അതിർത്തി തർക്കം വൈരാഗ്യമായപ്പോൾ അയൽവാസിയുടെ പകപോക്കൽ; 11 വയസുള്ള മകളെ മുന്നിൽ നിർത്തിയുള്ള പരാതിയിൽ ഭിന്നശേഷിക്കാരനെതിരെ പോക്സോ കേസ്; വ്യാജ കേസിൽ അഴിക്കുള്ളിൽ കിടന്നത് 16 ദിവസം; 'നേരെ എഴുനേറ്റ് നിൽക്കാൻ കഴിയാത്ത ഞാനെങ്ങനെ ആ കുഞ്ഞിനെ പീഡിപ്പിക്കും' എന്ന് ഹൃദയം പൊട്ടിയുള്ള വേലായുധന്റെ ചോദ്യം
ആർ പീയൂഷ്
കൊച്ചി: 'ജയിലിലെ ഇരുട്ടുമുറിയിലിരുന്ന് ചോറുരുട്ടി വായിലേക്ക് വയ്ക്കുമ്പോൾ അവളുടെ മുഖം ഓർമ്മ വരും. തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നപോലെ ഒരു വേദന. അവൾ കഴിച്ചിട്ടുണ്ടാകുമോ? അവളുടെ അവസ്ഥ എന്തായിരിക്കും'എന്നൊക്കെയായിരുന്നു ചിന്തകൾ. വ്യാജ പോക്സോ കേസിൽ നിന്നും കുറ്റവിമുക്തനായ ശേഷം പെരുമ്പാവൂർ മൗലൂദ് പുര സ്വദേശി വേലായുധൻ(65) പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വേലായുധൻ അയൽക്കാരൻ നൽകിയ പോക്സോ കേസിൽ അറസ്റ്റിലായി ജയിലാകുന്നത്. 16 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യം ലഭിക്കുകയും പിന്നീട് 9 മാസങ്ങൾക്ക് ശേഷം കുറ്റ വിമക്തനാവുകയും ചെയ്തു.
ഭിന്നശേഷിക്കാരനായ വേലായുധൻ അയൽവാസിയുമായി വസ്തുവിന്റെ അതിർത്തിയിൽ നിൽക്കുന്ന മരച്ചില്ല മുറിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഫെബ്രുവരിയിൽ തർക്കം രൂക്ഷമാവുകയും വേലായുധനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. മർദ്ദനത്തെതുടർന്ന് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്ന് ഡോക്ടർ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം അയൽവാസിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പിന്നീടാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
വേലായുധനെ മർദ്ദിച്ചതിൽ അകത്തുപോകുമെന്ന് മനസ്സിലായ അയൽവാസി തന്റെ 11 വയസ്സ് മാത്രം പ്രായമുള്ള മകളെ മുൻ നിർത്തി പൊലീസിൽ ഒരു പരാതി നൽകി. വേലായുധൻ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നുമായിരുന്നു പരാതി. 2021 ഡിസംബറിലാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വേലായുധനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
40 ശതമാനത്തോളം ഭിന്നശേഷിക്കാരനായ വേലായുധൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിച്ചിരുന്ന സഹോദരൻ അയ്യപ്പൻ കുട്ടി അഭിഭാഷകനായ കെ.എം ഷംസുദ്ദീനെ കണ്ട് വിവരങ്ങൾ പറഞ്ഞു. എഴുന്നേറ്റ് നടക്കാൻ പോലുമാവാത്ത വേലായുധൻ ഒരിക്കലും ഇത്തരം ഒരു കുറ്റം ചെയ്യില്ലെന്നും അതിർത്തി തർക്കം തന്നെയാണ് പരാതിയുടെ പിന്നിലെന്നും അഭിഭാഷകൻ മനസ്സിലാക്കി. തുടർന്നായിരുന്നു ജാമ്യാപോക്ഷ നൽകിയത്. ജാമ്യാപേക്ഷയിൽ അതിർത്തി തർക്കമുണ്ടായതും മർദ്ദനമേറ്റ് ആശുപത്രിയിൽ കിടന്നതിന്റെ രേഖകളും ഹാജരാക്കി. മർദ്ദനമേറ്റ് ആശുപത്രിയിലായ ശേഷമാണ് വേലായുധനെതിരെ പരാതി ഉയർന്നത് എന്ന് കോടതിയെ ബോധിപ്പിച്ചു. കൂടാതെ ജയിൽ അധികൃതർ ശാരീരിക അവശതകളുള്ള വേലായുധന് പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും അതിനാൽ ജാമ്യം നൽകണമെന്നും കോടതിയെ അറിയിച്ചു. ഇതോടെയാണ് പോക്സോ കോടതി ജാമ്യം നൽകുന്നത്.
16 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ വേലായുധന് പിന്നെ നാട്ടിൽ ഇറങ്ങി നടക്കാൻ ഭയമായിരുന്നു. ഇതേ അവസ്ഥ തന്നെയായിരുന്നു ഭാര്യ അമ്മിണിക്കും. ഭർത്താവിനെ അറസ്റ്റ് ചെയ്ത അന്ന് തന്നെ വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയി. ആരെങ്കിലും അക്രമിക്കുമോ എന്നായിരുന്നു ഭയം. ജാമ്യം കിട്ടിയതിന് ശേഷമാണ് അമ്മിണിയും മൗലൂദ് പുരയിലെ വീട്ടിലേക്ക് തിരികെ എത്തിയത്. പത്രത്തിലൊക്കെ വാർത്ത വന്നപ്പോൾ വല്ലാത്ത ഭയമായിരുന്നു. ഒരു തെറ്റും ചെയ്യാത്ത എന്റെ ഭർത്താവിനെ പറ്റി ഇങ്ങനെയൊക്കെ വാർത്ത വന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു പോയി. വീട്ടിൽ നിന്നാൽ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ എന്ന ഭയംമൂലം ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു- ; അമ്മിണി പറഞ്ഞു.
എനിക്ക് സാധാരണ പോലെ നടക്കാൻ കഴിയില്ല. ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കാൻ പോലും പരസഹായം വേണം. അങ്ങനെയുള്ള ഞാൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ എന്തൊരു നീതികേടാണ്. എന്റെ സഹോദരനാണ് എന്നെ രക്ഷിച്ചത്. സഹോദരൻ അഭിഭാഷകനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ജയിലറക്കുള്ളിൽ തന്നെ കിടക്കേണ്ടി വന്നേനെ. എന്റെ നിരപരാധിത്വം തെളിയിക്കാനും കഴിയില്ലായിരുന്നു. സർക്കാർ നൽകുന്ന പെൻഷൻ കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ. മക്കൾ ഇല്ല. ലൈഫ് പദ്ധതിപ്രതാരം ലഭിച്ച വീടാണ്. വൈദ്യുതി സൗജന്യമാണ്. 1600 രൂപ കൊണ്ട് ഒരുമാസത്തേക്കുള്ള ആഹാര സാധനങ്ങളും ആശുപത്രി ചെലവുകളും നടന്നു പോകുന്നു. ഇത് മനസ്സിലാക്കി ഷംസുദ്ദീൻ വക്കീൽ ഫീസു പോലും വാങ്ങിയില്ല. അതിന് തീർത്താൽ തീരാത്ത നന്ദിയുണ്ട്-: വേലായുധൻ കൈകൂപ്പി പറഞ്ഞു.
പോക്സോ കേസുമായി വന്നാൽ അപ്പോൾ തന്നെ കേസെടുത്ത് എഫ്.ഐ.ആർ ഇടണമെന്നാണ് വകുപ്പിൽ വിശദമാക്കുന്നത്. അങ്ങനെ കേസെടുത്തില്ലെങ്കിൽ സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ നടപടി ഉണ്ടാവും. അതിനാലാണ് വ്യാജ പോക്സോ കേലാണെന്ന് മനസ്സിലായാലും പൊലീസിന് കേസെടുക്കേണ്ടി വരുന്നത്. അതിനാൽ നിയമത്തിൽ ചില ഭേദഗതികൾ വരേണ്ടത് അത്യാവശ്യമാണെന്ന് അഡ്വ. കെ.എം ഷംസുദ്ദീൻ പറയുന്നു. തന്റെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാൻ വേലായുധന് കഴിഞ്ഞതിനാൽ അദ്ദേഹം കുറ്റവിമുക്തനായി. പക്ഷേ ഇപ്പോഴും പല നിരപരാധികളും പോക്സോ കേസിൽ ജയിലിൽ കഴിയുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍