അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്തതിന് ഇനി വിവാഹച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങി കൗണ്ടർ സൈൻ ചെയ്തു നൽകുന്ന പ്രിൻസിപ്പൾ അച്ചൻ; മിക്സഡ് സ്കൂളാണെങ്കിലും ആൺ കുട്ടികളും പെൺകുട്ടികളും വെവ്വേറെ ക്ലാസുകളിൽ; പരാതിയുമായി എത്തിയ രക്ഷിതാവിനോട് ഇനി അടി ഉറപ്പെന്ന് പറയുന്ന വൈദികനായ അദ്ധ്യാപകൻ; പട്ടം സെന്റ് മേരീസിൽ 'പീഡന' വിവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൾ ഫാ ബാബു ടിയ്ക്കെതിരെ ഗുരുതര ആരോപണം. വൈദികൻ കൂടിയായ പ്രിൻസിപ്പൾ കുട്ടികളെ തല്ലുന്നുവെന്നാണ് ആക്ഷേപം. യുപിക്കും ഹൈസ്കൂളിനും പ്ലസ് ടുവിനും വെവ്വേറെ ചൂരലുകൾ ഉണ്ടത്രേ. അതിനിടെ കല്യാണത്തിന് പോയ വിദ്യാർത്ഥിയെ കൊണ്ട് ഇനി മേലിൽ സ്കൂൾ ദിവസം കല്യാണത്തിന് പോകില്ലെന്ന് എഴുതി വാങ്ങിയെന്നും പരാതിയുണ്ട്. ഇങ്ങനെ എഴുതി വാങ്ങിയ കത്തിൽ കുട്ടിയെ കൊണ്ടു ഒപ്പിട്ടിപ്പിച്ചു. അതിന് ശേഷം പ്രിൻസിപ്പൾ കൗണ്ടർ സൈൻ ചെയ്ത് കുട്ടിക്ക് തിരിച്ചു നൽകുകയും ചെയ്തു. ഈ കത്തിന്റെ പകർപ്പ് മറുനാടന്‍ കിട്ടി. കുട്ടികൾക്ക് മേലുള്ള മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ തെളിവാണ് ഈ കത്ത്.
കുട്ടിയെ നിരന്തരം മർദ്ദിച്ചുവെന്ന ആരോപണവുമായി രക്ഷിതാവ് സ്കൂളിലെത്തി പ്രിൻസിപ്പളിനെ കണ്ടിരുന്നു. ഇനിയും കുട്ടികളെ അടിക്കുമെന്നും കുട്ടിയെ അടിച്ചുവെന്നുമെല്ലാം ഈ സമയം പ്രിൻസിപ്പൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോ മാതൃഭൂമി ടിവി പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയിൽ നിന്നും പ്രിൻസിപ്പൾ എഴുതി വാങ്ങിയ കത്തിന്റെ പകർപ്പ് മറുനാടന്‍ കിട്ടുന്നത്. അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയ ദിവസം കുട്ടി സ്കൂളിൽ വന്നില്ല. അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ പ്രിൻസിപ്പൾ വിളിക്കുകയും അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇനി ആരുടേയും വിവാഹത്തിന് പോകില്ലെന്ന് നോട്ട് ബുക്ക് പേപ്പറിൽ എഴുതി വാങ്ങുന്നത്. ഈ കത്ത് കണ്ടതോടെയാണ് രക്ഷിതാവ് പരാതികളുമായി എത്തുന്നത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും പരാതി എത്തിയിരുന്നു. എന്നാൽ നടപടികളൊന്നും എടുത്തില്ലെന്നാണ് സൂചന. ബാലാവകാശ കമ്മീഷൻ കൃത്യമായ ഇടപെടൽ നടത്തി. ബാലാവകാശ കമ്മീഷന് മുമ്പിള്ള വിഷയത്തിൽ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിക്കുകയും ചെയ്തു. കുട്ടികളെ സാമൂഹിക ഇടപെടലിൽ നിന്നും വിലക്കുന്നതാണ് സ്കൂൾ പ്രിൻസിപ്പളിന്റെ കത്ത്. അതുകൊണ്ട് തന്നെ തികഞ്ഞ മനുഷ്യാവകാശ ധ്വംസനവും. ക്രൈസ്തവ സഭയുടെ കീഴിലുള്ളതാണ് പട്ടത്തെ സെന്റ്മേരീസ് സ്കൂൾ. എന്നാൽ സഭയുടെ പിന്തുണ പോലും പ്രിൻസിപ്പളിന് ഇക്കാര്യത്തിൽ ഇല്ലെന്നതാണ് വസ്തുത. വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ പ്രിൻസിപ്പളിനെതിരെ ആരും നടപടികൾക്ക് തയ്യാറായതുമില്ല.
കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിന് തെളിവായി പ്രിൻസിപ്പലിന്റെ കുറ്റസമ്മതം നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. മനുഷ്യാവകാശ കമ്മീഷനിലെ പരാതിയിലെ മറുപടിയിലാണ് തന്റെ സ്കൂളിലെ കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നതായി സമ്മതിക്കുന്നത്. അതിനിടെ പരാതിയിൽ നിന്ന് തലയൂരാൻ സ്കൂൾ ക്യാമ്പസിനുള്ളിൽ ലഹരി മരുന്ന് ഉപയോഗം ഉണ്ട് എന്നവാദവുമായി പ്രിൻസിപ്പാൾ എത്തുകയാണെന്ന വാദവും ശക്തമായിരുന്നു. സ്വയരക്ഷക്കായി മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതും സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിനെ തുരങ്കം വയ്ക്കുന്നതിനുമാണ് ഈ ആരോപണമെന്നും വാദമുണ്ട്. അതിപ്രശസ്തമായ ഒരു ഹയർസെക്കൻഡറി സ്കൂൾ സ്കൂൾ പ്രിൻസിപ്പലാണ് തന്റെ സ്കൂളിലെ മയക്കു മരുന്ന് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസിനേയോ എക്സൈസിനേയോ സ്കൂൾ അധികൃതർ അറിയിച്ചില്ലെന്നതാണ് വ്തുത.
സ്കൂളിലെ കുട്ടിയെ പ്രിൻസിപ്പൽ തല്ലി മുറിവേൽപ്പിച്ചുവെന്നതാണ് ആരോപണം. തുടർന്ന് പരാതി പറയാൻ പോയ രക്ഷിതാക്കളെ പ്രിൻസിപ്പൽ ആക്ഷേപിക്കുകയും ചെയ്തുവത്രേ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രക്ഷിതാവ് ഷൂട്ട് ചെയ്തു. ഇതിനെ തുടർന്ന് ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി എത്തി. ബാലാവകാശ കമ്മീഷൻ സിറ്റിംഗിൽ പ്രിൻസിപ്പലിന്റെ വാദമെല്ലാം പൊളിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പ്രിൻസിപ്പലിന് എതിരാണ്. ഇതിനിടെയാണ് മനുഷ്യാവകാശ കമ്മീഷനിലെ വിചിത്ര മറുപടി ചർച്ചകളിലെത്തിയത്. ഈ മറുപടി നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു.
സ്കൂളിൽ മയക്കു മരുന്ന് കണ്ടെത്തിയാൽ അത് പൊലീസിനേയോ എക്സൈസിനേയോ അറിയിക്കണം. ഇത് പ്രിൻസിപ്പൽ ചെയ്തിട്ടില്ലെന്നത് ഗുരുതരമായ കുറ്റമാണ്. മാഫിയയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സർക്കാർ പല സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മനുഷ്യാവകാശ കമ്മീഷനിലെ കത്ത് എക്സൈസ് ഉന്നതരുടെ ശ്രദ്ധയിലും പെട്ടു. അവർ തിരുവനന്തപുരത്തെ സ്കൂളിൽ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമം 2009 ചാപ്റ്റർ 14 ലെ (17.2) 1 ഉം 2 ഉം നിയമപ്രകാരം കുട്ടികൾക്ക് മേലുള്ള ശാരീരികമായ പീഡനം ശിക്ഷാർഹമാണ്. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വൈദികനായ ഈ പ്രിൻസിപ്പാളിൽ നിന്ന് ക്രൂരവും നിരന്തരവുമായ ശാരീരിക പീഡനങ്ങൾ ആണ് നേരിടേണ്ടി വരുന്നത്. ഇതേ തുടർന്നാണ് വ്യക്തമായ തെളിവുകളോടെ മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും മറ്റ് സർക്കാർ സംവിധാനങ്ങളിലും ഇതേ സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകിയത്.
പരാതി നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിയെ ഏതു വിധേനയും കുറ്റക്കാരനാക്കുക എന്ന പ്രിൻസിപ്പാളിന്റെ മനസ്ഥിതിയെ തുടർന്ന് സ്കൂളിൽ പോകാൻ പോലും പലപ്പോഴും ഈ വിദ്യാർത്ഥി തയ്യാറാകുന്നില്ല എന്നതാണ് സ്ഥിതി. പരാതിയോടനുബന്ധിച്ചുള്ള തെളിവെടുപ്പും അന്വേഷണവും നടന്നുവരുന്നതിനിടയിലാണ് പിതാവ് നൽകിയ പരാതിക്കുള്ള മറുപടിയായി മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര വിശദീകരണം സ്കൂൾ പ്രിൻസിപ്പൽ നൽകിയത്. അതിൽ ഗുരുതര സ്ഥിതിവിശേഷമാണ് തന്റെ സ്കൂളിലുള്ളതെന്ന് പ്രിൻസിപ്പൽ തന്നെ സമ്മതിക്കുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ ഫയൽ ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്.
ഒരു കൂട്ടം വിദ്യാർത്ഥികൾ സ്കൂൾ കോബൗണ്ടിനുള്ളിൽ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവരെ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക മാത്രമാണ് താൻ ചെയ്തത് എന്നതാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം. എന്നാൽ സ്കൂൾ ക്യാമ്പസിനുള്ളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി വിവിധ വകുപ്പുകളെ അറിയിക്കാനുള്ള കടമയും ഉത്തരവാദിത്വവും പ്രിൻസിപ്പാളിൽ ഉണ്ട്.
സാമൂഹ്യ സുരക്ഷ വകുപ്പ് മറ്റ് പൊലീസ് സംവിധാനങ്ങൾ സർക്കാർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ അറിയിച്ചിട്ടുണ്ടോ എന്ന് പ്രിൻസിപ്പാൾ വിശദീകരണത്തിൽ വ്യക്തമാക്കുന്നില്ല. പ്രിൻസിപ്പാളിന്റെ ഈ നടപടി സ്കൂളിലെ മറ്റ് ഉന്നത അധികാരികൾ അറിഞ്ഞില്ലെന്നും സൂചനകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍