റഷ്യൻ പട വിട്ടോടിയ ഖെർസണിൽ പതാക ഉയർത്തി ആഹ്ലാദനൃത്തം ചവിട്ടി യുക്രെയിനുകാർ; യുക്രെയിൻ സേനക്ക് വീരോചിത സ്വീകരണം നൽകി നാട്ടുകാർ; കൊല ചെയ്യപ്പെടുമെന്ന് ഭയന്ന് ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടി ഉപേക്ഷിച്ച് പുടിൻ; യുദ്ധം അവസാനിപ്പിക്കാൻ താത്പര്യം കാട്ടി റഷ്യ; കീഴടങ്ങാൻ പുടിന് അവസരം നൽകി പാശ്ചാത്യ ശക്തികൾ; റഷ്യൻ സൈന്യം പടക്കളം വിട്ടോടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
റഷ്യൻ സൈന്യം പടക്കളം വിട്ടോടിയതോടെ ഖെർസൺ നഗരം ഇനി യുക്രെയിനിന്റെതെന്ന് പ്രഖ്യാപിച്ച് വൊളോഡിമിർ സെലെൻസ്കി. ഒൻപത് മാസമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ റഷ്യയ്ക്ക് കീഴടക്കാനായ ഒരേയൊരു മേഖല തലസ്ഥാനവും യുക്രെയിൻ തിരിച്ചുപിടിച്ചതോടെ അവിടെ യുക്രെയിൻ പതാക ഉയർത്തി നാട്ടുകാർ വിജയം ആഘോഷിക്കുകയാണ്. നഗരത്തിലെത്തിയ യുക്രെയിൻ സൈനികരെ പുണർന്നും ചുംബനങ്ങൾ അർപ്പിച്ചും വീരോചിതമായ രീതിയിൽ സ്വീകരിക്കുകയാണ് നാട്ടുകാർ. നമ്മുടെ ജനങ്ങൾ, നമ്മുടെ ഖെർസൺ എന്നായിരുന്നു സെലെൻസ്കി ടെലെഗ്രാമിൽ എഴുതിയത്.
ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ദിവസമാണ്, നാം രാജ്യത്തിന്റെ തെക്കൻ മേഖല തിരിച്ചു പിടിച്ചു, ഖെർസൺ തിരിച്ചു പിടിച്ചു, സെലെൻസ്കി പൊതുജനങ്ങളെ അഭിസംബധോന ചെയ്തുകൊണ്ട് പറഞ്ഞു. ഖെർസണിലെ ജനങ്ങളുടേ ശക്തിയേയും ധൈര്യത്തേയും വാഴ്ത്തിയ സെലെൻസ്കി ഭീഷണികൾക്കും, അധിനിവേശക്കാരുടെ അടിച്ചമർത്തലുകള്‍ക്കും വഴങ്ങാതെ പോരാട്ടം തുടർന്ന് ജനതയെ അഭിനന്ദിക്കുകയും ചെയ്തു.
ഒൻപത് മാസത്തോളം റഷ്യൻ നിയന്ത്രണത്തിലായിരുന്ന ഖെർസൺ നഗരം ഇന്നലെയായിരുന്നു പൂർണ്ണമായും മോചിപ്പിച്ചത്. ഇത് റഷ്യയുടെ ഒരു വൻ പരാജയം തന്നെയാണ്. അതേസമയം, യുക്രെയിനിന്റെത് ആവേശം ജനിപ്പിക്കുന്ന വിജയവും. നഗരത്തിലെ ഒരു സ്മാരകത്തിനു മുൻപിൽ ജനങ്ങൾ തടിച്ചുകൂട് ദേശീയ പതാക ഉയർത്തുന്ന ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഒപ്പം അവർ പാട്ടുകൾ പാടുന്നുമുണ്ട്. അതിനു മുൻപായി നഗരത്തിലെ ഫീഡം സ്ക്വയറിൽ ആവേശപൂർവ്വം ദേശീയ പതാക ഉയർത്തുന്ന ഒരു കൂട്ടം യുവാക്കളുടെ ദൃശ്യവും പുറത്തുവന്നിരുന്നു.
തന്ത്രപ്രധാനമായ ഖെർസൺ കൈവിട്ടുപോയതോടെ ഇനി ഒഡേസയെ ആക്രമിക്കുക എന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് അസാധ്യമായ കാര്യമായി മാറിയിരിക്കുകയാണ്. അതേസമയം, യുക്രെയിന്, 2014-ൽ റഷ്യ കീഴടക്കിയ ക്രീമിയയിലേക്ക് പട നയിക്കുക എന്നത് കുറേക്കൂടി എളുപ്പവുമായിരിക്കുന്നു. നിപ്രോ നദി കടന്ന് പിന്തിരിഞ്ഞോടിയ റഷ്യൻ സൈന്യം, യുക്രെയിൻ സേന പിന്തുടരുന്നില്ല എന്ന് ഉറപ്പു വരുത്താൻ നദിക്ക് കുറുകെയുള്ള പാലങ്ങളും തകർത്തിട്ടുണ്ട്.
അതേസമയം, റഷ്യയുടെ പിന്മാറ്റം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതാനാകില്ല എന്നാണ് പാശ്ചാത്യ യുദ്ധ വിദഗ്ധരും നയതന്ത്രജ്ഞരും പറയുന്നത്. റഷ്യ പരാജയമടഞ്ഞെന്നോ യുക്രെയിൻ വിജയിച്ചു എന്നോ പറയാൻ ആകില്ലെന്ന് പറഞ്ഞ അവർ ഏതു സമയത്തും തിരിച്ചടിക്കാനുള്ള ശക്തി റഷ്യയ്ക്കുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. റഷ്യൻ സൈന്യം പിന്തിരിഞ്ഞെങ്കിലും ഖെർസൻ റഷ്യയുടെ ഭാഗം തന്നെയായി തുടരും എന്നാണ് റഷ്യൻ വക്താവ് ഡെമിത്രി പെസ്കോവ് പറഞ്ഞത്. റഷ്യൻ ഫെഡറേഷന്റെ ഭാഗമാണ് ഖെർസൺ എന്നും, അതിനെ റഷ്യയോട് കൂട്ടിച്ചേർത്തതിൽ പുടിൻ പശ്ചാത്തപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാതെ പുടിൻ
അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ വ്ളാഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഔദ്യോഗിക തിരക്കുകൾ മൂലമാണ് പങ്കെടുക്കാൻ കഴിയാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഉച്ചകൊടി നടക്കുന്ന നവംബർ 15 നും 16 നും പുടിന് റഷ്യയിൽ വളരെ പ്രധാനപ്പെട്ട ഔദ്യോഗിക ജോലികൾ ഉണ്ട് എന്ന് ഔദ്യോഗിക വക്താവ് ഡിമിത്രി പെസ്കോവ് പറഞ്ഞു. മറ്റു ഭരണകൂടങ്ങളാൽ അപമാനിക്കപ്പെടുകയോ, ഒരുപക്ഷെ വധിക്കപ്പെടുക പോലുമോ ചെയ്തേക്കാം എന്ന ഭയം മൂലമാണ് പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കാത്തതെന്ന് നേരത്തേ ചില രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞിരുന്നു.
അമേരിക്കയുടെയോ, ബ്രിട്ടന്റെയോ, യുക്രെയിന്റെയോ ചാരസംഘടനകൾ പുടിനെ കൊല്ലാൻ ശ്രമിച്ചേക്കുമെന്ന് നേരത്തേ റഷ്യൻ രാഷ്ട്രീയ നിരീക്ഷകനായ സെർജി മാർക്കോവ് നേരത്തേ പറഞ്ഞിരുന്നു. ഇന്തോനേഷ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടി അതിന് നല്ല സൗകര്യമാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. അതല്ലെങ്കിൽ, മറ്റു നേതാക്കൾ പുടിനെ അപമാനിക്കുവാനും സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഖെർസണിൽ നിന്നുള്ള പിന്മാറ്റത്തിനു ശേഷം മറ്റ് ലോക നേതാക്കളെ അഭിമുഖീകരിക്കാൻ പുടിൻ താത്പര്യപ്പെടുന്നുമില്ല. ഒരു സമ്പൂർണ്ണ പിന്മാറ്റത്തിന് അവർ നിർബന്ധിച്ചേക്കാം എന്നതുകൊണ്ടാണിത്.
കീഴടങ്ങാൻ പുടിന് അവസരം നൽകി പാശ്ചാത്യ ശക്തികൾ
യുദ്ധം അവസാനിപ്പിച്ച് സമാധാനം പുലർത്തുവാനുള്ള നിബന്ധനകൾ റഷ്യയ്ക്ക് മുൻപിൽ പാശ്ചാത്യ ലോകം സമർപ്പിച്ചു കഴിഞ്ഞു എന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖെർസണിൽ അതീവ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ റഷ്യൻ നേതൃത്വം ഇത് പരിഗണിച്ചേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ നിബന്ധനയനുസരിച്ച്, ക്രീമിയ ഒഴികെ റഷ്യ കീഴടക്കിയ യുക്രെയിൻ പ്രദേശങ്ങൾ എല്ലാം തന്നെ തിരികെ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിനു പകരമായി പുടിനേയും അനുയായികളേയും യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയില്ല എന്നു മാത്രമല്ല, അധികാരത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്യും. പുടിന്റെ അടുത്ത വൃത്തങ്ങളിലേക്ക് ഈ നിർദ്ദേശം കൈമാറുന്നതിനു മുൻപായി കീവുമായും ചർച്ചകൾ നടന്നു. യുക്രെയിൻ ഈ വ്യവസ്ഥകൾക്ക് അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യ സമാധാന ചർച്ചക്കുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, സമാനമായ കാര്യത്തിനായി അമേരിക്ക യുക്രെയിനിനു മേലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. പുടിൻ പ്രസിഡണ്ടായി തുടരുന്നിടത്തോളം കാലം റഷ്യയുമായി സന്ധി സംഭാഷണങ്ങൾക്ക് ഇല്ലെന്ന് സെലെൻസ്കി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ യുദ്ധത്തിനിടയിലെ, താരതമ്യേന ശാന്തമായ ഇടവേള സമാധാന ചർച്ചകൾക്ക് ഉചിതമായ സമയമാണെന്നാണ് അമേരിക്കയുടെ നിലപാട്.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പുതിയ നിബന്ധനകൾ പ്രകാരം ഖേർസൺ മേഖല പൂർണ്ണമായും സാപോറിഷിയ, ഡോണ്ടെസ്ക്, ലുഹാൻസ് മേഖലകളിൽ നിന്നും റഷ്യ പിൻവാങ്ങണം. ക്രീമിയ റഷ്യൻ പ്രദേശമായി തുടരുമെങ്കിലും സൈനിക വിന്യാസം പാടില്ല. കരിങ്കടൽ നാവിക വ്യുഹത്തെ മറ്റേതെങ്കിലും ഭാഗത്ത് പുനർവിന്യസിക്കണം. അതുപോലെ, ബെലാറൂസ്, റഷ്യ, യുക്രെയിൻ എന്നീ രാജ്യങ്ങൾക്കിടയിലെ അതിർത്തിയിൽ 60 മൈൽ വീതിയുള്ള സൈനിക രഹിത മേഖല രൂപീകരിക്കണം.
ഈ മേഖലയിൽ വൻ നാശശക്തിയുള്ള ആയുധങ്ങൾ ഒന്നും വിന്യസിക്കാൻ പാടില്ല. അതുപോലെ മോൾഡോവയിലെ ട്രാൻസ്നിസ്ട്രിയ മേഖലയിൽ നിന്നും റഷ്യൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കണം. പകരമായി ചുരുങ്ങിയത് ഏഴു വർഷത്തേക്കെങ്കിലും യുക്രെയിൻ നാറ്റൊ സഖ്യത്തിൽ ചേരുകയില്ല. അതേസമയം ആറു രാജ്യങ്ങൾ യുക്രെയിന് സുരക്ഷാ ഉറപ്പ് എഴുതി നൽകാൻ തയ്യാറായതായി സെലെൻസ്കി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍