ഷോ ബോക്സിന്റെ വലിപ്പമുള്ള ശ്വാസം കിട്ടാത്ത മെറ്റൽ കണ്ടെയ്നറിൽ താമസിക്കാൻ 20,000 രൂപ വാടക; കൊടും ചൂടിൽ മണിക്കൂറുകൾ ക്യു നിന്ന് ആരാധകർ; മര്യാദയ്ക്ക് വസ്ത്രം ധരിക്കാതെ നടന്നാൽ സ്ത്രീകൾക്ക് പണി ഉറപ്പ്; പരാതി തീരാതെ പാശ്ചാത്യ മാധ്യമങ്ങൾ; മറുപടിയുമായി ഫിഫ പ്രസിഡണ്ട്; ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് യൂറോപ്യൻ ജനത പരസ്യമായി മാപ്പ് പറയുമോ?
മറുനാടൻ മലയാളി ബ്യൂറോ
ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികളുടെ മാമാങ്കമാണ് ലോക കപ്പ്. കേവലം ഒരു ടൂർണമെന്റ് എന്നതിനേക്കാൾ ഇതൊരു ഉത്സവമായി തന്നെയായിരുന്നു ഇതുവരെ ആഘോഷിച്ചു വന്നിരുന്നതും. ലോകത്തിൽ പണം കൊണ്ട് നേടാവുന്ന സുഖങ്ങളും സന്തൊഷങ്ങളുമൊക്കെയും നിറഞ്ഞു കവിയുന്ന വേദികളായിരുന്നു ഓരോ ലോകകപ്പും. അതെല്ലാം വെറും ഭൂതകാല സ്മരണകളാക്കി മാറ്റി ശോഭ കെട്ടൊരു ലോകകപ്പിനാകുമോ ഖത്തർ വേദിയാവുക? പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്കാണ്.
താമസ സൗകര്യത്തിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള
പണിപൂർത്തിയാകാതെ, കല്ലുകളും മറ്റും കൂമ്പാരം കൂടിക്കിടക്കുന്നതിനിടയിൽ സ്ഥാപിച്ച മെറ്റൽ കണ്ടെയ്നറുകളിൽ ഒരുക്കിയ താമസ സൗകര്യത്തിന് ഒരു രാത്രിക്ക് നൽകേണ്ടത് 20,000 രൂപ വാടകയാണെന്ന് ലോക കപ്പ് കാണാനെത്തിയ ഫുട്ബോൾ പ്രേമികൾ പരാതിപ്പെടുന്നു. സന്ദർശകർക്കായി ഒരുക്കുന്ന റാവ്ഡറ്റ് അൽ ജാഹാനിയ ഫാൻ ക്യാമ്പിൽ ഇനിയും പണി പൂർത്തിയായിട്ടില്ല. കപ്പലിൽ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന മെറ്റൽ കണ്ടെയ്നറുകളിൽ ഇവിടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നു.
ആവശ്യമായ വായു സഞ്ചാരം പോലുമില്ലാത്ത കണ്ടെയ്നറുകളിൽ രാത്രി ചെലവഴിക്കേണ്ടതിനെ കുറിച്ച് അരിശത്തോടെയാണ് പലരും പരാതിപ്പെടുന്നത്. ഈ തകരപ്പാട്ടയിൽ താമസിക്കാൻ ഇത്രയധികം പണം നൽകേണ്ടി വരിക എന്നത് തീർത്തും അനീതിയാണെന്നായിരുന്നു ഇറാനിൽ നിന്നെത്തിയ 32 കാരനായ മിലാഡ് മഹ്മൂദിതർ ഡെയ്ലി മെയിലിനോട് പറഞ്ഞത്. 6 അടി ഉയരമുള്ള അയാൾക്ക് ലഭിച്ച കണ്ടെയ്നറിലെ കിടക്കയും തീരെ ചെറുതാണ്. മുറിക്കകത്ത് നേരാം വണ്ണം നടക്കാനുള്ള ഇടമില്ല എയർകണ്ടീഷണർ യൂണിറ്റാണെങ്കിൽ വലിയ ശബ്ദമുണ്ടാക്കുന്നതും.
ഏതൊരു രാജ്യത്തായാലും, വിദേശത്തുനിന്നെത്തുന്ന സന്ദർശകരോട് ഈ രീതിയിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് ഇവിടെയെത്തിയ ഫുട്ബോൾ പ്രേമികൾ പറയുന്നു. ഈ താത്ക്കാലിക ഫാൻ ക്യാമ്പിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും അവസാന വട്ട മിനുക്ക് പണികൾ നടക്കുന്നതേയുള്ളു. ചുറ്റും കൂടിക്കിടക്കുന്ന കല്ലുകളും മറ്റ് നിർമ്മാണ സാമഗ്രികളും കൂടി നൽകുന്നത് ഏതോ യുദ്ധകാല സ്മരണമാത്രം.
രാത്രി ഒന്നിന് '85 പൗണ്ട് വരെ വാടക നൽകേണ്ടുന്ന ഈ ഫാൻ ക്യാമ്പിൽ, പല പാശ്ചാത്യ രാജ്യങ്ങളിലേയുംഅഭയാർത്ഥി ക്യാമ്പുകളിലേതു പോലെ നിയന്ത്രണങ്ങളും ഉണ്ട്. സൗകര്യങ്ങൾ പിടിക്കാതെ പരാതിപ്പെടാനായി നിങ്ങൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയാൽ, ക്യാമറ പിടിച്ചെറ്റുക്കുമെന്ന് തദ്ദേശ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ചില റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. മാധ്യമ പ്രവർത്തകരെയും ഇതെല്ലാം ക്യാമറയിൽ പകർത്തുന്നതിൽ നിന്നും തടയുകയാണത്രെ.
ലോക കപ്പിൽ പന്തുരുളാൻ ഇനി 24 മണിക്കൂർ മാത്രം അവസാനിക്കെ, പണിതീരാത്ത വീടുകൾക്കിടയിലൂടെയാണ് ആരാധകർ താമസ സഥലങ്ങളിൽ എത്തേണ്ടത്. ഫിറ്റ്നെസ് സെന്റർ/ ജിം എന്നാൽ, കേവലം കുറച്ച് ഔട്ട് ഡോർ ഉപകരണങ്ങൾ മാത്രമായിരിക്കുന്നു. കോവിഡ് കാലത്തെ ക്വാറന്റൈൻ ക്യാമ്പിനെ ഓർമ്മിപ്പിക്കുന്നു എന്നാണ് യൂറോപ്പിൽ നിന്നെത്തിയ ഒരു ഫുട്ബോൾ പ്രേമി പറഞ്ഞത്. പണം കൊടുത്ത് ക്വാറന്റൈനിൽ പ്രവേശിച്ച അവസ്ഥയായി എന്നും അവർ തുടരുന്നു.
കനത്ത ചൂടിൽ രണ്ടു മണിക്കൂർ കാത്തുനിന്ന് ആരാധകർ
ശനിയാഴ്ച്ച ഉച്ചക്ക് ദോഹയിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഫുട്ബോൾ ആരാധകർക്ക് കടുത്ത ചൂടിൽ രണ്ട് മണിക്കൂറോളം ക്യുവിൽ നിൽക്കേണ്ടി വന്നു. പരിപാടി നടക്കേണ്ട അൽ ബിഡ പാർക്ക് വൈകിട്ട് 4 മണി മുതൽ മാത്രമെ പ്രവർത്തനം ആരംഭിക്കുകയുള്ളു. എന്നാൽ, ആരാധകർ വളരെ നെരത്തെ അവിടെ എത്തിച്ചേരുകയായിരുന്നു. ഉച്ച തിരിഞ്ഞ് 3.30 ആയപ്പോഴേക്കും നീണ്ട ക്യു പാർക്കിനു മുൻപിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വാതിലുകൾ തുറക്കപ്പെട്ടില്ല.
31 ഡിഗ്രി ചൂടിൽ പല ആരാധകരും നിർജ്ജലീകരണത്തിന് വിധേയരായൈ. പാർക്കിനടുത്ത് വാട്ടർ ഫൗണ്ടനുകളോ മെട്രോ സ്റ്റേഷനുകളോ ഇല്ലാത്തതും ദുരിതം വർദ്ധിപ്പിച്ചു. ചിലർക്ക് രണ്ടു മണിക്കൂർ വരെ കാത്തു നിൽക്കേണ്ടതായി വന്നു. അതിനിടയിൽ, ഇവിടെ നടത്തിയ പല ക്രമീകരണങ്ങളെ കുറിച്ചും നിരവധി പരാതികൾ ഉയർന്നു ഏകദേശം മുക്കാൽ മണിക്കൂറോളം ക്യുവിൽ കാത്തു നിന്ന ഒരു അമേരിക്കൻ കുടുംബത്തിന് ഒടുവിൽ പരിപാടിയിൽ പങ്കെടുക്കാനാകാതെ പോകേണ്ടി വന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് കുഞ്ഞു കുട്ടികളെ അകത്ത് പ്രവേശിപ്പിക്കുകയില്ല എന്ന അറിയിപ്പ് വന്നതിനെ തുടർന്നായിരുന്നു അവർക്ക് തിരിച്ച് പോകേണ്ടി വന്നത്.
സ്ത്രീകൾ വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുക
ഇംഗ്ലണ്ട് ലോക കപ്പ് ടീമിലെ കളിക്കാർക്കൊപ്പം എത്തിയിട്ടുള്ള ഭാര്യമാർക്കും പങ്കാളികൾക്കും വസ്ത്രധാരണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിൽ വസ്ത്രധാരണത്തിനും കർശനമായ നിബന്ധനകളുണ്ട്. ലോ കട്ട് ടോപ്പുകളും, ഷോർട്ട് സ്കേർട്ടുകളും കർശനമായി നിരോധിച്ചിരിക്കുകയാണ്. പാശ്ചാത്യ നാടുകളിലേതു പോലെ വസ്ത്രധാരണം ചെയ്ത് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കുഴപ്പത്തിലാകരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വാഗ്സ് (വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ് ) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കളിക്കാരുടെയും മറ്റ് ടീമംഗങ്ങളുടെയും ഒപ്പമെത്തുന്ന പങ്കാളികൾ എന്നും ലോകകപ്പുകളിലെ ആകർഷണം തന്നെയായിരുന്നു. വൈവിധ്യമാർന്ന ഫാഷനും, വ്യത്യസ്തമായ ഡിസൈൻ പാറ്റേണുകളുമൊക്കെയുള്ള വസ്ത്രങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുള്ള അവർ മത്സരങ്ങൾക്കും ആവേശം പകർന്നിരുന്നു. ആ ഒരു കാഴ്ച്ച ഖത്തർ ലോകകപ്പിൽ കാണാൻ ആകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വസ്ത്രങ്ങൾക്ക് പുറമെ തലയിൽ സ്കാർഫ് ഇടാനും അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണം വിട്ട് ഫിഫ തലവൻ
ഖത്തറിൽ ലോക കപ്പ് സംഘടിപ്പിക്കുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോ രംഗത്തെത്തി. സ്വവർഗ്ഗപ്രേമികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും നടക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ പ്രചാരണങ്ങൾക്കെതിരെ നിയന്ത്രണം വിട്ട് ആഞ്ഞടിക്കുകയയിരുന്നു ഇൻഫാന്റിനോ. സ്വവർഗ്ഗാനുരാഗം എന്താണെന്നറിയാമെന്നു പറഞ്ഞ അദ്ദേഹം വംശീയ വെറി പൂണ്ട യൂറോപ്യൻ ജനത ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് പരസ്യമായി മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങൾക്ക് ഏറെ നിയന്ത്രണങ്ങൾ ഉള്ള ഖത്തറിൽ ലോക കപ്പിന് വേദിയൊരുക്കിയതിൽ ഫിഫക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് തലവൻ, ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രംഗത്തെത്തുന്നത്. തീർത്തും വിഢിത്തമാണ് ഫിഫ തലവൻ പറയുന്നത് എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ ഒന്നടങ്കം വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍