എല്ലാ വൈസ് ചാൻസലർമാരേയും മാറ്റാൻ അതിവഗേ നടപടികൾ തുടരും; ബില്ലു കൊണ്ടു വന്ന് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരും; പോരിൽ മുൻതൂക്കം നേടി രാജ്ഭവൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അതിശക്തമായ നടപടികളുമായി മുമ്പോട്ട് പോകാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ മൂന്നരക്കോടി ആളുകളിൽ 25,000 പേർ മാത്രമാണ് രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്തതെന്നും ബാക്കിയുള്ളവർ തനിക്കൊപ്പമാണെന്നും എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് സംബന്ധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം കടുത്ത നടപടികൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ്. എല്ലാ വൈസ് ചാൻസലർമാരേയും മാറ്റി നിയമിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ചാൻസലർ കൂടിയായ ഗവർണ്ണർ. ചാൻസലറെ മാറ്റാനുള്ള നിയമത്തിലും ഒപ്പിടില്ല. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള രാജ്ഭവൻ വളയലാണ് ഇടതുപക്ഷം പ്രഖ്യാപിച്ചത്. എന്നാൽ അത്രയും പേർ എത്തിയില്ലെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതും മാറ്റു കുറച്ചു.
നിയമസഭാ സമ്മേളനം ഡിസംബറിൽ അവസാനിപ്പിക്കാതെ ജനുവരിയിലേക്കു നീട്ടുന്നതും പരിഗണനയിലുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആദ്യഘട്ടത്തിൽ ഒഴിവാക്കാനാണിത്. വർഷത്തിൽ ആദ്യം നിയമസഭ ചേരുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനത്തോടെ മാത്രമേ തുടങ്ങാനാകൂ. സർക്കാർ തയാറാക്കി നൽകുന്ന നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കുമോ എന്നാണ് ആശങ്ക. രാജ്ഭവൻ മാർച്ചിന് വേണ്ടത്ര പ്രാധാന്യം കിട്ടാത്ത സാഹചര്യത്തിൽ ഗവർണ്ണർ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് സിപിഎമ്മും സർക്കാരും തിരിച്ചറിയുന്നുണ്ട്.
രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാരെ പങ്കെടുപ്പിക്കുന്നതു വിലക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. അതേസമയം, ഈ വിഷയത്തിൽ ഹർജിക്കാരൻ നിവേദനം നൽകിയിട്ടുണ്ടെങ്കിൽ ചീഫ് സെക്രട്ടറി നിയമാനുസൃതം പരിഗണിച്ചു തീർപ്പാക്കണമെന്നു കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ പരിശോധനകൾ ഇനിയും നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. അതേസമയം, ഉപരോധം രാജ്ഭവന്റെ പ്രവർത്തനങ്ങളെ ബാധിച്ചില്ല. അവധിയിലുള്ള ചുരുക്കം പേരൊഴികെ എല്ലാ ജീവനക്കാരുമെത്തി. ആരെയും സമരക്കാർ തടഞ്ഞില്ല. അങ്ങനെ പേരിന് മാത്രമുള്ള സമരമായി രാജ്ഭവൻ മാർച്ച് മാറി എന്നതാണ് വസ്തുത.
ഭീഷണിയോ സമ്മർദതന്ത്രമോ കുത്തുവാക്കുകളോ തന്നെ പിന്തിരിപ്പിക്കില്ല. പുതിയ വിസിമാരുടെ നിയമന നടപടി 2-3 മാസത്തിനകം പൂർത്തിയാക്കും. സേർച് കമ്മിറ്റിയുടെ ശുപാർശയ്ക്ക് 2 മാസം പോലും എടുക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ വകുപ്പു മാത്രമാക്കി സർവകലാശാലയെ മാറ്റാൻ അനുവദിക്കില്ല. നിയമം നടപ്പാക്കുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുക കടമയാണ്. ഞാൻ എന്റെ അധികാര പരിധിയിലും അവർ അവരുടെ അധികാരപരിധിയിലും നിന്നാൽ തർക്കത്തിന്റെ പ്രശ്നമില്ല. സർവകലാശാലകളുടെ കാര്യത്തിൽ നിയമവിരുദ്ധ ഇടപെടലുണ്ടാകുന്നു. ഇന്ത്യയിലെവിടെയും സർവകലാശാലകളുടെ പ്രവർത്തനം ചാൻസലറുടെ ചുമതലയാണ്. ചാൻസലറെ മാറ്റാനുള്ള ബില്ലിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കാതെ അതു അയയ്ക്കുകയാണു വേണ്ടത്-ഗവർണർ പറഞ്ഞു.
ഭീഷണിയോ സമ്മർദതന്ത്രമോ കുത്തുവാക്കുകളോ തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഗവർണർ പ്രതികരിച്ചു. ഭരിക്കുന്ന പാർട്ടിയുടെ വകുപ്പു മാത്രമാക്കി സർവകലാശാലയെ മാറ്റാൻ അനുവദിക്കില്ല. രാജ്യത്തെ നിയമം നടപ്പാക്കുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുക തന്റെ കടമയാണ്. അതേസമയം, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പറഞ്ഞു. തിരുവനന്തപുരത്തുനിന്നു പോരുന്നതുവരെ നിയമനിർമ്മാണ ബില്ലുകളൊന്നും കണ്ടിട്ടില്ല. നേരത്തേ അയച്ച ബില്ലുകളിൽ വിശദീകരണം ചോദിച്ചു കത്തയച്ചെങ്കിലും മറുപടി വന്നില്ല. അതവർ ചെയ്യില്ല. കാരണം, കാര്യങ്ങൾ നിയമാനുസൃതമല്ലെന്ന് അവർക്കറിയാം.
ആരിഫ് മുഹമ്മദ് ഖാനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കൾ തന്നെ പറയുന്നുണ്ട്. വിമർശിക്കുന്നവരുടെ വാക്കുകളും ആദരിക്കുന്നു. എന്റെ ആശങ്ക വിസിമാരുടെ കാര്യത്തിലല്ല, കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളുടെ കാര്യത്തിലാണ്. 12ാം ക്ലാസ് കഴിഞ്ഞ് അവർ മറ്റിടങ്ങളിലേക്കു പോകുന്നത് സർവകലാശാലകളിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ കാരണമാണ്. യോഗ്യതയില്ലാത്തയാളെ കണ്ണൂർ വിസിയാക്കിയതു നോക്കുക. മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്നയാളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇഷ്ടക്കാരെ നിയമിക്കുന്ന കാര്യത്തിൽ വിസിയെ സ്വാധീനിക്കാനും അയാൾക്കു കഴിഞ്ഞേക്കാമെന്ന സംശയമാണ് ഉന്നയിച്ചത്. ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ ഉൾപ്പെടെ കൊണ്ടുവരാൻ നിയമസഭാ സമ്മേളനം ചേരുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. നിയമസഭ വിളിച്ചു ചേർക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചാൽ അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തു നിന്നു പുറത്താക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം കൊണ്ടു വന്ന ഓർഡിനൻസ് ഇല്ലാതാകും. ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കി ബന്ധപ്പെട്ട മേഖലകളിലെ അതി പ്രഗല്ഭരെ ചാൻസലർ സ്ഥാനത്തു കൊണ്ടുവരാനുള്ള സർവകലാശാല ഭേദഗതി ഓർഡിനൻസ് ഇപ്പോൾ രാജ്ഭവന്റെ പരിഗണനയിലാണ്. ഗവർണർ ഡൽഹിക്കു പോയ ശേഷമാണ് ഇതു രാജ്ഭവനിലേക്കു സർക്കാർ അയച്ചത്. അതിനാൽ ഗവർണർ പരിശോധിച്ചിട്ടില്ല. 20 ന് അദ്ദേഹം മടങ്ങി എത്തും.
നിയമസഭ വിളിച്ചു ചേർക്കാൻ തീരുമാനിച്ചാൽ ഓർഡിനൻസ് റദ്ദാകും. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റി പരിശോധിക്കുകയും ചെയ്ത ശേഷം പാസാക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണം. എന്നാൽ ചാൻസലർ പദവിയിൽ നിയമിക്കുന്നവർക്കു ശമ്പളം ഇല്ലാത്തതിനാൽ അധിക സാമ്പത്തിക ബാധ്യത ഇല്ലെന്ന രീതിയിലാണു കരടു ബിൽ കൊണ്ടു വരുന്നത്. ചാൻസലറുടെ ഓഫിസ് ജീവനക്കാർ, കാർ, ഡ്രൈവർ എന്നീ അധിക സാമ്പത്തിക ബാധ്യത ഏത് ഇനത്തിൽ ഉൾപ്പെടുത്തുമെന്നു വ്യക്തമല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍