പാലം പണിയാൻ ഋഷിയും മോദിയും; അടിമുടി ഇന്ത്യക്കാരൻ എന്ന വിശേഷണം ഋഷിക്ക് തല്ലും തലോടലും ആകുമ്പോൾ ഓരോ നീക്കവും കരുതലോടെ; കുടിയേറ്റത്തിൽ ഋഷി കുരുക്ക് ഇട്ടാൽ മലയാളി വിദ്യാർത്ഥികൾക്കും ഇരുട്ടടിയാകും; കുച്ചുപ്പുടി നർത്തകിയായ മകൾക്കും ഋഷിയെ സ്വാധീനിക്കാനാകില്ല
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: സാധാരണ പാലം പണിയുക എൻജിനിയർമാരും വിദഗ്ധ തൊഴിലാളികളുമാണ്. മികച്ച വൈദഗ്ധ്യം തന്നെ ഇതിനു വേണം താനും. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പാലം പണിയൽ മലയാളികൾക്ക് വളരെ സുപരിചിതവുമാണ്. പാർട്ടികൾ തമ്മിലുള്ള പാലമാണ് കേരളത്തിലെ മുന്നണി സംവിധാനം. അദൃശ്യമായ ഈ പാലത്തിലൂടെയാണ് പതിറ്റാണ്ടുകളായി കേരളത്തിന്റെ സഞ്ചാരം. ഇപ്പോൾ ഇത്തരത്തിൽ ഉള്ള അദൃശ്യമായ ഒരു പാലം പണി ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സംഭവിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ബ്രക്സിറ്റിനെ തുടർന്ന് സംഭവിച്ച വ്യാപാര നഷ്ടം തീർക്കാൻ ബ്രിട്ടൻ വളരെ കരുതലോടെ സൃഷ്ടിച്ച അദൃശ്യ പാലമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാര കരാർ. ബോറിസ് ജോൺസണും നരേന്ദ്ര മോദിയും ചേർന്ന് നിർമ്മിച്ച ഈ പാലത്തിലൂടെ ബ്രിട്ടൻ കോടികളുടെ വ്യാപാരം ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുമ്പോൾ ഈ പാലത്തിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ യുകെയിൽ എത്തിച്ച് അവരിലൂടെ മികച്ച ഭാവി എന്നതാണ് ഇന്ത്യയുടെ സ്വപ്നം. ഒരു പാലമിട്ടാൽ അങ്ങുമിങ്ങും വേണം എന്ന പഴമൊഴി അക്ഷരാർത്ഥത്തിൽ സുസാധ്യമാക്കുകയാണ് ഇരു രാജ്യങ്ങളും.
ഋഷി പാലത്തിൽ വേഗ നിയന്ത്രണം ഏർപ്പെടുത്തുമോ?
രണ്ടു രാജ്യങ്ങൾ തമ്മിൽ രൂപപ്പെടുത്തിയ കരാറുകൾക്കു ഭരണാധികാരിൽ വരുകയും പോകുകയും ചെയ്യുമ്പോൾ സമൂലമായ അഴിച്ചു പണികൾ സാധാരണ പതിവില്ല. പ്രത്യേകിച്ചും ഋഷി സുനക് കൂടി അംഗമായ മന്ത്രിസഭയാണ് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത്. എന്നാൽ അന്ന് ബോറിസ് ജോൺസൺ എന്ന ബ്രിട്ടീഷ് വംശജൻ പ്രധാനമന്ത്രി ആയിരുന്നതിനാൽ അപാകത കാണാതിരുന്നവർ പോലും ഇപ്പോൾ ഇന്ത്യൻ വംശജനും ഇന്ത്യക്കാരി ഭാര്യയും കൂടെയുള്ള ഋഷി സുനകിലൂടെ അതേ കരാർ നടപ്പാക്കപ്പെടുമ്പോൾ നെറ്റി ചുളിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇക്കാര്യം സുനകിനും നന്നായി അറിയാം. അതിനാൽ വേണ്ടത്ര കരുതലോടെയേ അദ്ദേഹം പാലത്തിലൂടെയുള്ള സഞ്ചാരം അനുവദിക്കൂ. ഒരു പക്ഷെ സ്വന്തം നിലനിൽപ്പിനായി ഈ പാലത്തിലൂടെ വേഗത കുറച്ചുള്ള ഗതാഗത നിയന്ത്രണം പോലും ഏർപെടുത്തിയാലും അതിശയിക്കേണ്ടതില്ല.
വിദ്യാർത്ഥികളുടെ വരവിൽ എന്തുകൊണ്ട് ഋഷി ഉടക്കിടാൻ സാധ്യത?
കച്ചവടം കൈനിറയെ ഇന്ത്യയിൽ നിന്നും ലഭിക്കുമ്പോൾ പകരം ഇന്ത്യക്ക് കൈനിറയെ വിസ നൽകാൻ ഋഷി ബാധ്യസ്ഥനാണ്. എന്നാൽ അൽബേനിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ഗ്ലീഷ് ചാനൽ വഴി ചെറു ബോട്ടുകളിലും വായു നിറച്ച കൂറ്റൻ ടയർ ട്യൂബിനു സമാനമായ നൗകകളിലും എത്തികൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് അഭയാർത്ഥികൾ തലവേദന ആകുമ്പോൾ കുടിയേറ്റ കണക്കിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളെ കൂടി കാണാതിരിക്കാനാകില്ല.
ഇവർക്കെല്ലാം താമസവും ആശുപത്രി സേവനവും ഒക്കെ ഏർപ്പെടുത്തുക എന്നത് ചെറിയ വെല്ലുവിളിയല്ല. നിലവിൽ യുകെയിലെ ബജറ്റ് ഹോട്ടലുകൾ എല്ലാം തന്നെ അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോടെ വീടുകൾ വാടകക്ക് നൽകാൻ തയ്യാറുള്ളവർ അത് സർക്കാരിനെ ഏൽപ്പിച്ചാൽ അഭയാർത്ഥികൾക്ക് നൽകി പകരം വാടക സർക്കാർ നൽകുന്ന പദ്ധതി വരെ പ്രഖ്യാപിക്കാൻ നിരബന്ധിതമായ സാഹചര്യമാണ് ഋഷി സുനകിന്റെ മുൻപിൽ ഉള്ളത്.
വലിയ പട്ടണങ്ങളിൽ ആശുപത്രികളിൽ 20 മുതൽ 26 മണിക്കൂർ വരെ അത്യാവശ്യ മെഡിക്കൽ സേവനത്തിനും ഡോക്ടർമാരെയും കാണാൻ കാത്തിരിക്കണം എന്ന സാഹചര്യത്തിൽ രോഗികൾ ഒരു മണിക്കൂർ വരെ കാർ ഓടിച്ചു ഇടത്തരം തിരക്ക് കുറഞ്ഞ ആശുപത്രികൾ തേടി എത്തുകയാണ്. എവിടെയാണ് തിരക്കൽപ്പം കുറവുള്ളത് എന്ന് കണ്ടുപിടിക്കുന്ന ജോലിയും രോഗികൾ തന്നെ ഏറ്റെടുക്കുന്നു. ഇതൊക്കെ എത്രകാലം ഈ വിധത്തിൽ മുന്നോട്ടു പോകും എന്ന ചോദ്യത്തിന് കൂടിയാണ് ഈ ദിവസങ്ങളിൽ സുനക് ഉത്തരം കണ്ടെത്തണ്ടതെന്നു വിമർശകർ വിലയിരുത്തുന്നു.
ഈ സാധ്യതയിലാണ് തൽക്കാലത്തേക്ക് എങ്കിലും വിദ്യാർത്ഥികളുടെ വരവിൽ ചെറിയൊരു ബ്രേക്ക് വേണമെന്ന് സുനക് തീരുമാനിക്കാൻ സാധ്യത വളരുന്നത്. ഇതിനുള്ള കുറുക്കു വഴിയാണ് ആരോപണ വിധേയയായി ലിസ് ട്രസ് മന്ത്രിസഭയിൽ നിന്നും രാജി വച്ച സ്യുവെല്ല ബ്രെവർമൻ തന്നെ വീണ്ടും ഹോം സെക്രട്ടറി ആയി നിയമിത ആയത്. വിസ കാലാവധി കഴിഞ്ഞ വിഭാഗത്തിൽ ഇന്ത്യൻ വംശജരാണ് അനധികൃതമായി യുകെയിൽ കൂടുതൽ ഉള്ളതെന്ന് സ്യുവെല്ല നടത്തിയ പരസ്യ പ്രഖ്യാപനം ഇന്ത്യൻ ഭാഗത്തു വലിയ പ്രകോപനമാണ് സൃഷ്ടിച്ചത്. ഇത് തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ബ്രെവർമാനെ സ്വകാര്യമായി ശാസിച്ചതിനു അവർ പകരം വീട്ടിയത് ബിർമിൻഹാമിൽ നടന്ന ടോറി പാർട്ടി സമ്മേളന വേദിയിലാണ്. അന്ന് മൈക്കേൽ ഗോവ് എന്ന മുതിർന്ന പാർട്ടി നേതാവും സ്യുവെല്ലയെ പിന്താങ്ങി സംസാരിച്ചു.
ഇതോടെ തന്റെ സ്വപ്ന പദ്ധതി കടലാസ് വഞ്ചി പോലെ മുങ്ങുന്ന കാഴ്ച നിസ്സഹായയായി ലിസ് ട്രസിന് കണ്ടു നിൽക്കേണ്ടി വന്നു. അവർ വാണിജ്യ സെക്രട്ടറി ആയിരുന്ന സമയത്തു നിരന്തരം ഡൽഹിയിൽ എത്തിയാണ് ഇന്ത്യയുമായി വ്യാപാര - വിസ കരാർ സാധ്യമാക്കിയത്. ദിവസങ്ങൾക്ക് മുൻപ് രാജി വച്ച ആൾ വീണ്ടും അതേ കസേരയിൽ എത്തിയതും സർക്കാരിനെ നിശിത വിമർശനത്തിന് തയ്യാറായ സീനിയർ നേതാവ് ഋഷിക്കൊപ്പം മന്ത്രിക്കസേരയിൽ നിർണായക പദവിയിൽ എത്തിയതുമെല്ലാം ഇപ്പോൾ കൂട്ടിവായിക്കപ്പെടുകയാണ്. കുടിയേറ്റ നയത്തിന്റെ കാര്യത്തിൽ ബ്രെവർമാനെ പോലെ ഉള്ളവരുടെ കാഴ്ചപ്പാടാണ് ഋഷിക്കും. ഇതാണ് ഇന്ത്യൻ പക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരുടെ കയ്യടി കിട്ടാൻ ഇന്ത്യൻ വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനായാൽ ഋഷിക്ക് രാഷ്ട്രീയമായി നേട്ടമാകും എന്നതും നിരീക്ഷിക്കപ്പെടുന്നു.
ഇന്ത്യയുടെ മരുമകൻ പദവി പാരയാകാതിരിക്കാൻ
ഇക്കഴിഞ്ഞ ആഗസ്റ്റിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ഇന്ത്യ വിഷയവുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോളാണ് ഋഷി തുറന്ന മനസോടെ ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കേണ്ട ആവശ്യം വ്യക്തമാക്കിയത്. പിന്നീട് വടക്കൻ ഇംഗ്ലണ്ടിൽ കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രാസംഗികൻ എത്തിയപ്പോഴേക്കും ഋഷി തനി ഇന്ത്യക്കാരൻ ആയി മാറിക്കഴിഞ്ഞിരുന്നു. ''നമസ്തേ, സലാം'' എന്നൊക്കെ പറയുക മാത്രമല്ല അറിയാവുന്ന ഹിന്ദിയൊക്കെ തട്ടിവിട്ടു ഹൃദയം കൊണ്ട് സംസാരിക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്. ''നമുക്കറിയാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാണ്. ആ ബന്ധം ഉറപ്പിച്ചെടുക്കുന്ന പാലമാണ് നമ്മൾ'', ഇത്തരത്തിൽ ശക്തമായ ബന്ധം തന്നെയാണ് ഋഷി വാക്കുകളിൽ വരച്ചിട്ടത്. ഋഷി ഇപ്പോൾ പ്രധാനമന്ത്രി ആയപ്പോൾ അന്നത്തെ പ്രസംഗത്തിൽ നിന്നുള്ള വാക്കുകൾ മനഃപൂർവം കടമെടുത്തതാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിശേഷിപ്പിച്ചതും. ഋഷി സൂചിപ്പിച്ച പാലം എന്ന വാക്ക് മനഃപൂർവം ഉപയോഗിച്ചിരുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കുവാൻ മാത്രമല്ല ബ്രിട്ടീഷ് വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ഇന്ത്യയിൽ അനായാസം പ്രവർത്തിക്കാൻ ഉള്ള സൗകര്യം കൂടി ഉറപ്പാക്കാൻ താൻ ശ്രമിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. ഇക്കഴിഞ്ഞ വ്യാഴാഴ്ച മോദിയുമായി നടത്തിയ വിഡിയോ കോൺഫ്രൻസ് സംഭാഷണത്തിലും നിറചിരിയോടെ, ഏറെക്കാലം അടുത്തറിയുന്ന ഒരാളോട് എന്ന പോലെയുള്ള ഋഷിയുടെ ചിത്രമാണ് അദ്ദേഹത്തിന്റെ ഓഫിസ് ട്വീറ്റ് ചെയ്തത് എന്നതും ബന്ധങ്ങൾ സുദൃഢമാണ് എന്ന സൂചന നൽകുന്നുണ്ട്.
ഇതൊക്കെ മനസ്സിൽ ഉണ്ടെങ്കിലും ഇന്ത്യ ബന്ധം രാഷ്ട്രീയമായി വിവാദമായി ഉയർന്നാൽ താൻ ധന സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചതും മകൾ അനുഷ്ക സ്കൂളിൽ കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചതും ഒക്കെ ഋഷി എന്ന രാഷ്ട്രീയക്കാരാനു മറക്കേണ്ടി വരും. വീട്ടിലെ വിശ്വാസവും അടിക്കടിയുള്ള ക്ഷേത്ര സന്ദർശനവും ഒക്കെ രാഷ്ട്രീയമായി തിരിച്ചടി ആകാതിരിക്കാൻ ഇനി ഋഷി കൂടുതൽ കരുതെലെടുക്കുമെന്നുറപ്പ്.
കാരണം ഇന്ത്യക്കാരൻ എന്ന ലേബലിലല്ല അദ്ദേഹം പ്രധാനമന്ത്രി ആയത്. അതിനാൽ തന്നെ ആ ലേബൽ തനിക്കു മേൽ കരിനിഴൽ ആയി വീഴാതിരിക്കാൻ അദ്ദേഹം മനഃപൂർവം ശ്രദ്ധിക്കുകയും ചെയ്യും. അതിനാൽ പാലത്തെക്കുറിച്ചൊക്കെ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിലൂടെ എത്ര വേഗത്തിൽ നടന്നെത്തണം എന്ന കാര്യത്തിൽ അദ്ദേഹം എന്ത് തീരുമാനം എടുക്കും എന്നതാണ് ഇപ്പോൾ ഏറ്റവും കൗതുകം നിറഞ്ഞ രാഷ്ട്രീയ ചോദ്യം. അതിനു ഋഷിയുടെ നടപടികളിലൂടെ കാലമാണ് ഉത്തരം നൽകുക.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്