Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേലി തന്നെ വിളവ് തിന്നുന്നോ? ബലാത്സംഗ കേസിൽ സിഐ പ്രതിയായ സംഭവത്തിൽ പൊലീസിനെതിരെ വിമർശവുമായി പി.കെ ശ്രീമതി ടീച്ചർ; മുതിർന്ന നേതാവ് ചോദ്യം ചെയ്യുന്നത് പൊലീസ് സംവിധാനത്തിന്റെ വീഴ്‌ച്ചകൾ; കിടപ്പുമുറിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ക്രിമിനൽ ഇനിയും പൊലീസ് യൂണിഫോമിൽ തുടരുമോ?

വേലി തന്നെ വിളവ് തിന്നുന്നോ? ബലാത്സംഗ കേസിൽ സിഐ പ്രതിയായ സംഭവത്തിൽ പൊലീസിനെതിരെ വിമർശവുമായി പി.കെ ശ്രീമതി ടീച്ചർ; മുതിർന്ന നേതാവ് ചോദ്യം ചെയ്യുന്നത് പൊലീസ് സംവിധാനത്തിന്റെ വീഴ്‌ച്ചകൾ; കിടപ്പുമുറിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ക്രിമിനൽ ഇനിയും പൊലീസ് യൂണിഫോമിൽ തുടരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിലെ പൊലീസ് സംവിധാനത്തിനെതിരെ വിമർശനം കടുക്കുമ്പോൾ പ്രതിരോധിക്കാൻ സഖാക്കൾ എത്താറുണ്ട്. കാരണം മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന വകുപ്പാണത്. എന്നാൽ, തുടർച്ചയായി പൊലീസ് വീഴ്‌ച്ചകൾ ചർച്ചയാകുമ്പോൾ പിണറായി വിജയനെ സിപിഎം നേതാക്കളും കൈവിടുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. പൊലീസിനെ വിമർശിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി രംഗത്തുവന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ശ്രീമതിയുടെ വിമർശനം.

വേലി തന്നെ വിളവ് തിന്നുകയാണോ എന്നാണ് ഫേസ്‌ബുക്കിലൂടെ പി.കെ ശ്രീമതി ചോദിക്കുന്നത്. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന സിഐ, പി.ആർ.സുനുവിനെതിരായ പരാതിയിലാണ് പി.കെ ശ്രീമതിയുടെ ഫേസ്‌ബുക്ക്‌പോസ്റ്റ്. സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ ശ്രീമതി ഫേസ്‌ബുക്കിൽ കുറിക്കുന്നു. അതേസമയം യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.എ, പി.ആർ.സുനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സർക്കിൾ ഇൻസ്‌പെക്ടറുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സിഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്.

സിഐ, പി.ആർ സുനു നേരത്തെ ബലാത്സംഗക്കേസിൽ റിമാൻഡിലായ ആളാണെന്നാണ് ഒടുവിലെത്തുന്ന വിവരം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. എന്നാൽ പൊലീസുകാരൻ നേരത്തെ കേസിൽ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

തൃക്കാക്കരയിൽ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂർ സ്വദേശിയായ യുവതിയെ സുനു ഉൾപ്പെടെ 7 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്‌തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിനു യുവതി നൽകിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു. എന്നാൽ, സുനുവിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യംചെയ്യാനായി വിളിപ്പിച്ചതാണെന്നുമുള്ള നിലപാടിലാണു പൊലീസ്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

സുനുവിൽനിന്നു ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനു ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പരാതിക്കാരി പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ മുകൾനിലയിലാണു സുനു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ രാവിലെ 8ന് കമ്മിഷണറുടെ പതിവു വയർലെസ് മീറ്റിങ്ങിൽ (സാറ്റാ മീറ്റിങ്) പങ്കെടുക്കാൻ താഴെയുള്ള ഓഫിസിലേക്ക് എത്തിയപ്പോഴാണു തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസറ്റഡിയിലെടുത്തത്. നടപടിയുണ്ടാകും എന്ന വിവരം കോഴിക്കോട് കമ്മിഷണർ, ഡിസിപി, ഫറോക്ക് എസിപി എന്നിവരെ മാത്രമാണു ധരിപ്പിച്ചിരുന്നത്. ഇക്കാരണത്താൽ അപ്രതീക്ഷിതനീക്കം മറ്റു പൊലീസുകാരെ അമ്പരപ്പിച്ചു.

2022 മെയ്‌ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്താണു പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലാണ്. പട്ടാളത്തിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിയെന്നാണു കേസ്. ഈ അവസ്ഥ മുതലെടുത്തു സഹായവാഗ്ദാനം നൽകി പരാതിക്കാരിയെ സമീപിച്ച പ്രതികൾ ഇവരുടെ തൃക്കാക്കരയിലെ വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കേസ്.

സുനുവിനു പുറമെ വീട്ടുവേലക്കാരി വിജയലക്ഷ്മി, രാജീവ്, ദേവസ്വം ജീവനക്കാരൻ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവർ കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുണ്ട്. രണ്ടു പ്രതികൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. മുൻപു തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലും അറസ്റ്റിലായിട്ടുള്ള സുനു, സാമ്പത്തിക തട്ടിപ്പുകേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ആറു മാസം മുൻപാണ് എറണാകുളം ജില്ലയിൽനിന്നു കോസ്റ്റൽ സ്റ്റേഷനിലേക്കു സ്ഥലംമാറിയെത്തിയത്.

പി.ആർ.സുനുവിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളും വകുപ്പുതലത്തിൽ 8 അന്വേഷണവും ശിക്ഷാനടപടിയും ഉണ്ടായിരുന്നതാണ്. സ്ത്രീപീഡനക്കേസിൽ ജയിൽവാസവും അനുഭവിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. 2019ൽ കൊച്ചിയിൽ ജോലിചെയ്യുമ്പോൾ പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സുനുവിനെതിരെ കേസ് എടുത്തിരുന്നു.

2021ൽ കണ്ണൂർ കരിക്കോട്ടക്കരി സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലിചെയ്യുമ്പോൾ ഔദ്യോഗിക വാഹനത്തിൽ സ്ത്രീയുമായി വാണിയാപ്പാറതട്ട് മലമുകളിൽ കണ്ടതു ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘർഷമുണ്ടാക്കിയതിലും കേസെടുത്തു. ഈ വർഷം സ്ത്രീയുമായി തൃശൂർ നഗരത്തിലെ ഹോട്ടലിൽനിന്നു പിടിയിലായെന്ന കേസുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP