'യൂണിഫോം ഇട്ടെന്ന് കരുതി സാർ വല്യ ആളാവരുത്; സാറിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് ഞാൻ കേസ് കൊടുക്കട്ടെ'; പൊലീസ് ഉദ്യോഗസ്ഥന് നേരെ കൈവിരൽ ചൂണ്ടിയും താടിക്ക് തട്ടിയും സ്വകാര്യ ബസ് കണ്ടക്ടറുടെ ആക്രോശം; കണ്ടക്ടറുടെ ഹുങ്കിന് ജയിൽ ശിക്ഷ; പൊലീസിന്റെ ക്ഷമക്ക് അവാർഡും; മാടവനയിൽ അരങ്ങേറിയ ഒരു സംഭവ കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാതയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കേസെടുത്തു. എറണാകുളം സിറ്റിയിൽ പനങ്ങാട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മാടവന ജംഗ്ഷനിലാണ് ഈ സംഭവം അരങ്ങേറിയത്. റൂട്ടിൽ ഓടുന്ന ഒരു പ്രൈവറ്റ് ബസിൽ സബ്ബ് ഇൻസ്പെക്ടർ പരിശോധന നടത്തവെയാണ് ആർ സി ഓണർ കൂടിയായ കണ്ടക്ടർ ദിലീപ് കുമാർ അപമര്യാതയായി പെരുമാറിയത്. കണ്ടക്ടർ യൂണിഫോം ധരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാൻ ശ്രമിച്ചത് ചോദ്യം ചെയ്താണ് ബസിന്റെ ആർ. ഓണർ കൂടിയായ കണ്ടക്ടർ അപമര്യാതയായി പെരുമാറിയത്.
പൊലീസുകാരനെ ഡ്യൂട്ടിയിൽ തടസ്സപ്പെടുത്തി എന്ന കാരണത്താൽ ഐപിസി 353 ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് കണ്ടക്ടറെ ജയിലിൽ അടച്ചു. ജാമ്യമില്ലാ കുറ്റമാണ് കണ്ടക്ടർക്കെതിരെ ചുമത്തിയത്. കെ എൽ 07 ബി ജെ 6536 നമ്പർ പനങ്ങാട് - ആലുവ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് കേസെടുത്തത്.
സബ്ബ് ഇൻസ്പെക്ടർ ആരോപിച്ച കുറ്റം സമ്മതിക്കാൻ തയ്യാറാകാതെ കണ്ടക്ടർ ഉദ്യോഗസ്ഥനെതിരെ തട്ടിക്കയറുകയായിരുന്നു. ആർ സി ഓണറായതിനാൽ കണ്ടക്ടറാകാൻ യൂണിഫോം ധരിക്കേണ്ടതില്ല എന്ന വാദം ഉയർത്തിയാണ് ഉടമയും കണ്ടക്ടറുമായ ദിലീപ് കുമാർ ഉന്നയിക്കുന്നത്.
ആർ സി ഓണർക്ക് യൂണിഫോം ധരിക്കേണ്ടതില്ല. എന്നാൽ ആർ സി ഓണർ കണ്ടക്ടറുടെ ജോലി നിർവഹിക്കുകയാണെങ്കിൽ യൂണിഫോം ധരിച്ചെ മതിയാകു. ഇതാണ് നമ്മുടെ നാട്ടിലെ നിയമം. എന്നാൽ ഈ നിയമം അറിയാതെയല്ല, നേരെ മറിച്ച് യൂണിഫോം ധരിച്ചില്ല എന്ന കുറ്റം സമ്മതിക്കാതെ പ്രാദേശികമായുള്ള അയാളുടെ രാഷ്ട്രീയ ബന്ധമാകാം ഇത്തരത്തിൽ ധാർഷ്ട്യത്തോടെ പെരുമാറാൻ തയ്യാറായത്. സബ്ബ് ഇൻസ്പെക്ടറെ ചോദ്യം ചെയ്യുന്ന രീതിയിലേക്കാണ് വിഷയം ഉയർന്നുവന്നത്.
പൊലീസ് ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യം നിർവഹിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ആർസി ഓണർ ദിലീപ് കുമാർ പെരുമാറിയത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കണ്ടക്ടർ തർക്കിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കുറ്റം ചെയ്തയാൾ അകാരണമായി പ്രകോപിതനാകുന്നതും നീതി നടപ്പാക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥൻ സംയമനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് ഈ വീഡിയോയിൽ ഉള്ളത്. കണ്ടക്ടർ നിയമം ലംഘിച്ചിട്ടും തന്റെ രാഷ്ട്രീയമായും മറ്റുമുള്ള സ്വാധീനത്തിന്റെ പേരിൽ ധാർഷ്ട്യത്തോടെ പെരുമാറുന്നു. അതേ സമയം ഒരു മനുഷ്യന് ഏത്രയും മാന്യമായി, താഴ്മയോടെ പെരുമാറാൻ കഴിയുന്നു എന്നതിന്റെ പ്രതീകമായി മാറുന്നതായിരുന്നു സബ്ബ് ഇൻസ്പെക്ടറുടെ പെരുമാറ്റം.
ഇത്രയേറെ പ്രകോപിതനായി കണ്ടക്ടർ പെരുമാറിയിട്ടും ഒരു ഘട്ടത്തിൽ പോലും പരിധി വിടാതെ സംയമനത്തോടെ തിരിച്ചു പെരുമാറുകയാണ് സബ്ബ് ഇൻസ്പെക്ടർ ചെയ്തത്. എന്നാൽ ഭയന്ന് പൊലീസ് ഉദ്യോഗസ്ഥൻ തന്റെ കർത്തവ്യത്തിൽ നിന്നും പിന്മാറുന്നുമില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണം എന്നതിന് ഇതൊരു മാതൃകയാണ്.
പൊലീസുകാരൻ തന്റെ കർത്തവ്യം നിർവഹിക്കുന്നു. നിയമം ലംഘിച്ചിരിക്കുന്നത് കണ്ടക്ടറാണ്. സർവീസ് മുടക്കാതെ നോട്ടീസ് കൈപ്പറ്റി യാത്രക്കാരെ വലയ്ക്കാതെ യാത്ര തുടരാം. എന്നാൽ ധാർഷ്ട്യത്തോടെയുള്ള കണ്ടക്ടറുടെ പെരുമാറ്റമാണ് ബസ് യാത്ര ഏറെ നേരം വൈകാൻ ഇടയാക്കുന്നത്. എന്നാൽ കണ്ടക്ടർക്ക് എതിരെ പ്രതികരിക്കാതെ പൊലീസുകാരനെതിരെ പ്രതികരിക്കാനാണ് യാത്രക്കാരിൽ ചിലർ ശ്രമിക്കുന്നത്.
ഇത്രയേറെ മര്യാതയോടെ പൊലീസുകാരൻ തന്റെ കർത്തവ്യം നിർവഹിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്ന രീതിയിലാണ് ചില യാത്രക്കാരുടെ പെരുമാറ്റം. യാത്ര വൈകുന്നതിന്റെ അക്ഷമയാണ് അവരുടെ പ്രതികരണത്തിൽ ഉയരുന്നത്. നീതി നടപ്പാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി ഇത്തരം പ്രതികരണങ്ങളെ കാണാനാകു. നീതി വാഴ്ചയിൽ ഒരു സമൂഹത്തിന്റെ രോഗാവസ്ഥയാണിത്.
എന്നാൽ ജാമ്യമില്ലാത്ത കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിൽ വീഡിയോയിൽ കാണുന്നതിൽ നിന്നും വിഭിന്നമായ ചില കുറ്റങ്ങൾ കൂടി കണ്ടക്ടർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉള്ള രേഖകൾ പിടിച്ചുപറിക്കാൻ ശ്രമിച്ചു എന്നതടക്കം കേസിന് ബലം കൂട്ടുന്ന രീതിയിൽ ചില കാര്യങ്ങൾ എഴുതിചേർക്കപ്പെട്ടിട്ടുണ്ട്. കേസിൽ നിയമ ലംഘനം നടത്തിയതിന് പിഴ ചുമത്തുന്നതിന് പകരം ജാമ്യമില്ലാ കുറ്റം ചുമത്തി ജയിൽ അടയ്ക്കുകയാണ് ചെയ്തത്.
കുറ്റം തെളിഞ്ഞാൽ മൂന്നോ അതിലേറെയോ വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കണ്ടക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസിനോട് തട്ടിക്കയറി എന്നതിന്റെ പേരിൽ ഇത്തരം കുറ്റം ചുമത്തുന്നത് ഈ നിയമം ദുരുപയോഗിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നതും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പൊലീസ് ഉദ്യോഗസ്ഥൻ: നിങ്ങൾ ലൈസൻസ് ഉള്ള ഡ്രൈവറല്ലെ, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്. ഇയാളുടെ പേരിലുള്ള പരാതി എന്താണെന്ന് അറിയാമല്ലോ?
കണ്ടക്ടർ: സാറിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് ഞാൻ കേസ് കൊടുക്കട്ടെ, ഞാൻ കേസ് കൊടുക്കും, താൻ എന്താണ് നോക്കുന്നത്. ഞാൻ നോക്കിക്കോളം, സാറോണോ തീരുമാനിക്കുന്നത്. എന്റെ വായിലെ നാക്കിന് എന്താണ് പ്രശ്നം.
മര്യാദയ്ക്ക് വർത്തമാനം പറഞ്ഞാൽ അതിനനുസരിച്ച് കാര്യങ്ങൾ പരിഹരിക്കാം എന്ന് സബ്ബ് ഇൻസ്പെക്ടർ പറയുന്നു. യാത്രക്കാരുണ്ടെന്ന് കരുതി തിണ്ണമിടുക്ക് കാണിക്കരുത് എന്നും ഉദ്യോഗസ്ഥൻ ഓർമപ്പെടുത്തുന്നു.
കണ്ടക്ടർ: ഞാൻ ലൈസൻസ് കാണിച്ചതാണ്. എനിക്കെതിരെ എന്ത് കേസാണ്, സാറോണോ തീരുമാനിക്കുന്നത്. എന്റെ കേസ് കാണിച്ചുതന്നെ. സാർ വല്യ ആളകരുത് കേട്ടോ, യൂണിഫോം ഇട്ടെന്ന് കരുതി വല്യ ആളാവരുത്. ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ നടക്കുന്നത്. എന്തിനാ എന്റെ മെക്കിട്ട് കേറുന്നത്. സാർ വല്യ ആളാകരുത് കേട്ടോ,
പൊലീസ് ഉദ്യോഗസ്ഥൻ: എല്ലാവരും ജീവിക്കാൻ വേണ്ടിയാണ് നടക്കുന്നത്. യൂണിഫോം ഇല്ലാത്ത ആർ സി ഹോൾഡർ ആണെങ്കിൽ യൂണിഫോം വേണ്ട എന്നാണ്
സുഹൃത്തെ അതിന് വേണ്ടിയല്ലെ നിങ്ങളോട് വയസ്സു ചോദിച്ചത് എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
ലൈസൻസ് അല്ലെ കൊടുത്തത്. അത് പരിശോധിച്ച് നോക്കാൻ പറ്റില്ലെ.
പൊലീസ് ഉദ്യോഗസ്ഥൻ: തിരക്ക് പിടിച്ചിട്ട് കാര്യമില്ല. ഇവിടെ ഓരോ ദിവസവും ബസുകാർ മൂലമുണ്ടാകുന്ന അപകടം കാരണം ആളുകൾ റോഡിൽ കിടന്നു മരിക്കുകയാണ്. അതുകൊണ്ടാണ് പരിശോധന കർശനമാക്കുന്നത്. നോട്ടീസ് കൊടുക്കാൻ പോലും സമ്മതിക്കുന്നില്ല.
കണ്ടക്ടർ: സ്ഥിരം പിടിക്കുന്നതാണ്. ഒരു മര്യാതയില്ലാതെയാണ് പിടിക്കുന്നത്. നോട്ടീസ് എന്തിനാണ് കൊടുക്കുന്നത്. ഇത് കാണിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പും വിട്ടല്ലോ. അവർക്ക് കാര്യം അറിയാം.
Stories you may Like
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- പെൺകുട്ടിയോട് മോശം പെരുമാറ്റം: കണ്ടക്ടർ അറസ്റ്റിൽ
- ടിക്കറ്റിന്റെ ബാക്കി കൊടുത്തില്ല; കുട്ടി നടന്നത് 12 കിലോമീറ്റർ
- ടിക്കറ്റ് ക്രമക്കേടിൽ പിടികൂടിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചുവിട്ടു
- റോബിൻ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്