Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഒപ്പംകൂട്ടി; കരിമ്പിൻപാടത്ത് വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി കിണറ്റിലെറിഞ്ഞു; മറ്റൊരു വിവാഹം കഴിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ; തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ വെടിയേറ്റു

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഒപ്പംകൂട്ടി; കരിമ്പിൻപാടത്ത് വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി കിണറ്റിലെറിഞ്ഞു; മറ്റൊരു വിവാഹം കഴിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ; തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ വെടിയേറ്റു

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഉത്തർപ്രദേശിൽ മുൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കിണറ്റിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ശനിയാഴ്ചയാണ് കൊലപാതക കേസിൽ പ്രിൻസ് യാദവ് അറസ്റ്റിലായത്. തെളിവെടുപ്പിനിടെ, രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് യുവാവ് തോക്ക് ഒളിപ്പിച്ചു വച്ചിരുന്നു. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചപ്പോൾ, പ്രിൻസ് യാദവ് ഒളിപ്പിച്ചു വച്ചിരുന്ന തോക്കെടുത്ത് പൊലീസിന് നേരെ തിരിയുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് നേരെ പൊലീസ് വെടിയുതിർത്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നവംബർ 15നാണ് അസംഗഡിൽ കിണറ്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡൽഹിയിൽ ജീവിത പങ്കാളിയെ യുവാവ് കഴുത്തുഞെരിച്ച് കൊന്ന ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് അസംഗഡിലെ കൊലപാതകവും പുറത്തുവന്നത്.

മാതാപിതാക്കളുടെ അടക്കം സഹായത്തോടെയാണ് പ്രിൻസ് യാദവ് കൊലപാതകം നടത്തിയത്. 30ൽ താഴെ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

നവംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കിൽ കൊണ്ടുപോയി. ബന്ധു
സർവേഷിന്റെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയത്. കരിമ്പിൻപാടത്ത് വച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടർന്ന് രണ്ടുപേരുംകൂടി മൃതദേഹം ആറു കഷ്ണങ്ങളാക്കുകയായിരുന്നു. തുടർന്ന് പോളിത്തീൻ കവറിലാക്കി മൃതദേഹം കിണറ്റിൽ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവതിയുടെ തല മാത്രം കിണറിന് അരികിലുള്ള കുളത്തിലാണ് വലിച്ചെറിഞ്ഞതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP