കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസോ ബിജെപിയോ ആകട്ടെ 26 വർഷമായി ഹൈക്കോടതിയിൽ യുപിഎസ്സി സ്റ്റാൻഡിങ് കോൺസൽ ഒറ്റയാൾ; കേരള കേഡർ ഐപിഎസ് പട്ടികയിൽ ക്രിമിനലുകൾ കയറിക്കൂടാൻ കാരണവും യുപിഎസ്സി സ്റ്റാൻഡിങ് കോൺസലെന്ന് ആക്ഷേപം; അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിലിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷനിൽ പരാതി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേന്ദ്രം ആരു ഭരിച്ചാലും യുപിഎസ്സിയുടെ സ്റ്റാൻഡിങ് കോൺസൽ എന്ന പദവിയിൽ കഴിഞ്ഞ 26 വർഷമായി തുടരുകയാണ് അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിൽ. 1996 ൽ തുടങ്ങിയ പ്രയാണം കേന്ദ്രത്തിൽ ഭരണം മാറി വന്നിട്ടും തടസമില്ലാതെ തുടരുന്നു. എന്നാൽ ഇപ്പോഴിതാ 26 വർഷത്തെ പ്രവർത്തന പരിചയം അനധികൃത സ്വത്തുസമ്പാദനത്തിന് ഇടയാക്കിയെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മിഷനിൽ പരാതിയെത്തി. ഇതേപ്പറ്റി പ്രാഥമിക അന്വേഷണവും ആരംഭിച്ചുവെന്ന് സൂചന. യുപിഎസ്സി സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ബിജെപിയുടെ ചില അഭിഭാഷകരും ഇയാൾക്കെതിരേ പരാതിയും ആരോപണവും ഉന്നയിച്ചു കഴിഞ്ഞു. അഡ്വ. തോമസ് മാത്യുവിനെ സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതിയും ഇവർ അയച്ചു.
കൊല്ലത്ത് നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ജി. വിപിനനാണ് തോമസ് മാത്യുവിനെതിരേ കേന്ദ്രവിജിലൻസ് കമ്മിഷന് പരാതി നൽകിയത്. വളരെ ഗുരുതരവും ഗൗരവകരവുമായ ആരോപണങ്ങളാണ് വിപിനൻ ഉന്നയിച്ചിരിക്കുന്നത്. 2019, 20 വർഷങ്ങളിലെ കേരള കേഡർ ഐപിഎസ് പട്ടികയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ. ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഇടം പിടിച്ചത്. എൻ. അബ്ദുൾ റഷീദും ജെ. കിഷോർ കുമാറും. അബ്ദുൾ റഷീദ് മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ്. ഇയാളെ വിചാരണ കൂടാതെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. വിധിക്കെതിരേ സിബിഐ സഹിതം നൽകിയ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നു.
ഇതിന് പുറമേ റഷീദിനെ ഒരു കാരണവശാലും ഐപിഎസിന് പരിഗണിക്കരുതെന്ന് കാട്ടി സിബിഐ നേരിട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും റഷീദിന് ഐപിഎസ് നൽകി. ഇതിന് പിന്നിൽ അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിലിന്റെ ഇടപെടൽ ആണെന്ന് പരാതിയിൽ പറയുന്നു. ജെ. കിഷോർ കുമാർ എന്ന ഉദ്യോഗസ്ഥൻ നിരപരാധികളായ നാലു പേരെ നടക്കാത്ത കൊലക്കേസിൽ പ്രതികളാക്കിയതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്നയാളാണ്. ഇയാൾക്ക് വേണ്ടിയും അഡ്വ. തോമസ് മാത്യു ഇടപെട്ടുവെന്നാണ് പരാതി. പട്ടികയിൽ ഇടം നേടിയ കിഷോർ കുമാറിന് പക്ഷേ, ഐപിഎസ് കിട്ടിയില്ല. അച്ചടക്ക നടപടി പൂർത്തിയാക്കുന്ന മുറയ്ക്ക് നൽകാൻ ശിപാർശയുണ്ട്.
പരാതിയിൽ പറയുന്ന ഗുരുതരമായ ആരോപണങ്ങൾ ഇവയാണ്
ഹൈക്കോടതി, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ(ക്യാറ്റ്), യുപിഎസ്സി എന്നിവയിൽ സ്റ്റാൻഡിങ് കോൺസൽ ആയ തോമസ് മാത്യു 1996 മുതൽ ഈ സ്ഥാനത്ത് തുടരുന്നു. ഒരാൾക്ക് മൂന്നു വർഷം മാത്രം കാലാവധിയുള്ള തസ്തികയിലാണ് 26 വർഷമായി മാറ്റമില്ലാതെ ഇദ്ദേഹം തുടരുന്നത്. ഇതു കാരണം കേന്ദ്രസർക്കാരിലും യുപിഎസ്സിയിലുമടക്കം ഉന്നത തല ബന്ധങ്ങൾ തോമസ് മാത്യു ഉണ്ടാക്കിയെടുത്തു. ഈ ബന്ധം ഉപയോഗിച്ച് വൻ തോതിൽ ധനസമ്പാദനം നടത്തി. ക്രിമിനൽ കേസ് പ്രതികളായ എൻ. അബ്ദുൾ റഷീദ്, ജെ. കിഷോർ കുമാർ എന്നിവർക്ക് ഐപിഎസ് വാങ്ങി നൽകുന്നതിനായി വഴിവിട്ട് പ്രവർത്തിച്ചു. റഷീദിനെതിരേ ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സ്റ്റാൻഡിങ് കോൺസൽ ആയ തോമസ് മാത്യു നൽകിയ മറുപടി ഐപിഎസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടേയുള്ളൂ നിയമനം നടന്നിട്ടില്ല എന്നായിരുന്നു. ഇവിടെ റഷീദിന്റെ ക്രിമിനൽ പശ്ചാത്തലം തോമസ് മാത്യു വ്യക്തമാക്കിയില്ല. ഇതു കാരണം ഹർജി ഹൈക്കോടതി തീർപ്പാക്കുകയും ക്രിമിനൽ പശ്ചാത്തലമുള്ള റഷീദ് ഐപിഎസ് നേടി സർവീസിൽ പ്രവേശിക്കുകയും ചെയ്തു.
അച്ചടക്ക നടപടി നേരിടുന്ന കിഷോർ കുമാറിന്റെ ഹർജി ക്യാറ്റിന് മുൻപാകെ വന്നപ്പോൾ യുപിഎസ് സി സ്റ്റാൻഡിങ് കോൺസലായ തോമസ് മാത്യു മൗനം അവലംബിച്ചു. ഇതു കാരണം കിഷോറിന് അനുകൂലമായ വിധി ഉണ്ടായി. അബ്ദുൾ റഷീദിന് ഐപിഎസ് ലഭിക്കാനുള്ള തടസങ്ങൾ നീക്കാൻ തോമസ് മാത്യു നേരിട്ട് ഇടപെട്ടു. ഡൽഹിയിൽ റഷീദുമൊത്ത് ക്യാമ്പ് ചെയ്ത് തന്റെ 26 വർഷത്തെ ബന്ധങ്ങൾ ഉപയോഗിച്ച് കരുക്കൾ നീക്കി. ഒടുക്കം ഐപിഎസ് വാങ്ങി നൽകുകയും ചെയ്തു. ഇതിന് പ്രതിഫലമായി കുടുംബസമേതം യൂറോപ്യൻ ട്രിപ്പ് ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു യാത്ര. വൻതോതിൽ പണവും ലഭിച്ചു.
തോമസ് മാത്യുവിന് എതിർപ്പും സഹായവും ബിജെപി പക്ഷത്ത് നിന്ന്
26 വർഷമായി സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്ത് തുടരുന്ന തോമസ് മാത്യുവിന് സഹായവും എതിർപ്പും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ട്. കോൺഗ്രസ് ഭരണം മാറി ബിജെപി വന്നപ്പോൾ തോമസ് മാത്യു തെറിക്കുമെന്നാണ് ബിജെപി നേതാക്കൾ കരുതിയത്. യുപിഎസ്സി സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്ത് നിന്ന് തോമസ് മാത്യു തെറിക്കുമെന്നും പകരം കയറാമെന്നും കരുതി കുപ്പായം തയ്പിച്ചവർ നിരവധി. എന്നാൽ, അവരെയൊക്കെ ഞെട്ടിച്ചു കൊണ്ട് തോമസ് മാത്യു തുടരുകയാണ്. ഇയാൾക്ക് സഹായം ചെയ്യുന്നത് ബിജെപിയുടെ ഉന്നത നേതാവ് തന്നെയാണെന്ന വിവരം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. റഷീദിന് ഐപിഎസ് കിട്ടുന്നതിനായി ഈ നേതാവും പ്രവർത്തിച്ചുവെന്ന് പറയുന്നു. തോമസ് മാത്യുവിനെ കോൺസൽ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യവുമായി ഒരു പറ്റം ബിജെപി അഭിഭാഷകർ രംഗത്തുണ്ട്. ഇവർ സംസ്ഥാന പ്രസിഡന്റ് കെ. സൂരേന്ദ്രനും കേന്ദ്രനേതൃത്വത്തിനും ഇതു സംബന്ധിച്ച് പരാതി നൽകി.
Stories you may Like
- കേഡലിന്റെ വിടുതൽ ഹർജിയിൽ വിധി 24 ന്
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍