'സ്കൂൾ പിടിഎ യോഗങ്ങളിൽ പുരുഷന്മാരും പങ്കെടുക്കണം; ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു, യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം; പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണം': പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാൻ സമസ്തയുടെ സർക്കുലർ
എം റിജു
കോഴിക്കോട്: കേരളത്തിലെ സ്കൂളുകളുടെ അധ്യയന സമയത്തിലുള്ള മാറ്റം തൊട്ട് പാഠപുസ്തക പരിഷ്ക്കരണത്തെക്കുറിച്ചുവരെ വലിയ ചർച്ചകൾ നടക്കുന്ന സമയമാണ്. സ്കൂൾ സമയം രാവിലെ 8 മുതൽ ഒരുമണി വരെയാക്കാനുള്ള ഖാദർ കമ്മറ്റി ശുപാർശ മുസ്ലിം വിദ്യാർത്ഥികളുടെ മതപഠനത്തിന് തടസ്സം ഉണ്ടാക്കുമെന്ന് സമസ്തയടക്കമുള്ള സംഘടനകൾ എതിർക്കയാണ്. മുസ്ലിം ലീഗിനും ഇതേ നിലപാട് ആണ് ഉള്ളത്. ഇതോടൊപ്പമാണ് ജെൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യൂ, യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിക്കേണ്ടതിന്റെ ചർച്ചകളും നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാനായി സ്കൂളുകളിൽ പിടിഎ യോഗവും ചേരുന്ന സമയം ആണിത്. അപ്പോൾ ആ പിടിഎ യോഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമസ്തനേതാവും, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി അംഗങ്ങൾക്ക് അയച്ച ഒരു കത്ത് പുറത്തായിരിക്കയാണ്.
സ്കൂൾ പിടിഎ യോഗങ്ങളിൽ സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന രീതി മാറണമെന്നും, പുരുഷന്മാരും പങ്കെടുക്കണമെന്ന് ഫൈസി തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു ,യുക്തിവാദം, സമയമാറ്റം എന്നിവ നടപ്പാക്കാനുള്ള അജണ്ട തടയണം. പരിഷത്തുകാർ വിദഗ്ധമായി അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിൽ ജാഗ്രതവേണമെന്നും ഫൈസി കത്തിൽ പറയുന്നു.
സർക്കാറിന് ഒളി അജണ്ടയെന്ന്
'സ്കൂൾ പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.' എന്ന തലക്കെട്ടിൽ നാസർ ഫൈസി കൂടത്തായി അയച്ച കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'നമ്മുടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് രേഖ സർക്കാർ പ്രസിദ്ധീകരിച്ച് നവമ്പർ 30 വരേ ചർച്ചക്ക് വെച്ചിരിക്കുകയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ പിടിഎ യോഗങ്ങളിൽ ശാസ്ത്രസാഹിത്യ പരിഷത്തുകാർ ഉൾപ്പെടെയുള്ളവർ അത് വിദഗ്ദമായി അവതരിപ്പിച്ച് കുറഞ്ഞ സമയത്തിനകം പാസാക്കിയെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. രക്ഷിതാക്കൾക്ക് തികഞ്ഞ ജാഗ്രതയില്ലെങ്കിൽ ജൻഡർ ന്യൂട്രാലിറ്റിയും മതവിരുദ്ധതയും രക്ഷിതാക്കളുടെ സമ്മതി ലേബളിൽ ഒളിച്ച് കടത്തുന്ന ശ്രമമാണ് നടക്കുന്നത്.
നേരത്തെ വിമർശിക്കപ്പെട്ടിരുന്ന ജൻഡർ ആശയങ്ങളും ലിംഗസമത്വവുമൊക്കെ പല ഭാഗത്തായി വർണ്ണക്കടലാസിൽ പൊതിഞ്ഞ് വെച്ചിരിക്കുകയാണ് 116 പേജുള്ള പുതിയ 'ചട്ടക്കൂട് ''
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. പിടിഎയോഗത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാവാതെ കാര്യബോധമുള്ള പുരുഷന്മാരോ സ്ത്രീകളോ പങ്കെടുക്കുക.
2. നേരെത്തെ പാഠ്യപദ്ധതി കരട് രേഖയിലും കുടുംബശ്രീ കൈപ്പുസ്തകത്തിലും പറഞ്ഞിരുന്ന ലിംഗസമത്വം എന്നത് ഒഴിവാക്കി ലിംഗനീതി എന്നാക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും പുതിയ രേഖയിലും ലിംഗസമത്വം ഉടനീളമുണ്ട്. ലിംഗസമത്വത്തെ കുറിച്ച് അംശങ്ങൾ വലിയ തോതിൽ ഉണ്ടാകണമെന്ന് പറയുന്നു (പേജ് 10, 16, 20, 22, 23, 69,71,79,80, 81)
3. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതാക്കുന്ന, സ്വവർഗ്ഗ ലൈംഗികതയും പ്രണയവും പ്രോത്സാഹിപ്പിക്കുന്ന ജൻഡർ ന്യൂട്രാലിറ്റിയുടെ എൽജിബിടിക്യുഐ എന്ന ആശയധാരയിലേക്ക് പ്രേരിപ്പിക്കുന്ന ഭാഗങ്ങളാണ് പല ഭാഗത്തുമുള്ളത് (ഉദാ:- സ്കൂൾ പാഠ പുസ്തകങ്ങൾ, പഠനബോധന രീതികൾ, സ്കൂൾ കാമ്പസ്, കളിസ്ഥലം എന്നിവ ജൻഡർ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടതുണ്ട്.പേജ്: 20), ജൻഡർ അഥവാ ലിംഗഭേദം സാമൂഹിക നിർമ്മിതിയാണ് (പേജ്: 79) അഥവാ സ്ത്രീ-പുരുഷ സങ്കൽപം സമൂഹം നിർമ്മിച്ചുണ്ടാക്കിയതാണ് അതിനാൽ ജന്മനായുള്ള ലിംഗത്തിൽ നിന്ന് ക്രമേണ മാറാമെന്ന ബോധം കുട്ടികളിൽ വളർത്തുകയാണ്.
4. ജെൻഡർ സെൻസിറ്റീവ്, ജെൻഡർ സ്പെക്ടർ (പേ: 18) എന്ന വാക്കുകളെ കുറിച്ച് വ്യക്ത വേണ്ടതുണ്ട്.
5. സർഗ്ഗാത്മകത പോലെ തന്നെ കുട്ടികളിൽ യുക്തിചിന്തയും വളർത്തണം (പേ: 16, 23, 69) എന്ന് പറയുന്നു.എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ശാസ്ത്ര ബോധമാവാം എന്നാൽ യുക്തിചിന്തകൾ നിരീശ്വരത്വത്തിലേക്കുള്ള വഴി നടത്തലാണോ?
6. സ്കൂൾ സമയമാറ്റം അനിവാര്യമാണെന്ന് പറയുന്നു (പേ: 21 )
ജൻഡർ ന്യൂട്രാലിറ്റി, എൽജിബിടിക്യു ,യുക്തിവാദം, സമയമാറ്റം തുടങ്ങിയ നേരത്തെ വിവാദമായ പലതും വരികൾക്കിടയിലൂടെ ഒളിച്ചു കടത്താനുള്ള പൊളിറ്റിക്സ് അജണ്ട തിരിച്ചറിഞ്ഞ് പിടിഎ യോഗങ്ങളിൽ രക്ഷിതാക്കൾ ഇടപെടണം.വിയോജിപ്പ് അവിടെ പറഞ്ഞില്ലെങ്കിൽ നമ്മുടെ കൂടി അംഗീകാരത്തോടെയാണ് പുരോഗമന നാട്യക്കാർ അപ്പം ചുട്ടെടുക്കുക എന്ന് തിരിച്ചറിയണം.''.
നാസർ ഫൈസി കൂടത്തായി-(ജന. സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാസംസ്ഥാന കമ്മിറ്റി )ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്.
ചർച്ച ചെയ്യണമെന്ന് ലീഗും
സ്കൂൾ സമയമാറ്റവും, പാഠ്യപദ്ധതി പരിഷ്ക്കരണവും വർഷങ്ങളായി കേരളത്തിൽ തുടരുന്ന മദ്രസ വിദ്യാഭ്യാസത്തെ തകർക്കുമെന്നതിനാൽ വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗിന്റെ നിലപാട്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റി കൂടുന്നത് പരിഗണനയിലുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നേരത്തെ പറഞ്ഞിരുന്നു.
ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസല്യാർ എന്നിവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കേരളത്തിൽ തുടർന്നുവരുന്ന പഠനസമയത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.
എല്ലാം മുസ്ലിം സംഘടനകളും ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപും ഇത്തരം നീക്കങ്ങൾ ഉണ്ടായപ്പോൾ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഗൾഫ് രാജ്യങ്ങളിലടക്കം സ്കൂളുകൾ രാവിലെ എട്ടുമണിക്കും അതിലും നേരത്തെയും നടക്കുന്നുണ്ട്. അവിടെയൊന്നും മദ്രസാ പഠനം നടക്കുന്നില്ലേ എന്ന ചോദ്യത്തിന് സമസ്തക്ക് ഉത്തരമില്ല. സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം ടി.രമേശ് പറയുന്നത്. എന്തായാലും വരും ദിവസങ്ങളിൽ കേരളത്തിൽ ഏറ്റവും സെൻസീറ്റീവ് വിഷയമായി ഇക്കാര്യം മാറുമെന്ന് ഉറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍