12000 കിലോമീറ്റർ താണ്ടി അമേരിക്കൻ ആരാധകർ എത്തിയത് വെറുതെയായില്ല; ദോഹയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിൽ തങ്ങി ആവേശപ്പെരുമഴ പെയ്യിച്ച വെയിൽസ് ആരാധകരും നിരാശരായില്ല; പ്രതീക്ഷയില്ലാത്ത ഇരു ടീമുകൾക്കും പ്രതീക്ഷ തുടക്കം; 64 വർഷങ്ങൾക്കു ശേഷം ലോകകപ്പ് വേദിയിൽ വെയ്ൽസിന്റെ ഗോൾ പിറക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ദോഹ: ലോക കപ്പിലേക്ക് അമേരിക്കയുടെ തിരിച്ചുവരവിനായിരുന്നു ഇന്നലെ ദോഹ സാക്ഷ്യം വഹിച്ചത്. 12000 കിലോമീറ്റർ താണ്ടി ദോഹയിലെത്തിയ അമേരിക്കൻ ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. ഗ്രൂപ്പ് ബി യിലെ ആവേശോജ്ജ്വലമായ മത്സരത്തിൽ ഇടവേളയിൽ, തിമോത്തി വീ സ്കോർ ചെയ്ത 1 ഗോളിന് മുന്നിലെത്തിയതോടെ അമേരിക്കൻ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. ജയം ലക്ഷ്യമാക്കി കളിച്ച അമേരിക്കയ്ക്ക് പക്ഷെ ഒടുവിൽ, വെയിൽസുമായി സമനിലക്ക് വഴങ്ങേണ്ടി വന്നു.
2018-ലെ ലോകകപ്പിൽ അമേരിക്കയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. നീണ്ട് എട്ട് വർഷങ്ങൾക്ക് ശേഷം, ലോകവേദിയിൽ തങ്ങളുടെ ടീമിന്റെ പ്രകടനം കാണാനെത്തിയ ആരാധകരെ പക്ഷെ ടീം നിരാശരാക്കിയില്ല. വസ്ത്രങ്ങളിൽ പോലും നക്ഷത്രാങ്കിത പതാക പ്രദർശിപ്പിച്ചെത്തിയ അമേരിക്കൻ ആരാധകർ, അക്ഷരാർത്ഥത്തിൽ തന്നെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മുഴുവൻ അമേരിക്കയാക്കി മാറ്റിയിരുന്നു. അമേരിക്കൻ പതാകകൾ പാറിക്കളിച്ചപ്പോൾ, പലരും അമേരിക്കൻ ദേശീയ പ്രതീകങ്ങളും പ്രദേർശിപ്പിക്കുന്നുണ്ടായിരുന്നു. അതേസമയം, അമേരിക്കയിലും ആവേശത്തിനു കുറവുണ്ടായില്ല. ജോലി സമയത്തിനിടയിലാണ് അവിടെ മത്സരം സംപ്രേഷണം ചെയ്യപ്പെടുക എങ്കിലും, കടുത്ത ആവേശത്തോടെയായിരുന്നു ആളുകൾ അത് വീക്ഷിച്ചത്. തിരക്ക് പിടിച്ച താങ്ക്സ്ഗിവിങ് ആഴ്ച്ചയിലു, തിരക്കുകൾക്കിടയിൽ മത്സരം കാണാൻ ലക്ഷക്കണക്കിന് അർധകർ സമയം കണ്ടെത്തി.
രണ്ടാം പകുതിയിൽ നേടിയ ഗോളിലൂടെ അമേരിക്കയോട് സമനില പിടിച്ച വെയിൽസിന്റെ ആരാധകരും ഏറെ ആഹ്ലാദത്തിലാണ്. അഞ്ച് പതിറ്റാണ്ടിനു ശേഷം ലോകകപ്പ് വേദിയിൽ എത്തുന്ന രാജ്യത്തെ പ്രോത്സാഹിപ്പിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് ദോഹയിൽ എത്തിയിട്ടുള്ളത്. 1958-ൽ ആയിരുന്നു വെയിൽസ് അവസാനമായി ലോക കപ്പിൽ പങ്കെടുത്തത്. അന്ന് ക്വാർട്ടർ ഫൈനലിൽ അവർ ബ്രസീലിനോടായിരുന്നു പരാജയമടഞ്ഞത്. ദോഹയിലെ നക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ആരാധകർക്ക് പക്ഷെ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു വെയിൽസിന്റെ പ്രകടനം. ക്വാളിഫയിങ് മത്സരങ്ങളിൽ ആസ്ട്രിയയേയും യുക്രെയിനേയും പരാജയപ്പെടുത്തിയാണ് വെയിൽസ് അര നൂറ്റാണ്ടിനു ശേഷം ലോക കപ്പിൽ എത്തുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടേ ടീമിന്റെ മുന്നേറ്റം കാത്തിരിക്കുന്നത്.
ആദ്യ പകുതിയിൽ നിറഞ്ഞ് കളിച്ച് യുഎസ്എ. രണ്ടാം പകുതി സ്വന്തമാക്കി വെയ്ൽസ്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ നടന്ന യുഎസ്എ - വെയ്ൽസ് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തിമോത്തി വിയയുടെ ഗോളിന് ഒരു പെനാൽറ്റിയിലൂടെ ഗാരെത് ബെയ്ൽ മറുപടി നൽകിയപ്പോൾ മത്സരം സമനിലയിൽ കലാശിച്ചു.ആദ്യ പകുതിയിൽ വെയ്ൽസിനെ നിലംതൊടീക്കാതെയായിരുന്നു യുഎസ് മുന്നേറ്റങ്ങൾ. ഇതോടെ 64 വർഷങ്ങൾക്കു ശേഷം ലോകകപ്പിൽ പന്തു തട്ടാനെത്തിയ വെയ്ൽസ് താരങ്ങൾ ആദ്യ പകുതിയിൽ പന്ത് കിട്ടാതെ വലഞ്ഞു. മത്സരത്തിന്റെ തുടക്കം മുതൽ പന്തിന്മേൽ ഉണ്ടായിരുന്ന ആധിപത്യം യുഎസ്എ ആദ്യ പകുതിയിലുടനീളം തുടർന്നു.
ലെഫ്റ്റ് ബാക്ക് ആന്റണി റോബിൻസണായിരുന്നു യുഎസ് നിരയിൽ ഏറ്റവും അപകടകാരി. വെയ്ൽസ് പ്രതിരോധത്തെ കബളിപ്പിച്ച് താരം നിരന്തരം ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇതിനിടെ 10-ാം മിനിറ്റിൽ ജോഷ് സർജന്റിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. യുഎസിന്റെ നിരന്തര ആക്രമണങ്ങൾക്ക് 36-ാം മിനിറ്റിൽ ഉദ്ദേശിച്ച ഫലം ലഭിച്ചു. മൈതാനമധ്യത്തു നിന്ന് പന്ത് റാഞ്ചി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ച് വെയ്ൽസ് പ്രതിരോധം പിളർന്ന് നൽകിയ കൃത്യതയാർന്ന പാസ് തിമോത്തി വിയ തന്റെ വലംകാൽ ഉപയോഗിച്ച് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ കണ്ട വെയ്ൽസായിരുന്നില്ല രണ്ടാം പകുതിയിൽ. ഡാനിയൽ ജെയിംസിനെ പിൻവലിച്ച് കിഫെർ മൂറിനെ കളത്തിലിറക്കിയാണ് വെയ്ൽസ് തുടങ്ങിയത്. ആദ്യ പകുതിയിലെ പ്രശ്നങ്ങൾ മാറ്റിവെച്ച് ആത്മവിശ്വാസത്തോടെ രണ്ടാം പകുതിയിലിറങ്ങിയ വെയ്ൽസ് തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി. 64-ാം മിനിറ്റിൽ ബെൻ ഡേവിസിന്റെ ഗോളെന്നുറച്ച ഹെഡർ യുഎസ്എ ഗോൾകീപ്പർ മാറ്റ് ടർണർ രക്ഷപ്പെടുത്തിയത് വെയ്ൽസിന് തിരിച്ചടിയായി. പിന്നാലെ കോർണറിൽ നിന്നുള്ള മൂറിന്റെ ഹെഡറും പുറത്തേക്ക് പോയി.
80-ാം മിനിറ്റിലെ വെയ്ൽസ് മുന്നേറ്റം തടയാൻ യുഎസ് താരം വാക്കർ സിമ്മെർമാന് ഫൗൾ എടുക്കേണ്ടി വന്നു. ബോക്സിൽ ഗാരെത് ബെയ്ലിനെ വീഴ്ത്തിയ താരത്തിന്റെ നടപടിക്ക് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. 82-ാം മിനിറ്റിൽ ബെയ്ലെടുത്ത ആ കിക്ക് ഗോളായി. 64 വർഷങ്ങൾക്കു ശേഷം ലോകകപ്പിന്റെ വേദിയിൽ വെയ്ൽസിന്റെ ഗോൾ.
ഗോൾ നേടിയതോടെ വെയ്ൽസിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. എന്നാൽ ഗോൾകീപ്പർ മാറ്റ് ടർണറിന്റെ മികവ് യുഎസിന് തുണയായി. ഒടുവിൽ നിശ്ചിത സമയത്തിന് റഫറി അനുവദിച്ച ഒമ്പത് മിനിറ്റ് അധിക സമയവും കൂടി അവസാനിച്ചപ്പോൾ ഇരു ടീമും ഓരോ പോയന്റ് വീതം സ്വന്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍