ഫെബ്രുവരിയിൽ സൈനികനുമായി നിശ്ചയം; ജൂണിൽ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ കള്ളം പറഞ്ഞ് മൂന്ന് ദിവസം 'ഹണിമൂൺ'; അവധിക്ക് വരുമ്പോൾ പ്രതിശ്രുത വധുവുമായുള്ള കറക്കം കൂട്ടുകാരനായ സിആർപിഎഫുകാരനോടും പറഞ്ഞ പട്ടാളക്കാരൻ; തെളിവെല്ലാം ഷാരോണിന്റെ ഫോണിൽ! രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ അങ്ങാടിപ്പാട്ടാകുമ്പോൾ
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷാരോണുമായി താലികെട്ടി വിവാഹം കഴിച്ച ഗ്രീഷ്മ ഹണിമൂൺ ട്രിപ്പിനും കാമുകനൊപ്പം പോയിരുന്നു. താലി കെട്ടു കഴിഞ്ഞ് മൂന്ന് ദിവസം വീട്ടിൽ ഗ്രീഷ്മ ഇല്ലായിരുന്നു. ഈ സമയം ഷാരോണും തന്റെ വീട്ടിലെത്തിയിരുന്നില്ല. കോളേജിലെ ടൂർ കാരണം പറഞ്ഞാണ് ഗ്രീഷ്മ വീട്ടിൽ നിന്ന് മുങ്ങിയത്. കോളേജിലെ കൂട്ടുകാർക്കൊപ്പം പോകുന്നുവെന്ന ന്യായമാണ് ഷാരോണും പറഞ്ഞിരുന്നത്. ഫെബ്രുവരിയിലായിരുന്നു നാഗർകോവിലിലെ സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് ശേഷമാണ് ഈ കറക്കം. ഗ്രീഷ്മയുടെ കൂട്ടുകാരികൾക്കും ഇക്കാര്യത്തിൽ അന്നേ സംശമുണ്ടായിരുന്നു.
ഫെബ്രുവരിയിലെ വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മ സൈനികനുമായും അടുത്തിരുന്നു. ഇതോടെ തന്നെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന സൈനികനുമായുള്ള വിവാഹം ഗുണം ചെയ്യുമെന്ന് ഗ്രീഷ്മ കരുതി. ഷാരോണുമായി അകലാൻ ശ്രമിച്ചു. എന്നാൽ ഷാരോൺ അതിന് സമ്മതിച്ചില്ല. ഷാരോണിന്റെ കൈയിലുള്ള ചിത്രങ്ങൾ വിനയാകുമെന്ന് മനസ്സിലാക്കി. അതിന് ശേഷം ഷാരോണുമായി കൂടുതൽ അടുക്കാൻ ഗ്രീഷ്മ തയ്യാറാക്കി. എങ്ങനേയും വീഡിയോകൾ കൈക്കലാക്കി ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കി ഷാരോണിനെ കൊല്ലാൻ തീരുമാനിച്ചു. ഇതിന് ശേഷം കൂടുതൽ വിശ്വാസ്യത നേടാനായിരുന്നു താലികെട്ടും ഹണിമൂൺ യാത്രയും. സൈനികൻ അവധിക്ക് വരുമ്പോൾ സൈനികനൊപ്പവും ഗ്രീഷ്മ യാത്ര ചെയ്തിരുന്നു.
പാറശ്ശാലയിലെ സിആർപിഎഫുകാരനും നാഗർകോവിലിലെ പട്ടാളക്കാരനും അടുത്ത സുഹൃത്തുക്കളായിരുന്നു. സി ആർ പി എഫുകാരനോട് ഗ്രീഷ്മയുമായി കറങ്ങുന്ന കാര്യം പട്ടാളക്കാരനും പറഞ്ഞിരുന്നു. സി ആർ പി എഫുകാരനും അയാളുടെ പ്രതിശ്രുത വധുവുമെല്ലാം ഗ്രീഷ്മയുടെ ബന്ധുക്കളായിരുന്നു. ഈ സി ആർ പി എഫുകാരൻ തന്റെ ഭാവി വധുവിനോടും ഇവരുടെ കറക്കത്തിന്റെ കാര്യം പറഞ്ഞിരുന്നു. സൈനികനുമായുള്ള ഗ്രീഷ്മയുടെ യാത്രകൾ കന്യാകുമാരിയിലേക്കും മറ്റുമായിരുന്നു. താലികെട്ട് നാടകത്തിന് ശേഷം ഷാരോണുമായുള്ള ഹണിമൂൺ യാത്രകളും നാട്ടുകാർ അറിഞ്ഞിരുന്നുവെന്നതാണ് വസ്തുത. എല്ലാ തെളിവുകളും ഷാരോണിന്റെ മൊബൈലിലുണ്ട്. എന്നാൽ ഈ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കിട്ടിയിട്ടില്ല. ഫോണിലെ വിവരങ്ങൾ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചത്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വലിയ തോതിൽ നാട്ടുകാരാണ് ഇതിന് സാക്ഷ്യം വഹിക്കാൻ തടിച്ചു കൂടിയത്.
ഷാരോണിന് നൽകിയ കളനാശിനിയുടെ കുപ്പിയും, രാസവസ്തുക്കൾ അടങ്ങിയ കുപ്പികളും തെളിവെടുപ്പിൽ ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ചത് അമ്മയും അമ്മാവനും ചേർന്നാണ്. വീടിന് സമീപത്തെ കുളത്തിൽ അമ്മാവനാണ് കീടനാശിനിയുടെ കുപ്പി കളഞ്ഞത്. ഇതിന് പുറമേ കീടനാശിനി കുപ്പി ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രീഷ്മയുടെ വീടും പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നിർമൽകുമാർ കൃഷി ആവശ്യത്തിനു വാങ്ങി വീട്ടിൽ സുക്ഷിച്ചിരുന്നതാണ് കാപിക്യു എന്ന പേരുള്ള കളനാശിനി. വീട്ടു വളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന നാല് കുപ്പികളും പ്രതികൾ കാട്ടി കൊടുത്തു. വീട്ടിലുണ്ടാക്കുന്ന കഷായം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന കുപ്പികളാണിവ.
രണ്ടു കുപ്പികളിൽ ചെറിയ അളവിൽ നീല, പച്ച നിറത്തിലുള്ള ദ്രാവകങ്ങളുടെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. ഇത് എന്താണെന്ന് പരിശോധനകളിൽ മാത്രമേ വ്യക്തമാകൂ. വീടിനു പുറത്ത് മാത്രം ആണ് ഇന്നലെ പരിശോധനകൾ നടന്നത്. കീടനാശിനി വിൽക്കുന്ന കടയിലും ആയുർവേദ റിസോർട്ടിലും തെളിവെടുപ്പ് പ്രതികളെ കീടനാശിനി വാങ്ങിയെന്നു കരുതുന്ന കളിയിക്കാവിളയിലെ സ്ഥാപനത്തിലും പരിശോധനയ്ക്കു കൊണ്ടു പോയി. ഈ കീടനാശിനി ഇപ്പോൾ വിൽപന നടത്തുന്നില്ലെന്നും നേരത്തെ ഉണ്ടായിരുന്നതായും സ്ഥാപന ഉടമ മൊഴി നൽകി. വാങ്ങിയത് ഇവിടെ നിന്നാണെന്ന് നിർമൽകുമാർ വ്യക്തമാക്കിയെങ്കിലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നായിരുന്നു സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും പ്രതികരണം.
കളിയിക്കാവിളയിൽ നിന്ന് പ്രതികളെ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്കാണു കൊണ്ടു പോയത്. ഗ്രീഷ്മയുടെ ബന്ധു സിന്ധു കഷായം നിർമ്മിക്കാനു പൊടി വാങ്ങിയത് ഇവിടെ നിന്നാണ്. നേരത്തെ അവർ ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. ചികിത്സയുടെ ഭാഗമായി സിന്ധു ഉപയോഗിച്ചിരുന്ന കഷായം ആണ് ഗ്രീഷ്മ കളനാശിനി ചേർത്ത് ഷാരോണിനു നൽകിയത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണ ഒാഡിയോ വിവാദത്തിലാണ്. കേസ് ആദ്യം അന്വേഷിച്ച പാറശാല എസ്എച്ച്ഒയുടെ പേരിൽ ആണ് രണ്ട് ദിവസം മുൻപ് എട്ടര മിനിറ്റ് നീളുന്ന സന്ദേശം പുറത്തെത്തിയത്. കേസിൽ ലോക്കൽ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ഷാരോണിന്റെ വീട്ടുകാരുടെ വാദം തള്ളുന്നതാണ് കേസിന്റെ നാൾ വഴികൾ എടുത്ത് പറഞ്ഞുള്ള സന്ദേശത്തിലെ ഉള്ളടക്കം.
'അസ്വാഭാവിക രീതിയിൽ യുവാവിനെ പ്രവേശിപ്പിച്ച വിവരം 19ന് മെഡിക്കൽ കോളജിൽ നിന്ന് അറിയിച്ചിരുന്നു. അടുത്ത ദിവസം മജീസ്ട്രേട്ടിനെ ആശുപത്രിയിൽ എത്തിച്ച് മരണമൊഴി രേഖപ്പെടുത്തി. 21ന് പൊലീസും മൊഴിയെടുത്തു. 25നു രാത്രിയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. 26ന് പോസ്റ്റുമോർട്ടത്തിനുള്ള ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നൽകി. 27നു മൂന്നുതവണ ബന്ധുക്കളെ അങ്ങോട്ടു വിളിച്ച ശേഷം ആണ് പരാതി നൽകാൻ എത്തിയത്. പരാതി ലഭിച്ചപ്പോൾ ഗ്രീഷ്മയുടെ വീട്ടിൽ എത്തി മൊഴിയെടുത്തു. 22 വയസ്സുള്ള പെൺകുട്ടി ആയതിനാൽ ആണ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താത്തത്. കഷായം സംബന്ധിച്ച നിർണായക വിവരങ്ങൾ 27,28 തീയതികളിൽ പാറശാല പൊലീസ് ആണ് സമാഹരിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയത്. ' ഇതാണ് ഒാഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ആരെ കുറിച്ചും പരാതി ഇല്ലെന്ന് മജിസ്ട്രേട്ടിനു ഷാരോൺ നൽകിയ മരണമൊഴി നൽകിയിരുന്നു. ഇതു പരസ്യപ്പെടുത്തിയതും മെഡിക്കൽ കോളജിലെ പരിശോധനകളിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിവരിക്കുന്നത് കേസിന്റെ വിചാരണ വേളയിൽ പ്രതികൂലമായി ബാധിക്കും എന്നാണ് പരാതി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍