യൂറോകപ്പിൽ പെനാൽട്ടി പാഴാക്കിയതിന് അന്ന് നേരിട്ടത് കടുത്ത വംശീയ അധിക്ഷേപം; ലോകകപ്പ് അരങ്ങേറ്റത്തിൽ ഇറാനെതിരെ ഇരട്ട ഗോളുമായി വിമർശകർക്ക് മറുപടി നൽകി ബുക്കായോ സാക്ക; നൈജീരിയൻ വേരുകളുള്ള ആഴ്സനൽ യുവതാരം പേരിലെ 'സന്തോഷം' ഇംഗ്ലണ്ടിന് പകരുമ്പോൾ
സ്പോർട്സ് ഡെസ്ക്
ദോഹ: രൂക്ഷമായി വിമർശിച്ച, വംശീയമായി അധിക്ഷേപിച്ച അതേ നാട്ടുകാരെക്കൊണ്ടുതന്നെ സൂപ്പർ താരമെന്ന് വിളിപ്പിക്കുക.... യുവതാരം ബുക്കായോ സാക്കയ്ക്ക് മധുര പ്രതികാരത്തിന്റെ ദിനമാണിന്ന്. ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളടിച്ചാണ് ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്ക വിമർശകർക്ക് മറുപടി നൽകിയത്.
അന്ന് യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അവസരം പാഴാക്കിയതിന്റെ പേരിലായിരുന്നു സാക്ക ഏറെ പഴികേട്ടത്. ഫൈനലിൽ ഇറ്റലിയായിരുന്നു എതിരാളി. ആദ്യ യൂറോകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിക്കാനായി സാക്ക കീറൺ ട്രിപ്പിയറിന് പകരം ഗ്രൗണ്ടിലെത്തി. പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഒരു കിക്കെടുക്കാനുള്ള അവസരം പരിശീലകൻ ഗരെത് സൗത്ത്ഗേറ്റ് സാക്കയ്ക്ക് നൽകി. പക്ഷേ താരത്തിന്റെ കിക്ക് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയി ഡോണറുമ്മ തട്ടിയകറ്റി. മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഇംഗ്ലീഷ് താരങ്ങളുടെ കണ്ണീരിൽ വെംബ്ലി സ്റ്റേഡിയം നിറഞ്ഞൊഴുകി.
ഇന്ന് ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഇറാനെതിരേ ഇംഗ്ലണ്ടിനായി ഇരട്ടഗോൾ നേടിയ സാക്ക ലോകകപ്പ് അരങ്ങേറ്റം ആഘോഷമാക്കി മാറ്റി. കഴിഞ്ഞ യൂറോ കപ്പിൽ പെനാൽട്ടി പാഴാക്കിയതിനെത്തുടർന്ന് വിമർശനങ്ങളും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്ന സാക്ക മിന്നുന്ന പ്രകടനത്തിലൂടെയാണ് മറുപടി നൽകുന്നത്. ഇറാനെതിരെ 43-ാം മിനിറ്റിലും 62-ാം മിനിറ്റിലും ഗോളടിച്ചുകൊണ്ട് സാക്ക പ്രതിഭ തെളിയിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച കളിച്ച താരം പോസ്റ്റിലേക്ക് മൂന്ന് തവണയാണ് നിറയൊഴിച്ചത്. അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. താരത്തിന്റെ പാസിങ് കൃത്യത 82 ശതമാനവുമാണ്. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഇനിയുള്ള കുതിപ്പിൽ കരുത്താകാൻ സാക്ക ടീമിലുണ്ടാകുമെന്ന് ഉറപ്പാക്കുന്നതാണ് ഇന്നത്തെ പ്രകടനം.
ഇംഗ്ലണ്ടിലാണ് ജനനമെങ്കിലും സാക്കയ്ക്ക് നൈജീരിയയിൽ വേരുകളുണ്ട്. സാക്കയുടെ അച്ഛൻ യോമി സാക്കയും അമ്മ അഡെനികെ നൈജീരിയക്കാരാണ്. അവർ ഇംഗ്ലണ്ടിൽ വന്ന് താമസിച്ചവരാണ്. ഗ്രേറ്റർ ലണ്ടനിലെ ഈലിങ്ങിൽ 2001 സെപ്റ്റംബർ അഞ്ചിനാണ് സാക്കയുടെ ജനനം. സാക്ക ജനിച്ചപ്പോൾ യോമിയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ഏവർക്കും സന്തോഷം നൽകിക്കൊണ്ട് പിറന്നുവീണ യുവഫുട്ബോളർക്ക് അദ്ദേഹം സ്നേഹപൂർവം ബുക്കായോ സാക്ക എന്ന പേര് നൽകി. ബുക്കായോ എന്നത് നൈജീരിയയിലെ യോറൂബ ഭാഷയിൽ നിന്നെടുത്ത പദമാണ്. സന്തോഷം പരത്തുന്നവൻ എന്നാണ് ഈ വാക്കിനർത്ഥം.
അത് അന്വർത്ഥമാക്കിക്കൊണ്ട് സാക്ക ഫുട്ബോളിന്റെ സന്തോഷം ആരാധകർക്ക് പകർന്നുകൊണ്ടേയിരിക്കുന്നു. ചെറുപ്പംതൊട്ട് ഫുട്ബോളിനോട് താത്പര്യം കാണിച്ച സാക്ക പഠനത്തിലും മുന്നിലായിരുന്നു. അച്ഛൻ യോമിയാണ് സാക്കയുടെ സുഹൃത്തും വഴികാട്ടിയും. കാൽപ്പന്തുകളിയുടെ മായികലോകം അച്ഛനാണ് സാക്കയ്ക്ക് മുന്നിൽ ആദ്യമായി തുറന്നുകൊടുത്തത്. വീട്ടിൽ യോമിക്കൊപ്പം പന്തുതട്ടി വളർന്ന സാക്ക ആദ്യമായി കളിച്ചത് പിന്നീട് സ്കൂൾ ടീമിലെ മിന്നും താരമായി വളർന്നു.
പ്രഫഷണൽ ഫുട്ബോളറായി ഒരു ക്ലബ്ബിൽ സാക്ക ചേരുന്നത് ഏഴാം വയസ്സിലാണ്. ആഴ്സനലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ഹെയ്ൽ എൻഡ് അക്കാദമിയിലാണ് സാക്ക ആദ്യമായി ക്ലബ്ബ് ഫുട്ബോൾ കളിച്ചത്. 17 വയസ്സുവരെ താരം അക്കാദമിയിൽ തന്നെ തുടർന്നു. വലുതാകുമ്പോൾ ആഴ്സനൽ സീനിയർ ടീമിനുവേണ്ടി കളിക്കണമെന്നതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനിടയിൽ അപ്രതീക്ഷിതമായി ഇംഗ്ലണ്ട് അണ്ടർ 16 ടീമിലേക്ക് സാക്കയ്ക്ക് ക്ഷണം വന്നു.
രണ്ട് സൗഹൃദമത്സരങ്ങൾ ടീമിനുവേണ്ടി കളിച്ച സാക്ക ഒരു ഗോളും നേടി. പിന്നാലെ അണ്ടർ 17 ടീമിലും താരം ഇടം നേടി. 2018 മെയ് മാസത്തിൽ സാക്ക ഇംഗ്ലണ്ട് അണ്ടർ 17 ടീമിനായി കളിച്ചു. യുവേഫ യൂറോപ്യൻ അണ്ടർ 17 ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമിലാണ് സാക്ക സ്ഥാനം പിടിച്ചത്. എന്നാൽ സെമി ഫൈനലിൽ ഇംഗ്ലണ്ട് നെതർലൻഡ്സിനോട് തോറ്റ് പുറത്തായി. പെനാൽട്ടി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഷൂട്ടൗട്ടിൽ സാക്ക പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചിരുന്നു. ടീമിനൊപ്പം ഒൻപത് മത്സരങ്ങളിൽ കളിച്ചെങ്കിലും ഗോളടിക്കാനായില്ല.
ഇംഗ്ലണ്ട് ടീമിലെ പ്രകടനത്തെക്കാളുപരിയായി ആഴ്സനലിനുവേണ്ടി നടത്തിയ മാസ്മരിക ഫുട്ബോളിലൂടെയാണ് സാക്ക ആരാധകരുടെ മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെന്നത്. മുന്നേറ്റനിരയിൽ ഒറ്റയ്ക്ക് പന്തുമായി മുന്നേറി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് ഗോളടിക്കാനുള്ള മികവും പാസ്സുകളിലെ കൃത്യതയും വേഗതയുമെല്ലാം സാക്കയുടെ പ്രധാന പ്ലസ് പോയന്റുകളാണ്. ഒരേസമയം വിങ്ങറായും മിഡ്ഫീൽഡറായും ഉപയോഗിക്കാം എന്നതാണ് സാക്കയെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവഫുട്ബോളർമാരിലൊരാളാണ് സാക്ക. ആഴ്സനലിനുവേണ്ടി 143 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സാക്ക 25 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 20 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഈ യുവതാരം നേടിക്കഴിഞ്ഞു.
2018-ലാണ് സാക്കയ്ക്ക് ആദ്യമായി ആഴ്സനൽ ടീമിലേക്കുള്ള അവസരം ലഭിക്കുന്നത്. ആഴ്നൽ അണ്ടർ 23 ടീമിലേക്ക് ലഭിച്ച ക്ഷണം താരം ശരിക്കും വിനിയോഗിച്ചു. തകർപ്പൻ പ്രകടനത്തിലൂടെ സാക്ക പരിശീലകൻ ഉനായ് എമെറിയുടെ മനം കവർന്നു. വൈകാതെ സാക്കയുടെ സ്വപ്നം യാഥാർത്ഥ്യമായി. താരത്തിന് സീനിയർ ടീമിലേക്കുള്ള വിളി വന്നു. യൂറോപ്പ ലീഗിൽ വോഴ്സ്ക്ല പോൾട്ടാവയ്ക്കെതിരായ മത്സരത്തിലൂടെ സാക്ക ആഴ്സനൽ സീനിയർ ടീമിൽ അരങ്ങേറി ആരോൺ റാംസിയുടെ പകരക്കാരനായി വന്ന സാക്ക ആദ്യ മത്സരത്തിൽ തന്നെ ആരാധകരുടെ മനം കവർന്നു. യൂറോപ്പ ലീഗിലെ അടുത്ത മത്സരത്തിൽ സാക്ക പ്ലേയിങ് ഇലവനിൽ സ്ഥാനം നേടിക്കൊണ്ട് തന്റെ പ്രതിഭയെന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ക്വാറാബാഗായിരുന്നു ആഴ്സനലിന്റെ എതിരാളി. മത്സരം ആഴ്സനൽ അനായാസം സ്വന്തമാക്കുകയും ചെയ്തു.
പ്രീമിയർ ലീഗിൽ അരങ്ങേറാൻ സാക്ക 2019 വരെ കാത്തിരിക്കേണ്ടിവന്നു. 2019 ജനുവരി ഒന്നിന് പുതുവത്സരസമ്മാനമായി ക്ലബ്ബ് സാക്കയ്ക്ക് അവസരം നൽകി. 83-ാം മിനിറ്റിൽ അലെക്സ് ഇവോബിക്ക് പകരക്കാരനായാണ് താരം ഗ്രൗണ്ടിലെത്തിയത്. ചരിത്രം കുറിച്ചാണ് സാക്ക ഗ്രൗണ്ടിലിറങ്ങിയത്. 21-ാം നൂറ്റാണ്ടിൽ ജനിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയ ആദ്യ താരം എന്ന റെക്കോഡ് സാക്കയുടെ പേരിൽ കുറിക്കപ്പെട്ടു. മത്സരത്തിൽ കരുത്തരായ ലെസ്റ്ററിനെ ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ആഴ്സനൽ തുരത്തിയത്.
ആഴ്സനൽ ജഴ്സിയിൽ ഒരു ഗോൾ നേടാൻ സാക്കയ്ക്ക് എട്ട് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. യുവേഫ യൂറോപ്പ ലീഗിൽ ജർമൻ ടീമായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെതിരായ മത്സരത്തിൽ 2019 സെപ്റ്റംബർ 19 ന് സാക്ക ആഴ്സനൽ സീനിയർ ടീം കുപ്പായത്തിലെ ആദ്യ ഗോൾ സ്വന്തമാക്കി. മത്സരത്തിൽ രണ്ട് അസിസ്റ്റും നൽകിയ സാക്കയായിരുന്നു ആഴ്സനലിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഗണ്ണേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം നേടുകയും ചെയ്തു.
ജർമൻ ക്ലബ്ബിനെതിരായ പ്രകടനത്തിലൂടെ സാക്ക ആഴ്സനലിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി. ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിലൂടെ താരം ആദ്യ ഇലവനിൽ ഇറങ്ങി. മത്സരത്തിൽ ഗണ്ണേഴ്സ് 3-2 ന് വിജയിക്കുകയും ചെയ്തു. പിന്നാലെ നടന്ന മാഞ്ചെസ്റ്റർ യുണൈറ്റഡിനെതിരായ നിർണായക മത്സരത്തിലും സാക്ക തിളങ്ങി. മത്സരം 1-1 ന് സമനിലയിൽ കലാശിച്ചെങ്കിലും ആഴ്സനലിനായി പിയറി എമെറിക്ക് ഔബമെയാങ് നേടിയ ഗോളിന് വഴിവെച്ചത് സാക്കയുടെ മുന്നേറ്റമായിരുന്നു. കുറച്ചു മത്സരങ്ങളിൽ താരത്തെ ലെഫ്റ്റ് ബാക്കായി ടീമിലുൾപ്പെടുത്തിയിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിൽക്കാൻ സാക്കയ്ക്ക് സാധിച്ചു.
2020 ജൂലായ് ഒന്നിന് ആഴ്സനൽ സാക്കയുമായുള്ള കരാർ നീട്ടി. പിന്നീട് ഇംഗ്ലീഷ് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വൈകാതെ ഇംഗ്ലണ്ട് സീനിയർ ടീമിലേക്കുള്ള ക്ഷണവും സാക്കയെ തേടിവന്നു. 2020 ഒക്ടോബർ ഒന്നിന് സാക്ക ആദ്യമായി ഇംഗ്ലണ്ട് ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ വെയ്ൽസായിരുന്നു എതിരാളി. മത്സരത്തിൽ ഇംഗ്ലണ്ട് 3-0 ന് വിജയിച്ചു. ആ വർഷം നാലുതവണ താരം ദേശീയകുപ്പായമണിഞ്ഞു. 2020-2021 സീസണിൽ സാക്ക തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്.
മൂന്നുതവണ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്ലേയർ ഓഫ് ദ മന്ത് പുരസ്കാരം നേടി. പിന്നാലെ മറ്റൊരു വേറിട്ട റെക്കോഡും സാക്ക സ്വന്തമാക്കി. ആഴ്സനലിന്റെ ചരിത്രത്തിൽ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് സാക്ക നേടിയത്. ആ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് താരം ആഴ്സനലിനായി നേടിയത്. ഏഴ് അസിസ്റ്റുകളും നൽകി.
പിന്നാലെ അപ്രതീക്ഷിതമായി സാക്കയെത്തേടി മറ്റൊരു സന്തോഷവാർത്തയെത്തി. 2020 യൂറോകപ്പ് ഫുട്ബോളിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് സാക്കയ്ക്ക് ക്ഷണം ലഭിച്ചു. യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സാക്കയ്ക്ക് അവസരം ലഭിച്ചില്ല. എന്നാൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മൂന്നാം മത്സരത്തിൽ താരം ടീമിലിടം നേടി. യൂറോകപ്പിലെ അരങ്ങേറ്റം സാക്ക മോശമാക്കിയില്ല. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാക്ക മാൻ ഓഫ് ദ മാച്ച് പുരസ്കാരം കൈയിലാക്കിയ ശേഷമാണ് കളം വിട്ടത്.എന്നാൽ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അവസരം പാഴാക്കിയ സാക്ക ഏറെ പഴികൾ കേൾക്കേണ്ടി വന്നു.
തോൽവിയേക്കാൾ വലിയ തിരിച്ചടിയാണ് സാക്കയെ കാത്തിരുന്നത്. മത്സരത്തിൽ കിക്ക് പാഴാക്കിയതിനെത്തുടർന്ന് സാക്ക വലിയ തോതിൽ വംശീയാധിക്ഷേപം നേരിട്ടു. പെനാൽട്ടി കിക്ക് നഷ്ടപ്പെടുത്തിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാൻ പോകുന്ന വിദ്വേഷപ്രചരണങ്ങളെക്കുറിച്ച് സാക്കയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ നിന്നൊരകലം പാലിക്കാനാണ് താരം ശ്രമിച്ചത്.
കുടുംബത്തോടൊപ്പം സമയം ചെലവിട്ട സാക്ക തനിക്കെതിരായ പ്രശ്നങ്ങളോട് മുഖം തിരിച്ചു. ഇംഗ്ലണ്ടിനെ ഫൈനൽ വരെയെത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് സാക്ക പറഞ്ഞത്. അതിൽ നിന്നുതന്നെ തളരാത്ത പോരാളിയാണ് താനെന്ന് ഈ യുവതാരം വ്യക്തമാക്കുന്നു. ഒരിക്കൽ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട യൂറോകപ്പിന് പകരം ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കാൻ സാക്ക ഏതറ്റം വരെയും പോകും. അതുകൊണ്ടുതന്നെ 2022 ഫുട്ബോൾ ലോകകപ്പിൽ സാക്കയെ ഏറെ ഭയക്കണം.
Stories you may Like
- പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു
- പ്രതിഫലത്തെച്ചൊല്ലി അതൃപ്തി, കരാർ ഒപ്പിടാതെ പാക്കിസ്ഥാൻ താരങ്ങൾ
- ലോകകപ്പിൽ സൈക്കോളജിസ്റ്റിനെ ഒപ്പം കൂട്ടാൻ പാക്കിസ്ഥാൻ
- നിലപാട് മാറ്റി പാക്കിസ്ഥാൻ; ഏഷ്യ കപ്പ് ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തിൽ
- ഏഷ്യാകപ്പിൽ മഴക്കളി! ശ്രീലങ്കയിൽ നിന്നും വേദി മാറ്റാൻ സമ്മർദ്ദം ഉയർത്തി പിസിബി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്