പ്രാദേശിക പിന്തുണ ലഭിക്കാതെ ഷാരീഖ് ദിവസങ്ങളോളം ആലുവയിൽ കഴിയില്ലെന്ന് വിലയിരുത്തൽ; പാലക്കാട് മുതൽ തിരുവനന്തപുരം വരെ മംഗളൂരുവിലെ തീവ്രവാദിക്ക് സൗഹൃദങ്ങളും അടുപ്പക്കാരും അനുയായികളും; കേരളത്തിൽ ഭീകരന് സഹായം നൽകിയത് പോപ്പുലർ ഫ്രണ്ടുകാരെന്നും സംശയം; സ്ഫോടക വസ്തു എത്തിച്ചതു കൊച്ചിയിൽ നിന്നോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുടെ അന്വേഷണം കേരളത്തിലേക്കു വ്യാപിക്കുമ്പോൾ ചർച്ചയാകുന്നത് ആലുവയിലെ തീവ്രവാദ സാന്നിധ്യം. സ്ഫോടനത്തിന്റെ അണിയറ ഒരുക്കങ്ങൾ നടത്തിയെന്നു സംശയിക്കുന്ന വ്യക്തിയുടെ അടിക്കടിയുള്ള കേരള സന്ദർശനം കേരളത്തേയും ഞെട്ടിക്കുന്നു. കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം കൊച്ചിയിൽ നടക്കും. പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെയാണ് ഇയാൾ കൊച്ചിയിൽ തങ്ങിയതെന്ന സംശയം അന്വേഷകർക്കുണ്ട്.
കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കു സ്ഫോടകവസ്തുക്കൾ എത്തിച്ചതു കേരളത്തിൽ നിന്നാണെന്നാണ് സൂചന. കോയമ്പത്തൂർ സ്ഫോടനത്തിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണു മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയുടെ കേരളത്തിലെ ബന്ധങ്ങൾ പാലക്കാട് മുതൽ തിരുവനന്തപുരം വരെ നീളുന്നു. തിരുവനന്തപുരം അതിർത്തിയിലൂടെയും ഇയാൾ ആലുവയിൽ എത്തിയെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലേക്ക് അന്വേഷണം. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) കേന്ദ്ര ഏജൻസികളെ സഹായിക്കുന്നുണ്ട്.
ആലുവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ വിഭാഗം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആലുവയിലെ ലോഡ്ജുകളിൽ താമസിച്ചവരുടെ വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. ഷാരിഖിനു കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരു ഓട്ടോ സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരീഖ് കഴിഞ്ഞ സെപ്റ്റംബറിൽ ആലുവയിൽ എത്തിയിരുന്നു എന്ന വിവരമാണ് കർണാടകയിലെ അന്വേഷണസംഘം കേരള പൊലീസിന് നൽകിയിരുന്നത്. തുടർന്ന് കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധവിഭാഗം മംഗളൂരുവിൽ എത്തി വിശദ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലുവ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയത്.
ആലുവയിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് മുഖ്യപരിശോധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ലോഡ്ജുകളിൽ താമസിച്ച മുഴുവൻ പേരുടെയും വിവരങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ വിഭാഗത്തിന് പുറമേ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. മുഹമ്മദ് ഷാരീഖ് വ്യാജപ്പേരിലാണ് ആലുവയിൽ താമസിച്ചതെന്ന സംശയവും അന്വേഷണസംഘങ്ങൾക്ക് ഉണ്ട്. അതിനാൽ ഇക്കാര്യത്തിലും വിശദമായ പരിശോധനകളാണ് നടക്കുന്നത്. പ്രാദേശികമായി പിന്തുണ ലഭിക്കാതെ മുഹമ്മദ് ഷാരീഖ് ദിവസങ്ങളോളം ആലുവയിൽ കഴിയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങൾ. ഈ സാഹചര്യത്തിലാണ് അന്വേഷണം കടുപ്പിക്കുന്നത്.
സമാനസ്വഭാവമുള്ള കേസുകളിൽ പ്രതികളായി സമീപകാലത്തു ജയിൽമോചിതരായവരുടെ പട്ടിക തയാറാക്കും. ഇവരുടെ വിദേശയാത്രകളും വിദേശ ഫോൺവിളികളും പരിശോധിക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും പ്രത്യേക സംഘടനകളുമായി ബന്ധമുള്ളവരെ പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നു പറയാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻവിധികളില്ലാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണു ചോദ്യം ചെയ്യൽ നടക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ സംശയ നിഴലിലുള്ള പലരും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരോ നേതാക്കളോ ആയിരുന്നു.
മംഗളൂരു ഓട്ടോ സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ശിവമൊഗ്ഗ തീർത്ഥഹള്ളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. 15 പേരെ ചോദ്യം ചെയ്തു. ഷാരിഖിന്റെ സുഹൃത്ത് സയദ് അഹമ്മദിനെ മൈസൂരു മൊട്ടഹള്ളിയിൽനിന്നു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതെല്ലാം അന്വേഷണത്തിൽ നിർണ്ണായകമാണ്. ഷാരീഖിനെ നിയോഗിച്ചവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ശിവമോഗ സ്വദേശി അബ്ദുൾ മത്തീം താഹ, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസുകാരനായ അറാഫത്ത് അലി എന്നിവരാണ് സ്ഫോടനത്തിന്റെ സൂത്രധാരരെന്ന് പൊലീസ് പറഞ്ഞു.
വിവരം നൽകുന്നവർക്ക് എൻഐഎ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളയാളാണ് താഹ. 2020 മുതൽ ഇരുവരുമായി ഷാരീഖിന് ബന്ധമുണ്ടായിരുന്നു. ഇവരുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ മംഗളൂരുവിൽ തീവ്രവാദ അനുകൂല ചുവരെഴുത്തുകൾ നടത്തിയെന്നും പൊലീസ് പറഞ്ഞു. ഈ കേസിൽ ഷാരീഖിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കുക്കർ ബോംബ് കൃത്യമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടതാണ് അബധത്തിൽ പൊട്ടിയതും സ്ഫോടനത്തിന്റെ ആഘാതം കുറച്ചതെന്നും -എഡിജിപി അലോക് കുമാർ പറഞ്ഞു. പൊള്ളലേറ്റ് ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരീഖിനെ സഹോദരിയും രണ്ടാനമ്മയും തിരിച്ചറിഞ്ഞു.
കോയമ്പത്തൂരിൽ കാർസ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബിനും ഷാരീഖും ബംഗളൂരുവിൽവച്ച് സ്ഫോടന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി പൊലീസിന് സൂചനയുണ്ട്. ശനിയാഴ്ച വൈകിട്ട് പമ്പ്വെല്ലിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി നാഗൂരിയിൽ എത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
Stories you may Like
- പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; മംഗളൂരുവിൽനിന്നുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
- പുതിയ വന്ദേ ഭാരത് കേരളത്തിൽ തന്നെ സർവീസ് നടത്തും
- മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് ഗോവയിലേക്ക്; യാത്രാസമയം നാലര മണിക്കൂർ
- മൺസൂൺ ട്രെയിൻ സമയപ്പട്ടിക: കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയത്തിൽ മാറ്റം
- കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍