ഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ 'കടക്കുപുറത്ത് 'ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്
സായ് കിരൺ
തിരുവനന്തപുരം: പൊതുവേദികളിൽ, അസഹിഷ്ണുതയും രോഷവും പ്രകടിപ്പിക്കുന്ന മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകൃതം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സമീപകാലത്ത് അതിന് വ്യത്യാസം വരുത്താനും മുഖത്ത് ചിരി കൊണ്ടുവരാനും അദ്ദേഹം പരമാവധി ശ്രമിക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പിണറായി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിപോയി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച ശേഷം കലിയടങ്ങാതെ എത്തിയ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാകാട്ടെ അധികപ്രസംഗങ്ങളും.
പേട്ട എസ് എൻ ഡി ഹാളായിരുന്നു വേദി. ഡോ പല്പു ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡ് ഡോ.കെ.പി.ഹരിദാസിന് നൽകുന്ന ചടങ്ങായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പോലെ കൃത്യസമയത്തെത്തി. എ കെ ജി ഹാളിൽ ഗവർണർക്കെതിരായ എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ വരവ്. എൽ ഡി എഫ് പരിപാടിയിൽ ഗവർണറുമായി പുതിയ പോർമുഖം തുറന്നിട്ടതിന്റെ കലിപ്പുമായാണ് മുഖ്യമന്ത്രി എത്തുന്നതെന്ന് പല്പു ഫൗണ്ടേഷൻ ഭാരവാഹികൾ അറിയാതെ പോയി.
കൃത്യസമയത്ത് മുഖ്യമന്ത്രി എത്തിയപ്പോഴേക്കും സ്വാഗത പ്രസംഗം തുടങ്ങി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗത പ്രസംഗം തുടങ്ങി. മുഖ്യമന്ത്രിയെ കണ്ടപ്പോഴേക്കും ആവേശം ഇരട്ടിയായി. ഇടംവലം നോക്കാതെ പിണറായിയെ വാനോളം പുകഴ്ത്താൻ തുടങ്ങി. സ്വാഗതം അങ്ങനെ 20 മിനിട്ട് നീണ്ടു, പിന്നാലെ അദ്ധ്യക്ഷ പ്രസംഗം അവാർഡ് കമ്മിറ്റി ചെയർപേഴ്സൺ ശൈലാ രവി 15 മിനിട്ട് പ്രസംഗിച്ചതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. മുഖ്യമന്ത്രി അതും കഴിഞ്ഞന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അവതാരക പല്പുവിനെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും വിശദമായ വിരണങ്ങളുമായെത്തിയത്. ഇതോടെ പിണറായിയുടെ ക്ഷമ നശിച്ചു, അവതാരകയെ മുഖ്യമന്ത്രി കൈ കാണിച്ച് അടുത്തേക്ക് വിളിപ്പിച്ചു. രോഷത്തോടെ മതി നിർത്തിക്കോളൂ എന്നായിരുന്നു പിണറായിയുടെ വാക്കുകൾ, അവതാരക അമ്പരന്നു.
എന്നാൽ സംഘാടകർ എഴുതി നൽകിയ കാര്യം മുഴുവൻ പയാൻ വേണ്ടി അവതാരക വീണ്ടും തുനിഞ്ഞെങ്കിലും മുഖ്യമന്ത്രി സീറ്റിൽ നിന്ന് എഴുന്നേറ്റു പിന്നാലെ സംഘാടകർ അനുനയിപ്പിച്ചു. ഇത്തരമൊരു പരിപാടി ആയതുകൊണ്ടാണ് വന്നതെന്നും, ഇനി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു. തുടർന്ന് പേരിനൊരു പ്രസംഗവും നടത്തി ഹരിദാസിന് അവാർഡും നൽകി മടങ്ങുകയായിരുന്നു.
എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ പോലും മുഖ്യമന്ത്രി തനിക്ക് മുമ്പ് അനാവശ്യമായ പ്രസംഗങ്ങൾ അനുവദിച്ചിരുന്നില്ല. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനായിരുന്നു സ്വാഗതം. കാര്യമായി സ്വാഗതം പറയാൻ ഇ പി ഒരുങ്ങിയെങ്കിലും പിണറായി അത് തടയുകയായിരുന്നു. എല്ലാവരുടെയും പേരെടുത്ത് സ്വാഗതം പറയാനുള്ള ശ്രമത്തിൽ നിന്ന് ഇ പി പിന്മാറുകയായിരുന്നു. എല്ലാവർക്കും ഒറ്റവാക്കിൽ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിനായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ക്ഷണിച്ചെങ്കിലും കാനം മുഖ്യമന്ത്രിയോട് ചോദിച്ചു. ഞാൻ സംസാരിക്കണോ സി.എം സംസാരിക്കുമോ ? ഇല്ല സംസാരിച്ചോളു എന്ന് മുഖ്യന്ത്രി അനുവാദം നൽകിയ ശേഷമായിരുന്നു കാനത്തിന്റെ പ്രസംഗം. എൽ ഡി എഫ് പരിപാടിയിൽ പോലും അത്തരമൊരു സമീപനം സ്വീകരിച്ച ശേഷം തൊട്ടടുത്ത വേദയിലാണ് മുഖ്യമന്ത്രി വേദിയിലുരുത്തി പ്രസംഗം .മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡോ. പി. ചന്ദ്രമോഹൻ, ടി. ശരത്ചന്ദ്ര പ്രസാദ്, ഡോ. വി.കെ. ജയകുമാർ, അഡ്വ. കെ. സാംബശിവൻ, വാർഡ് കൗൺലർ സി.എസ്. സുജാതാദേവി, മുൻകൗൺസിലർ ഡി. അനിൽകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മുമ്പ് പലവട്ടം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വേദിയിലിരുത്തി കാടുകയറി പ്രസംഗിച്ചവരോട് കലഹിച്ച് സംസാരിക്കാതെ പോയിട്ടുണ്ട്.2016 ജൂൺ 22ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവാതെ വേദി വിടേണ്ടി വന്നു. സാക്ഷരതാ മിഷന്റെ ചുമതലയുണ്ടായിരുന്ന ഡോ. പി എസ് ശ്രീകലയുടെ സ്വാഗത പ്രസംഗം സമയപരിധിയും കടന്ന് കാടു കയറിയപ്പോഴാണ് പ്രസംഗം നടത്തിയവരെ പരസ്യമായി വിമർശിച്ച് മുഖ്യമന്ത്രിക്കു വേദി വിടേണ്ടി വന്നത്.
രാവിലെ പതിനൊന്നിന് ചടങ്ങ് നടക്കുമെന്നായിരുന്നു സംഘാടകർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. കൃത്യസമയത്തു തന്നെ അദ്ദേഹം എത്തി. എന്നാൽ മുഖ്യമന്ത്രിയുടെ സമയം പരിഗണിക്കാതെ സംഘാടക സമിതി കൺവീനറും അദ്ധ്യാപികയുമായ ഡോ പിഎസ്. ശ്രീകല സ്വാഗത പ്രസംഗം ദീർഘിപ്പിക്കുകയായിരുന്നു. 11.40 ആയപ്പോഴാണ് സ്വാഗത പ്രസംഗം അവസാനിച്ചത്.
അദ്ധ്യക്ഷനായി എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥും തന്റെ പ്രസംഗം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി. എന്നാൽ എല്ലാം കഴിഞ്ഞ് ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോൾ സമയം 11.55 കഴിഞ്ഞിരുന്നു. പ്രസംഗത്തിനായി മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോൾ സമയം ദീർഘിപ്പിച്ചതിലുള്ള അതൃപ്തി മറച്ചുവയ്ക്കാതെ സംസാരിച്ചു.
'പതിനൊന്നിന് എത്തി പന്ത്രണ്ടിന് മടങ്ങി പോകാമെന്നാണ് ഞാൻ കരുതിയത്. ഇനിയിപ്പോൾ അതു നടക്കില്ല. ഈ സമയക്രമം അനുസരിച്ചാണ് ഞാൻ മറ്റുള്ള പരിപാടികൾക്കും എത്താമെന്ന് സമ്മതിച്ചിട്ടുള്ളത്. എനിക്കിനി എഴുതി തയ്യാറാക്കികൊണ്ടു വന്ന പ്രസംഗം വായിക്കാൻ കഴിയില്ല. സ്വാഗതം പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ 11.40 ആയി.' എന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.
2019 ഫെബ്രുവരി 26ന് കൊല്ലം ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും സ്വാഗത പ്രാസംഗികയുടെ പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങുകയായിരുന്നു. സ്വാഗത പ്രസംഗം 40 മിനിറ്റും കടന്ന് നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച് ഉദ്?ഘാടനം നിർവഹിച്ചതായി അറിയിച്ച് വേദി വിടുകയായിരുന്നു. സ്വാഗത പ്രസംഗം നടത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേർക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാൻ അടുത്ത് വന്ന് പറഞ്ഞെങ്കിലും സ്വാഗത പ്രാസംഗിക ആവേശത്തോടെ പ്രസംഗം തുടർന്നു. ഒടുവിൽ ക്ഷമ നശിച്ച മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് പ്രസംഗം നിർത്താൻ അറിയിച്ച ശേഷം ഭദ്രദീപം തെളിയിക്കുകയായിരുന്നു.തുടർന്ന് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തൊണ്ടക്ക് അസ്വസ്ഥത ഉള്ളതിനാലാണ് മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതെന്ന് തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.
Stories you may Like
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
- മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്