഷയെ ആർബിട്രേറ്ററായി നിയമിച്ചിരുന്നു. ഒരു വർഷമായിരുന്നു കാലാവധി. പിന്നീട് ഇത് ആറു മാസത്തേക്ക് കൂടി നീട്ടി നൽകി. ഈ സമയ പരിധി കഴിഞ്ഞപ്പോൾ ആർബിട്രേറ്റർ ഒരു വിധി പുറപ്പെടുവിച്ചു. കാലാവധി കഴിഞ്ഞ വിധി അംഗീകരിക്കില്ലെന്ന് ജേക്കബ് മാത്യു പറയുന്നു. എന്നാൽ, സ്ഥലം ഉടമയായ ജേക്കബ് മാത്യുവിനെ ഫ്ളാറ്റ് നിൽക്കുന്നിടത്തേക്ക് പ്രവേശിക്കാൻ ബിൽഡറായ ബിജു ജേക്കബ് അനുവദിക്കുന്നില്ല.
ജേക്കബ് മാത്യുവിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ അഡ്വാൻസ് കൊടുത്തവരുടെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു. 2013 ജൂൺ ഒമ്പതിനാണ് ഫ്ളാറ്റ് നിർമ്മാണത്തിന് തറക്കല്ലിട്ടത്. ബിൽഡറിന് അനുവദിച്ച സ്ഥലത്തിന് അനുയോജ്യമായ രീതിയിൽ അല്ല കെട്ടിടം ഡിസൈൻ ചെയ്തത്. ഇതു തന്നെയാണ് പിടിസി ആക്കുളത്തും നടത്തിയത്. എയർ പോർട്ടിന്റെ ആകാശദൂരത്തിന്റെ 20 കി.മീറ്ററിനുള്ളിലായതിനാൽ ആക്കുളം കായലിനോട് ചേർന്നുള്ള ബിൽഡിങ്സിന് പൊക്കം 49.25 മീറ്ററായി നിജപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് അവഗണിച്ച് 90.54 മീറ്റർ ആണ് പിടിസി ബിൽഡിങ്സ് പണിതുയർത്തിയത്. എയർ പോർട്ട് അഥോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പണിതതിനാൽ ചെറുവയ്ക്കൽ വില്ലേജിലെ ഫ്ളാറ്റ് നിർമ്മാണം നിർത്തി വയ്ക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ മെമോ നൽകി. ഇത് ലംഘിച്ച് കൂറ്റൻ ഫ്ളാറ്റ് സമുച്ചയം പണിതുയർത്തുകയാണ് പിടിസി ചെയ്തത്. 16.3.2013 ൽ നിർമ്മാണ നിർത്തി വയ്ക്കാൻ നഗരസഭ നിർദ്ദേശം നൽകി. അതൊക്കെ കാറ്റിൽപ്പറത്തുകയാണ് ബിൽഡർ ചെയ്തത്.
സമാന രീതിയാണ് പത്തനംതിട്ടയിലും അരങ്ങേറിയത്. 57 സെന്റിൽ പണിയാവുന്ന ഡിസൈൻ അല്ലാത്തതിനാൽ ബിൽഡേഴ്സിന് സംയുക്ത സംരംഭമായി ഫ്ളാറ്റ് പണിയാൻ നഗരസഭ അനുമതി കൊടുത്തില്ല. പ്രതിസന്ധി മറികടക്കാൻ അതീവരഹസ്യമായി ലാൻഡ് ഓണറുടെ പേരിൽ വ്യാജരേഖ ചമയ്ക്കുകയാണ് ബിജു ജേക്കബ് ചെയ്തത്. വസ്തു ഉടമയായ ജേക്കബ് മാത്യുവിന്റെ പേരിൽ മാത്രമായി ബിൽഡിങ് പെർമിറ്റ് നേടി. ഇതിനായി ജേക്കബ് മാത്യുവിന്റെ ഒപ്പ് ഇയാൾ വ്യാജമായി ഇട്ടുവെന്നാണ് പരാതി. ജേക്കബ് മാത്യുവിന്റെ പേരിൽ ഫ്ളാറ്റ് സമുച്ചയത്തോട് ചേർന്ന് അഞ്ച് ഏക്കർ ഭൂമിയുള്ളതിനാൽ മുനിസിപ്പാലിറ്റി പെർമിറ്റ് നൽകുകയും ചെയ്തു. ഇതോടെ ബിൽഡർ കരാറുകാരന്റെ സ്ഥാനത്തായി മാറി. പണി തുടങ്ങി ഏറെ നാൾ കഴിയുമ്പോഴാണ് തന്റെ പേരിൽ ബിൽഡർ വ്യാജരേഖ ചമച്ച വിവരം ജേക്കബ് മാത്യു അറിയുന്നത്. പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടാകുന്നതാണ് പിന്നീട് കണ്ടത്. ബിൽഡർ കരാറുകാരനും സ്ഥലം ഉടമ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഏക ഉടമയുമായി മാറി. ഒരു രേഖയിലും ഒപ്പു വയ്ക്കാനുള്ള അധികാരം ബിൽഡർക്ക് കിട്ടാതെ വരികയും ചെയ്തു.
65 ഫ്ളാറ്റുകളിൽ 13 എണ്ണം സ്ഥലം ഉടമയ്ക്ക് നൽകുമെന്നായിരുന്നു ഇവർ തമ്മിലുള്ള കരാർ. ഇതിന്റെ മുഴുവൻ പണിയും പൂർത്തീകരിച്ച് വേണം സ്ഥലം ഉടമയ്ക്ക് നൽകാനെന്നും കരാറിൽ ഉണ്ടായിരുന്നു. ഇതൊക്കെ പിന്നീട് ലംഘിക്കപ്പെട്ടു. ബിൽഡറും ഫ്ളാറ്റിന് അഡ്വാൻസ് നൽകിയവരുമായിട്ടുള്ള കരാറിൽ തെറ്റായ പെർമിറ്റ് നമ്പർ ആണ് കാണിച്ചിരുന്നത്. എന്ന് മാത്രമല്ല, ഈ കരാർ സ്ഥലം ഉടമ അറിയാതെയാണ് തയാറാക്കിയത്. പണി മുഴുവൻ തീരാതെ കരാറിൽ പറഞ്ഞ പ്രകാരം ഫ്ളാറ്റുകൾ ബിൽഡറുടെ പേരിൽ എഴുതി നൽകാൻ കഴിയില്ലെന്ന് സ്ഥലം ഉടമ ജേക്കബ് മാത്യു അറിയിച്ചു. പണി പകുതി പോലും ആകാത്ത സ്ഥിതിക്കാണ് ഇങ്ങനെ ഒരു നിലപാട് ജേക്കബ് മാത്യു സ്വീകരിച്ചത്. പണികൾ മുഴുവൻ തീർത്ത് കെട്ടിട നികുതിയും ക്രമീകരിച്ചു കഴിഞ്ഞാൽ താൻ നേരിട്ട് ഫ്ളാറ്റുകൾ അഡ്വാൻസ് നൽകിയവർക്ക് എഴുതി നൽകാമെന്നാണ് ജേക്കബ് മാത്യുവിന്റെ നിലപാട്. കെ-റെറ ഈ നിലപാടിന് അംഗീകാരവും നൽകി. നിലവിൽ ഇതു മാത്രമാണ് അഡ്വാൻസ് നൽകിയവർക്കുള്ള ഏക ആശ്വാസവും. എന്നാൽ, നിലവിലുള്ള അവസ്ഥയിൽ ഫ്ളാറ്റ് മുഴുവൻ കൈവശപ്പെടുത്താനുള്ള നീക്കമാണ് പിടിസി ബിൽഡർ നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്