Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹാദൂറിന് രണ്ടു വിവാഹത്തിലായി നാലു കുട്ടികൾ; ലിവിങ് ടുഗെദർ പാർട്ട്‌നർ ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയം; വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ കൊലപാതകവും; നേപ്പാൾ പൊലീസിന്റെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ വീണ്ടെടുത്ത് കേരളാ പൊലീസ്; കൊച്ചിയിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ

ബഹാദൂറിന് രണ്ടു വിവാഹത്തിലായി നാലു കുട്ടികൾ; ലിവിങ് ടുഗെദർ പാർട്ട്‌നർ ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയം; വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ കൊലപാതകവും; നേപ്പാൾ പൊലീസിന്റെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ വീണ്ടെടുത്ത് കേരളാ പൊലീസ്; കൊച്ചിയിലെ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എളംകുളത്ത് വാടക വീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തിയെ കുറിച്ചുള്ള വിവരം പുറത്തുവരുമ്പോൾ പൊലീസ് പറയുന്നത് ഇയാൾ തികഞ്ഞ ക്രിമിനൽ ബുദ്ധിയോടെ പ്രവർത്തിച്ചു എന്നാണ്. റാം ബഹദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയമാണ് റാം ബഹാദൂറിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്ന കാര്യം.

നേപ്പാൾ പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന റാം ബഹാദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് യുവതി ഗർഭിണിയാണോയെന്നു പരിശോധിക്കുന്നതിനായി വാങ്ങിയ പ്രഗ്‌നൻസി കിറ്റിന്റെ വിവരങ്ങൾ കൊച്ചി സിറ്റി പൊലീസിനു ലഭിച്ചു. റാം ബഹാദൂർ രണ്ടു തവണ വിവാഹം കഴിച്ചയാളാണ്. ഈ ബന്ധത്തിൽ നാലു കുട്ടികളുമുണ്ട്. എന്നാൽ ഭാഗീരഥിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല. അവർ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം റാം ബഹാദൂറിനോട് നിയമപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതിന് താൽപര്യമില്ലാതെ റാം ബഹാദൂർ കൊല നടത്തിയിരിക്കാമെന്നാണ് പൊലീസ് സംഘം കരുതുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ. അതേസമയം റാം ബഹദൂറിന് ഭഗീരഥിയെ സംശയം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടിരുന്ന ഇവരുടെ ഫോൺകോളുകളെ ചൊല്ലി ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കൊലയ്ക്കു ശേഷം ഫോണിലെ മുഴുവൻ വിവരങ്ങളും നീക്കിയിട്ടാണ് റാം ബഹാദൂർ കൊച്ചി വിട്ടത്. ഇയാളുടെ ഫോണിൽ നിന്ന് നീക്കം ചെയ്ത വിവരങ്ങൾ നേപ്പാൾ പൊലീസിന്റെ സഹായത്തോടെയാണ് കൊച്ചി സിറ്റി പൊലീസ് വീണ്ടെടുത്തത്.

ഭഗീരഥി ധാമിയുടെ മൃതദേഹത്തിന്റെ ഫോട്ടോകളും ഫോണിൽ നിന്നു പൊലീസ് വീണ്ടെടുക്കുകയുണ്ടായി. അതേസമയം റാം ബഹാദൂറിനെ ചോദ്യം ചെയ്യാൻ അഞ്ച് മിനിറ്റ് സമയമാണ് നേപ്പാൾ പൊലീസ് കേരളത്തിൽ നിന്നുള്ള അന്വേഷക സംഘത്തിന് അനുവദിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടാവുന്ന വിവരങ്ങളത്രയും കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം ശേഖരിക്കുകയുണ്ടായി.

കൊല ചെയ്യപ്പെട്ട ആളെക്കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊരു വിവരവും ലഭ്യമാക്കാത്ത അവസ്ഥയിൽ ഒന്പതു ദിവസത്തിനകമാണ് മറ്റൊരു രാജ്യത്തു നിന്നു പ്രതിയെ പിടികൂടാനുള്ള കരുക്കൾ കൊച്ചി സിറ്റി പൊലീസ് നീക്കിയത്. കൊച്ചി സിറ്റി പൊലീസ് നേപ്പാൾ പൊലീസിനു കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേപ്പാൾ പൊലീസ് അയാളെ അറസ്റ്റ് ചെയ്തത്. നേപ്പാൾ പൊലീസ് ഇയാൾക്കെതിരെ വിവിധ കുറ്റകൃത്യങ്ങളിൽ കേസെടുത്തിട്ടുണ്ട്. നിലവിൽ റാം ബഹാദൂർ നേപ്പാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ കേരള പൊലീസിനു വിട്ടുകിട്ടാനായി ആഭ്യന്തര മന്ത്രാലയം വഴി നേപ്പാൾ പൊലീസിനെ സമീപിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP