ലത്തീൻ സഭയുടെ പ്രതിഷേധത്തെ നേരിടാൻ പട്ടാളം എത്തുന്നു; പൊലീസ് ആസ്ഥാനത്ത് എത്തി വിവരങ്ങൾ തേടി കേന്ദ്ര സേനാ ഉദ്യോഗസ്ഥർ; പൊലീസ് മേധാവിയുമായി നടത്തിയത് വിശദമായ ചർച്ച; വിഴിഞ്ഞം സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവന ഗൗരവത്തോടെ എടുത്ത് സൈന്യം; കടലിൽ നേവിയും കാവലിന് എത്തിയേക്കും; അദാനിക്ക് ഉടൻ പണി പുനരാരംഭിക്കാനായേക്കും; വിഴിഞ്ഞത്ത് കേസെടുക്കലും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം സജീവമാക്കാൻ സൈന്യം ഇടപെടും. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടികളെടുത്ത് തുടങ്ങിയിരുന്നു. ലാത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന നൂറാം ദിവസത്തെ സമരം അക്രമാസക്തമായതോടെയാണ് പൊലീസ് നടപടികൾ കടുപ്പിച്ചത്. ഈ സമരത്തിൽ ഇതുവരെ 102 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെയാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ കേന്ദ്ര സേനയുടെ ഇടപെടൽ തുടങ്ങുന്നത്. അദാനിയാണ് തുറമുഖ നിർമ്മാണം നടത്തുന്നത്. തുറമുഖ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ അദാനി പോർട്ടാണ് ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജിയുടെ ഫലമായാണ് സൈനിക ഇടപെടൽ.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഉന്നത സൈനിക മേധാവികളെത്തി ഡിജിപിയുമായി വിവരങ്ങൾ ആരാഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര സേനയ്ക്ക് സുരക്ഷ കൈമാറണമെന്ന നിർദ്ദേശം ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. കേരളാ പൊലീസിന് സുരക്ഷയൊരുക്കാൻ കഴിയുന്നതുമില്ല. മാസങ്ങളായി തുറമുഖ നിർമ്മാണം നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സേന ഇടപെടൽ നടത്തുന്നത്. താമസിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം കേന്ദ്ര സേന ഏറ്റെടുത്തേക്കും. കരയിൽ നിന്നും കടലിൽ നിന്നും പ്രതിഷേധമുണ്ട്. അതിനാൽ നേവിയും സുരക്ഷയൊരുക്കാൻ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് കേരളാ പൊലീസിൽ നിന്ന് വിവരങ്ങൾ തേടുന്നത്.
കേരളത്തിലേയും ഡൽഹിയിലേയും പ്രധാന ഉദ്യോഗസ്ഥർ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊലീസ് മേധാവിയുമായി വിശദമായി തന്നെ അവർ കാര്യങ്ങൾ സംസാരിച്ചു. കേരളാ പൊലീസിനെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടിയാകും കേന്ദ്ര സേന എടുക്കുന്നത്. വിഴിഞ്ഞം സമരം പൊലീസിനും പ്രതിസന്ധിയിലാണ്. തൃശൂർ വരെയുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് സമരക്കാരെ നേരിടാനുള്ള പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റേഷനുകളുടേയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പൊലീസ് ക്യാമ്പിലെ പൊലീസുകാരെ നിയോഗിച്ചാൽ സംഘർഷ സാധ്യത ഉയരുമെന്ന തിരിച്ചറിവിലാണ് പരിചയ സമ്പന്നരായ സ്റ്റേഷൻ ഡ്യൂട്ടി ചെയ്യുന്നവരെ വിഴിഞ്ഞത്തേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ സമരക്കാരുടെ പ്രകോപനങ്ങൾ പോലും വലിയ സംഘർഷമായില്ല. എന്നാൽ പൊലീസ് സ്റ്റേഷനുകളെ ആളൊഴിഞ്ഞ ഇടങ്ങളാക്കിയാൽ മറ്റ് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകും. ഇത് മനസ്സിലാക്കിയാണ് കേന്ദ്ര സേനയെ വിഴിഞ്ഞം ഏൽപ്പിക്കാമെന്ന പൊതു ധാരണ പൊലീസിനുള്ളിൽ രൂപപ്പെടുന്നത്. സർക്കാരും ഹൈക്കോടതിയുടെ അനുമതിയോടെ എല്ലാം കേന്ദ്ര സേനയെ എൽപ്പിക്കാൻ ഒരുക്കമാണ്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം രാജ്യവിരുദ്ധമാണെന്നും നിർമ്മാണം നിറുത്തിവയ്ക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും മന്ത്രി വി.അബ്ദു റഹ്മാൻ ആരോപിച്ചിരുന്നു. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. തുറമുഖ നിർമ്മാണം നിറുത്തിവച്ചു കൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സർക്കാർ എതിർക്കുന്നത്.വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാദ്ധ്യതകളാണുള്ളത്. 2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പു തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയിൽ ഉള്ളവരുടെ അറിവോടെയാണ് കരാറിൽ ഏർപ്പെട്ടത്. തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയുമെന്ന് സമരസമിതി പറയണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സമരം രാജ്യ വിരുദ്ധമാണെന്ന് മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സേന എത്തുന്നതെന്നതും നിർണ്ണായകമാണ്.
ഇതിനിടെയാണ് പൊലീസ് നടപടികളും തുടങ്ങിയത്. പൊതുമുതൽ നശിപ്പിക്കുക, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുക, മാധ്യമപ്രവർത്തകരെ മർദിക്കുക തുടങ്ങി നിരവധി വകുപ്പുകൾ ചേർന്നാണ് കേസെടുത്തിരിക്കുന്നത്. 102 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പുറമേ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാൻ ആളുകൾ എത്തിയ വാഹനങ്ങൾക്കെതിരെയും പൊലീസ് നോട്ടീസ് നൽകാൻ തുടങ്ങിയിട്ടുണ്ട്. പൊലീസ് നടപടികൾ കടുപ്പിച്ചതോടെ പ്രതിഷേധക്കാർ പലരും പിൻവലിയാൻ തുടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെയാണ് കേന്ദ്ര സേനയും ഡിജിപി ഓഫീസിൽ എത്തുന്നത്. വിഴിഞ്ഞം സമരത്തിനെതിരെ സമരം നടത്തുന്ന ജനകീയ കൂട്ടായ്മ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.
പൊലീസ് സമരക്കാരെ സഹായിക്കുകയാണെന്നും ഹൈക്കോടതി വിധി നടപ്പാക്കാൻ മടിക്കുകയാണെന്നുമെല്ലാം അവർ ആരോപിക്കുന്നു. വിഴിഞ്ഞം സമരം നീണ്ടുപോകുന്നതിൽ പൊലീസ് സേനയ്ക്കുള്ളിൽ അമർഷം പടരുന്നുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മന്ത്രി വി.അബ്ദു റഹ്മാൻ കടുത്ത ആരോപണവുമായി രംഗത്തു വന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാം.മത്സ്യത്തൊഴിലാളികൾക്ക് 25 രൂപ മണ്ണെണ്ണ സബ്സിഡി ഇപ്പോൾ നൽകുന്നുണ്ട്. മണ്ണെണ്ണ എൻജിന് പകരം മറ്റ് എൻജിനുകളിലേക്ക് മാറുകയാണ് നല്ലത്. പെട്രോൾ എൻജിൻ ആക്കുന്നതിന് സബ്സിഡി നൽകാമെന്ന് സർക്കാർ ഏറ്റിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കും. ആകെ 500 വീടുകൾ പണിയുമെന്നും മന്ത്രി വിശദീകരിച്ചു കഴിഞ്ഞു.
വിഴിഞ്ഞത്തെ 180 കുടുംബങ്ങൾ സർക്കാർ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു. സമരം രാജ്യവിരുദ്ധമാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചിരുന്നു. മന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അത് മന്ത്രിസഭയുടെ അഭിപ്രായം ആണോ എന്നറിയില്ല. സർക്കാരുമായി ഇനിയും ചർച്ചകൾ നടക്കും. മത്സ്യത്തൊഴിലാളി പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും പെരേര ആവശ്യപ്പെട്ടിരുന്നു.
വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്നാണ് പൊലീസ് നിലപാട്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാരണത്താൽ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാൻ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം നൽകാൻ പരമാവധി ശ്രമം നടത്തുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Stories you may Like
- ഉപവാസ പ്രാർത്ഥനാ ദിനത്തിൽ നിറയുന്നത് ഇലക്ഷൻ രാഷ്ട്രീയം
- വിഴിഞ്ഞത്ത് കപ്പലെത്തിയെങ്കിലും തീരത്തടുക്കാതെ ലത്തീൻ സഭ!
- ഗവർണർ വരുന്നില്ലെന്ന് ഉറപ്പാക്കുന്ന ക്ഷണിക്കലും; മസ്കറ്റ് വിരുന്നും തിരിച്ചടി
- കേരളത്തിനു മുന്നിലുള്ളത് വളർച്ചയുടെ അനന്ത സാധ്യതയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
- തുറമുഖത്തെത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഇടവക
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍