ഇന്റർനെറ്റ് അധോലോകമായ 'ഡാർക്ക് വെബിലെ' ഇരുട്ടറ മാർക്കറ്റുകൾ വഴി ലഹരിയുടെ 'ഹോം ഡെലിവറി'; ലഹരി കാർട്ടൽ ഏജന്റുമാർ കൊച്ചിയിൽ സജീവം; എല്ലാം നിയന്ത്രിക്കുന്നത് ജെന്നിഫറും സോഫിയയും; മുരളീധരൻ നായരുടെ വാട്സാപ്പ് സന്ദേശം അകത്താക്കിയ യുകാമയിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരം; ഇന്ത്യൻ മയക്കുമരുന്ന് സാമ്രാജ്യത്തിലെ നൈജീരിയൻ റാണിമാർ കുടുങ്ങുമോ?
മറുനാടൻ മലയാളി ബ്യൂറോ
നെടുമ്പാശ്ശേരി: സിംബാബ് വേ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിന് ചുക്കാൻ പിടിക്കുന്നത് നൈജീരിയൻ സ്വദേശിനികളായ ജെന്നിഫർ, സോഫിയ എന്നിവരാണെന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. അതിനിടെ ലഹരി മാഫിയയെ നിയന്ത്രിക്കുന്ന 11 വിദേശികളെ പിന്തുടർന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എത്തിയതു കൊച്ചിയിലാണ്. ഇവരുടെ കൂട്ടാളികൾ പിടിക്കപ്പെട്ടതോടെയാണു രാജ്യാന്തര ലഹരി കാർട്ടലിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്ന 11 പേരുടെ ഇന്ത്യയിലെ തുടർച്ചയായ സാന്നിധ്യം കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയും നർകോട്ടിക് -ഇന്റലിജൻസ് വിഭാഗങ്ങളും തിരിച്ചറിഞ്ഞത്.
ഇവരിൽ പ്രധാനികളാണ് ജെന്നിഫറും സോഫിയയും. ജെന്നിഫർ വിദേശത്ത് ഇരുന്നാണ് എല്ലാം നിയന്ത്രിക്കുന്നത്. ജെന്നിഫറുടെ താവളം യു.കെ. ആണ്. സോഫിയ തങ്ങുന്നത് ഡൽഹിയിലും. ഓഗസ്റ്റ് 21-ന് കൊച്ചി വിമാനത്താവളത്തിൽ 36 കോടി രൂപ വില വരുന്ന 18 കിലോ മെഥാക്വിനോൾ പിടികൂടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ നൈജീരിയൻ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ അന്വേഷണ സംഘം വിയ്യൂർ ജയിലിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്സ് ആപ്പ് സന്ദേശത്തിലൂടെയായിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ മുരളീധരൻ നായരുടെ ഫോണിൽനിന്ന് കസ്റ്റംസ് നൈജീരിയക്കാരിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചു. താൻ ഡൽഹിയിലെത്തിയെന്നും ഹോട്ടൽ ജാസ്മിനിൽ 201-ാം നമ്പർ മുറിയിലുണ്ടെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് മയക്കുമരുന്ന് ഏറ്റുവാങ്ങാൻ ഹോട്ടലിലെത്തിയെ നൈജീരിയക്കാരിയെ ലോബിയിൽ കാത്തുനിന്നിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ വിലയായി മുരളീധരൻ നായർക്കു കൊടുക്കാനുള്ള തുകയായിരുന്നു ഇത്. മുരളീധരൻ നായർ മയക്കുമരുന്നുമായി കൊച്ചിയിലെത്തിയെന്നും ഡൽഹിക്ക് തിരിക്കുകയാണെന്നും യുകാമ ഒമിഡുമിനെ അറിയിച്ചിരുന്നു. സിംബാബ്വേയിൽനിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ പക്കൽനിന്ന് 36 കോടി രൂപയോളം വില വരുന്ന 18 കിലോ മെഥാക്വിനോളാണ് കൊച്ചി വിമാനത്താവളത്തിൽ പിടിച്ചത്.
മുരളീധരൻ നായർ ഉണ്ണിയെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഇന്റലിജൻസ് ബ്യൂറോ, ആന്റി ടെററിസ്റ്റ് സ്ക്വാഡ്, സ്പെഷ്യൽ ബ്രാഞ്ച്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നീ ഏജൻസികളാണ് തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തി മുരളീധരൻ നായരെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു. മയക്കുമരുന്ന് കടത്തിനു പിന്നിൽ ആഫ്രിക്കൻ സംഘമാണ്. മലയാളിയെ ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചാൽ സംശയിക്കില്ല എന്ന ധാരണയിലാണ് സംഘം മുരളീധരൻ നായരെ ദൗത്യം ഏൽപ്പിച്ചത്. മുരളീധരൻ നായർ വർഷങ്ങൾക്കു മുമ്പ് യു.കെ. യിൽ ജോലിക്കായി ശ്രമിച്ചിരുന്നു. തുണിവ്യാപാരം നടത്താമെന്നു പറഞ്ഞ് മുരളീധരൻ നായരെ മയക്കുമരുന്ന് സംഘം യു.കെ. യിലേക്ക് ക്ഷണിച്ചു.
തുടർന്നാണ് സിംബാബ്വേയിൽനിന്ന് കൊച്ചി വഴി ഡൽഹിക്ക് മയക്കുമരുന്ന് എത്തിക്കുന്ന ദൗത്യം ഏൽപ്പിച്ചത്. മുരളീധരൻ നായർ മുമ്പ് അഞ്ചുവട്ടം സിംബാബ് വേയാത്ര നടത്തിയിരുന്നു. പലവട്ടം കൊച്ചിയിൽനിന്ന് ഡൽഹി യാത്രയും നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് സുരക്ഷിതമായി എത്തിച്ചാൽ രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം. മുരളീധരൻ നായരുടെ അറസ്റ്റാണ് നൈജീരിയൻ സ്വദേശിനികളായ ജെന്നിഫർ, സോഫിയ എന്നിവരിലേക്ക് അന്വേഷണം എത്തിയത്. യുകാമ ഇമ്മാനുവേല ഒമിഡും ഡൽഹിയിലുള്ള സോഫിയയെ ഒരു വട്ടമേ കണ്ടിട്ടുള്ളൂ. ഫോണിലൂടെയാണ് വിവരങ്ങൾ കൈമാറിയിരുന്നത്. സോഫിയയെ കണ്ടെത്താൻ കസ്റ്റംസ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വസ്ത്രവ്യാപാരത്തിന്റെ മറവിലാണ് മയക്കുമരുന്ന് കടത്ത്. സോഫിയ നൈജീരിയയിൽനിന്ന് ബിസിനസ് വിസയിലാണ് ഡൽഹിയിലെത്തിയിരിക്കുന്നത്.
യുകാമ ഇമ്മാനുവേല ഒമിഡും വിദ്യാർത്ഥി വിസയിലും. ബിസിനസ് വിസയിലും സ്റ്റുഡന്റ് വിസയിലും മെഡിക്കൽ വിസയിലുമൊക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് മയക്കുമരുന്നുമായി ചിലർ ഇന്ത്യയിലെത്തുന്നുണ്ട്. മയക്കുമരുന്ന് കൂടുതലും എത്തുന്നത് ഡൽഹിയിലേക്കാണ്. ഡൽഹിയിലെത്തുന്ന മയക്കുമരുന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് സോഫിയ മുഖേനയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്ന് അപ്രത്യക്ഷരായ 5 പേർ ആഫ്രിക്കക്കാരും 4 പേർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 2 പേർ ഇറാൻകാരുമാണ്. മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ വിമാനമിറങ്ങിയ ഇവർ ഏറ്റവും ഒടുവിൽ തങ്ങിയതു വില്ലിങ്ഡൻ ഐലൻഡിലെയും കൊച്ചിയിലെയും ഹോട്ടലുകളിലാണ്.
കേന്ദ്ര ഏജൻസികൾ ഹോട്ടലുകളിൽ നിന്നു ശേഖരിച്ച ഇവരുടെ തിരിച്ചറിയൽ രേഖകളും യാത്രാ രേഖകളും വ്യാജമാണെന്നു കണ്ടെത്തി. കൊച്ചിയിൽ നിന്നു കടൽ മാർഗമാണ് ഇവർ രാജ്യം വിട്ടതെന്നാണു നിഗമനം. ലക്ഷദ്വീപ് യാത്രാക്കപ്പലും രാജ്യാന്തര ചരക്കു കപ്പലുകളുമാണു കൊച്ചി തുറമുഖത്തു സ്ഥിരമായി എത്തുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെ യൂറോപ്പിൽ നിന്നുള്ള ആഡംബര യാത്രാക്കപ്പലുകളും എത്താറുണ്ട്. ഇവയിലേതെങ്കിലും വഴിയാണോ ഇവർ നാടു വിട്ടത് എന്ന കാര്യ.ം അന്വേഷണത്തിലാണ്. ഈ 11 വിദേശികളും 2 മാസത്തിലേറെക്കാലം ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ തങ്ങിയിട്ടുണ്ട്. ചില മരുന്നു നിർമ്മാണ ശാലകൾ ഇവർ സന്ദർശിച്ചതിന്റെ തെളിവുകളും ഏജൻസികൾ ശേഖരിച്ചു.
കഞ്ചാവും കറപ്പും ഉപയോഗിച്ചു നിർമ്മിക്കുന്ന ലഹരി പദാർഥങ്ങളുടെ സ്ഥാനത്തു രാസലഹരി മരുന്നുകൾ രാജ്യത്തേക്കു വലിയ തോതിൽ എത്തുന്നുണ്ട്. കോവിഡ് ലോക്ഡൗൺ കാലത്താണു രാസലഹരിയുടെ വ്യാപാരം കേരളത്തിലും വർധിച്ചത്. ഇന്റർനെറ്റ് അധോലോകമായ 'ഡാർക്ക് വെബിലെ' ഇരുട്ടറ മാർക്കറ്റുകൾ വഴി ലഹരിയുടെ 'ഹോം ഡെലിവറി' ആരംഭിച്ചതും കോവിഡിനു ശേഷമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ലഹരി കാർട്ടൽ ഏജന്റുമാരെ കണ്ടെത്താനുള്ള അന്വേഷണമാണ് ഒടുവിൽ കൊച്ചിയിൽ എത്തി നിൽക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍