വിദ്യാർത്ഥികൾ ഊരാക്കുടുക്കിൽ; കോഴ്‌സുകളിൽ കൂട്ടത്തോൽവി; ക്ലാസിൽ നൂറു ശതമാനം ഹാജർ; സെമസ്റ്റർ പരീക്ഷകളിലും വിജയം; അവസാനം ഡെസേർട്ടേഷനിൽ പൊട്ടി; നാട്ടിലേക്കു മടക്കം കടലാസ് വിലയില്ലാത്ത പോസ്റ്റ് ഗ്രാജേഷൻ ഡിപ്ലോമയുമായി: ബാംഗോർ, ആൾസ്ടർ, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റികളിൽ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മികച്ച പഠനവും ജോലിയും. സാധിച്ചാൽ സന്തോഷ പൂർണമായ ഭാവി ജീവിതവും. യുകെയിലേക്കു വിമാനം കയറുന്ന ഓരോ മലയാളി വിദ്യാർത്ഥിയുടെയും മനസിൽ വിമാനം ടേക്ക് ഓഫ് ചെയ്യും മുൻപേ തന്നെ ഈ ആഗ്രഹങ്ങളും ഏറ്റവും ഉയർത്തിലെത്തിയിരിക്കും. യുകെയിലെ യാഥാർത്ഥ്യം എന്തെന്ന് അന്ധൻ ആനയെ കണ്ടത് പോലെയുള്ള ചിന്തയുമായാണ് ഭൂരിഭാഗം പേരും വിമാനമിറങ്ങുന്നതും. ആദ്യ ആഴ്ചകളിലെ അമ്പരപ്പ് പിന്നിട്ടാൽ അടയ്ക്കാൻ ബാക്കിയായ യൂണിവേഴ്‌സിറ്റി ഫീസും മാസം തോറും അടയ്‌ക്കേണ്ട വമ്പൻ വീട്ടുവാടകയും ഭക്ഷണ ചിലവും ഒക്കെയോർത്തു പഠിക്കാൻ വന്നതാന്നെന്ന കാര്യം പോലും മറന്നു പോകുന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയാണ് നല്ല പങ്കു വിദ്യാർത്ഥികളും.
യുകെയിൽ എത്തിപ്പെട്ടാൽ പിന്നെ സകലതും ഈസി ആണെന്ന് കോളേജുകൾ വന്നു ക്യാൻവാസ് ചെയ്തു പോയ സ്റ്റുഡന്റ് വിസ ഏജൻസിക്കാർ പറഞ്ഞ യുകെയെവിടെ, തങ്ങൾ നേരിൽ കാണുന്ന യുകെയെവിടെ എന്ന ചിന്തയിലേക്ക് ആദ്യ ആഴ്ചകളിൽ തന്നെ ഓരോ വിദ്യാർത്ഥിയും എത്തിച്ചേരുകയാണ്. മുഴുവൻ കോഴ്സ് ഫീസും കേരളത്തിൽ നിന്നും അടച്ച ശേഷം എത്തുന്നവർ പോലും ജീവിത ചെലവിനും വാടക നൽകാനും കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഒരു സെമസ്റ്റർ ഫീസ് മാത്രം അടച്ചെത്തുന്ന വിദ്യാർത്ഥികളുടെ കാര്യം ആർക്കും ഊഹിക്കാം. ശരാശരി 20000 പൗണ്ട് ഫീസ് വരുന്ന കോഴ്‌സുകളിൽ 4000 പൗണ്ടിന്റെ ആദ്യ ഗഡു അടച്ച ശേഷം അവശേഷിക്കുന്ന 16000 പൗണ്ടിന് എവിടെ പോകും എന്ന ചിന്തയിൽ ഊണും ഉറക്കവും നഷ്ടപ്പെടുന്നവരാണ് വിദ്യാർത്ഥി വിസയിൽ എത്തുന്നതിൽ നല്ല ശതമാനവും. ഇതിനിടയിൽ പഠിത്തം കാലിടറിയാൽ അവരെ എങ്ങനെ കുറ്റം പറയാനാകും?
മിടുക്കർ പാസാകും, ജോലിയും ലഭിക്കും, ഒപ്പം സമൂഹത്തിൽ അംഗീകാരവും
വിദ്യാർത്ഥി വിസയിൽ എത്തുന്നവരെ കുറിച്ച് മോശമായി വാർത്ത ചെയ്യുകയാണ് ബ്രിട്ടീഷ് മലയാളിയുടെ പതിവെന്ന ആക്ഷേപം സ്ഥിരമായി വാർത്ത മുറിയിൽ എത്തുന്നതാണ്. എന്നാൽ മോശം കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുമ്പോൾ മാധ്യമ വാർത്ത ആകുക സ്വാഭാവികമാണ്. എന്നാൽ മിടുക്കരായി പഠിക്കാൻ എത്തി കോഴ്‌സുകൾ മികച്ച സ്‌കോറിൽ പാസായി കാമ്പസ് സെലക്ഷൻ ലഭിച്ചു യുകെയിൽ തന്നെ ജോലിയും ജീവിതം ആരംഭിച്ച അനേകായിരം വിദ്യാർത്ഥികൾ ഇപ്പോൾ യുകെ മലയാളികൾക്കിടയിലുണ്ട്.
കേംബ്രിഡ്ജിൽ പഠിക്കാൻ എത്തിയ ഡോ. നികിത ഹരി ഇത്തരത്തിൽ ശ്രദ്ധ നേടി ഒടുവിൽ അതേ കാമ്പസിൽ അദ്ധ്യാപികയായി മാറിയതോടെ ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കർ പുരസ്‌കാരത്തിൽ പോലും എത്തിയ വിദ്യാർത്ഥിനിയാണ്. എഡിൻബറോയിലെ ഡോ. ശ്യാമിനെ പോലുള്ള ഗവേഷകർ ഒരിക്കൽ മലയാളി വിദ്യാർത്ഥി എന്ന ലേബലിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ലോക കേരള സഭ അംഗമായ അഡ്വ. ദിലീപും കൗൺസിലറായ ബൈജു തിട്ടാലയും കൗൺസിലറും എൻഎച്ച്എസ് മാനേജരുമായ ഷെറിൻ തമ്പിയുമൊക്കെ ഒരു കാലത്തെ വിദ്യാർത്ഥികൾ തന്നെ ആയിരുന്നു. നീണ്ട കാലത്തേ വിദ്യാർത്ഥി ജീവിതത്തിന്റെ അസ്ഥിരതയ്ക്ക് ശേഷം ഒടുവിൽ ബിബിസിയിൽ ടെക്നോളജിസ്റ്റായി അടുത്തിടെ ജോലി നേടിയ ദീപ അഖിലും മലയാളി വിദ്യാർത്ഥികൾക്ക് മുന്നിലെത്തുന്ന ഏറ്റവും വലിയ മോട്ടിവേഷനായി വിലയിരുത്തപ്പെടുകയാണ്.
ആദിവാസി മേഖലയിൽ നിന്നും എത്തി മികച്ച വിജയം സ്വന്തമാക്കി നാട്ടിലേക്കു പറന്ന ബിനേഷ് ബാലൻ, മൈക്കേൽ, വരുൺ എന്നിവരൊക്കെ ഇത്തരത്തിൽ എന്നും നെഞ്ചോട് ചേർത്ത് വയ്ക്കാനാകുന്ന പേരുകളാണ്. ഇവരൊക്കെ പഠിക്കാൻ വരുകയും പഠിച്ചു മിടുക്കരാകുകയും ചെയ്തു എന്നതാണ് പ്രത്യേകത. ഭാഗ്യത്തിന്റെ തോളിലേറിയല്ല ഇവരാരും വിജയങ്ങൾ കൊയ്തെടുത്തതും അക്കാദമിക് പരീക്ഷകൾ മികച്ച നിലയിൽ പാസായതും. ഇത്തരത്തിൽ പേരെടുത്തു പറയാനാകുന്ന പ്രശസ്തരുടെ എണ്ണം നൂറു കണക്കിനുണ്ട്. ഓരോ വർഷവും എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ വളരെ ചുരുക്കം പേർക്കേ ഇത്തരത്തിൽ ഉയർന്നു പറക്കാനാകൂ എന്നതാണ് യുകെ സ്റ്റഡി എന്ന മോഹത്തിന്റെ ബാക്കി പത്രം.
തോൽവി സ്വാഭാവികം, നാട്ടിൽ പറയാൻ വംശീയത കാരണവും
പഠന സമയത്ത് അധിക മണിക്കൂർ ജോലി ചെയ്തു ശ്രദ്ധ പോകരുത് എന്ന് യുകെയിൽ എത്തുന്ന ഓരോ മലയാളി വിദ്യാർത്ഥിയോടും യുകെ മലയാളികൾ തുടർച്ചയായി നൽകുന്ന ഉപദേശമാണ്. എന്നാൽ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്താൽ ചെലവിനുള്ള കാശു പോലും കിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ഓൺ ലൈൻ പരാതിയുമായി 30 മണിക്കൂർ ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇതിനിടയിൽ എപ്പോൾ ക്ലാസിൽ പോകും, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളിലും ഗ്രാജുവേഷൻ കോഴ്‌സുകളിലും ലഭിക്കുന്ന വർക്കുകൾ എപ്പോൾ സബ്മിറ്റ് ചെയ്യാനാകും എന്ന ചോദ്യത്തിന് ഒക്കെ കാശു കൊടുത്തു ചെയ്യിപ്പിക്കാൻ മാർഗമുണ്ട് എന്നാണ് യൂണിവേഴ്‌സിറ്റിയിൽ കാല് കുത്തുന്ന നിമിഷം മുതൽ ഓരോ വിദ്യാർത്ഥിയും കേൾക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തി കോഴ്സ് പൂർത്തിയാക്കാൻ പോലും പറ്റാതെ പോയ ചില മിടുക്കന്മാർ അടക്കമുള്ള ''പഴയ വിദ്യാർത്ഥികൾ'' ചേർന്ന് രൂപം നൽകിയ ഒന്നിലേറെ കമ്പനികളാണ് ഇപ്പോൾ 400 മുതൽ 1000 പൗണ്ട് വരെ ഫീസ് വാങ്ങി കോഴ്സ് വർക്കുകൾ വിദ്യാർത്ഥികൾക്ക് ചെയ്തു കൊടുക്കുന്നത്. ഇത്തരം വർക്കുകളിൽ ഒരേ ഫോർമാറ്റ് സ്വാഭാവികമായതിൽ തീർച്ചയായും കോപ്പിയടി എന്നറിയപ്പെടുന്ന പ്ലാഗാരിസത്തിനു പിടിക്കപ്പെടുകയും ചെയ്യും.
സാധാരണ നിലയിൽ പിടിക്കപ്പെട്ടാൽ കോഴ്സ് തുടരാൻ പോലും അനുവദിക്കാത്ത നിലപാടാണ് പല യൂണിവേഴ്സിറ്റികളും സ്വീകരിക്കുക. കോഴ്സ് പൂർത്തിയാകാത്തവർക്കു പോസ്റ്റ് സ്റ്റഡി വിസ ലഭിക്കാതാകുകയും കടലാസ്സ് വിലയില്ലാത്ത സമാശ്വാസമായി കിട്ടുന്ന പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ എന്ന സർട്ടിഫിക്കറ്റുമായി നാട്ടിലേക്കു വിമാനം കയറേണ്ടി വരുകയാണ് പതിവ്. ലക്ഷക്കണക്കിന് രൂപ ഒന്നോ രണ്ടോ വർഷം കൊണ്ട് പൊടിച്ചു കളയുന്നവർ നാട്ടിൽ എത്തി സായിപ്പ് വംശീയത മൂലം തോൽപ്പിച്ചെന്നു കള്ളം പറയുകയും ചെയ്യും. നാട്ടിലേക്കു പോകാൻ സാധിക്കാത്തവർ രാപ്പകൽ ജോലി ചെയ്തു 5000 മുതൽ 8000 വരെ പൗണ്ട് മുടക്കി ശേഷ ജീവിതം ഏതെങ്കിലും കെയർ ഹോമിൽ തളച്ചിടാൻ നിര്ബന്ധിതർ ആകുകയും ചെയ്യും.
മിക്കവാറും യൂണിവേഴ്‌സിറ്റികളിൽ കൂട്ടത്തോൽവി
പുതിയ ഇൻ ടേക്കിൽ വിദ്യാർത്ഥികൾ എത്തുമ്പോളാണ് മുൻ വർഷങ്ങളിൽ അഡ്‌മിഷൻ എടുത്തവരെ കുറിച്ചുള്ള കൂട്ടത്തോൽവിയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ആദ്യ കൂട്ടത്തോൽവി ഈ വര്ഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ്. പ്ലാഗരിസം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 200 ഓളം വിദ്യാർത്ഥികളുടെ ഭാവിയാണ് ഇരുളിലായത്. ഈസ്റ്റ് ഹാം കേന്ദ്രമാക്കിയുള്ള വിദ്യാർത്ഥി നെറ്റ്‌വർക്ക് തന്നെയാണ് ഈ വിദ്യാർത്ഥികളെയും വലയിലാക്കിയത്.
ഒടുവിൽ ഒരു അധിക മൊഡ്യൂൾ പഠിക്കാൻ നൽകി സ്വന്തമായി ചെയ്ത ഡെസേർട്ടിഷൻ സമർപ്പിക്കാൻ സാവകാശവും സൗജന്യവും നൽകിയാണ് യൂണിവേഴ്‌സിറ്റി ഈ മലയാളി വിദ്യാർത്ഥികളോട് കരുണ കാട്ടിയത്. സാധാരണ നിലയിൽ കോഴ്സ് തുടരാൻ അനുവദിക്കേണ്ട കാര്യം പോലുമില്ലാത്ത കുറ്റമാണ് വിദ്യാർത്ഥിക്കൂട്ടം ചെയ്തത്. ഇക്കൂട്ടത്തിൽ പെട്ട വിദ്യാർത്ഥികളിൽ മിക്കവരും സാധാരണ കോഴ്‌സുകൾ ചെയ്യാൻ എത്തിയവരാണ്. എന്നാൽ കോഴ്‌സിനിടയ്ക്ക് ശ്രദ്ധ പാർട്ട് ടൈം ജോലിയിലേക്കും അധിക സമയ ജോലിയിലേക്കുമായപ്പോൾ പഠനം ഉഴപ്പി എന്നതാണ് വാസ്തവം.
അയർലണ്ടിലെ അൾസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പിഎച്ച്ഡി വിദ്യാർത്ഥികൾ കൂട്ടത്തോൽവി നേരിട്ട് എന്നാണ് സുലഭ ജയലാൽ (യഥാർത്ഥ പേരല്ല) എന്ന മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പരിഭവവുമായി എത്തിയത്. യൂണിവേഴ്‌സിറ്റിയുടെ പേര് പറയാതെ ഇട്ട കുറിപ്പിൽ അനേകം യുകെ മലയാളികൾ അത്തരം വംശീയത ഒന്നും ഒരു യുകെ യൂണിവേഴ്‌സിറ്റിയിലും സംഭവിക്കില്ല, മാത്രമല്ല കംപ്യുട്ടർ സോഫ്ട്വെയറിൽ പരീക്ഷ ജോലികൾ പൂർത്തിയാകുമ്പോൾ മലയാളി വിദ്യാർത്ഥികളോട് മാത്രം എങ്ങനെ വംശീയത ആരോപണം ഉണ്ടാകും എന്ന ചോദ്യത്തിനും സുലഭക്ക് മറുപടിയില്ല.
തന്നോട് വിദ്യാർത്ഥികൾ പരാതിപ്പെട്ടതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിഷയം എത്തിച്ചത് എന്നാണ് സുലഭ പ്രതികരിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റി കംപ്ലയിന്റ് അഥോറിറ്റിക്കും സ്ഥലം എംപിക്കും പരാതി നൽകാനുള്ള വിവരങ്ങൾ പോസ്റ്റിൽ മറുപടി ആയി ലഭിച്ചതോടെ പരാതിക്കൊന്നും പോകുന്നില്ല, വിദ്യാർത്ഥികൾക്ക് പേടിയാണ് എന്നൊക്കെ തുടർ ന്യായങ്ങളും എത്തി. സ്വന്തം ഭാഗം ശരിയാണെങ്കിൽ യുകെയിൽ പരാതിപ്പെടാൻ ആർക്കും അവകാശം ഉണ്ടെന്നതാണ് സുലഭയെ മറുപടിയിട്ട പലരും ഓർമ്മിപ്പിച്ചത്.
ഡെസേർട്ടിഷൻ സ്വന്തമായി തയ്യാറാക്കിയാൽ മാത്രം വിജയിക്കുമോ?
ഏറ്റവും ഒടുവിൽ കൂട്ടത്തോൽവി വാർത്ത വരുന്നത് ബാങ്കോർ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ്. നൂറു ശതമാനം ഹാജർ, സെമസ്റ്ററുകളിൽ മികച്ച വിജയം, ഒടുവിൽ സ്വന്തമായി ചെയ്ത ഡെസേർട്ടേഷനിൽ പൊട്ടി. അതോടെ പ്ലഗ്രിസം അല്ലല്ലോ എന്ന വാദവും. ഇത് തോൽപ്പിച്ചത് അല്ലെങ്കിൽ മറ്റെന്ത് എന്നാണ് ഇപ്പോൾ ചോദ്യം. എന്നാൽ സ്വന്തമായി ഡെസേർട്ടിഷൻ തയ്യാറാക്കി എന്നതുകൊണ്ട് മാത്രം ഒരു വിദ്യാർത്ഥിയും കോഴ്സ് പാസാകുന്നില്ല എന്നതാണ് ഓരോ വിദ്യാർത്ഥിയും ബാംഗോർ അനുഭവത്തിൽ പഠിക്കേണ്ടത്.
ഡെസേർട്ടഷനിൽ വേർഡ് കൗണ്ട് മാത്രം നോക്കി വല്ലതുമൊക്കെ എഴുതി പിടിപ്പിച്ചാലും ആരും ജയിക്കില്ല. ഡെസേർട്ടഷൻ സമർപ്പിക്കും മുൻപ് കോഴ്സ് ഡയറക്ടർ, കോഴ്സ് പ്രൊഫസർ എന്നിവരുമൊക്കെയായി കൂടിയാലോചനക്ക് ആവശ്യത്തിന് സമയം അനുവദിക്കാറുണ്ട്. ഇത്തരം ചർച്ചകളിൽ ഓരോ പ്രൊഫസറും വിദ്യാർത്ഥികളോട് കൃത്യമായി അത് പാസാകുമോ ഇല്ലയോ എന്ന് വിവരിക്കാറുമുണ്ട്.
എന്നാൽ ഇതിനൊന്നും സമയം കണ്ടെത്താനാകാതെ അവസാന നിമിഷം മികച്ച ആത്മവിശ്വാസത്തോടെ സ്വന്തം തയ്യാറാക്കിയ ഡെസേർട്ടിഷൻ സബ്മിറ്റ് ചെയ്താൽ തോൽവിക്ക് നല്ല സാധ്യത നിലനിൽക്കുന്നു എന്നതാണ് യുകെയിൽ പഠിക്കുന്നവരും പഠിക്കാൻ എത്തുന്നവരും തിരിച്ചറിയേണ്ടത്. തോൽക്കാൻ സാധ്യതയുള്ള ഡെസേർട്ടേഷനും കോഴ്സ് വർക്കും മികച്ചതാക്കാൻ മിക്ക പ്രൊഫസർമാരും സമയം കണ്ടെത്താറുണ്ട്, സഹായിക്കാറുണ്ട് എന്നതാണ് മികച്ച നിലയിൽ കോഴ്‌സുകൾ പാസായവർ പങ്കിടുന്ന അനുഭവം.
മാത്രമല്ല കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീഡ് ബാക്കിൽ എവിടെയാണ് സ്‌കോർ പോയത്. എവിടെയാണ് വീഴ്ച പറ്റിയത് എന്നതൊക്കെ കൃത്യമായി ഓരോ യൂണിവേഴ്‌സിറ്റിയും വിശദീകരിക്കാറുമുണ്ട്. ഇതിനിടയിൽ എവിടെയാണ് വംശീയത ആരോപിക്കാൻ സ്‌കോപ് കണ്ടെത്തുക? ചുരുക്കത്തിൽ പഠിക്കാൻ എത്തുന്നവർ പഠിക്കാനും കോഴ്‌സിനോടും യൂണിവേഴ്സിറ്റിയോടും ആത്മാർത്ഥത കാണിക്കാൻ തയ്യാറായാൽ ഇത്തരം പരിഭവങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇട നൽകാതെ യുകെയിൽ തന്നെ മികച്ച ഭാവി ജീവിതം കണ്ടെത്താനാകും എന്നതാണ് യുകെയിൽ ഇത്തരത്തിൽ ജീവിതം കണ്ടെത്തിയവരുടെ അനുഭവം വെളിപ്പെടുത്തുന്ന നേർസാക്ഷ്യവും.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- അപ്രധാന കോഴ്‌സുകൾ തേടി കാനഡ-ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഒഴുക്ക്!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- യുകെ യൂണിവേഴ്സിറ്റികൾ സമര മുഖമാക്കാൻ എസ്എഫ്ഐ തീരുമാനിക്കുമോ?
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍