ജോലി ചെയ്യേണ്ടത് തോക്കിന്മുനയിൽ; ജോലിയാകട്ടെ, സോഷ്യൽ മീഡിയയിൽ കള്ളപ്രൊഫൈൽ ഉണ്ടാക്കി മോഹനവാഗ്ദാനം നൽകി പണം തട്ടിപ്പ്; പണിമുടക്കിയവരെ ഷോക്കടിപ്പിക്കലും ക്രൂരമർദ്ദനവും; മ്യാന്മറിൽ കുടുങ്ങിയ പാറശാല സ്വദേശി മറുനാടനോട് പറയുന്നു ജീവൻ പണയം വച്ചുകഴിഞ്ഞ ആ നാളുകൾ
ശ്യാം ശശിധരൻ
തിരുവനന്തപുരം: മ്യാന്മറിൽ സായുധ സംഘത്തിന്റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായ വാർത്ത ഇന്നുപുറത്തുവരുമ്പോൾ, ജീവനും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടത് തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖിന് ഞെട്ടലോടെയേ ഓർക്കാൻ കഴിയുന്നുള്ളു. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതുവഴി പണം തട്ടുന്ന കമ്പനിയിൽ സായുധ സംഘത്തിന്റെ തോക്കിന്മുനയിലായിരുന്നു ഞാണിന്മേൽ കളി പോലെ ജീവിതം.
ഉയർന്ന ശമ്പളത്തിൽ, ഡാറ്റാ എൻട്രി ജോലിക്കായി സുഹൃത്തിന്റെ സഹായത്തോടെ തായ്ലൻഡിലേക്ക് പോയ ഈ 32 കാരൻ എത്തിപ്പെട്ടത് മ്യാന്മറിൽ. തായ്ലന്റിൽ എത്തിയതിന് പിന്നാലെ തോക്ക് ധാരികളുടെ പിടിയിലായി. റോഡ്മാർഗം മ്യാന്മർ അതിർത്തി കടന്നു. അവിടെ നിന്ന് ബോട്ടിൽ പുഴ കടന്ന് ഒരു ഉൾഗ്രാമത്തിലേക്ക് എത്തിച്ചു. മ്യാന്മർ സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത ഒരിടം.
പിന്നീടുണ്ടായ ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ. അവിടെ സായുധ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി നിയമവിരുദ്ധ ജോലികളും, മർദ്ദനങ്ങളും, ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തന്റെ ദുരന്ത അനുഭവങ്ങൾ വൈശാഖ് മറുനാടനോട് പങ്കുവയ്ക്കുന്നു.
വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:
ചെന്നൈയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൃത്താണ് ഒരു ലക്ഷം രൂപ ശമ്പളത്തിൽ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്തത്. അച്ഛൻ മരിച്ചുപോയതെട, സഹോദരിമാരെ വിവാഹം കഴിപ്പിച്ചതിന്റെ കടബാധ്യത തീർക്കാനുള്ള അവസരമായാണ് ജോലിയെ കണ്ടത്. 40,000 രൂപ വിസക്കായി നൽകി. വർക്കല സ്വദേശിയും തമിഴ്നാട് സ്വദേശിയും ഞാനും അടക്കം മൂന്നുപേരാണ് പോയത്. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും, അവിടെ നിന്നും ബാങ്കോക്കിലേക്കുമായിരുന്നു ഫ്ളൈറ്റ്.
എയർപോർട്ടിൽ ഞങ്ങൾക്കായി കാത്തു നിന്നവർ അവരുടെ കൈവശമുണ്ടായിരുന്ന ഫോട്ടോ നോക്കി ഞങ്ങളെ തിരിച്ചറിഞ്ഞശേഷം 2500 തായ് ഭട്ട് (തായ്ലൻഡ് മണി) തന്ന ശേഷം ഒരു കാറിൽ കയറ്റി വിടുകയായിരുന്നു. ഇവിടെയെത്തിയെന്നും ആളെ കണ്ടുമുട്ടിയെന്നും സുഹൃത്തിനെ വിളിച്ച് അറിയിച്ചു. വണ്ടി ഒരു പെട്രോൾ പമ്പിൽ എത്തിയശേഷം ഞങ്ങളെ മറ്റൊരു വാഹനത്തിൽ കയറ്റി അതിൽ തോക്ക് ധാരികളായ ആളുകൾ ഉണ്ടായിരുന്നു. ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം ഒരു ഹോട്ടലിൽ മുന്നിലെത്തി, വീണ്ടും വാഹനങ്ങൾ മാറ്റി ഒന്നരമണിക്കൂർ കാട്ടിലൂടെ യാത്ര.
ഒരു നദിയുടെ തീരത്ത് ഇറക്കി ബോട്ടിൽ കയറ്റി വീണ്ടും യാത്ര. ശേഷം കാട്ടിലൂടെ ഒരു മണിക്കൂർ നടന്നു. പിന്നീട് നാലു വണ്ടികൾ പലതവണയായി മാറി കയറി വെൽക്കം ടു മ്യാന്മാർ എന്ന ബോർഡു കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, മ്യാന്മാറിൽ എത്തിയെന്ന്. കറുത്ത സൈനിക വേഷം ധരിച്ച ആളുകളുടെ ഇടയിൽ എത്തിച്ചശേഷം അവർ മടങ്ങി. ഏതൊക്കെയോ എഗ്രിമെന്റ് പേപ്പറിൽ നിർബന്ധിച്ചു ഒപ്പിട്ടു വാങ്ങി. ജോലിക്ക് കൊണ്ടുപോയ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒന്നും പേടിക്കാനില്ല, ജോലിയുടെ ഭാഗമാണ് എന്നാണ് പറഞ്ഞത്.
ജോലി പണം തട്ടിപ്പ്
അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത. ജോലി വളരെ വിചിത്രവും അപകടകരവും. വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഐഡികൾ വഴി ജോലി വാഗ്ദാനം നൽകിയും ഗെയിമുകളിൽ പെടുത്തിയും പണം തട്ടുക. അതിനായി CRM എന്ന ആപ്പുണ്ട്. അതിലൂടെ ചാറ്റ് ചെയ്ത് പേര്, വയസ്സ് ബാങ്ക് അക്കൗണ്ട് എന്നിവ ചോർത്തണം. ശേഷം എച്ച് ആർ എന്ന് പരിചയപ്പെടുത്തി സീനിയർ, അവരെ ചാറ്റ് ചെയ്ത് വലയിലാക്കും. അതിനുശേഷം അയച്ചുകൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മറ്റൊരു ആപ്പിൽ എത്തി ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ചെറിയ തുക ഇൻവെസ്റ്റ് ചെയ്താൽ ജോലി ഓഫറും ക്യാഷ് ബാക്കും ഉണ്ടെന്ന് ധരിപ്പിക്കുന്നു. ആദ്യം ഇരട്ടിയായി ലഭിക്കുന്നതുകൊണ്ട് വലിയ തുക ഇൻവെസ്റ്റ് ചെയ്യുന്നവരെ പിന്നീട് ബ്ലോക്ക് ചെയ്യും. മ്യാന്മാറിൽ ഇരുന്നു കൊണ്ട് തന്നെ പല രാജ്യങ്ങളുടെയും നമ്പർ വാട്സാപ്പിലൂടെ ക്രിയേറ്റ് ചെയ്യാൻ കഴിയും. ഇത് ആളുകളുടെ വിശ്വസിപ്പിക്കാൻ സഹായിക്കുന്നു. ഹാക്കിങ് ആയതിനാൽ ട്രാക്ക് ചെയ്യാൻ സാധിക്കില്ല.
300 ൽ അധികം പേർ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകളടക്കം ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങി പല രാജ്യങ്ങളിലും നിന്നുള്ളവർ ഉണ്ട്. ചതിയിലൂടെ എത്തിപ്പെട്ടവരാണ് ഭൂരിഭാഗവും. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. എതിർക്കാൻ തുടങ്ങിയ ഞങ്ങൾ ഇന്ത്യക്കാരെ ജോലി സമയം 10 മണിക്കൂർ ആക്കി ടാർഗറ്റ് കൂട്ടി. ടാർഗറ്റ് അച്ചീവ് ചെയ്യാത്തതിനാൽ ആഹാരം കഴിക്കുവാനും റൂമിൽ പോകുവാനും അനുവദിച്ചില്ല. പല ദിവസങ്ങളിലും പട്ടിണിയായിരുന്നു. ഇങ്ങനെ ജോലി ചെയ്യാൻ കഴിയില്ല എന്ന് തറപ്പിച്ച് പറഞ്ഞ വർക്കല സ്വദേശിയെയും തമിഴ്നാട് സ്വദേശിയെയും ഷോക്കടിപ്പിച്ചു. തട്ടിത്തെറിപ്പിച്ചതിന് ചെവിയിലും തലയിലും മിഷ്യൻ ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചു. തലപൊട്ടി നിലത്തുവീണു ചോര വാർന്നെങ്കിലും അങ്ങനെ തന്നെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ടു. ഇത് മറ്റുള്ളവർക്കുള്ള പാഠമാണെന്ന് പറഞ്ഞു. നിങ്ങൾ ആരെ വേണമെങ്കിലും അറിയിച്ചോളൂ. ഇവിടെനിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ല കാരണം നിങ്ങൾ നിയമവിരുദ്ധമായാണ് ഇവിടെ എത്തിയത്. നിങ്ങളെ വെടിവെച്ചുകൊന്നാൽ പോലും ആരും ചോദിക്കില്ല.
അറ്റകൈയായി വീഡിയോ
ജീവൻ അപകടത്തിൽ ആണെന്ന് മനസ്സിലായ ഞങ്ങൾ വിവരം നാട്ടിൽ അറിയിക്കുകയും എംഎൽഎ വഴി നോർക്കയെ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ചേർന്ന ഒരു വീഡിയോ ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. ഇന്ത്യൻ എംബസി ഞങ്ങളെ കോൺടാക്ട് ചെയ്തശേഷം ഉടൻ തന്നെ തായ്ലൻഡിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. നോർക്കയും മ്യാന്മാറിലെ ഇന്ത്യൻ എംബസിയും കമ്പനിക്ക് വാണിങ് നൽകുകയും. ഞങ്ങളെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.
അടുത്തദിവസം മൂന്നുപേരെ നാട്ടിലേക്ക് അയക്കാനെന്ന വ്യാജേന മ്യാന്മാർ പൊലീസിന് കൈമാറി ജയിലിൽ അടച്ചു. ഇത് എംബസിയെ അറിയിച്ചപ്പോൾ പേടിക്കണ്ട, നിങ്ങൾ ബാങ്കോക്കിൽ എത്തിയാൽ ഇന്ത്യൻ എംബസി നിങ്ങളെ ബന്ധപ്പെട്ടു കൊള്ളും എന്നുപറഞ്ഞു. എന്നാൽ എയർപോർട്ടിൽ എമിഗ്രേഷൻ ചെക്ക് ചെയ്തപ്പോൾ വിസ ഇല്ലാത്തതിനാൽ ഞങ്ങളെ രണ്ടു ദിവസം തായ്ലൻഡ് ജയിലിലേക്ക് മാറ്റി. ഫൈൻ അടച്ചശേഷം ബാങ്കോക്കിലേക്ക് കൊണ്ടുപോകുന്നു എന്നു പറഞ്ഞു കൊണ്ടുപോയത് മിയോസോട്ടിലെ മറ്റൊരു ജയിലിലാണ്. 12 ദിവസം അവിടെ ആരെയും കോൺടാക്ട് ചെയ്യാൻ കഴിയാതെ കഴിഞ്ഞു. പച്ച ചോറു മാത്രം കഴിക്കേണ്ടി വന്നു. വീണ്ടും മറ്റൊരു ജയിലിലേക്ക് മാറ്റി. അവിടെ 15 ദിവസത്തോളം. എംബസിയുടെയും നോർക്കയുടെയും ഇടപെടൽ മൂലം മോചിതരായി നാട്ടിലേക്ക്. ഫ്ളൈറ്റിൽ കയറുന്നത് വരെയും നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. അമ്മയുടെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രം ജീവനോടെ നാട്ടിലെത്തി.
ചെന്നൈയിലാണ് ഇറങ്ങിയത്. അവിടെ സ്വീകരിക്കുന്നതിനായി നോർക്കയിൽ നിന്നും അനൂ പി ചാക്കോയും, തമിഴ്നാട് മന്ത്രിയും ഉണ്ടായിരുന്നു. അവർ അനുവദിച്ച വാഹനത്തിൽ സുരക്ഷിതരായി നാഗർകോവിൽ വഴി സ്വന്തം വീടുകളിലേക്ക്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട് എംഎൽഎയോടും,മെമ്പറിനോടും സുഹൃത്തുക്കളോടും, അങ്ങനെ അനവധി പേരോട,് വൈശാഖ് പറഞ്ഞു.
വലിയ ശമ്പളം പ്രതീക്ഷിച്ചു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനായി ജോലിയോ വിസയോ വ്യക്തതയില്ലാതെ വിദേശരാജ്യങ്ങളിലേക്ക് ദയവായി പോകരുത് എന്നാണ് യുവാക്കളോട് എനിക്കുള്ള അപേക്ഷ, വൈശാഖൻ പറഞ്ഞു.
വൈശാഖൻ ഇതുപറയുമ്പോൾ, ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മ്യാന്മറിൽ സായുധ സംഘത്തിന്റെ പിടിയിൽ നിന്ന് മോചിതരായത് എന്ന വാർത്ത വരുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്ന് രാത്രി 10.15 ന് ഡൽഹിയിൽ വിമാനമിറങ്ങും. ജുനൈദിനൊപ്പം 8 തമിഴ്നാട് സ്വദേശികളും മോചിതരായി. ബാക്കി മൂന്ന് മലയാളികൾ മറ്റന്നാൾ കൊൽക്കത്തയിൽ വിമാനം ഇറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് മറ്റന്നാൾ കൊൽക്കത്തയിൽ എത്തുന്നത്.
Stories you may Like
- മ്യാന്മർ സൈനികർ കൂട്ടത്തോടെ മിസോറമിലേക്ക്; ഇടപെട്ട് കേന്ദ്രസർക്കാർ
- ഹിന്ദു-ക്രിസ്ത്യൻ വർഗീയ കലാപമോ? ചോര മണക്കുന്ന മണിപ്പൂരിന്റെ കഥ!
- എൻ.വി. വൈശാഖനെ ഒഴിവാക്കി ; വി പി ശരത് പ്രസാദ് ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി
- എൻ വി വൈശാഖനെതിരെ വീണ്ടും ആരോപണം
- വൃക്ക റാക്കറ്റ്: അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ അന്വേഷണം തുടങ്ങി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്