മുതിർന്നവരെ കരയിക്കുന്ന ഓഫ് റോഡ് എന്നാണ് റെയിൻ ഫോറസ്റ്റ് ചാലഞ്ചിന്റെ വിശേഷണം; ലോകത്തെ അതികഠിനമായ സാഹസിക റേസിങ്ങിന്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് മലയാളികളും. കേരള രജിസ്ട്രേഷൻ ജിപ്സിയുമായി ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും മലേഷ്യയിലേക്ക്; കാടും മഴയും നിറയുന്ന സാഹസിക കായിക ഇനത്തിൽ ആദ്യമായി ഇന്ത്യൻ വാഹനം എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോകത്തെ അതികഠിനമായ സാഹസിക റേസിങ്ങിന്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് മലയാളികളും. കേരള രജിസ്ട്രേഷൻ ജിപ്സിയുമായി 'ഇന്റർനാഷണൽ റെയിൻ ഫോറസ്റ്റ് ചലഞ്ചി'ന്റെ ഇന്ത്യൻ പതിപ്പിൽ ജേതാക്കളായ കോട്ടയം സ്വദേശി ആനന്ദ് മാഞ്ഞൂരാനും സഹ ഡ്രൈവറും നാവിഗേറ്ററുമായ എറണാകുളം സ്വദേശി വിഷ്ണുരാജുമാണ് പങ്കെടുക്കുന്നത്. കാൽ നൂറ്റാണ്ടായി നടക്കുന്ന സാഹസിക കായിക ഇനത്തിൽ ആദ്യമായാണ് മലയാളികൾ യോഗ്യത നേടുന്നതും ഒരു ഇന്ത്യൻ വാഹനം ഉപയോഗിക്കുന്നതും.
കുലാലംപുരിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ബെറയിലാണ് മത്സരം. മലേഷ്യൻ ടൂറിസം വകുപ്പാണ് പ്രധാന സംഘാടകർ, അവിടത്തെ പ്രധാനമന്ത്രിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും 25ന് അവിടെ എത്തും. കർശന സുരക്ഷാ പരിശോധനയാണ് മത്സരത്തിനു മുമ്പുണ്ടാവുക. അതിനാൽ സവിശേഷ സുരക്ഷാ സംവിധാനങ്ങളൊരുക്കിയാണ് ജിപ്സി മത്സരത്തിനിറക്കുന്നത്. വാഹനം മറിഞ്ഞാലും വണ്ടിക്കുള്ളിൽ ഒന്നും സംഭവിക്കാതിരിക്കാനുള്ള സംവിധാനം, ഫോർ പോയിന്റഡ് സീറ്റ് ബെൽറ്റ്, അഗ്നിശമന ഉപകരണം, വണ്ടി മറിഞ്ഞാൽ എൻജിൻ കിൽ സ്വിച്ച്, ഹെൽമെറ്റുകൾ തുടങ്ങിയവ ഉൾപ്പെടെയുണ്ട്. സുരക്ഷാ പരിശോധന വിജയിച്ചാൽ മാത്രമേ വാഹനം മത്സരത്തിനിറക്കാൻ അനുവദിക്കൂ.
മുന്നോട്ടുള്ള വഴിയിലെ കുഴികളും കയറ്റിറക്കങ്ങളും പറ്റിയാൽ ഒഴിവാക്കാൻ ശ്രമിക്കുന്നവരാണ് സാധാരണ ഡ്രൈവർമാർ. കണ്ടു നിൽക്കുന്നവരുടെ പോലും ചങ്കിടിപ്പ് കൂട്ടുന്ന കുന്നും കുഴിയും കുളവും ചെളിയും നിറഞ്ഞ വഴികളെ സ്വയം തിരഞ്ഞെടുക്കുന്ന കൂട്ടരാണ് ഓഫ് റോഡ് ഡ്രൈവർമാർ. അധികമാരും കൈവയ്ക്കാൻ മടിക്കുന്ന ഈ മേഖലയിൽ രാജ്യാന്തര- ദേശീയ തലത്തിലെ ഓഫ് റോഡ് ഇവന്റുകളിൽ പങ്കെടുത്ത് ശ്രദ്ധേയരായ വ്യക്തികളാണ് ആനന്ദ് മാഞ്ഞൂരാനും സഹ ഡ്രൈവറും.
കൊച്ചി തുറമുഖത്തുനിന്ന് സുസുക്കി ജിപ്സി കപ്പലുമായാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള യാത്ര. ലോകത്തെ അതികഠിനമായ ഓഫ് റോഡ് റേസിൽ മൂന്നാമതാണ് മലേഷ്യയിലെ 'റെയിൻ ഫോറസ്റ്റ് ചലഞ്ച്'. പത്ത് ദിവസത്തോളം നീളുന്ന മത്സരത്തിൽ 26 ഘട്ടങ്ങളുണ്ട്. കാടിനുള്ളിലെ കുത്തനെയുള്ള പാറക്കെട്ടുകൾ, ചെങ്കുത്തായ മലകൾ, നദി, ആഴത്തിലുള്ള ചതുപ്പുകൾ തുടങ്ങിയ പ്രദേശങ്ങൾ മത്സരാർഥികൾ മറികടക്കണം. മലേഷ്യയിൽ 1997-ൽ തുടങ്ങിയ റെയിൻ ഫോറസ്റ്റ് ചലഞ്ചിന്റെ 25-ാം വർഷമാണിത്. ഇന്ത്യയിൽനിന്നുൾപ്പെടെ ലോകത്തെ 21 രാജ്യങ്ങളിൽ ജേതാക്കളായവർ നവംബർ 25 മുതൽ ഡിസംബർ 10 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും.
ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും 2015 മുതൽ റെയിൻഫോറസ്റ്റ് ചലഞ്ചിന്റെ ഇന്ത്യൻ പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. 2019-ലും 2021-ലും ഫസ്റ്റ് റണ്ണറപ്പുകളായിരുന്നു. അഞ്ചുവർഷമായി ഉപയോഗിക്കുന്ന സുസുക്കി ജിപ്സി തന്നെയാണ് കൊച്ചി തുറമുഖത്തുനിന്ന് മലേഷ്യയിലേക്ക് കഴിഞ്ഞ ദിവസം കയറ്റിവിട്ടതെന്ന് ആനന്ദ് മാഞ്ഞൂരാൻ പറഞ്ഞു. ''റോഡിൽ ഉപയോഗിക്കാതെ റേസിങ്ങിനു മാത്രം ഉപയോഗിക്കുന്ന വാഹനം വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി, കസ്റ്റംസ് ക്ലിയറൻസ് ഇതിനൊക്കെ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു.-ആനന്ദ് പറഞ്ഞു.
ആനന്ദ് മാഞ്ഞൂരാന്റെ വിന്റേജ് പ്രേമം വാഹനങ്ങളോടുള്ള ഇഷ്ടവും കൗതുകവും ആനന്ദിനെ ആദ്യമെത്തിച്ചത് വിന്റേജ് വാഹനങ്ങളുടെ ലോകത്തിലേക്കാണ്. ഓഫ് റോഡ് ഡ്രൈവിങ്ങും മോട്ടർ സ്പോർട്സും ഒരു പാഷനാകുന്നതിനു മുൻപേ ഇഷ്ടം വിന്റേജ് വാഹനങ്ങളോടായിരുന്നു. അടുത്തുള്ള വർക്ഷോപ്പിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു മോറിസ് മൈനറിനെയാണ് ഇക്കൂട്ടത്തിൽ ആദ്യം ആനന്ദ് കൂടെക്കൂട്ടിയത്. 1952 മോഡൽ മോറിസ് മൈനറിനെ റിസ്റ്റോർ ചെയ്തെടുക്കുകയായിരുന്നു.
പിന്നീട് ഫോക്സ്വാഗൻ ബീറ്റിൽ (1975), സ്റ്റാൻഡേർഡ് ഹെറാൾഡ് (1979), ഫിയറ്റ് 500 ടോപൊലീനോ (1952), റോവർ മിനി കൂപ്പർ, സുസുക്കി ഇറക്കിയിരിക്കുന്ന ഏറ്റവും ചെറിയ വണ്ടികളിലൊന്നായ സുസുക്കി കാപ്പുചിനോ തുടങ്ങിയ വിന്റേജ് വാഹനങ്ങൾ കൂടി ആനന്ദ് മാഞ്ഞൂരാന്റെ ഗാരിജിലേക്കെത്തി. ഇതിനിടെ വില്ലീസിന്റെ പെട്രോൾ ജീപ്പ് വാങ്ങാനുള്ള തിരച്ചിലുകൾക്കിടെയാണ് ഓഫ് റോഡ് വാഹനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇത് അവസാനിച്ചത് ഓഫ് റോഡ് ഡ്രൈവിങ് എന്ന മോട്ടർ സ്പോർട്ട് കമ്പത്തിലും.
2008 മുതൽ ഓഫ് റോഡ് ചെയ്തു തുടങ്ങിയെങ്കിലും മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത് 2010 മുതൽ. കുട്ടിക്കാനത്ത് മഹീന്ദ്ര സംഘടിപ്പിച്ച ഓഫ് റോഡ് ഇവന്റിലാണ് ആദ്യം പങ്കെടുത്തത്. 2012ൽ വാഗമണ്ണിൽ ഹിൽ ത്രിൽ എന്നൊരു ഓഫ് റോഡ് ഇവന്റ് സംഘടിപ്പിക്കുകയും ചെയ്തു. ചെന്നൈയിൽ നടക്കുന്ന പാലാർ ചാലഞ്ചാണ് ഓഫ് റോഡിങ്ങിൽ ആദ്യം വെല്ലുവിളിയായി തോന്നിയത്. പാലാർ നദിയുടെ തീരത്തെ മണൽത്തിട്ടയിലൊരുക്കിയ ട്രാക്ക് ഓഫ് റോഡ് ഡ്രൈവർമാരുടെ ദക്ഷിണേന്ത്യയിലെ കഠിനപരീക്ഷയായിരുന്നു. രണ്ടു തവണ പാലാർ ചാലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. ട്രാക്കിലെ പരീക്ഷണങ്ങൾക്കൊപ്പം ചെന്നൈയിലെ ചൂടും ഹ്യുമിഡിറ്റിയും ഡ്രൈവർമാരുടെ ബുദ്ധിമുട്ട് വർധിപ്പിച്ചിരുന്നു. ആർഎഫ്സി (റെയിൻ ഫോറസ്റ്റ് ചലഞ്ച്) വരുന്നതിനു മുൻപത്തെ പ്രധാന കടമ്പയായിരുന്നു പാലാർ.
ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓഫ് റോഡ് ചാലഞ്ചുകളിൽ മുന്നിലാണ് റെയിൻ ഫോറസ്റ്റ് ചാലഞ്ച്. 1997ൽ മലേഷ്യയിൽ ആരംഭിച്ച ആർഎഫ്സി ഇന്ത്യയിലെത്തുന്നത് 2014ൽ. ആദ്യ ആർഎഫ്സിയിൽ കാഴ്ചക്കാരനായാണ് ആനന്ദ് പോകുന്നത്. 2015 മുതൽ ഇന്ത്യയിലെ റെയിൻ ഫോറസ്റ്റ് ചാലഞ്ചിൽ പങ്കെടുക്കുന്നു. മുതിർന്നവരെ കരയിക്കുന്ന ഓഫ് റോഡ് എന്നാണ് റെയിൻ ഫോറസ്റ്റ് ചാലഞ്ചിന്റെ വിശേഷണം. പേരുപോലെ തന്നെ മഴയും കാടുമാണ് മത്സരത്തിന്റെ പ്രധാന ചേരുവകൾ.
മൺസൂൺ കാലത്ത് ഗോവയിലെ മഴക്കാടുകളാണ് വേദി. മത്സരത്തിൽ പങ്കെടുക്കുന്ന വാഹനങ്ങളുടെ സുരക്ഷാ സൗകര്യങ്ങളും മലിനീകരണ തോതുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മത്സരിക്കാൻ അനുമതി ലഭിക്കുക. കാട്ടിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണവും ക്യാംപിങ്ങിനു വേണ്ട സൗകര്യങ്ങളും ഓടിക്കുന്ന വാഹനത്തിന്റെ എൻജിൻ അടക്കമുള്ള പാർട്സുമായാണ് ഓരോ സംഘവും മത്സരിക്കാനെത്തുന്നത്. മത്സരത്തിനിടെ വാഹനങ്ങൾക്കു സംഭവിക്കുന്ന കേടുപാടുകൾ അവിടെ വച്ചു തന്നെ പരിഹരിക്കേണ്ടി വരും.
ഓരോ ദിവസത്തെയും ചാലഞ്ചുകൾക്കു ശേഷം കാട്ടിൽത്തന്നെ ക്യാംപ് ചെയ്യുകയാണു പതിവ്. ക്യാംപുകൾ അവസാനിപ്പിക്കുമ്പോൾ വൃത്തിയാക്കാനും പ്രദേശത്തെ മാലിന്യങ്ങൾ കൂടെ കൊണ്ടുപോയി നിശ്ചിത നിക്ഷേപ കേന്ദ്രങ്ങളിൽ ഇടാനും ഓരോ ടീമിനും ഉത്തരവാദിത്തമുണ്ട്. ഓടിക്കേണ്ട ട്രാക്കിൽ മരങ്ങളും മറ്റും വീണു കിടക്കുകയാണെങ്കിൽ അത് എടുത്തു മാറ്റി വേണം മുന്നോട്ടു പോവാൻ. ആർഎഫ്സിയിലെ തന്നെ ഏറ്റവും കടുപ്പമേറിയ ടാസ്കാണ് ടൈവ്ലൈറ്റ്. കാട്ടിൽ നിശ്ചിത ഭാഗത്തേക്കു പോയി തിരിച്ച് വരണമെന്നതാണ് വെല്ലുവിളി. ഈ ലക്ഷ്യസ്ഥാനം നാവിഗേഷൻ ഭൂപടത്തിലൂടെ ടീമുകൾക്ക് കാണിച്ചുകൊടുക്കും. ലക്ഷ്യത്തിലേക്ക് പ്രത്യേകം വഴികളോ മറ്റു വഴികാട്ടികളോ ഉണ്ടാവില്ല. മത്സരിക്കുന്ന ടീമുകൾക്ക് ടൈവ് ലൈറ്റിൽ പരസ്പരം സഹായിക്കാം. നിശ്ചിത സമയത്തിനുള്ളിൽ കാട്ടിലൂടെ ആ ലക്ഷ്യസ്ഥാനത്തെത്തി തിരിച്ചെത്തുകയാണ് വെല്ലുവിളി.
ആർഎഫ്സി പോലുള്ള ഓഫ് റോഡ് ഇവന്റുകളിൽ ഡ്രൈവർക്കൊപ്പം തന്നെയാണ് നാവിഗേറ്റർ അഥവാ സഹ ഡ്രൈവറുടെ സ്ഥാനം. ഓഫ് റോഡിങ്ങിലെ ആദ്യ നിയമങ്ങളിലൊന്നു തന്നെ സഹഡ്രൈവറില്ലാതെ ഈ സാഹസത്തിന് നിൽക്കരുതെന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്