നായകൻ വില്യംസണെ കൈവിട്ട് ഹൈദരാബാദ്; മായങ്കിനെ പഞ്ചാബും; ജഡേജയെ നിലനിർത്തി സിഎസ്‌കെ; ഫിഞ്ചും നബിയും സ്മിത്തും രഹാനെയും ബ്രാവോയുമടക്കം പ്രമുഖർ പുറത്ത്; പതിമൂന്ന് താരങ്ങളെ വീതം ഒഴിവാക്കി മുംബൈയും ഹൈദരാബാദും; പതിനാറ് താരങ്ങളെ ഒഴിവാക്കി അടിമുടി മാറ്റത്തിന് കൊൽക്കത്ത
സ്പോർട്സ് ഡെസ്ക്
ചെന്നൈ: ഐപിഎൽ പതിനാറാം സീസണിലെ മിനി താരലേലത്തിൽ വൻ മാറ്റങ്ങൾക്ക് കളമൊരുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും. കഴിഞ്ഞ സീസണിൽ കളിച്ച ടീമിൽ നിന്നും പതിനാറ് താരങ്ങളെ കൊൽക്കത്ത പുറത്താക്കിയപ്പോൾ പതിമൂന്ന് താരങ്ങളെ വീതം മുംബൈയും ഹൈദരാബാദും ഒഴിവാക്കി. അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി നിലനിർത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടികയാണ് ഫ്രാഞ്ചൈസികൾ പുറത്തുവിട്ടത്. മിനിതാരലേലത്തിന് മുമ്പ് ഏതാനും താരങ്ങളെ മറ്റ് ഫ്രാഞ്ചൈസികളിൽ നിന്നും ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ താരങ്ങളുടെ അടക്കം പേര് ഉൾപ്പെടുത്തിയാണ് നിലവിലെ ടീമംഗങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
നായകൻ കെയ്ൻ വില്യംസൺ അടക്കം പതിമൂന്ന് താരങ്ങളെയാണ് ഹൈദരാബാദ് ടീമിൽ നിന്നും ഒഴിവാക്കിയത്. കെയ്ൻ വില്യംസൺ, നിക്കോളാസ് പൂരൻ, ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, ഷോൺ ആബട്ട്, ശശാങ്ക് സിങ്, ശ്രേയസ് ഗോപാൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ് എന്നീ താരങ്ങളെയാണ് ഹൈദരാബാദ് ഒഴിവാക്കിയത്.
അബ്ദുൾ സമദ്, എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ്മ, മാർക്കോ ജാൻസെൻ, വാഷിങ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉംറാൻ മാലിക് എന്നീ താരങ്ങളെ മാത്രമാണ് ഹൈദരാബാദ് നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തേക്ക് വീണതോടെ, മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് നായകനെ അടക്കം മാറ്റി പുതിയ ടീമിനെ മിനി താരലേലത്തിൽ ഒരുക്കാൻ ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. പ്രമുഖ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതിലൂടെ ഹൈദരാബാദിന് 42.25 കോടി രൂപ മിനി ലേലത്തിൽ താരങ്ങൾക്കായി വിനിയോഗിക്കാൻ സാധിക്കും.
കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തേക്ക് കൂപ്പ് കുത്തിയ മുംബൈ ഇന്ത്യൻസ് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒഴികെയുള്ള ബൗളിങ് നിരയെ അടിമുടി ഒഴിവാക്കിയാണ് മിനി താരലേലത്തിനെത്തുന്നത്. മുംബൈ നിരയിൽ നിന്നും കീറൺ പൊളാർഡ് വിരമിച്ചപ്പോൾ
അന്മോൽപ്രീത് സിങ്, ആര്യൻ ജുയൽ, ബേസിൽ തമ്പി, ഡാനിയൽ സാംസ്, ഫാബിയൻ അലൻ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡെ, മുരുകൻ അശ്വിൻ, രാഹുൽ ബുദ്ധി, റിലേ മെറിഡിത്ത്, സഞ്ജയ് യാദവ്, ടൈമൽ മിൽസ് എന്നീ താരങ്ങളെ ഒഴിവാക്കി.
നായകൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ട്രിസ്റ്റൻ സ്റ്റബ്‌സ്, രമൺദീപ് സിങ്, ടിം ഡേവിഡ്, ജസ്പ്രീത് ബുംറ, ജോഫ്ര ആർച്ചർ, ഹൃത്വിക് ഷോക്കീൻ, കുമാർ കാർത്തികേയ സിങ്, ജേസൺ ബെഹ്‌റൻഡോർഫ്, അർജുൻ ടെൻഡുൽക്കർ, അർഷാദ് ഖാൻ, ആകാശ് മധ്വാൽ എന്നീ താരങ്ങളെ മുംബൈ നിലനിർത്തി.
ഐപിഎൽ താരലേലത്തിന് മുമ്പ് ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൈവിട്ടു. കഴിഞ്ഞ തവണ മെഗാ താരലേത്തിൽ സ്വന്തമാക്കിയ അലക്സ് ഹെയ്ൽസ് പിന്മാറിയതോടെയാണ് പകരക്കാരനായി ഫിഞ്ച് കൊൽക്കത്ത ടീമിലെത്തിയത്. ആരോൺ ഫിഞ്ചിന് പുറമെ അഫ്ഗാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയെയും കൊൽക്കത്ത ഒഴിവാക്കി.
ഇന്ത്യൻ യുവ പേസറായ ശിവം മാവിയാണ് കൊൽക്കത്ത ഒഴിവാക്കിയ മറ്റൊരു താരം. അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടത്തിന്റെ കരുത്തിൽ കമലേഷ് നാഗർഗോട്ടിക്ക് ഒപ്പം കൊൽക്കത്ത ടീമിലെത്തിയ ശിവം മാവിക്ക് പരിക്ക് മൂലം ഭരിഭാഗം മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. കമലേഷ് നാഗർഗോട്ടിയെ നേരത്തെ കൊൽക്കത്ത ഒഴിവാക്കിയിരുന്നു.
പാറ്റ് കമ്മിൻസ്, സാം ബില്ലിങ്‌സ്, അമൻ ഖാൻ, ശിവം മാവി, മുഹമ്മദ് നബി, ചാമിക കരുണരത്‌നെ, ആരോൺ ഫിഞ്ച്, അലക്‌സ് ഹെയ്ൽസ്, അഭിജിത്ത് തോമർ, അജിങ്ക്യ രഹാനെ, അശോക് ശർമ, ബാബ ഇന്ദ്രജിത്ത്, പ്രഥം സിങ്, രമേഷ് കുമാർ, റാസിഖ് സലാം, ഷെൽഡൺ ജാക്‌സൺ എന്നീ താരങ്ങളെ കൊൽക്കത്ത ഒഴിവാക്കി. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ലോക്കി ഫെർഗ്യൂസൻ, റഹ്‌മാനുള്ള ഗുർബാസ്, ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ഷർദ്ദുൽ താക്കൂർ എന്നിവരെയാണ് ലേലത്തിന് മുമ്പ് കൊൽക്കത്ത സ്വന്തമാക്കിയത്.
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, റഹ്‌മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഷാർദുൽ താക്കൂർ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, അനുകുൽ സിങ് റോയ്, റിങ്കു എന്നീ താരങ്ങളെ കൊൽക്കത്ത നിലനിർത്തി.
കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ ചെന്നൈ സൂപ്പർ കിങ്സിൽ കാര്യമായ അഴിച്ചുപണിയില്ല. എന്നാൽ എം എസ് ധോണിയുടേയും വിശ്വസ്തനായിരുന്ന വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ ടീം കൈവിട്ടു. ബ്രാവോയെ കൈവിട്ടെങ്കിലും രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുന്നു എന്ന ശുഭകരമായ വാർത്തയുമുണ്ട്.
എംഎസ് ധോണി (ക്യാപ്റ്റൻ), ഡെവൺ കോൺവേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, മൊയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗേക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് ചൗധരി, മതീശ ചൗധരി, മതീശ ചൗധരി. , പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ എന്നിവരാണ് ചെന്നൈ നിലനിർത്തിയ താരങ്ങൾ എന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രാവോയ്ക്ക് പുറമെ ആദം മിൽനെ, ക്രിസ് ജോർദാൻ, എൻ ജഗദീശൻ, സി ഹരി നിശാന്ത്, കെ ഭഗത് വർമ്മ, കെ എം ആസിഫ് എന്നിവരെ ഒഴിവാക്കി. റോബിൻ ഉത്തപ്പ വിരമിച്ചു.
2011 ഐപിഎൽ താലലേലത്തിലാണ് ഡ്വെയ്ൻ ബ്രാവോ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിയത്. ഇതിന് മുമ്പുള്ള മൂന്ന് സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. ചെന്നൈയുടെ വിലക്ക് കാലത്ത് ഗുജറാത്ത് ലയൺസിനായി കളിച്ചു. പിന്നീട് ചെന്നൈ നിലനിർത്തിപ്പോന്ന താരത്തെ 2022ലെ മെഗാ താരലേലത്തിൽ സിഎസ്‌കെ 4.40 കോടി രൂപ കൊടുത്ത് വാങ്ങി. ഐപിഎല്ലിൽ രണ്ട് പർപ്പിൾ ക്യാച്ച് നേടിയ താരമാണ് ബ്രാവോ. ഐപിഎൽ കരിയറിലാകെ 161 മത്സരങ്ങളിൽ 1560 റൺസും 183 വിക്കറ്റുകളും സ്വന്തമാക്കി. ഇതിലേറെയും ചെന്നൈയുടെ കുപ്പായത്തിലായിരുന്നു.
കഴിഞ്ഞ സീസൺ മുതൽ രവീന്ദ്ര ജഡേജയും ചെന്നൈ മാനേജ്മെന്റും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല. എന്നാൽ ഇതിഹാസ നായകൻ എം എസ് ധോണിയുടെ ഇടപെടലിനെ തുടർന്ന് ജഡേജയെ സിഎസ്‌കെ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രവീന്ദ്ര ജഡേജയെ എന്ത് വിലകൊടുത്തും ടീമിൽ നിലനിർത്തണം, ജഡേജയോളം ഇംപാക്ടുള്ള മറ്റൊരു താരമില്ല എന്നും ധോണി ടീം മാനേജ്മെന്റിനെ ബോധിപ്പിച്ചതായായിരുന്നു റിപ്പോർട്ട്.
കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡൽഹി ബാറ്റിങ് ലൈനപ്പിൽ നിന്നും ശാർദുൽ താക്കൂർ, ടിം സീഫർട്ട്, അശ്വിൻ ഹെബ്ബാർ, ശ്രീകർ ഭരത്, മൻദീപ് സിങ് എന്നീ താരങ്ങൾ പുറത്തായി. വിക്കറ്റ് കീപ്പറായി ക്യാപ്റ്റൻ കൂടിയായ റിഷഭ് പന്ത് ടീമിലുള്ളതിനാൽ വിക്കറ്റ് കീപ്പർ ബാറ്ററായ കെ എസ് ഭരതിന് കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ന്യൂിസലൻഡിന്റെ വെടിക്കെട്ട് ബാറ്ററായ ടിം സീഫർട്ട് ആകട്ടെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഡൽഹിക്കായി കളിച്ചത്.
മൻദീപ് സിങ് മൂന്ന് മത്സരങ്ങളിൽ കളിച്ചെങ്കിലും കാര്യമായ സ്വീധീനം ചെലുത്താനായില്ല. അശ്വിൻ ഹെബ്ബാറിനാകട്ടെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചതുമില്ല. അടുത്തിടെ നടന്ന ആന്ധ്രാപ്രദേശ് പ്രീമിയിർ ലീഗിലെ രണ്ടാമത്തെ വലിയ റൺവേട്ടക്കാരനായിരുന്നു ഹെബ്ബാർ. നാലു ബാറ്റർമാരെ കൈവിട്ടതോടെ ഡൽഹിക്ക് താരലേലത്തിൽ 3.70 കോടി രൂപ കൂടി അധികമായി ലഭിക്കും.
ഋഷഭ് പന്ത് (സി), ഡേവിഡ് വാർണർ, പൃഥ്വി ഷാ, റിപാൽ പട്ടേൽ, റോവ്മാൻ പവൽ, സർഫറാസ് ഖാൻ, യാഷ് ദുൽ, മിച്ചൽ മാർഷ്, ലളിത് യാദവ്, അക്സർ പട്ടേൽ, ആന്റിച്ച് നോർട്ട്ജെ, ചേതൻ സക്കറിയ, കമലേഷ് നാഗർകോട്ടി, ഖലീൽ അഹമ്മദ്, ലുങ്കിസ് എൻഗിഡി, ലുങ്കിസ് എൻഗിഡി, , അമൻ ഖാൻ, കുൽദീപ് യാദവ്, പ്രവീൺ ദുബെ, വിക്കി ഓസ്റ്റ്‌വാൾ എന്നീ താരങ്ങളെയാണ് ഡൽഹി നിലനിർത്തിയത്.
കഴിഞ്ഞ സീസണിലെ റണ്ണറപ്പായിരുന്ന രാജസ്ഥാൻ റോയൽസ് പ്രമുഖ നിലനിർത്തിയപ്പോൾ അനുനയ് സിങ്, കോർബിൻ ബോഷ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, കരുൺ നായർ, നഥാൻ കൗൾട്ടർനൈൽ, റാസി വാൻ ഡെർ ഡസ്സൻ, ശുഭം അഗർവാൾ, തേജസ് ബറോക്ക എന്നിവരെ ഒഴിവാക്കി. നായകൻ സഞ്ജു സാംസണിന് പുറമെ യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ദേവദത്ത് പടിക്കൽ, ജോസ് ബട്ട്‌ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നീ താരങ്ങളെ രാജസ്ഥാൻ നിലനിർത്തി.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്വാൻ, ദർശൻ യദ്വ്വാൻ , ആർ സായി കിഷോർ, നൂർ അഹമ്മദ് എന്നീ താരങ്ങളെ നിലനിർത്തി. റഹ്‌മാനുള്ള ഗുർബാസ്, ലോക്കി ഫെർഗൂസൺ, ഡൊമിനിക് ഡ്രേക്ക്സ്, ഗുർകീരത് സിങ്, ജേസൺ റോയ്, വരുൺ ആരോൺ എന്നീ താരങ്ങളെ ഗുജറാത്ത് ഒഴിവാക്കി.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് ഉറപ്പിച്ച ലക്നൗ സൂപ്പർ ജയ്ന്റ്സ് ആൻഡ്രൂ ടൈ, അങ്കിത് രാജ്പൂത്, ദുഷ്മന്ത ചമീര, എവിൻ ലൂയിസ്, ജേസൺ ഹോൾഡർ, മനീഷ് പാണ്ഡെ, ഷഹബാസ് നദീം എന്നീ താരങ്ങളെ ഒഴിവാക്കി. കെ എൽ രാഹുൽ (ക്യാപ്റ്റൻ), ആയുഷ് ബഡോണി, കരൺ ശർമ, മനൻ വോറ, ക്വിന്റൺ ഡി കോക്ക്, മാർക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ, കെയ്ൽ മേയേഴ്സ്, ക്രുണാൽ പാണ്ഡ്യ, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മാർക്ക് വുഡ്, മായങ്ക് യാദവ്, രവി ബിഷ്‌ണോയ് എന്നീ താരങ്ങളെ നിലനിർത്തി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലും കാര്യമായ മാറ്റങ്ങളില്ല. ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്ലി, സുയാഷ് പ്രഭുദേശായി, രജത് പതിദാർ, ദിനേശ് കാർത്തിക്, അനുജ് റാവത്ത്, ഫിൻ അലൻ, ഗ്ലെൻ മാക്‌സ്വെൽ, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വില്ലി, കർൺ ശർമ, മഹിപാൽ ലോമ്‌റോർ, ജോഷ്മദ് സിറാജ് ഹേസിൽവുഡ്, സിദ്ധാർത്ഥ് കൗൾ, ആകാശ് ദീപ് എന്നീ താരങ്ങളെ നിലനിർത്തി. ജേസൺ ബെഹ്‌റൻഡോർഫ്, അനീശ്വർ ഗൗതം, ചാമ മിലിന്ദ്, ലുവ്‌നിത്ത് സിസോദിയ, ഷെർഫാൻ റഥർഫോർഡ് എന്നീ താരങ്ങളെ ബാംഗ്ലൂർ ഒഴിവാക്കി.
ശിഖർ ധവാൻ (ക്യാപ്റ്റൻ), ഷാരൂഖ് ഖാൻ, ജോണി ബെയർസ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, രാജ് ബാവ, ഋഷി ധവാൻ, ലിയാം ലിവിങ്സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിങ്, ബൽതേജ് സിങ്, നഥാൻ എല്ലിസ്, കാഗിസോ റബാഡ, രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ എന്നീ താരങ്ങളെ പഞ്ചാബ് കിങ്സ് നിലനിർത്തി. മായങ്ക് അഗർവാൾ, ഒഡിയൻ സ്മിത്ത്, വൈഭവ് അറോറ, ബെന്നി ഹോവൽ, ഇഷാൻ പോറെൽ, അൻഷ് പട്ടേൽ, പ്രേരക് മങ്കാഡ്, സന്ദീപ് ശർമ, റിട്ടിക്ക് ചാറ്റർജി എന്നീ താരങ്ങളെ പഞ്ചാബ് ഒഴിവാക്കി.
Stories you may Like
- ഐപിഎൽ താരലേലം നാളെ; ആരാവും ഏറ്റവും സമ്പന്നൻ?
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- 'അതിവേഗ' ക്രിക്കറ്റിലേക്ക് വീണ്ടും ബിസിസിഐ; ടി10 ക്രിക്കറ്റ് ലീഗിനെ പരീക്ഷിച്ചേക്കും
- രോഹിത് മുംബൈ വിട്ടേക്കും; ഇന്ത്യൻ ക്യാപ്റ്റനായി വലവിരിച്ച് ടീമുകൾ
- ഐപിഎല്ലിലെ കോടിക്കിലുക്കം, വൻ പ്രഖ്യാപനത്തിന് ബിസിസിഐ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍