കോൺഗ്രസ് പാർട്ടി ഉപജാപക വൃന്ദത്തിന്റെ പിടിയിൽ; ഏകാധിപതിയെപ്പോലെ ഡിസിസി പ്രസിഡന്റ്; പിജെ കുര്യന് മാത്രം പ്രാധാന്യം; ആന്റോ ആന്റണി പാർട്ടിയെ വളർത്തിയില്ല സ്വയം വളർന്നു; പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരേ മൂന്നു മുൻ ഡിസിസി പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റിനെ കണ്ടു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കുകയാണ് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്ന ആരോപണവുമായി മൂന്ന് മുൻ പ്രസിഡന്റുമാർ കെപിസിസി പ്രസിഡന്റ്കെ. സുധാകരനെ നേരിൽ കണ്ട് പരാതി അറിയിച്ചു. മുതിർന്ന നേതാവ് പിജെ കുര്യൻ, ആന്റോ ആന്റണി എംപി എന്നിവർക്കെതിരേയും മൂവർ സംഘം ആഞ്ഞടിച്ചു. കെപിസിസി ഇടപെട്ട് ഡിസിസി പ്രസിഡന്റിനെ നീക്കിയില്ലെങ്കിൽ വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് അടക്കം നഷ്ടമാകുമെന്ന സൂചനയും ഇവർ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് കോൺഗ്രസ് മികച്ച നേട്ടം കൊയ്തപ്പോൾ ജില്ലയിൽ അമ്പേ തകർന്നടിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നീ മുൻ ഡിസിസി പ്രസിഡന്റുമാർ കെ. സുധാകരനെ നേരിൽ കണ്ട് ആശങ്കയും പരാതിയും അറിയിച്ചത്. മുതിർന്ന നേതാവ് പിജെ കുര്യന്റെ വാക്കുകൾ അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡിസിസി പ്രസിഡന്റ് പാർട്ടിക്ക് തന്നെ ബാധ്യതയാകും. ഏകാധിപത്യമായിട്ടാണ് സതീഷ് കൊച്ചുപറമ്പിൽ പ്രവർത്തിക്കുന്നത്. ഒരു കാര്യത്തിലും ചർച്ചയില്ല. സ്വയം എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിക്ക് മാനക്കേടുണ്ടാക്കുന്നു. പ്രസിഡന്റ് എന്തു ചെയ്താലും ബലേഭേഷ് പറഞ്ഞ് കൈയടിക്കാൻ ഏതാനും ചിലർ ഡിസിസിയിൽ കുറ്റിയടിച്ചിട്ടുണ്ട്. ഇവർ പാർട്ടിയെ തന്നെ വഴി തെറ്റിക്കുന്നുവെന്ന ആരോപണവും ഇവർ ഉന്നയിച്ചു.
തികഞ്ഞ അസഹിഷ്ണുതാ മനോഭാവമുള്ള സതീഷ് കൊച്ചുപറമ്പിൽ ഏകാധിപതിയായി പെരുമാറുന്നുവെന്നുള്ളതാണ് മൂൻ പ്രസിഡന്റുമാരുടെ പ്രധാന പരാതി. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള മൂന്നാലും പേരും സ്വന്തം സഹോദരനുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സുപ്രധാന തീരുമാനങ്ങൾ പത്രങ്ങളിൽ വരുമ്പോഴാണ് മുതിർന്ന നേതാക്കൾ അറിയുന്നത്. തനിക്കെതിരേ വിമർശനം ഉന്നയിക്കുന്നവരെ അപ്പോൾ തന്നെ പുറത്താക്കും. ഇഷ്ടമില്ലാത്തവരെ ഒരു പരിപാടിക്കും അടുപ്പിക്കില്ല. മല്ലപ്പള്ളിയിൽ കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റായ ഡോ. സജി ചാക്കോയെ പുറത്താക്കിയത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഖ്യമുണ്ടാക്കിയെന്ന് ആരോപിച്ചാണ്. ആറു വർഷത്തേക്കാണ് അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. ഇതിന് നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ഇതേ രീതിയിൽ അടൂരിൽ സഹകരണ അർബൻ ബാങ്ക് ഭരണം പിടിക്കാൻ സിപിഎമ്മുമായി സീറ്റ് ധാരണയുണ്ടാക്കിയ ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജുവിനെ സസ്പെൻഡ് ചെയ്തെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അനുയായി എന്ന ലേബലിൽ തിരിച്ചെടുത്തു. ഇത് ഇരട്ട നീതിയാണെന്ന് നേതാക്കൾ കെപിസിസി പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ട്.
സജി ചാക്കോ ബാങ്ക് ഭരണ സമിതിയുടെ ഏകകണ്ഠമായ തീരുമാനം പ്രസിഡന്റ് എന്ന നിലയിൽ അംഗീകരിക്കുക മാത്രമാണ് ചെയ്തത്. മാത്രവുമല്ല, സീറ്റ് നൽകാൻ ശ്രമിച്ചത് മുൻ കോൺഗ്രസുകാരനുമാണ്. അടൂരിൽ ഇങ്ങനെ ആയിരുന്നില്ല. ഏഴംകുളം അജു സിപിഎം നേതാക്കളുമായി നേരിട്ട് ചർച്ച നടത്തി സിപിഎമ്മിന്റെ നോമിനികൾക്ക് രണ്ട് ഡയറക്ടർ ബോർഡ് അംഗത്വം നൽകുകയായിരുന്നു. ഒരേ രീതിയിലുള്ള അച്ചടക്ക രാഹിത്യം കാണിച്ചതിൽ ഒരാളെ മാത്രം പുറത്തു നിർത്തുകയും അപരനെ തിരിച്ചെടുക്കുകയും ചെയ്തത് പിജെ കുര്യന്റെ താൽപര്യപ്രകാരമാണെന്നാണ് ആരോപണം. തിരുവല്ല മേഖലയിൽ കുര്യന്റെ കണ്ണിലെ കരടായിരുന്ന കവിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടികെ സജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ മനഃപൂർവം പാർട്ടിയിൽ നിന്നൊഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതേ തുടർന്ന് മല്ലപ്പള്ളി, തിരുവല്ല മേഖലയിൽ വ്യാപകമായ എതിർപ്പാണ് കോൺഗ്രസിനുള്ളിൽ തന്നെയുള്ളത്. സാധാരണ പ്രവർത്തകർ വരെ പിജെ കുര്യനെതിരേ പ്രതികരിച്ച് മുന്നോട്ടു വന്നിരുന്നു.
റാന്നി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ അനുകൂലിക്കാൻ വിപ്പ് നൽകുകയും ഒടുവിൽ അദ്ദേഹം വിജയിച്ചപ്പോൾ വിപ്പ് ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്യുകയും ചെയ്ത ഡിസിസി പ്രസിഡന്റിന്റെ നടപടിയും വിവാദമായിരുന്നു. ഇതൊന്നും ഡി.സി.സിയിൽ ആരോടും ആലോചിച്ചിട്ടില്ല. മുതിർന്ന നേതാക്കളിൽ പി.ജെ. കുര്യന്റെ അഭിപ്രായം മാത്രമാണ് ഡി.സി.സി പ്രസിഡന്റ് മാനിക്കുന്നത്. നിരവധി മണ്ഡലം പ്രസിഡന്റുമാരെ മുന്നറിയിപ്പില്ലാതെ മാറ്റുകയുണ്ടായി. കഴിഞ്ഞ ദിവസം പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ, പുളിക്കീഴ് ബ്ലോക്ക് കൊമ്പങ്കേരി ഡിവിഷൻ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടുനിലയിൽ പൊട്ടി. ഡി.സി.സി പ്രസിഡന്റിന്റെ ഡ്രൈവറെയാണ് ഒരിടത്ത് സ്ഥാനാർത്ഥിയാക്കിയത്. മറ്റൊരിടത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയെ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാക്കിയാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. ഇവിടെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറായി നിയോഗിച്ചത് ഡി.സി.സി പ്രസിഡന്റിന്റെ സഹോദരൻ എൻ. ഷൈലാജിനെയാണ്.ഇത്തരം നിർണായക കാര്യങ്ങളൊന്നും ഡി.സി.സിയിൽ ചർച്ച ചെയ്യാതെ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിക്കുകയാണ്.
സമകാലിക വിഷയങ്ങളൊന്നും ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല. അഥവാ ഏറ്റെടുത്താൽ തന്നെ ഇതൊന്നും മുതിർന്ന നേതാക്കളെ അറിയിക്കില്ല. ഏതു പരിപാടി നടന്നാലും ഉദ്ഘാടകൻ പി.ജെ. കുര്യൻ ആണെന്നതാണ് സ്ഥിതി. കവിയൂർ പഞ്ചായത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് അനുകൂല സാഹചര്യമാണുള്ളത്. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും ഇപ്പോൾ സ്വതന്ത്ര പഞ്ചായത്തംഗവുമായ ടി.കെ. സജീവിനെ ഒപ്പം ചേർത്താൽ ഭരണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയും. എന്നാൽ, ബിജെപിക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് കോൺഗ്രസ് ഇവിടെ പിന്തുടരുന്നതെന്നും ആരോപണമുണ്ട്.
15 വർഷം തുടർച്ചയായി ജനപ്രതിനിധിയായിരുന്ന ആന്റോ ആന്റണിക്കെതിരേയും നേതാക്കൾ പരാതി അറിയിച്ചുവെന്നാണ് സൂചന. പാർട്ടി വളർത്താനുള്ള ഒരു പ്രോത്സാഹനവും എംപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കോട്ടയം ജില്ലയിൽ നിന്നുള്ളവരെ കെട്ടിയിറക്കാനുള്ള വേദിയാക്കി പത്തനംതിട്ട മാറ്റിയെന്നും ആന്റോയുടെ എംപി സ്ഥാനം കൊണ്ട് മണ്ഡലത്തിനോ കോൺഗ്രസിനോ ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും നേതാക്കൾ തുറന്നടിച്ചുവെന്നാണ് അറിയുന്നത്. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ആന്റോയ്ക്ക് വീണ്ടും അവസരം നൽകിയാൽ പ്രത്യാഘാതം വലുതായിരിക്കും. 2019 ലെ തെരഞ്ഞെടുപ്പിൽ തന്റെ മൂന്നാമൂഴത്തിൽ വളരെ കുറഞ്ഞ ഭൂരിപക്ഷം മാത്രമാണ് ആന്റോയ്ക്ക് ലഭിച്ചത്. ഇനിയും ഇദ്ദേഹത്തെ തന്നെ നിർത്താനാണ് നീക്കമെങ്കിൽ പ്രവർത്തനം നിർജീവമാകും. സ്വന്തം വളർച്ചയ്ക്ക് മാത്രമാണ് ആന്റോ എംപി സ്ഥാനം ഉപയോഗിച്ചത് എന്ന അഭിപ്രായവും നേതാക്കൾ പ്രകടിപ്പിച്ചു.
Stories you may Like
- തിരുവനന്തപുരം ഡിസിസിയിലെ കയ്യാങ്കളിയിൽ പരാതിയുമായി ഇരുപക്ഷവും
- പത്തനംതിട്ടയിലെ പുനഃസംഘടനയിൽ വാട്സാപ്പ് പോര് ശക്തം; പരാതി ഹൈക്കമാണ്ടിലെത്തും
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- ഇപിക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്; സിപിഎമ്മിനെ വെട്ടിലാക്കി കണ്ടെത്തലുകൾ?
- സിപിഎമ്മിന് തലവേദനയായി കരുവന്നൂരിലെ 'ഡ്രൈവർ ബിജു'!
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍