'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വബ റകാത്തു... ഇൻഷാ അള്ളാ; അള്ളാഹുവിനെയും റസൂലിനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ല'; മുജാഹിദ് സമ്മേളനത്തിന് സിപിഎം എംപി ആരിഫിന്റെ ആശംസ വിവാദത്തിൽ; 'ശ്രീരാമനല്ലാതെ വേറൊരു ദൈവമില്ല' എന്ന് എം പി ചോദിക്കുമോ എന്ന് സോഷ്യൽ മീഡിയ
എം റിജു
കോഴിക്കോട്: സിപിഎമ്മുമായി ബന്ധപ്പെട്ട സമകാലീന ചർച്ചകളിലൊക്കെ വലിയ വിവാദം ആവാറുള്ള കാര്യമാണ്, വൺസൈഡ് നവോത്ഥാനവാദം എന്നത്. ഹിന്ദുമതത്തെയും ഹിന്ദുത്വയെയും വലിയ വായിൽ ആക്രമിക്കുന്ന സിപിഎം നേതാക്കൾ, പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ മൗനം പാലിക്കുകയും, പഞ്ചപുച്ഛമടക്കി നിൽക്കുന്നതുമാണ് നാം സാധാരണ കാണാറുള്ളത്്. എന്നാൽ ഇപ്പോഴിതാ അതിൽ നിന്നെല്ലാം ഒരു പടികൂടി മാറിക്കൊണ്ട് കൃത്യമായ മത പ്രീണനത്തിലേക്ക് നീങ്ങുകയാണ്, കേരളത്തിലെ ഏക സിപിഎം ലോക്സാഭാംഗവും, ആലപ്പുഴ എം പിയുമായ എ എം ആരിഫ്. ഇദ്ദേഹം മുജാഹിദ് സമ്മേളനത്തിനായി നൽകിയ ഒരു ആശംസാ വീഡിയോയാണ് സോഷ്യൽ മീഡിയിൽ വിവാദമാവുന്നത്.
ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയായ ആരിഫ്, ഇവിടെ തനി മതവാദികളെപ്പോലെയാണ് സംസാരിക്കുന്നത്. സലാം ചൊല്ലലും, ഇൻഷാഅള്ളാ പ്രയോഗവും, അള്ളാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്നുമൊക്കെ പറഞ്ഞ് ഒരു തികഞ്ഞ മതവാദിയേപ്പോലെ പറഞ്ഞാണ് ആരിഫ് ആശംസ നൽകുന്നത്. അത് മാത്രമല്ല കേരളത്തിലെ മുസ്ലീങ്ങളെ അങ്ങേയറ്റം പിറകോട്ട് കൊണ്ടുപോവാൻ യത്നിക്കുന്ന ഒരു വിഭാഗമാണ് മുജാഹിദുകൾ. കേരളത്തിലെ മുസ്ലിം സ്ത്രീകളെ പർദക്കുള്ളിലാക്കിയതിൽ ഇവർക്കുള്ള പങ്ക് പറയാതിരിക്കാൻ ആവില്ല. ആരെയും തോൽപ്പിക്കുന്ന വിദ്വേഷ പ്രസംഗമാണ് പല മുജാഹിദ് നേതാക്കളും നടത്താറുള്ളത്. അമ്പലത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിന് പണം കൊടുക്കുന്നതുപോലെ ആണെന്നും, സംഗീതം എന്നാൽ പച്ച വ്യഭിചാരം ആണെന്നും, മുസ്ലിം പെൺകുട്ടികൾ നൃത്തം ചെയ്യാൻ പാടില്ല എന്നൊക്കെ പ്രഖ്യാപിക്കുന്നവരാണ് ഈ മുജാഹിദ് 'പണ്ഡിതന്മാർ'. കേരളത്തിൽനിന്ന് നടന്ന ഐഎസ് റിക്രൂട്ട്മെന്റിലും പ്രമുഖരായ മുജാഹിദ് നേതാക്കൾ ആരോപണ വിധേയർ ആയി. ഈ പ്രസ്ഥാനത്തെയാണ് ആരിഫ് വെളുപ്പിച്ചെടുക്കുന്നത്.
വിവാദ ആശംസ ഇങ്ങനെ
എ എം ആരിഫ് എം പിയുടെ ആശംസയുടെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വബ റകാത്തു, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സംസ്ഥാന സമ്മേളനം, ഇൻഷാ അള്ളാ, 2002 ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്ന്വരെ കോഴിക്കോട് നടക്കുകയാണ്. ഈ സമ്മേളനത്തിൽ നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം, എന്ന സന്ദേശം ഉയർത്തിയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ കാമ്പയിൻ നിശ്ചയിച്ചിട്ടുള്ളത്. തീർച്ചയായും ഇന്നത്തെ സാഹചര്യത്തിൽ വളരെ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ട, ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത്.
നമ്മൾ മതം എന്ന് പറയുന്നത് അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല, അള്ളാഹുവിനെയും റസൂലിനെയുമാണ്, നാം ഭയപ്പെടുന്നത്്, അതിൽ ഉപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല, എന്നതും അതോടൊപ്പം തന്നെ വ്യത്യസ്ത മതവിഭാഗങ്ങൾ ഒന്നിച്ച്, താമസിക്കുന്ന, വിശ്വാസികളും അവിശ്വാസികളുമെല്ലാം ഇടകലർന്ന് ജീവിക്കുന്ന ഈ സമൂഹത്തിൽ, മതേതരതരത്വമാണ്, നമ്മുടെ അഭിമാനം, രാജ്യത്തെ അഭിമാനം അതാണ്, അത് സംരക്ഷിക്കുക, എന്ന സന്ദേശമാണ് ഈ സമ്മേളനം മുന്നോട്ട് വെക്കുന്നത്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്, എന്റെ എല്ലാവിധ ഭാവുകങ്ങളും, വിജയങ്ങളും നന്മകളും നേരുന്നു. തീരുമാനങ്ങൾ എല്ലാം സമൂഹത്തിന്റെ നന്മക്കായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ''- ഇതാണ് എം എം ആരിഫ് നൽകിയ ആശംസ.
രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പ്രമോദ് പുഴങ്കര ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വബ റകാത്തു, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സംസ്ഥാന സമ്മേളനം ഇൻഷാ അള്ളാ ...' എന്നിങ്ങനെയായി കേരളത്തിലെ ഏക സിപിഐ (എം) ലോക്സഭാംഗം, ഒരു തരി കനലെന്നൊക്കെ വിളിക്കപ്പെടുന്ന കക്ഷി ഒരു ഇസ്ലാമിക മതസംഘടനയുടെ സമ്മേളനത്തിന് ആശംസ നേരുകയാണ്. എല്ലാവിധ ഇസ്ലാമിക മതചേരുവകളും തന്റെ ആശംസയിൽ ചേർക്കാൻ ടിയാൻ കാണിച്ച മിടുക്ക് ശ്രദ്ധേയമാണ്. അള്ളാവിനെയല്ലാതെ മറ്റൊന്നിനു മുന്നിലും വഴങ്ങേണ്ടതില്ല എന്നൊക്കെയുള്ള വയളും മൂപ്പർ ആവർത്തിക്കുന്നു.
അതായത് സ്വാമിയേ ശരണമയ്യപ്പ എന്നോ ജയ് ശ്രീരാം ശ്രീരാമനല്ലാതെ വേറൊരു ദൈവമില്ല, ഹിന്ദുപോരാളി മഹാസമ്മേളനം ശ്രീരാമചന്ദ്രൻ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അതേ താളത്തിലാണ് ഇതും.കടുത്ത സ്ത്രീവിരുദ്ധതയുടെയും ജീർണ്ണ മതബോധത്തിന്റെയും പ്രചാരണവേദികളാണ് ഇവയൊക്കെ. ഇനിയിപ്പോൾ ഒരു മതേതര മുദ്രാവാക്യം കൂട്ടിവെച്ചതിന് ആശംസ പറയുകയാണെങ്കിൽ ഒരു സിപിഎം നേതാവും ജനപ്രതിനിധിയും ഇത്രയേറെ മതബദ്ധമായ രീതി ഉപയോഗിക്കുന്നത് ശരിയാണോ ? ഇതാണ് കനലെങ്കിൽ ഇത് ആളിക്കത്തിക്കുന്ന തീ എന്തായാലും തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെയോ മതേതര ജനാധിപത്യത്തിന്റേയോ അല്ല.
സിപിഐ (എം) നേതൃത്വത്തിന്റെ ഗണ്യമായ പങ്കും അന്തഃസാരശൂന്യരായ അധികാരപ്രമത്തരുടെ കൂട്ടമായി മാറുന്നതിന്റെ ഗതിവേഗം അസാമാന്യമാണ്. തൃക്കാക്കര വാമനന് കാഴ്ചക്കുല സമർപ്പിക്കുന്ന പുതുതലമുറ സൈദ്ധാന്തിക മന്ത്രി, ജ്യോതിഷത്തിലെ ശാസ്ത്രത്തിൽ മുങ്ങിനീരാടുന്ന സി സി അംഗവും മുന്‍മന്ത്രിയും, മുട്ടിറക്കലും പൊങ്കാലയും ഹോമവും പൂജയും നടന്നിരുന്ന പി ബി അംഗത്തിന്റെ വീട്, ഓർത്തഡോക്സ് പള്ളി വക മന്ത്രി അങ്ങനെയങ്ങനെ.ഇങ്ങനെയൊക്കെയല്ലെങ്കിൽ പിന്നെങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആന്തരിക ജീർണ്ണതയുടെ പ്രതിസന്ധി നേരിടുന്നത് ? ''- പ്രമോദ് പുഴങ്കര ചോദിക്കുന്നു.
സ്വതന്ത്രചിന്തകരായ നിരവധി സോഷ്യൽമീഡിയാ ആക്റ്റീവിസ്റ്റുകളും ആരിഫിനെതിരെ പ്രതികരിക്കുന്നുണ്ട്. സംഭവം ഇത്രയും വിവാദമായിട്ടും ആരിഫോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍