അന്ന് മാർട്ടിൻ ക്രോയുടെ ന്യൂസിലൻഡിനെ കീഴടക്കിയത് സെമിയിൽ; ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനെ ഫൈനലിലും; ഓസ്ട്രേലിയൻ മണ്ണിൽ ഭാഗ്യത്തിന്റെ കൈപിടിച്ച് ഇമ്രാൻ ഖാന്റെ സംഘം 1992 ലോകകപ്പിൽ മുത്തമിട്ടത് ചരിത്രം; ട്വന്റി 20 ലോകകപ്പ് സെമിയിൽ ബാബർ അസമും സംഘവും നേരിടുന്നതും കിവീസിനെ; ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമോ? 2007 ലോകകപ്പ് ആവർത്തിച്ച് ഇന്ത്യ കപ്പടിക്കുന്നതും കാത്ത് ആരാധകർ
മറുനാടൻ ഡെസ്ക്
മെൽബൺ: ട്വന്റി 20 ലോകകപ്പിൽ വീണ്ടും ഒരു സ്വപ്ന ഫൈനൽ. ഏറ്റുമുട്ടുന്നത് ചിരവൈരികളായ ഇന്ത്യയും - പാക്കിസ്ഥാനും. 2007ലെ ആദ്യ ലോകകപ്പിന്റെ തനിയാവർത്തനം എന്നപോലെ പാക്കിസ്ഥാനെ കീഴടക്കി ഇത്തവണയും ഇന്ത്യ കിരീടത്തിൽ മുത്തമിടുന്നു. ടീം ഇന്ത്യയുടെ കടുത്ത ആരാധകർ ഒക്കെ ഈ നിമിഷങ്ങൾ ഇതിനകം സ്വപ്നം കണ്ടു തുടങ്ങിക്കഴിഞ്ഞു....
ചില ചരിത്ര നേട്ടങ്ങൾക്ക് ആവർത്തനം ഉണ്ടായേക്കാം. ചില സമാനതകളും. ട്വന്റി 20 എന്ന ക്രിക്കറ്റിന്റെ പുതിയ രൂപത്തെ ആരാധകർ പ്രണയിച്ച് തുടങ്ങിയ ആ നാളുകളിൽ 2007ൽ എം എസ് ധോണിയുടെ യുവനിരയാണ് ആ സ്വപ്നകിരീടം യാഥാർത്ഥ്യമാക്കിയത്. അന്ന് കിരീട നേട്ടത്തിൽ അംഗമായിരുന്ന രോഹിത് ശർമ്മ നയിക്കുന്ന സംഘമാണ് ഇത്തവണ കിരീടത്തിലേക്കുള്ള സ്വപ്നയാത്രയിൽ മുന്നേറുന്നത്. ഇനി രണ്ട് ജയങ്ങളുടെ ദൂരം മാത്രം. സെമിയിൽ കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ, അത് ജയിച്ചാൽ പിന്നെ എതിരാളി പാക്കിസ്ഥാനാകാം, അല്ലെങ്കിൽ ന്യൂസിലൻഡ്.... എതിരാളി ആരാണെങ്കിലും കടുപ്പമേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യ വിജയ ചരിത്രം ആവർത്തിക്കട്ടെ....
പറഞ്ഞുവന്നത് ലോകകപ്പ് നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ചാണല്ലോ. ഇന്ത്യൻ ആരാധകർ സ്വപ്നം കാണുന്നത് 2007 ട്വന്റി 20 ലോകകപ്പിന്റെ തനിയാർത്തനമാണെങ്കിൽ പാക്കിസ്ഥാൻ ആരാധകർ ആഗ്രഹിക്കുക 1992 ലോകകപ്പ് നേട്ടത്തിന് സമാനമായ സ്വപ്നയാത്രയാണ്. അന്ന് (ബെൻസൺ ആൻഡ് ഹെഡ്ജസ് കപ്പ് 1992) ഇമ്രാൻ ഖാന്റെ ടീം ഓസ്ട്രേലിയൻ മണ്ണിൽ നടത്തിയ മുന്നേറ്റത്തിന്റെ പെരുമ പറയാൻ അത്രത്തോളമുണ്ട്.
കുത്തഴിഞ്ഞ ടീമുമായാണ് പാക്കിസ്ഥാൻ ലോകകപ്പിന് പുറപ്പെട്ടത്. പരിക്കിന്റെ പിടിയിലുള്ള നായകൻ ഇമ്രാൻ ഖാനും വഖാർയൂനിസും മോശം ഫോമിനെ തുടർന്ന് ആദ്യം പ്രഖ്യാപിച്ച ടീമിൽ ഇടംപിടിക്കാതെ പോയ മിയാൻദാദ് വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതും ഇമ്രാൻ അറിയാതെയായിരുന്നു.
തോൽവിയോടെയാണ് പാക്കിസ്ഥാൻ തുടങ്ങിയത്. കരുത്തരായ വെസ്റ്റ് ഇൻഡീസിനോട് പത്ത് വിക്കറ്റിന് തോറ്റു. രണ്ടാം മത്സരത്തിൽ സിംബാബ്വെയെ 53 റൺസിന് കീഴടക്കി. ഇംഗ്ലണ്ടിനെതിരെ 74 റൺസിന് പുറത്തായപ്പോൾ രക്ഷകനായി എത്തിയത് മഴ. അടുത്ത മത്സരത്തിൽ ഇന്ത്യയോട് തോറ്റു. പിന്നാലെ ദക്ഷിണാഫ്രിക്കയോടും. ആദ്യ അഞ്ച് മത്സരങ്ങൾ കഴിയുമ്പോൾ സമ്പാദ്യം ഒരു ജയം അടക്കം മൂന്ന് പോയിന്റ് മാത്രം.
ഇമ്രാൻ ഖാൻ ടീം അംഗങ്ങളോട് സാഹചര്യം തുറന്നുപറഞ്ഞു. നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, അങ്ങോട്ട് ചെല്ലണം, വഴി അടഞ്ഞുപോയ നരികളെപ്പോലെ പൊരുതണം. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി. പിന്നാലെ ശ്രീലങ്ക, ന്യൂസിലൻഡ് എന്നീ ടീമുകളെയും. ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കുക കൂടി ചെയ്തതോടെ പാക്കിസ്ഥാൻ സെമി ഉറപ്പിച്ചു. എന്നാൽ ആതിഥേയരായ ഓസ്ട്രേലിയ പുറത്താവുകയും ചെയ്തു.
സെമിയിൽ നേരിട്ടത് ഒരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയ മാർട്ടിൻ ക്രോയുടെ സംഘത്തെ. 114 എന്ന മാസ്മരിക ശരാശരിയോടെ മുന്നിൽ നിന്നു നയിച്ച ക്രോ. കപ്പ് ഇത്തവണ കിവികൾക്ക് എന്ന് പറഞ്ഞു തുടങ്ങിയ ആരാധകർ. സ്വന്തം മണ്ണിൽ കിവീസ് ഉയർത്തിയത് 263 റൺസ് വിജയലക്ഷ്യം. സൊഹൈൽ വീണെങ്കിലും റമീസ് രാജയും ഇമ്രാൻ ഖാനും വീറോടെ പൊരുതി. എന്നാൽ തുടരെ വിക്കറ്റ് നഷ്ടമായി തോൽവി മുന്നിൽ കണ്ട പാക്കിസ്ഥാൻ. ജയമുറപ്പിക്കാൻ ജാവേദ് മിയാൻദാദ് ഒരറ്റത്ത് പിടിച്ചുനിന്നു. അവസാന പതിനഞ്ച് ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടത് 123 റൺസ്. ഛർദ്ദിച്ച് അവശനായിക്കിടന്ന ഇൻസമാം ഉൾ ഹഖ് ബാറ്റുമായി ക്രീസിൽ എത്തിയപ്പോൾ ഞെട്ടിയത് മിയാൻദാദ് ആയിരുന്നു. ക്ഷീണം മറന്ന് യുവതാരം ഇൻസമാം തകർത്തടിച്ചു. 37 പന്തിൽ 60 റൺസ്. പാക്കിസ്ഥാൻ ഫൈനലിൽ.
കലാശപ്പോരിൽ എതിരാളി ദക്ഷിണാഫ്രിക്കയെ മഴനിയമത്തിൽ തകർത്ത ഇംഗ്ലണ്ട്. മെൽബണിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്റെ ഓപ്പണർമാർ തുടക്കത്തിൽ വീണെങ്കിലും ഇമ്രാൻ ഖാനും മിയാൻദാദും തട്ടിമുട്ടി മുന്നോട്ട് പോയി. മുപ്പത് ഓവർ പിന്നിടുമ്പോൾ നൂറ് റൺസ് മാത്രം. ഇമ്രാൻ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ പാക്കിസ്ഥാൻ കുതിച്ചു. പിന്നാലെ ഇൻസമാം ഉൾ ഹഖും വസിം അക്രമും ഒക്കെ സ്കോർബോർഡിൽ റണ്ണെത്തിച്ചു. വിജയലക്ഷ്യം 250 റൺസ്. പേസ് ആക്രമണവുമായി അക്രമിനും അക്വിബ് ജാവേദിനുമൊപ്പം കറക്കി വീഴ്ത്താൻ മുഷ്താഖ് അഹമ്മദും തുനിഞ്ഞിറങ്ങിയതോടെ ഇംഗ്ലണ്ടിനെ 227 റൺസുമായി കൂടാരം കയറി. നിൽ ഫെയർബ്രദർ ഒഴിച്ചാൽ ചെറുത്തുനിൽക്കാൻ ആരും ഇല്ലാതെപോയി ഇംഗ്ലണ്ട് നിരയിൽ. 22 റൺസിന് ചരിത്രജയം കുറിച്ച് കപ്പുമായി ഇമ്രാൻ ഖാൻ.
ഇമ്രാൻ ഖാനും സംഘത്തിനും ആദ്യ ലോകകപ്പ്. പുറത്താകലിന്റെ വക്കിൽ നിന്നും വീരോചിതമായി തിരിച്ചുവന്ന് കിരീടധാരണം. അന്ന് കണ്ട സമാനതകളില്ലാത്ത പോരാട്ടവീര്യമാണ് പാക്കിസ്ഥാന്റെ സവിശേഷത. അവരുടെ മുഖമുദ്ര. ചെറിയ ടീമുകൾക്ക് മുന്നിലും തകർന്നടിയുകയും തങ്ങളുടെ ദിവസങ്ങളിൽ ഏത് വമ്പന്മാരെയും വീഴ്ത്തുകയും ചെയ്യുന്നവർ. ബാബർ അസമും സംഘവും നടത്തിയ തിരിച്ചുവരവും ഇതിന് സമാനമാണ്. ഇത്തവണ ഇന്ത്യയോടും സിംബാബ്വെയോടും പരാജയപ്പെട്ടതോടെ പുറത്താകുമോ എന്ന ആശങ്ക. അന്ന് ഇമ്രാൻ തന്റെ സഹതാരങ്ങളോട് പറഞ്ഞ വാക്കുകൾ ബാബർ അസമും ആവർത്തിച്ചു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും വീറോടെ പൊരുതാമെന്നും ഓർമ്മിപ്പിച്ചു. ആ വാക്കുകൾ ഫലം കണ്ടു. അടുത്ത മൂന്ന് മത്സരങ്ങളിലായി നെതർലൻഡ്സിനെയും ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും വീഴ്ത്തിയാണ് സെമി ഉറപ്പിച്ചത്. ഒപ്പം കരുത്തരായ ദക്ഷിണാഫ്രിക്കയെ കുഞ്ഞന്മാരായ നെതർലൻഡ്സ് വീഴ്ത്തിയതിലൂടെ ലഭിച്ച ഭാഗ്യവും. തുലാസിലായിരുന്ന സെമി ബർത്ത് ബംഗ്ലാദേശിനെ തോൽപ്പിച്ച് കൈക്കലാക്കി.
ഇത്തവണയും സെമിയിൽ നേരിടേണ്ടത് ന്യൂസിലൻഡിനെയാണ്. മാർട്ടിൻ ക്രോയുടെ സംഘത്തോളം പ്രബരല്ലെങ്കിലും കെയ്ൻ വില്യംസണും സംഘവും സ്വപ്നതുല്യമായ മുന്നേറ്റമാണ് ഇതുവരെ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 89 റൺസിന് കീഴടക്കി. അഫ്ഗാനെതിരായ മത്സരം മഴ തുലച്ചു. മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചു. നാലാം മത്സരം ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും അയർലൻഡിനെ തോൽപ്പിച്ച് മികച്ച നെറ്റ് റൺറേറ്റുമായി സെമിയിലേക്ക്. കരുത്തുറ്റ പേസ് പടയും മികച്ച ബാറ്റിങ് നിരയും സ്വന്തം. എന്നാൽ പാക്കിസ്ഥാന്റെ പ്രവചനാതീതമായ സ്വഭാവമാണ് കിവീസ് ഭയക്കേണ്ടത്.
ക്രിക്കറ്റിനെ ഇത്രയധികം നെഞ്ചേറ്റുന്ന, ജീവവായു പോലെ കരുതുന്ന ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകർ ആഗ്രഹിക്കുന്നത് ഇത്തവണത്തെ ലോകകപ്പാണ്. അയൽക്കാർ, ചിരവൈരികൾ.... ടീമിന്റെ ജയത്തിനായി ഗാലറികളിൽ ആർത്തലയ്ക്കുന്ന, ആവേശം വാനോളം ഉയർത്തുന്ന ആ ആരാധക കൂട്ടത്തെ ഈ വരുന്ന നവംബർ പതിനഞ്ചിനും മെൽബൺ സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചേക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും മാറ്റുരച്ച ആദ്യമത്സരത്തിൽ ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ ആരാധകർ ഒത്തൊരുപ്പിച്ച് ഫൈനൽ പോരാട്ടത്തിലും ഗാലറിയെ സജീവമാക്കുമെന്ന് പ്രതീക്ഷിക്കാം.
അനിശ്ചിതത്വങ്ങൾക്കും കൂട്ടിക്കിഴിക്കലുകൾക്കും ഒടുവിലാണ് ഇരു ടീമുകളും സെമിയിലേക്ക് മുന്നേറിയിരിക്കുന്നത്. ഇനി സെമിയിൽ ഇന്ത്യക്ക് നേരിടേണ്ടത് ഇംഗ്ലണ്ടിനെ. പാക്കിസ്ഥാന് ന്യൂസിലൻഡും. രണ്ട് ജയത്തിന് അപ്പുറം ലോകകിരീടം കാത്തിരിക്കുന്നു എന്ന തിരിച്ചറിവ് രോഹിതിനും സംഘത്തിനും ആവേശം പകരുന്നു. അതുപോലെ ബാബർ അസമിനും കൂട്ടുകാർക്കും. 2013 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഐസിസി കിരീടം കിട്ടാക്കനിയായ ഇന്ത്യയ്ക്ക് രോഹിത് ശർമ്മ എന്ന നായകന് കീഴിൽ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാബർ അസമിനും സംഘത്തിനുമാകട്ടെ, 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പറയത്തക്ക നേട്ടങ്ങളൊന്നുമില്ല.
കഴിഞ്ഞ തവണ സെമിയിൽ പൊലിഞ്ഞ കിരീട സ്വപ്നം ഇത്തവണ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വീണ്ടുമൊരു സ്വപ്ന ഫൈനൽ വന്നാൽ, 2007 ആവർത്തിച്ചാൽ അത് ചരിത്രത്തിന്റെ തുടർച്ചയാകും....അതോ, 2019 ഏകദിന ലോകകപ്പിന് സമാനമായി ഇംഗ്ലണ്ട് - ന്യൂസിലൻഡ് കലാശപ്പോരോ?.... ഒന്നും പറയാൻ പറ്റില്ല, കാരണം ഇത് ക്രിക്കറ്റാണ്....
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്