കഥകളേക്കാൾ തീവ്രമായ അനുഭവങ്ങൾ; ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലമാണ് റേഡിയേഷൻ ടേബിൾ; അതിൽ തീവ്രമായ രോഗാവസ്ഥയുണ്ട്.... അതിജീവനമുണ്ട്.... പുനർജന്മമുണ്ട്; ശാന്തന്റെ 'യുദ്ധവും മൃത്യുഞ്ജയവും റേഡിയേഷൻ ടേബിളിലെ അനുഭവങ്ങൾ' ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മുന്നിൽ കിടക്കുന്ന റേഡിയേഷൻ ടേബിളിലൂടെ കടന്നുപോയ മനുഷ്യരുടെ അതിവൈകാരികവും മനോഹരവുമായ അനുഭവക്കുറിപ്പുകളുടെ ഒരു സമാഹാരമാണ് ശാന്തന്റെ ''യുദ്ധവും മൃത്യുഞ്ജയവും റേഡിയേഷൻ ടേബിളിലെ അനുഭവങ്ങൾ ' എന്ന പുസ്തകം. ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റം കൊണ്ടുവരുന്ന അതിതീവ്രമായ കാൻസർ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉടനീളം എന്ന് കവി സച്ചിദാനന്ദൻ അവതാരികയിൽ എഴുതുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സാണ്.
കാൻസർ രോഗത്തിലും ദുരിതത്തിലും കഷ്ടപ്പെടുന്ന മനുഷ്യാവസ്ഥ ജീവിതം അർത്ഥരഹിതവും വേദനാജനകമാണെന്ന് കാട്ടിത്തന്നവർ പറഞ്ഞ അനുഭവങ്ങൾ വായനക്കാരനെ പ്രത്യാശയിലേക്കും വിസ്മയത്തിലേക്കും കൂട്ടിക്കൊണ്ടു പോകും. സുബ്രഹ്മണ്യ അയ്യർ എന്ന രോഗി ചികിത്സാ സമയത്ത് പുരട്ടി കൊണ്ടുവന്ന മണം കാലങ്ങൾ കഴിഞ്ഞ് അദ്ദേഹം മരിച്ചപ്പോൾ ശാന്തനെതേടിയെത്തുന്നതും , റേഡിയേഷൻ ടേബിളിൽ കിടന്നപ്പോൾ മുത്തുക്കുഴിയമ്മ എന്ന സ്വാമിനി ദൃഷ്ടികൾ മുകളിലേക്ക് കേന്ദ്രീകരിച്ച് പുറപ്പെടുവിച്ച ഊർജ്ജപ്രവാഹവും നമ്മെ വിസ്മയിപ്പിക്കും. അതിജീവനത്തിന്റെയും പുനർജന്മത്തിന്റെയും അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതുമായ നാൽപതു മനുഷരുടെ അനുഭവങ്ങൾ നമ്മളെ അതീത അനുഭവങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. യുദ്ധവും മൃത്യുഞ്ജയവും വായിക്കുമ്പോൾ ഓരോ മനുഷ്യരും ഒരോ അത്ഭുതകരമായ അറിവാണെന്നു വായനക്കാരനു തോന്നും.
ദുരിതത്തിന്റെയും ദുഃഖങ്ങളുടെയും ലോകത്തുനിന്നും ജീവിതത്തിന്റെ ഏറ്റവും വലിയ അറിവിലേക്ക് വായനക്കാരനെ നയിക്കുന്ന ഈ പുസ്തകത്തിൽ സുബ്രഹ്മണ്യഅയ്യരും ബേബി ഓഫ് ലളിതയും ഖാനും ഫിലോജയരാജും തീവ്രമായ കാൻസർ അനുഭവങ്ങൾ ആയപ്പോൾ കെ പി അപ്പനും വി സാംബശിവനും തിരുനെല്ലൂർ കരുണാകരനും ഗീതാ ഹിരണ്യനും വി.കെ ഉണ്ണികൃഷ്ണനും അഷിതയും പ്രകാശം പരത്തി നിറഞ്ഞുനിൽക്കുന്നു. തീവ്രമായ കാൻസർ അനുഭവത്തിൽ നിന്നും കവിതയിലൂടെയും ആത്മീയതയിലൂടെയും അതീതഅനുഭവങ്ങളിലേക്ക് നയിക്കുന്ന ഒരു യാത്രയാകുന്നു ഈ പുസ്തകം.
കഥകളെക്കാൾ തീവ്രമായ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലമാണ് റേഡിയേഷൻ ടേബിൾ, അതിൽ തീവ്രമായ രോഗാവസ്ഥയുണ്ട് അതിജീവനം ഉണ്ട്, പുനർജന്മമുണ്ട്. അതിനിടയിൽ മനുഷ്യർ കാണിക്കുന്ന അത്ഭുതങ്ങളും അനുഭവങ്ങളും വായനക്കാരനെ എന്നത്തേക്കും പിന്തുടരും . റേഡിയേഷൻ ഒരേസമയം രോഗകാരിയും രോഗശമനിയുമാണ്. നശിപ്പിക്കാനും വീണ്ടെടുക്കാനും അത് ഉപയോഗിക്കാം. ആദൃശ്യകിരണങ്ങൾ അദൃശ്യമായി നിന്ന് ഫലമുളവാക്കുന്നതുപോലെ അദൃശ്യ ശക്തികൾക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ശാന്തന്റെ മുന്നിലൂടെ വന്നുപോയ മനുഷ്യർ കാട്ടിക്കൊണ്ടിരുന്നു. അനുഭവമാണ് എഴുത്തിന്റെ കാതൽ. അനുഭവത്തിന്റെ തീച്ചൂളയിൽ പഴുത്ത വാക്കുകളാണ് ഈ പുസ്തകത്തിൽ തിളങ്ങുന്നത്. അതിൽ രക്തഗന്ധമുണ്ട് കണ്ണുനീരിന്റെ നനവുണ്ട്. വേദനയുടെതീവ്രമായ കാൻസർ അനുഭവത്തിൽ നിന്നും കവിതയിലൂടെയും സാഹിത്യത്തിലൂടെയും അനുഭവത്തിന്റെ അതീത ലോകത്ത് എത്തിനിൽക്കുന്ന ഒരു യാത്രയാണ് ഈ പുസ്തകം.
കവി സച്ചിദാനന്ദൻ എഴുതിയ അവതാരിക ചുവടെ
ധ്യാനാത്മകമായ അനുഭവങ്ങൾ
കെ. സച്ചിദാനന്ദൻ
ശാന്തനെ ഒരു കവി എന്ന നിലയിലാണ് ഞാൻ ആദ്യം അറിഞ്ഞു തുടങ്ങിയത്. എന്നാൽ സമീപകാലത്ത് കലാകൗമുദിയുടെ ലക്കങ്ങളിൽ അദ്ദേഹം തുടർച്ചയായി എഴുതിപ്പോരുന്ന അനുഭവക്കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ സർഗാത്മകതയുടെ മറ്റൊരു മാനം അദ്ദേഹത്തിൽ തെളിഞ്ഞുവന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാനായി. ഈ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ ആദ്യം ഞാൻ ശ്രദ്ധിച്ചത്, അതിലെ ആഖ്യാനാംശമായിരുന്നു. ഒരു കഥ പറയുമ്പോഴുള്ള ലാളിത്യത്തോടെ അനുഭവത്തിന്റെ ഊഷ്മളത വിടാതെ സ്വാനുഭവത്തിന്റെ തീവ്രമായ സന്ദർഭത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ശാന്തന്റെ കഴിവ് ഈ അനുഭവക്കുറിപ്പുകളിലും വ്യക്തമായുണ്ട്. സത്യമെന്തെന്നറിയാനുള്ള ആകാം ക്ഷയുടെ ഒരു ആവിഷ്കാരം എന്ന നിലയിലാണ് ഈ അനുഭവക്കുറിപ്പുകൾ ആത്യന്തികമായി പ്രധാനമാകുന്നത്.
ഈ കുറിപ്പുകളുടെ മാനങ്ങളെല്ലാം അതിന്റെ ആഖ്യാനാത്മകത, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ ചടുലതയും സജീവതയും, ആ ശൈലിയുടെ ജൈവിക സ്വഭാവം അവ എല്ലാം തന്നെ അവയുടെ സ്വഭാവവിശേഷങ്ങളോടെ വേറിട്ട് നിൽക്കുന്നു. ആധ്യാത്മികം എന്നു വിളിക്കാവുന്ന ധ്യാനാത്മകത ഈ കുറിപ്പുകളിൽ പ്രകടമായുണ്ട്. ശാന്തന്റെ ഓരോ അനുഭവക്കുറിപ്പും ഒരേ സമയം വ്യത്യസ്തമാണ്, അതേ സമയം അവയെയെല്ലാം ഒന്നിച്ചു ചേർക്കുന്ന ഒരു വിചാരധാര ഇതിലൂടെ കടന്നു പോകുന്നുമുണ്ട്. അത് ഓരോന്നും ഒറ്റയ്ക്ക് നിൽക്കുന്നു. ഓരോന്നായി വായിച്ചാലും അത് പൂർണ്ണമാണ്. അതേ സമയം ഓരോന്നും ഒരു അനുസ്യൂതിയുടെ, ആഖ്യാന ഭാഗങ്ങളുമാണ്.
'മണം'എന്ന ലേഖനമാണ് ആദ്യം ഞാൻ വായിച്ചത്. എസ്.എം.വി സ്കൂളിലെ പ്രിൻസിപ്പാൾ ആയി വിരമിച്ച സുബ്രഹ്മണ്യ അയ്യരെക്കുറിച്ചും അദ്ദേഹം എന്നും ശാന്തൻ ജോലിനോക്കുന്ന കാൻസർ സെന്ററിൽ റേഡിയേഷനു വരുമ്പോൾ പരത്തിക്കൊണ്ടിരുന്ന സുഗന്ധത്തെക്കുറിച്ചും, അദ്ദേഹം മരിച്ചപ്പോൾ ആ മണം എത്തിയതുമായ അനുഭവം വിസ്മയകരമാണ്. അതിനെക്കുറിച്ചോർക്കുമ്പോൾ വൈലോപ്പിള്ളിയുടെ വരികൾ ശാന്തൻ ഉദ്ധരിക്കുന്നുണ്ട് : 'അമൃതിൻ മണമെന്റെ ജീവനിൽ തളിച്ചിട്ടുണ്ട് അതിലൽപ്പമെൻ പാട്ടിൽ വാറ്റുവാൻ കഴിഞ്ഞെങ്കിൽ'. ഈ അമൃതിന്റെ മണം സ്വന്തം കവിതയിൽ അല്പമെങ്കിലും വാറ്റാൻ കവികൾ ആഗ്രഹിച്ചു പോകുന്നു. ഭൗതികം എന്നു തോന്നിക്കുന്ന ഈ സുഗന്ധം അനുഭവിക്കാൻ കഴിയുന്നത് ഒരു പക്ഷെ ഒരു കവിയുടെ മനസ്സിന് മാത്രമായിരിക്കും.
ആ കുറിപ്പ് അവസാനിപ്പിക്കുന്നതും ഇത്തരത്തിലുള്ള മനോഹരമായ കാവ്യാത്മകമായ വാചകങ്ങളിലാണ്. പൂക്കളായ് ഇലകളായ് മണ്ണായ് മനുഷ്യനായ് കാരുണ്യനിധിയായ പ്രകൃതി ആ മണം നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പൂവിലോ ഇലയിലോ ഒളിഞ്ഞിരിക്കുന്ന മണത്തിന്റെ ഉത്ഭവം തേടിയവർ ആ മണത്തിൽ ലയിച്ച് ആ മണമായ് മറയുന്നു. സ്വശരീരത്തിന്റെ ഗന്ധമറിയാതെ മണത്തിന്റെ ഉറവിടം പരതി ഓടുന്ന കസ്തൂരിമാനിനെപ്പോലെ ആനന്ദവും സന്തോഷവും അന്വേഷിച്ച് പുറംലോകങ്ങളിൽ അശാന്തരായി അലയുകയാണ് നമ്മൾ. അത് നമ്മുടെ ഉള്ളിലാണെന്നറിയാതെ. ഒരു സാധാരണ കാൻസർ രോഗിയുടെ അനുഭവം അല്ലെങ്കിൽ അദ്ദേഹം പുരട്ടിയിരിക്കുന്ന സുഗന്ധ ലേപനത്തിന്റെ സൗരഭ്യം ശാന്തനിലെ എഴുത്തുകാരനെ അഥവാ അന്വേഷകനെ നയിക്കുന്നത് ജീവിതത്തെ സംബന്ധിച്ച് വളരെ അഗാധമായ ഒരു സത്യത്തിലേക്കാണ്. ഒരു പ്രശസ്തമായ ഉപമയാണ് കസ്തൂരിമാനിന്റേത്.
കസ്തൂരിമാൻ താൻ അനുഭവിക്കുന്ന മണം തന്റെ ശരീരത്തിൽ നിന്നാണ് വരുന്നതെന്നറിയാതെ ചുറ്റും അന്വേഷിക്കുന്നതു പോലെ, നാം ഓരോരുത്തരും നമ്മുടെ തന്നെ ഉള്ളിൽ കുടിയിരിക്കുന്ന ആഹ്ലാദത്തിന്റെ സ്രോതസ്സുകളെ അതിന്റെ നിത്യപ്രഭാവങ്ങൾ മറന്നുകൊണ്ട് വളരെ ഭൗതികമായ സുഖങ്ങളുടെ പിന്നാലെ പോവുകയും, അതുവഴി നമ്മുടെ തന്നെ ഉള്ളിലെ ആനന്ദത്തിന്റെ മഹാപ്രഭാവങ്ങളെ നമുക്ക് കണ്ടെത്താൻ കഴിയാതെ പോവുകയും ചെയ്യുന്നു. ഈ ലേഖനങ്ങളിലൂടെ ശാന്തൻ അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രമാണ് രാജമ്മസ്വാമിനി. റേഡിയേഷൻ ചെയ്യാൻ പോവുകയാണെന്നു പറയുമ്പോൾ, ദൃഷ്ടികൾ മുകളിലേക്ക് കേന്ദ്രീകരിച്ചു നിൽക്കുന്ന ഒരു സ്വാമിനിയെ ക്കുറിച്ചും, ശാന്തന്റെ ജീവിതത്തിലെ രഹസ്യങ്ങൾ അവർ വെളിപ്പെടുത്തുന്നതും അപൂർവ്വമായൊരു അനുഭവമാണ് പകരുന്നത്.
മുൻപരിചയമില്ലാത്ത സ്വാമിനി ഇല്ലായ്മകൾ കുടുംബദോഷങ്ങൾ ഒക്കെ വിളിച്ചു പറയുന്നു എന്നത് എനിക്ക് അത്ഭുതമായി. ഇവ അതിഭൗതികമായ അനുഭവങ്ങളാണോ ? ഭൗതികമായ അനുഭവങ്ങളാണോ ? അതിഭൗതികത്തിന്റേയും ഭൗതികത്തിന്റേയും അതിർത്തി എവിടെയാണ് വേർതിരിയുന്നത് ? പലപ്പോഴും ഭൗതികത്തെ കുറിച്ചുള്ള ജ്ഞാനവും അതിനെക്കുറിച്ചുള്ള കൂടുതൽ അഗാധമായ അന്വേഷണങ്ങളുമൊക്കെ തന്നെയാണ് അതിഭൗതികത്തിലേക്കും നയിക്കുന്നത് എന്ന് രണ്ടു ധാരകളേയും കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എന്നെപ്പോലെ ഒട്ടേറെ ആളുകൾക്ക് തോന്നിയിട്ടുണ്ട്.ഈ അനുഭവങ്ങൾക്ക് ഒരു പക്ഷേ ഭൗതികമായ വ്യാഖ്യാനങ്ങൾ സാധ്യമാണ് എന്നു വരാം. എന്നാൽ യഥാർത്ഥമായ ചോദ്യം ഇവയെ ഭൗതികമായി വ്യാഖ്യാനിക്കാൻ കഴിയുമോ എന്നല്ല, നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ നമുക്ക് തന്നെ അറിയാത്ത നമുക്ക് വിശദീകരിക്കാൻ ആകാത്ത ഒട്ടേറെ രഹസ്യങ്ങൾ ഒട്ടേറെ നിഗൂഢതകൾ നിഴലിച്ച് നിൽക്കുന്നു എന്നതാണ്.
ഒരു കാലത്ത് ശാസ്ത്രം ഇത്തരത്തിലുള്ള പ്രപഞ്ചത്തിന്റെ അഗാധ നിഗൂഢതകളെ അനാവരണം ചെയ്തേക്കാം. ഭക്തി അഥവാ ആത്മീയത എന്നു വിളിക്കുന്നത് പ്രപഞ്ചരഹസ്യത്തോടുള്ള ബഹുമാനവും അതിനു മുന്നിൽ നമുക്ക് തോന്നുന്ന വിനയവുമാണ്. ഈശ്വരനിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും അത്യന്തികമായി ഒരു മനുഷ്യനെ വിനീതനാക്കുന്നത് ഈ രഹസ്യത്തെക്കുറിച്ചുള്ള ധാരണയാണ്. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ അനേകം നക്ഷത്ര യൂഥങ്ങൾക്കിടയിലുള്ള ഒരു കോണിലിരുന്ന് ഈ പ്രപഞ്ചത്തിന്റെ രഹസ്യം എന്തെന്ന് കണ്ടെത്താത്താൻ ശ്രമിക്കുന്ന മനുഷ്യന് തോന്നുന്ന നിസ്സാരതാബോധം. ഇത്രയെല്ലാമറിഞ്ഞിട്ടും നാം അറിയാത്ത, അറിയാനുള്ളതിന്റെ എത്രയോ ചെറിയ ഒരംശം മാത്രമാണ് എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന ഒരു വിവേകമുണ്ട് ഒരു വിനയമുണ്ട്, ഇതിനെയാണ് ആത്മീയാനുഭവമായും ഭക്തിയായും വിശേഷിപ്പിക്കുകയും അറിയുകയും അനുഭവിക്കുകയുമൊക്കെ ചെയ്യുന്നത്. പ്രപഞ്ചത്തിലെ ഈ രഹസ്യാത്മകതയെക്കുറിച്ചുള്ള അഗാധമായ ബോധം ഈ എഴുത്തു മുഴുവൻ ധ്വനിക്കുന്നുണ്ട്.
വായനക്കാരിലേക്ക് പകർന്ന ഈ അനുഭവക്കുറിപ്പുകളിൽ പ്രണയത്തിനും ഇടമുണ്ട്. കവിതയും സംഗീതവും ഫോട്ടോഗ്രാഫിയുമായി ജീവിക്കുന്ന മധ്യവയസ്കനായ ബഷീറിന്റെ പ്രണയം. അവസാനം കാൻസർ ബാധിച്ചു മരിക്കുന്നതിനുമുമ്പ് തന്റെ കാമുകിയായ ആമിനയുമൊത്ത് ഒരു ദിവസമെങ്കിലും ജീവിക്കുക എന്നതായിരുന്നു അയാളുടെ ആഗ്രഹം. ശാന്തനുൾപ്പടെയുള്ള ആളുകൾ അയാളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിന്റെ ആഖ്യാനം കൂടിയാണിത്. ഒരു ഭാഗത്ത് മരണത്തിന്റെ അനിഷേധ്യമായ വിളി. മറ്റൊരു ഭാഗത്ത് അത്രതന്നെ ശക്തമായ പ്രണയത്തിന്റെ തീവ്രമായ ആകർഷണം. അതിലേതാണ് കൂടുതൽ ശക്തം ? മനുഷ്യന് ജീവിതരതിയോളം തന്നെ ശക്തമാണ് മരണരതി എന്ന് ഫ്രോയിഡിനെ പോലുള്ള മനഃശാസ്ത്രജ്ഞർ പറയും. ഇതിൽ ഏതാണ് കൂടുതൽ ശക്തമെന്നറിയാൻ കഴിയാത്ത രീതിയിലുള്ള അഗാധമായ ജീവിതാസക്തി ഈ അനുഭവത്തിലൂടെ ശാന്തൻ വെളിപ്പെടുത്തുന്നുണ്ട്. എനിക്ക് വീണ്ടും വീണ്ടും വായിക്കാൻ തോന്നിയ അടിവരയിട്ടു വെച്ചേക്കുന്ന ഒട്ടേറെ ഭാഗങ്ങളുണ്ട് ബഷീറിന്റെ കഥയിൽ.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസിയായ ഗോപിനാഥനെക്കുറിച്ചുള്ള ശാന്തന്റെ അനുഭവം ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകും. ഭാര്യ മറ്റൊരു പുരുഷനുമായി സംഗമിക്കുന്നത് നേരിൽ കണ്ടതിനാൽ കൊന്നുകളഞ്ഞയാളാണ് ഗോപിനാഥൻ. ജയിലിൽ കിടക്കുന്ന ആ മനുഷ്യൻ കാൻസർ രോഗിയായി എത്തുമ്പോൾ അയാളിലുണ്ടാകുന്ന മാനസികമായ പരിവർത്തനമാണ് ലേഖനത്തിന്റെ ആധാരം. വേദനയിലും ഒറ്റപ്പെടലിലും ആണ് നാം നമ്മുടെ സ്വത്വത്തെക്കുറിച്ച് അന്വേഷിക്കുന്നത് എന്ന് ശാന്തൻ പറയുന്നു. സമൂഹം അടിച്ചേൽപ്പിച്ചിരിക്കുന്ന മുൻധാരണകളാണ് നമ്മുടെ സ്വത്വം എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് നമ്മൾ. യഥാർത്ഥത്തിൽ അത് നമ്മുടേതല്ല, നമ്മുടെ യഥാർത്ഥ സ്വത്വം കണ്ടെത്തുമ്പോഴാണ് നമ്മൾ നമ്മളാകുന്നത്. എങ്ങനെയാണ് മനുഷ്യർ മറ്റുള്ളവർ പകരുന്ന അറിവുകൾ അനുസരിച്ച് മറ്റുള്ളവർ സൃഷ്ടിക്കുന്ന ഇമേജിനനുസരിച്ച് നമ്മൾ അറിയാതെ തന്നെ സത്യത്തിൽ നിന്ന് വേർപ്പെട്ട് ആ സത്യത്തിന്റെ പ്രവാചകരും ആവിഷ്കാരങ്ങളുമായി മാറുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചന ഈ കുറിപ്പിലുണ്ട്. ഓരോരുത്തരും അവരവരുടെ ആദർശങ്ങളെ, യഥാർത്ഥ വികാരങ്ങളെ, തങ്ങളുടെ സ്വത്വത്തിന്റെ തനിമയെ കാണാതെ പോകുന്നു. പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാതെ പേകുന്നു എന്നത് ഈ അനുഭവം പറയുന്നത് ശ്രദ്ധേയമാണ്.
പാട്ടുകാരിയും ശുശ്രൂഷകയുമായ ഫിലോ ജയരാജ് എന്ന തമിഴ് സ്ത്രീ രോഗിയായി വരികയും എന്നാൽ അവർ ശാന്തമായി രോഗത്തെ സമീപിക്കുകയും ചെയ്യുന്ന അനുഭവമുണ്ട്. ഫിലോയുടെ ധ്യാനസമയത്ത് ഓർമ്മയിലേക്കു നിറഞ്ഞു തുളുമ്പിയ പാട്ടുകൾ ശാന്തൻ മൊഴിമാറ്റം നടത്തുന്നതും കേരളത്തിലെ പ്രഗത്ഭരായ പാട്ടുകാർ അത് പാടി റെക്കോർഡ് ചെയ്യിക്കുന്നതും ശാന്തന്റെ അനുഭവത്തിലുണ്ട്. പത്മാസുബ്രഹ്മണ്യം എങ്ങനെയാണ് നൃത്തത്തെ ഉപാസനയായി കാണുന്നത്, തന്റെ മുൻ ജന്മം അവർ ഓർമ്മിക്കുന്നതും ഹൃദയം എങ്ങനെയാണ് നൃത്തം ചെയ്യുമ്പോൾ മറ്റൊരാളുടെ ആത്മാവായിരിക്കുന്നത് എന്നൊരനുഭവവും ശാന്തൻ പങ്കുവയ്ക്കുന്നു. അങ്ങനെ അനേകം ജീവിതരംഗങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ ശാന്തൻ അവതരിപ്പിക്കുന്നു. അഭേദാനന്ദാശ്രമത്തിൽ വച്ച് മുത്തുക്കുഴിയമ്മ നാഗസന്യാസി യെ പരിചയപ്പെടുത്തുന്നതും അയാൾ കൈമാറിയ സാളഗ്രാം ആത്മീയമായ ഊർജ്ജപ്രസരണം ഉണ്ടാക്കുന്നതും നഗ്നസന്യാസി എന്ന കുറിപ്പിൽ പറയുന്നുണ്ട്.
ഡൊമനിക് ജെ കാട്ടൂർ തിരുനെല്ലൂരിന്റെ കവിതകൾ മനോഹരമായി കാൻസർ വാർഡിൽ വച്ച് തിരുനെല്ലൂരിനെ പാടികേൾപ്പിക്കുന്ന അനുഭവമുണ്ട്. ചികിത്സയ്ക്കിടയിൽപ്പോലും പുതിയ കഥകൾക്കു വേണ്ടി തയ്യാറെടുക്കുന്ന വി.സാംബശിവനുണ്ട്. ശിവപ്രഭാകരസിദ്ധയോഗി എന്ന അനേകം ജന്മങ്ങൾ ജീവിച്ച യോഗിയെക്കുറിച്ചുള്ള അനുഭവമുണ്ട്. പാക്കിസ്ഥാനിയാണെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ അനേഷിച്ചു നടക്കുന്ന ഖാൻ എന്ന ആൾ റേഡിയേഷനു വേണ്ടി എത്തുന്ന അനുഭവകഥയുണ്ട്. അങ്ങനെ ചികിത്സപോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ഖാനെ അതിർത്തി കടത്തരുതായിരുന്നു. പരദേശി എന്ന ആ അനുഭവം നയിക്കുന്നത് വളരെ മാനുഷികമായ ഒരു ചിന്തയിലേക്കാണ്. രാഷ്ട്രത്തിന്റെ അതിർത്തികൾ നിയമങ്ങൾ അതിനെല്ലാം അപ്പുറമുള്ള മനുഷ്യത്വ ത്തിന്റെ നിയമങ്ങൾ എന്താണ് എന്നതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയിലാണ് ആ അനുഭവം അവസാനിപ്പിക്കുന്നത്. നമ്മൾ ഭീകരപ്രവർത്തനങ്ങൾ മൂലമുള്ള ദുരന്തങ്ങൾ നിരന്തരം അനുഭവിക്കുന്നവരാണെങ്കിലും ദേശഭക്തിയുടെ പേരിൽ ശത്രുവിനെതിരെയുള്ള വാൾപ്പിടിയിൽ നമ്മുടെ കൈമുറുകാതിരിക്കുവാൻ പ്രാർത്ഥിക്കുക. അതിർത്തിക്കിപ്പുറമാണെങ്കിലും ഒരേ വായുവും ഒരേ സൂര്യ വെളിച്ചവും ഒരേ ഭൂമിയുടെ പ്രതലവും പങ്കിടുന്നവരെന്ന തിരിച്ചറിവിലെങ്കിലും . ഇങ്ങനെ സാധാരണ നമ്മളറിയുന്ന മനുഷ്യരുടെ രാഷ്ട്രീയത്തിലൂടെ നാം അറിയുന്ന രാജ്യസ്നേഹത്തെക്കുറിച്ചും രാജ്യദ്രോഹത്തെക്കുറിച്ചും ഒക്കെയുള്ള ധാരണകൾ ക്കപ്പുറം പോകുന്ന മനുഷ്യന്റെ വിപുലമായ മൂല്യപ്രപഞ്ചത്തിന്റെ സാന്നിധ്യം ഈ ലേഖനങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്.
എന്റെ അടുത്ത സുഹൃത്തായിരുന്ന ഹിരണ്യൻ, ഭാര്യ ഗീത ഹിരണ്യൻ എന്നിവരെക്കുറിച്ചൊരു അനുഭവക്കുറിപ്പുണ്ട്. ഗീത കാൻസർ ബാധിച്ചാണ് മരിച്ചത്. അവരെ ഏറ്റവും അവസാനമായി വീട്ടിൽ പോയി കണ്ടത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ എഴുത്തുകാരിയുടെ മനസ്സ് എന്തായിരുന്നു, എന്തിനെയാണ് അവർ എത്തിപിടിക്കാൻ ശ്രമിച്ചിരുന്നത്, എന്തുകൊണ്ട് അവർ ഇന്ന് സാഹിത്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും വിസ്മരിക്കപ്പെടുന്നു, ഇങ്ങനെയുള്ള ചോദ്യങ്ങൾ കൂടി ശാന്തൻ ഉയർത്തുന്നുണ്ട്. അഷിത, ബാലമുരുകൻ, ഡോ.കുസുമകുമാരി, തിരുനെല്ലൂർ കരുണാകരൻ, കെ.പി.അപ്പൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഒട്ടേറെ കഥാപാത്രങ്ങൾ.
തന്റെ മുന്നിലൂടെ തന്റെ മുന്നിൽ കിടക്കുന്ന റേഡിയേഷൻ ടേബിളിലൂടെ താൻ കണ്ടെത്തിയ, മനസിലാക്കാൻ ശ്രമിച്ച ഒട്ടേറെ കഥാപാത്രങ്ങളെ അതി മനോഹരമായി വൈകാരികമായി അതേസമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പരയ്ക്കാണ് ശാന്തൻ ജന്മം നൽകുന്നത്. അദ്ദേഹത്തിന്റെ സമീപകാല കവിതകളിലും ഇതേ ധ്യാനാത്മകതയാണ് ഞാൻ കാണുന്നത്. ഇത്തരത്തിൽ ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റം കൊണ്ടുവന്നവർ മാത്രമാണ് പിൽക്കാലത്ത് മലയാള കവിതയിൽ ശ്രദ്ധിക്കപ്പെട്ടത്. മനുഷ്യത്വം കൂടുതലുള്ള എഴുത്തുക്കാർ അനുഭവം എഴുതുമ്പോൾ അതിതീവ്രമായ വായനാനുഭവമായി മാറും. അത്തരത്തിലുള്ള എഴുത്തുകളാണ് ഈ പുസ്തകത്തിലുടനീളം. ശാന്തന്റെ ഈ പുസ്തകത്തിന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്