സർക്കാർ പുകയ്ക്കുന്നത് ഗവർണറെ ചാടിക്കാൻ, പുറത്താകുന്നത് വി സിമാരും! ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയ പത്ത് പേരിൽ ഇതിനോടകം പുറത്തായത് രണ്ട് പേർ; ലിസ്റ്റിലെ ബാക്കി എട്ടുപേരുടെയും നില പരുങ്ങലിൽ; സുപ്രീംകോടതി ഉത്തരവിനെ ഹൈക്കോടതിയും പിന്തുടരുമ്പോൾ ബലമാകുന്നത് ഗവർണറുടെ വാദങ്ങൾക്ക്; മറ്റുള്ളവരും പുറത്തേക്കോ?
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുകച്ചുപുറത്ത് ചാടിക്കാൻ സർക്കാർ അടവുകൾ മെനയുമ്പോഴും പണി തിരിച്ചുകിട്ടുന്നത് സർക്കാറിന് തന്നെ.ഗവർണ്ണറുടെ വാദങ്ങൾക്ക് ബലമേകി ഗവർണ്ണർ ചൂണ്ടിക്കാട്ടിയ പത്ത് പേരുടെ ലിസ്റ്റിലെ രണ്ടാമനും ഇപ്പോൾ പുറത്തായിരിക്കുകയാണ്.ഇതോടെ ബാക്കി എട്ടുപേരുടെ നില പരുങ്ങലിലായി.എന്നാൽ ആ എട്ടു വിക്കറ്റ് പോകും മുൻപ് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനാണ് സർക്കാർ നീക്കങ്ങൾ ഊർജ്ജിതമാക്കുന്നത്.
യുജിസി ചട്ടം പാലിക്കാതെ നിയമനം നടത്തിയതിന്റെ പേരിൽ രണ്ട് സർവകലാശാല വൈസ് ചാൻസലർമാരാണ് ഇതിനകം പുറത്തായത്. സാങ്കേതികസർവകലാശാല വി സി. ഡോ. എം.എസ്. രാജശ്രീ സുപ്രീംകോടതി വഴിയും കുഫോസ് വിസി ഡോ. കെ. റിജി ജോൺ ഹൈക്കോടതി വഴിയുമാണ് പുറത്തായത്.
എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം.യുജിസി. ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിലും ഹൈക്കോടതി ഇതേ വിധിന്യായം തന്നെയാണ് നടത്തിയിട്ടുള്ളത്.മറ്റു സർവകലാശാല വി സി.മാരുടെ നിയമനത്തിലും ചട്ടലംഘനം ഉള്ളവയിൽ അതുന്നയിച്ച് ഹർജികൾ വന്നാൽ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങൾക്ക് ബലം പകരുന്നത് കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ്.
കേരള സർവകലാശാല വിസി വി.പി. മഹാദേവൻ പിള്ള, എം.ജി. സർവകലാശാല ഡോ. സാബു തോമസ് , കാലടി സംസ്കൃത സർവകലാശാല വിസി ഡോ. എം വി നാരായണൻ, കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം.കെ. ജയരാജ്, കുസാറ്റ് വിസി ഡോ. കെ.എൻ. മധുസൂദനൻ മലയാളം സർവകലാശാല ഡോ. വി. അനിൽ വള്ളത്തോൾ എന്നിവരുടെ നിയമനമാണ് ഇതോടെ കൂടുതൽ അനിശ്ചത്വത്തിലായത്. ഇവരോട് രാജിവെക്കാൻ ഗവർണർ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
സാങ്കേതിക സർവകലാശല വി സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മറ്റു സർവലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ നിലപാടിനൊപ്പം നിന്ന വി സിമാർ രാജിക്ക് കൂട്ടാക്കിയില്ല. അയഞ്ഞ ഗവർണർ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവർണറുടെ നിലപാട്.ഇതിനിടയിലാണ് ഫിഷറീസ് വി സിയെ ഹൈക്കോടതി പുറത്താക്കിയിരിക്കുന്നത്.ഇതിനിടെ ഹൈക്കോടതിയിലെ കേസിൽ തീർപ്പാകുന്നത് വരെ തുടർനടപടി ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്.
യുജിസി. ചട്ടങ്ങൾ പ്രത്യേകമായി സ്വീകരിച്ചിട്ടില്ലെങ്കിൽ അത് പാലിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നാണ് നിയനത്തെ ന്യായീകരിച്ച് കേരള സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. എന്നാൽ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയിലും സർക്കാർ ഇതേ വാദം നടത്തിയെങ്കിലും അവിടെയും തള്ളുകയാണ് ഉണ്ടായത്.
സുപ്രീംകോടതി വിധി യുജിസി. ചട്ടം ലംഘിച്ച മറ്റെല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് രാജി ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. സെർച്ച് കമ്മിറ്റിയുടെ ശുപാർശ യുജിസി. വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കിൽ വി സി. നിയമനം തന്നെ അസാധുവായി കണക്കാക്കപ്പെടും.കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മിൽ വൈരുധ്യമുണ്ടായാൽ ഭരണഘടനയനുസരിച്ച് കേന്ദ്രനിയമമേ നിലനിൽക്കൂ. അതുകൊണ്ടുതന്നെ, യുജിസി. വ്യവസ്ഥ സംസ്ഥാന നിയമത്തിൽ അംഗീകരിച്ചിട്ടില്ലെന്ന വാദം സ്വീകാര്യമല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്.
അതേസമയം തിരിച്ചടികൾ ഒരു വശത്ത് തുടർക്കഥയാകുമ്പോഴാണ് ഗവർണ്ണറെ പുറത്താക്കാനുള്ള ബില്ലിനായുള്ള ചർച്ചകൾക്ക് സംസ്ഥാന സർക്കാർ ഇന്ന് തുടക്കം കുറിക്കുന്നത്.ചാൻസലർ പദവി മാറ്റാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്നു ഗവർണർ സൂചിപ്പിച്ചതോടെ, ചാൻസലറെ നീക്കുന്ന ബിൽ തയ്യാറാക്കാൻ ഒരുക്കം തുടങ്ങിയിരിക്കുകയാണ് സർക്കാർ.ഗവർണ്ണർ നിലപാട് കടുപ്പിച്ചതോടെ അതീവജാഗ്രതയിലാണ് സർക്കാരിന്റെ ഒരോ നീക്കവും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയാണ് ബിൽ തയ്യാറാക്കുക.
ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റുന്നതിനു പുറമേ, സർവകലാശാലാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണവും ആലോചനയിലുണ്ട്.ചാൻസലറെ നിശ്ചയിക്കാനുള്ള നിയമനിർമ്മാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാർശകളും സർക്കാർ പരിഗണിക്കുന്നുണ്ട്.പ്രോ-ചാൻസലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം,സിൻഡിക്കേറ്റും സെനറ്റും ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും.ഇതെല്ലാം പരിശോധിച്ചാകും നിയമനിർമ്മാണം.
ഗവർണർ ഭീഷണി തുടരുന്നതിനാൽ നിയമസഭ വിളിക്കുന്നതിൽ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിർണായക തീരുമാനമെടുത്തേക്കും.ഓർഡിനൻസ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികൾ മന്ത്രിസഭായോഗം വിലയിരുത്തും.തുടർന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക.ഡിസംബറിൽ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്. അടുത്തവർഷം സഭ തുടങ്ങുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് സൂചന.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനം ഗവർണർക്കാണെന്ന നിയമത്തിലെ വ്യവസ്ഥ എടുത്തുകളയാനാണ് ഓർഡിനൻസ്. പകരം വിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ഓണററിയായി ചാൻസലറായി നിയമിക്കും എന്ന വ്യവസ്ഥയാണു ചേർത്തിരിക്കുന്നത്. സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ തീരുമാനം കൈക്കൊള്ളേണ്ടതു ഗവർണറും. അതിനിടെ ആരിഫ് മുഹമ്മദ് ഖാൻ അത് രാഷ്ട്രപതിക്ക് അയച്ചാലും പകരം ബിൽ കൊണ്ടുവരാൻ തടസമില്ലെന്ന് സർക്കാരിനു ലഭിച്ച നിയമോപദേശം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍