ഋഷി സുനക് പ്രധാനമന്ത്രി ആയതിന്റെ ബ്രിട്ടനിലും വംശീയ സൂചനകൾ തല പൊക്കി തുടങ്ങി; ലെസ്റ്റർ സംഭവ പശ്ചാത്തലത്തിൽ ദീപാവലി ആഘോഷം എന്തിനെന്ന സൂചനയോടെ എൻഎച്ച്എസ് ജീവനക്കാർക്ക് ഇമെയിൽ; നടപടി ചോദ്യം ചെയ്യാൻ ഹിന്ദു സംഘടനകൾ; ഈദിനും ഈസ്റ്ററിനും സമാന സന്ദേശം അയക്കാൻ ധൈര്യമുണ്ടോ എന്ന് മറുചോദ്യം ഉയരുമ്പോൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: ഋഷി സുനക് പ്രധാനമന്ത്രി ആയതിന്റെ ബ്രിട്ടനിലും വംശീയ സൂചനകൾ തലപൊക്കി തുടങ്ങിയോ? അത്തരം ലക്ഷങ്ങൾ ബ്രിട്ടീഷ് സമൂഹത്തിൽ കണ്ടെത്തി തുടങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ''ഹാപ്പി ദീപാവലി'', മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നും ഇക്കഴിഞ്ഞ ദീപാവലി നാളിൽ ജീവനക്കാർക്ക് പറന്ന ഇമെയിൽ തലക്കെട്ട് ഇങ്ങനെ ആയിരുന്നു. സ്വാഭാവികമായും നിർദോഷമായ ഒരു ആശംസ സന്ദേശം ആയിരിക്കുമെന്ന ധാരണയിൽ മിക്ക ജീവനക്കാരും ഇമെയിൽ തുറന്നു പോലും നോക്കിയില്ല. എന്നാൽ നീണ്ട ലേഖനമായി അയച്ച ഇമെയിൽ തുറന്നു നോക്കിയവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപോകുക ആയിരുന്നു. കാരണം ഇയ്യിടെ നടന്ന ലെസ്റ്ററിലെ മത സംഘർഷ പശ്ചാത്തലത്തിൽ ഇത്തരം ആഘോഷങ്ങളാണ് സംഘർഷങ്ങളിലേക്കു പോലും വഴി തുറക്കുന്നത് എന്ന കാഴ്ചപ്പാടാണ് ''എംബ്രാസ് '' എന്ന ഹോസ്പിറ്റൽ ജീവനക്കാരുടെ ഗ്രൂപ്പിൽ നിന്നും എത്തിയ സന്ദേശത്തിന്റെ കാതൽ.
ഇതോടെ ഇത്തരം ഒരു സന്ദേശം സമത്വവും നാനാത്വവും കാത്തുസൂക്ഷിക്കും എന്ന് പരസ്യമായി പറയുന്ന തൊഴിൽ സ്ഥാപനത്തിൽ നിന്നും ഒരു വിഭാഗം ജീവനക്കാരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന സന്ദേശമടങ്ങിയ ലേഖനം എങ്ങനെ അയക്കാനിടയായി എന്ന ചോദ്യമുയർന്നു. പ്രധാനമായും മലയാളി സമൂഹത്തിൽ അടുത്തിടെ എത്തിയവർക്കാണ് ഇമെയിൽ ലഭിച്ചത്. മുൻകാലങ്ങളിൽ വന്നവർ എംബ്രാസ് ടീമിൽ ചേരാതിരുന്നതുകൊണ്ട് അവരാരും ഈ മെയിൽ കണ്ടതുമില്ല. എന്നാൽ തങ്ങളെ ലക്ഷ്യം വച്ചെത്തിയ ഈമെയിലിന് അനേകം ജീവനക്കാർ പ്രതികരണം അയച്ചതോടെ എംബ്രാസ് ടീം പ്രതിരോധത്തിലായി.
ഋഷി സുനക്ക് പ്രധാനമന്ത്രിയായതോടെ കണ്ണുകടി കൂടി
മാത്രമല്ല വിഷയം ഉടനടി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചർച്ചയായി. ഇതോടെ ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം യുകെയിലെ ഇന്ത്യൻ സമൂഹം തുടർച്ചയായി നേരിടുന്ന വംശീയ വിധ്വേഷ പരമ്പരയിലെ മറ്റൊരു കണ്ണി കൂടിയായി വിശേഷിപ്പിക്കപ്പെടുകയാണ് മാഞ്ചസ്റ്ററിലെ പ്രകോപനപരമായ ദീപാവലി ആശംസ. വെറുമൊരു കൈതെറ്റല്ല മറിച്ചു ഒന്നിലേറെപ്പേരുടെ കൂട്ടായ ആലോചനയിലൂടെ രൂപം കൊണ്ട ദീർഘമായ ലേഖനമാണ് ആശംസ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ടത് എന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
ഇന്ത്യയിൽ അടുത്തിടെയായി മത ധ്രുവീകരണം ശക്തിപ്രാപിക്കുന്നതിൽ ആശങ്ക പങ്കുവച്ചുകൊണ്ടാണ് ആശംസ കത്തിന്റെ തുടക്കം. ഹിന്ദു ഫോബിയ എന്നതിനേക്കാൾ ഉപരി ഹിന്ദു വിരുദ്ധതയാണ് കത്തിൽ ഉടനീളം പ്രകടമാകുന്ന ഭാഷയെന്നും എതിർപ്പുയർത്തിയ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതീവ താൽപര്യം ഉള്ള ആരുടെയോ മനസിലിരിപ്പാണ് കത്തിലൂടെ പുറത്തു വന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ലെസ്റ്ററിലും ബിർമിൻഹാമിലും നടന്ന ഹിന്ദു മുസ്ലിം ലഹളയ്ക്ക് സമാനമായ സംഭവങ്ങൾക്ക് വര്ഷങ്ങളുടെ പിന്നാമ്പുറം പറയാനുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കത്തിൽ അടുത്ത വാചകത്തിൽ പറയുന്നത് അടുത്തിടെയായി ഇന്ത്യയിൽ ഉയർന്നു വന്ന വലതു ഹിന്ദു ശക്തികളുടെ സ്വാധീനം യുകെയിലും യുഎസഎയിലും വർധിച്ചു വരുന്നതും വിദേശ രാജ്യങ്ങളിൽ ഹിന്ദു മുസ്ലിം സംഘർഷാവസ്ഥക്ക് കാരണമാകുന്നു എന്നും കത്തിൽ പറയുന്നു. എന്നാൽ ദശകങ്ങളുടെ കഥ പറയാൻ ഉള്ള ലെസ്റ്ററിലെയും ബിർമിൻഹാമിലെയും കുടിയേറ്റ സംഘർഷത്തിന് എങ്ങനെ അടുത്തിടെ ഇന്ത്യയിൽ അധികാരത്തിലേറിയ സർക്കാരിനെ കുറ്റപ്പെടുത്താനാകും എന്ന കാര്യത്തിൽ കത്തിൽ വിശദീകരണമില്ല.
അതേസമയം ദീപാവലി ദിവസം രാവിലെ 8:24ന് അയച്ച കത്ത് വിവാദമായിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞ എംബ്രാസ് ടീം രാത്രി പത്തരയോടെ വിശദമായ മാപ്പു തയ്യാറാക്കി ജീവനക്കാർക്ക് അയച്ചിരുന്നു. എന്നാൽ ആദ്യം കുറ്റപ്പെടുത്തി സംസാരിച്ചിട്ട് പിന്നീടൊരു മാപ്പു പറയുന്നതിൽ എന്ത് കാര്യം എന്നാണ് ആ കത്തിനോടും ജീവനക്കാർ പ്രതികരിച്ചത്. മാത്രമല്ല എംബ്രാസ് ടീം ചെയ്തത് ട്രസ്റ്റ് അധികൃതർ അറിഞ്ഞിരിക്കണം എന്ന വാശിയോടെയാണ് ജീവനക്കാർ സോഷ്യൽ മീഡിയ വഴി കത്ത് പുറംലോകത്ത് എത്തിച്ചത്.
ഗൗരവത്തോടെ വിഷയം ഏറ്റെടുത്തു മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റ്
ഇതോടെ ഹോസ്പിറ്റൽ ഗ്രൂപ്പ് കമ്യൂണിക്കേഷൻ ചുമതലയുള്ള സിഇഒ പീറ്റർ ബ്ളെൻ തന്നെ ക്ഷമാപണവും ജീവനക്കാരെ അവഹേളിക്കുന്നതിനു തുല്യമായ ഇമെയിൽ അയച്ച ടീം എംബ്രാസിന് എതിരെ ശിക്ഷ നടപടി അടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കും എന്ന ഉറപ്പു നൽകിയ പ്രതികരണം അറിയിച്ചിരിക്കുകയാണ്. വളരെ സെൻസിറ്റീവ് ആയ വിഷയം തികച്ചും അപക്വമായി കൈകാര്യം ചെയ്ത വലിയൊരു വിഭാഗം ജീവനക്കർക്കിടയിലേക്കു അയക്കാൻ ഇടയായത് തികച്ചും നിർഭാഗ്യകരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
മറ്റു ട്രസ്റ്റുകളിൽ വിവിധ പരിപാടികളോടെ ജീവനക്കാർ ദീപാവലി ആഘോഷം ഗംഭീരമാക്കിയപ്പോഴാണ് മാഞ്ചെസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്നും ഇത്തരത്തിൽ ബാലിശമായ നീക്കം ഉണ്ടായത് എന്നതാണ് മറ്റൊരു പ്രത്യേകത. എംബ്രാസ് ടീമിന് ഔദ്യോഗിക പരിവേഷം ഇല്ലെങ്കിലും മാഞ്ചസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിന്റെ ഇമെയിൽ ദുരുപയോഗം ചെയ്യപ്പെട്ടത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവം ആവർത്തിക്കാതിരിക്കാൻ ഇമെയിൽ അക്കൗണ്ട് തന്നെ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ഔദ്യോഗിക ആശംസ മാഞ്ചസ്റ്റർ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഈമെയിലിൽ നിന്നും അയച്ചത് ജീവനക്കാർക്ക് ഒരു പരാതിക്കും ഇടയില്ലാത്തവിധം ഇക്കുറിയും ലഭിച്ചിരുന്നു. എംബ്രാസ് ടീമിൽ നിന്നും ഏതു സാഹചര്യത്തിലാണ് ഇത്തരം ഒരു സന്ദേശം നൂറുകണക്കിന് ആളുകളിലേക്ക് എത്തിയതെന്നാണ് ട്രസ്റ്റ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാർക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന മനസോടെ കേൾക്കാൻ ട്രസ്റ്റ് തയ്യാറാണെന്നും ഏതു വിശ്വാസ സമൂഹത്തിന്റെ ആഘോഷവും ട്രസ്റ്റിൽ പൂർണ മനസോടെ അംഗീകരിക്കപ്പെട്ടതാണെന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പീറ്റർ ബ്ലേന്റിന്റെ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ വിശ്വാസ സമൂഹത്തിൽ ഉൾപ്പെട്ട ജീവനക്കാർ അവരവരുടെ ആഘോഷങ്ങൾ ജോലി സ്ഥലത്തു മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കുവയ്ക്കുന്നത് ഏറ്റവും മികച്ച രീതിയിൽ പിന്തുണയ്ക്കുന്ന സമീപനമാണ് മിക്ക എൻഎച്ച്എസ് ട്രസ്റ്റിലും നിലനിൽക്കുന്ന കീഴ് വഴക്കം.
കുറ്റക്കാരെ പിരിച്ചു വിടണമെന്ന് ആവശ്യം
എന്നാൽ ഭാവിയിൽ ഇത്തരം അവഹേളനം നേരിടാൻ തങ്ങളെ ലഭിക്കില്ല എന്ന ശക്തമായ സന്ദേശത്തിലൂടെയാണ് ജീവനക്കാർ സിഇഒയുടെ ക്ഷമാപണത്തോടു പോലും പ്രതികരിച്ചിരിക്കുന്നത്. ഹിന്ദുക്കൾ ആണെന്ന ധാരണയിൽ ഇങ്ങോട്ടു കുതിര കേറാൻ ആരും ശ്രമിക്കേണ്ടെന്നും മറ്റൊരു മത വിഭാഗത്തെ ഇത്തരത്തിൽ ആക്ഷേപിക്കുക ആയിരുന്നെങ്കിൽ ഇപ്പോൾ ഹോസ്പിറ്റൽ കെട്ടിടം തന്നെ ബാക്കിയുണ്ടാകുമായിരുന്നോ എന്ന് ട്രസ്റ്റ് അധികൃതർ ആലോചിക്കണം എന്നുമൊക്കെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കരുടെ പ്രതികരണം.
ആരെങ്കിലും എവിടെയെങ്കിലും മത സ്പർദ്ധ വളർത്തുന്ന വിധത്തിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനു മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളാണോ ഉത്തരം പറയേണ്ടതെന്നും മാഞ്ചസ്റ്റർ ഹിന്ദു സമാജം പ്രവർത്തകരും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. കുറ്റകരമായ രീതിയിൽ നീണ്ട ലേഖനം തന്നെ എഴുതി ആശംസ എന്ന പേരുമിട്ടു അയച്ചവർക്കെതിരെ പിരിച്ചു വിടൽ അടക്കമുള്ള ശിക്ഷ നടപടികൾ ആരംഭിക്കണമെന്നാണ് വിവിധ ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്